മകരവിളക്ക് ദിവസം പൊലീസ് അഴിഞ്ഞാടി; തിരുവാഭണ സംഘത്തെ പൊലീസ് വടം കെട്ടിത്തടഞ്ഞത് തിക്കും തിരക്കുമുണ്ടാക്കി; വൻദുരന്തം ഒഴിവാക്കിയത് സന്നിധാനം എസ്ഐയുടെ ഇടപെടൽ; തിരുവാഭരണ സംഘത്തിന് പൊലീസ് മർദനം; ഗുരുസ്വാമിയുടെ കാലുപിടിച്ച് മാപ്പു പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഇക്കുറി പരാതി രഹിത ശബരിമല തീർത്ഥാടനമാണെന്നുള്ള സർക്കാരിന്റെ വാദം വെറും പൊള്ള. മകരവിളക്ക് ദിവസം പൊലീസ് സന്നിധാനത്ത് കാട്ടിക്കൂട്ടിയ വിക്രിയകൾ സൗകര്യപൂർവം വിസ്മരിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. തിരുവാഭരണ സംഘത്തെ വലിയ നടപ്പന്തലിൽ വടം കെട്ടിത്തടഞ്ഞതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചു. സംഘത്തെ അനുഗമിച്ചവരെ ഒഴിവാക്കാൻ നടത്തിയ നീക്കം ബാരിക്കേഡിനുള്ളിൽ തിക്കും തിരക്കമുണ്ടായി.
പൊലീസിന്റെ കൈയേറ്റം ഭയന്ന് ഓടിയ അയ്യപ്പന്മാർ നടത്തിയ ഉന്തിലും തള്ളിലും വൻ ദുരന്തം ഉണ്ടാകേണ്ടിയിരുന്നതാണ്. ശബരിമലയിൽ വർഷങ്ങളായി സേവനം അനുഷ്ടിച്ച് പരിചയമുള്ള സന്നിധാനം എസ്ഐ ബി വിനോദ്കുമാർ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് നടത്തിയ മിന്നൽ നീക്കമാണ് വൻദുരന്തം ഒഴിവാക്കിയത്. 81 വയസുള്ള തിരുവാഭരണ ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചപ്പോൾ ശബരിമലയുടെ ചരിത്രത്തിലാദ്യമായി ദീപാരാധന മകരനക്ഷത്രം ഉദിച്ച ശേഷമാണ് നടന്നത്. പന്തളം കൊട്ടാരം സംഭവം വികാരപരമായി ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം. ഇതോടെ പരാതി രഹിത തീർത്ഥാടനമെന്ന സർക്കാരിന്റെ അവകാശവാദം പൊളിയും.
മകരവിളക്ക് ദിവസം ശബരിമലയിൽ നടന്നത് പൊലീസ് രാജ് ആണെന്ന് തിരുവാഭരണ ഘോഷയാത്രാ സംഘത്തെ അനുഗമിച്ചർ സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ വർഷം മകര വിളക്ക് ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്നതിന് സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരുന്നതു ഭാഗ്യമായി. ഘോഷയാത്ര വലിയ നടപ്പന്തലിൽ പൊലീസ് വടം കെട്ടിത്തടഞ്ഞതിലൂടെ തിരുവാഭരണ സംഘത്തിന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. തിരുവാഭരണ ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം പന്തളത്ത് നിന്നുള്ള സംഘത്തിന് നേരിടേണ്ടി വന്നതെന്ന് ഒപ്പം എത്തിയവർ പറയുന്നു.
ഘോഷയാത്ര വടം കെട്ടി തടയുക മാത്രമല്ല, പൊലീസ് ചെയ്തത്, ഭക്തർക്ക് നേരെയും മൂന്നാം മുറയുണ്ടായി. മാധ്യമപ്രവർത്തകർക്കും വിഐപികൾക്കും മാത്രമായി സന്നിധാനത്തേക്ക് പ്രവേശിക്കാനുള്ള ഗേറ്റും പൊലീസ് അടച്ചു. ചോദ്യം ചെയ്തവരെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവാഭരണ ഘോഷയാത്ര വലിയനടപ്പന്തലിൽ പൊലീസ് വടം കെട്ടിത്തടഞ്ഞതോടെ ഞെട്ടിയത് ദേവസ്വം അധികാരികളാണ്. തടയുക മാത്രമല്ല, സംഘത്തിൽ നിന്ന് ചിലരെ മാറ്റി നിർത്താൻ ശ്രമിച്ചതിലൂടെ പൊലീസ് സൃഷ്ടിച്ച തിക്കും തിരക്കും വലിയ ദുരന്തത്തിലേക്ക് മാറേണ്ടതായിരുന്നു. ബാരിക്കേഡിനുള്ളിൽ തീർത്ഥാടകർ പൊലീസിനെ പേടിച്ച് ശരിക്കും പരക്കം പായുകയായിരുന്നു.
പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ളയുടെ നേരെ കൈകൂപ്പി വികാരധീനനായി മൂന്നു വട്ടം മാപ്പു പറഞ്ഞു. തിരിച്ചൊരു വാക്കും ഉരിയാടാതെ എൺപത്തെന്നുകാരനായ ഗുരുസ്വാമിയും വലിയ കോയിക്കൽ ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളും നിറകണ്ണുകളോടെ ശബരിമല ദേവസ്വം ഓഫീസിന്റെ അടച്ചിട്ട മുറിയിൽ നിന്നും പുറത്തേക്ക് പോയത് ആരും കണ്ടില്ല, അറിഞ്ഞതുമില്ല. ശബരിമലയിൽ നടന്നത് ശരിക്കും നീതിനിഷേധമായിരുന്നു. തിരുവാഭരണം തടഞ്ഞത് അയ്യപ്പ സ്വാമിയോടുള്ള അവഹേളനമായിട്ടാണ് പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പിഎൻ നാരായണവർമ, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ, സെക്രട്ടറി എസ് ശരത്കുമാർ, പ്രദേശത്തെ കൗൺസിലർ കെആർ രവി എന്നിവർ കാണുന്നത്.
വലിയ നടപ്പന്തലിൽ ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ് ഉൾപ്പെടെയുള്ള ഉന്നത ദേവസ്വം ഉദ്യോഗസ്ഥരെ 20 മിനുട്ട് വടംകെട്ടി തടഞ്ഞതാണ് ദീപാരാധന വൈകിച്ചത്. സംഭവം പന്തളം കൊട്ടാരത്തെ ശോകമൂകമാക്കി. 92 വയസ് പിന്നിട്ട അയ്യപ്പന്റെ പിതൃ-മാതൃ സ്ഥാനീയരായ വലിയ തമ്പുരാൻ രേവതിനാൾ രാമവർമ രാജ, വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടി എന്നിവർ മനോവിഷമത്തിലാണ്. ഇവരാണ് തിരുവാഭരണം അനുഗ്രഹിച്ച് ശബരിമലയിലേക്ക് അയയ്ക്കുന്നത്. നക്ഷത്രം ഉദിച്ച ശേഷം ദീപാരാധന നടത്തുന്നത് ശബരിമലയുടെ ചരിത്രത്തിലാദ്യമാണ്. ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്നുമാണ് കൊട്ടാരം ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിലെ പോലെ ശരംകുത്തിയിൽ ആറ് മണിയോടു കൂടി തിരുവാഭരണ ഘോഷയാത്ര എത്തി. അവിടെ നിന്നും പുറപ്പെടുന്നതിനു മുൻപ് അധികൃതർ നടപ്പന്തലിൽ ക്രമീകരണങ്ങൾ നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ കീഴ്വഴക്കം ഉണ്ടായില്ല. ഇവിടെ വടംകെട്ടി നിർത്താൻ ആരാണ് നിർദ്ദേശം നൽകിയതെന്ന് ഇപ്പോഴും ആർക്കും അറിയില്ല.
ദേവസ്വം കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. കഴിഞ്ഞ വർഷം കൊടിപ്പെട്ടിക്കും കലശപേട്ടകത്തിനും മാർഗ തടസം സൃഷ്ടിച്ചിരുന്നു. 63 വർഷമായി തിരുവാഭരണ പേടകങ്ങൾ ശിരസിലേത്തുന്ന കുളത്തിനാൽ ഗംഗാധരപിള്ളയുടെ ജീവിതത്തിൽ ആദ്യമാണ് ഇത്തരമൊരു അനുഭവം. മകരവിളക്കിന് പൊലീസിന് പാസ് നൽകുന്നതുസംബന്ധിച്ച് അസ്വാരസ്യം നടന്നതായും പറയുന്നു. ദേവസ്വം വിജലൻസ് ആണ് ആചാര പ്രകാരം പൊലീസിന് മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള നിർദ്ദേശം നൽകേണ്ടത്. 6.20 ന് പതിനെട്ടാം പടിക്ക് താഴെ പേടകം എത്തണം. അത് ശ്രീകോവിലിൽ എത്തിച്ച് 6.30 നും 6.35 നുമിടയിലാണ് ദീപാരാധന നടത്തേണ്ടത്. ഇത്തവണ 20 മിനിട്ടാണ് വൈകിയത്. പൊലീസും വിജിലൻസും തമ്മിലുള്ള ആശയ വിനിമയത്തിലുണ്ടായ വീഴ്ചയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചില പൊലീസുകാർ പ്രകോപനപരമായി പെരുമാറി. മാളികപ്പുറത്തിനു മുന്നിൽ മീഡിയാ സെന്ററിന്റെ ഭാഗത്ത് ബാരിക്കേഡിനുള്ളിൽ ഭക്തരെ തിരക്കിനിടയിൽ ചില പൊലീസുകാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. പേടകം ശ്രീകോവിലിൽ നൽകിയ ശേഷം തിരുവാഭരണ വിഭൂഷിതനായ ധർമ്മശാസ്താവിനെ ഒരു നോക്കു കാണാൻ പതിവു പോലെ ആഗ്രഹിച്ച ഗുരുസ്വാമി വിഐപികൾക്കിടയിൽ കിടന്ന് ബുദ്ധിമുട്ടി. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ചെയ്തു. സംഭവം വിവാദമായത്തോടെ ബോർഡ് യോഗത്തിൽ ചർച്ചചെയ്യുമെന്നും തിരുവാഭരണ വാഹക സംഘത്തിനും വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾക്കും പ്രസിഡന്റ് ഉറപ്പു നൽകിയിട്ടുണ്ട്. പമ്പയിൽ എത്തി രാജപ്രതിനിധി തൃക്കേട്ട തിരുനാൾ രാജരാജവർമ്മയോടും ദേവസ്വം ബോർഡ് പ്രസിഡന്റ് ചർച്ച നടത്തി. തിരുവാഭരണങ്ങൾ തിരികെ എത്തിയ ശേഷം ഗൗരവപരമായ ഈ പ്രശ്നം ചർച്ച ചെയ്യുമെന്നും കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.
പതിനെട്ടാം പടിക്കു മുന്നിൽ കേരളാ പൊലീസും ദ്രുതകർമ സേനയും ചേർന്ന ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഭക്തർക്കിടയിൽ പരിഭ്രാന്തി പടരാൻ ഇതു കാരണമായെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി കൺവീനർ എംആർ. അനിൽ കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍