സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... എന്ന് നവോത്ഥാനക്കാർ; ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിവാറുകാരും; ഈ അമ്മ തമിഴ്നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമെന്നും ബജ്രംഗ്ദൾ നേതാവ്: രണ്ട് ദിവസം മുമ്പ് ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചത് യുവതിയോ? ശബരിമലയിൽ വീണ്ടും വിവാദം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... ശബരിമലയിൽ യുവതി പ്രവേശിച്ചെന്ന അവകാശ വാദവുമായി എത്തിയത് ഷാനില സജീഷായിരുന്നു. ഷാനിലയുടെ വീഡിയോ സഹതിമുള്ള പോസ്റ്റ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലും എത്തി. ഇതോടെ കർക്കിടക മാസ പൂജയ്ക്കിടെ വീണ്ടും ആചാര ലംഘനം നടന്നുവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയെത്തി. ശബരിമലയിൽ കയറൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഷാനിലയുടെ പോസ്റ്റ് ചർച്ചയാക്കുകയും ചെയ്തു. ഏതായാലും ഈ പോസ്റ്റിൽ യാഥാർത്ഥ്യമില്ലെന്നാണ് ശബരിമല കർമ്മ സമിതി പറയുന്നത്. ഷാനിലയുടെ പോസ്റ്റിലെ വീഡിയോയിലെ സത്യവും അവർ തിരിച്ചു പ്രചരിപ്പിക്കുന്നു. ആ സ്ത്രീകളുടെ ഐഡികാർഡ് സഹതിമാണ് ആചാര ലംഘനം നടന്നില്ലെന്ന് പരിവാറുകാരുടെ പ്രചരണം.
17.07.2019 രാത്രി ശബരിമലയിൽ ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. വിഡിയോയും ഫോട്ടോകളും വീണ്ടും വൈറൽ ആകുന്നതുകൊണ്ടാണ് അപ്ഡേറ്റ് ചെയ്യുന്നത്. ആശയക്കുഴപ്പം വേണ്ട, ആചാര ലംഘനം അനുവദിക്കില്ലെന്ന് രാഷ്ട്രീയ ബജ്രംഗ്ദൾ നേതാവ് ശ്രീരാജ് കൈമൾ കൈമൾ ഫെയ്സ് ബുക്കിൽ കുറിച്ചു. യുവതിയുടെ ഐഡിയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഈ അമ്മ തമിഴ്നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമാണ്. ഓർത്ത് വെച്ചോളൂ. ശബരിമലയെ തകർക്കാൻ ഗൂഢ ഉദ്ദേശമുള്ളവർ ഇതൊക്കെ നാളെ ആചാര ലംഘനം ആയി പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും കൈമളിന്റേതായി എത്തുന്നു. ഈ പോസ്റ്റുകൾ ചർച്ചയാക്കി ആചാര ലംഘനം നടന്നില്ലെന്ന പ്രചരണം പരിവാറുകാരും സജീവമാക്കുന്നു.
നവോത്ഥാനാ കേരളം കൂട്ടായ്മയുടെ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നാണ് പരിവാറുകാർ പറയുന്നത്. ശബരിമലയിൽ തടയാൻ ആർ എസ് എസുകാരില്ലെന്ന ചർച്ചയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏവരും ശബരിമലയെ മറന്നുവെന്ന് വരുത്താനാണ് നീക്കം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ സ്ത്രീകളെ വീണ്ടുമെത്തിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ചില പ്രചരണങ്ങൾ എത്തി. ഇതിനിടെയാണ് ഷാനില സജീഷ് വീഡിയോയുമായെത്തിയത്. ഇതോടെ വീണ്ടും ആചാര ലംഘനം നടന്നുവെന്ന സംശയം ബലപ്പെട്ടു. എന്നാൽ ഇതിൽ സത്യമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പറയുന്നത്. വീഡിയോയിൽ ഉള്ളത് 50 കഴിഞ്ഞ സ്ത്രീയാണ്. കാഴ്ചയിൽ യുവതിയെ പോലെ തോന്നുന്നത് മാത്രമാണെന്ന് അവരും പറയുന്നു.
ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് വൈറലായത്. ഇതിലൊരാൾ യുവതിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. രാത്രിയിൽ വളരെ കുറച്ചു പേർ മാത്രമേ അവിടെയുള്ളൂ. ഒരു പ്രശ്നവുമില്ലാതെ അവർ കൊടിമരത്തിന് മുമ്പിൽ നിന്ന് തൊഴുന്നു. പതിനെട്ടാംപടിയുടെ തൊട്ടു മുകളിലായിരുന്നു സംഭവം. എന്നാൽ ഈ വീഡിയോയിലെ സത്യം മറ്റൊന്നാണെന്ന് പരിവാറുകാർ പറയുമ്പോൾ സർക്കാരും വിവാദത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ശബരിമലയിൽ യുവതികളെത്തിയത് അണികൾക്ക് പോലും ഞെട്ടലായിരുന്നുവെന്ന് സിപിഎം റിപ്പോർട്ടിലൂടെ വിശദീകരിച്ചിരുന്നു. ലോക്സഭയിലെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തിയതും യുവതി പ്രവേശനമായിരുന്നു.
മണ്ഡലകാലത്ത് ആചാര ലംഘനത്തിന് ശബരിമലയിൽ എത്തിയ യുവതിയാണ് ഷാനിലാ സജീഷ്. നീലിമലയിൽ ഇവരെ ഭക്തർ തടയുകയായിരുന്നു. പമ്പയിൽ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേർ ശരണം വിളിച്ച് തടയുകയായിരുന്നു. അന്ന് പുലർച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടർടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേർ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തിൽ കുറച്ച് പൊലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് കൂടുതൽ പേരെത്തി വലയം തീർത്തു. അസി കമ്മീഷണർ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് അവർ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി. യുവതികൾ നിലപാട് മാറ്റാൻ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടർന്നെങ്കിലും പ്രതിഷേധക്കാരാണ് ജയിച്ചത്. ഇരുവരും മടങ്ങി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അന്ന് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കർമ്മ സമിതിയുടെയും മറ്റ് സംഘപരിവർ സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ദുഷ്കരമായതിനാലാണ് പൊലീസ് ഇവരെ മടക്കിയയച്ചത്. അന്ന് ദർശനം നടത്താതെ മടങ്ങില്ലെന്ന് രേഷ്മ നിശാന്തും ഷാനില സജേഷും നിലപാട് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ രഹസ്യകേന്ദ്രത്തിൽ ഇരുവരും ദർശന സൗകര്യം ആവശ്യപ്പെട്ട് നിരാഹാരവും നടത്തി. നീലിമലയിൽനിന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതികളെ പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ മാറ്റുന്നതിൽ പൊലീസും വേണ്ട സൗകര്യം ഒരുക്കുന്നതിൽ സർക്കാരും പരാജയപ്പെട്ടെന്ന്, യുവതീപ്രവേശനത്തിന് നേതൃത്വം നൽകിയ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ ആരോപിക്കുകയും ചെയ്തു. ഇങ്ങനെ ശബരിമല കയറ്റം നടക്കാതെ പോയ യുവതിയാണ് ആചാര ലംഘനം നടന്നുവെന്ന പ്രചരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.
കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നത് ഈ മാസം 16നാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നിലക്കലിൽ നിന്നും പമ്പയിലേക്ക് ഈ മാസം മുതൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ പമ്പയിൽ പാർക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഒരു എസ്പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് സുരക്ഷ ചുമതല. ജൂലൈ 21 ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍