പൊലീസിന്റെ അനുനയത്തിൽ മനംമാറിയ അഞ്ജു മലചവിട്ടാതെ പമ്പയിൽ നിന്ന് മടങ്ങി; ഭർത്താവിനും മക്കൾക്കുമൊപ്പം അയ്യപ്പ ദർശനത്തിനെത്തിയ യുവതിയെ തിരിച്ചയച്ചത് ഇന്നലെ രാത്രി കുടുംബത്തെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്ക്കൊടുവിൽ; ഭർത്താവിന്റെ നിർബന്ധം മൂലം മല ചവിട്ടാൻ പമ്പയിലെത്തിയ അഞ്ജുവിന് മാനസാന്തരം വന്നത് പൊലീസുകാരുടെ ഇടപെടലിൽ
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ശബരിമല ദർശനത്തിനെത്തിയ ചേർത്തല സ്വദേശിനി അഞ്ജു മല ചവിട്ടാതെ മടങ്ങി. പൊലീസും കുടുംബക്കാരുമായി നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് അഞ്ജു ഭർത്താവിനും മക്കൾക്കും ഒപ്പം ഇന്ന് രാവിലെ പമ്പയിൽ നിന്നും തിരികെ പോയത്. ഇന്നലെ പമ്പയിലെത്തിയ യുവതിക്ക് പൊലീസ് നടത്തിയ ചർച്ചയിൽ തന്നെ മാനസാന്തരം സംഭവിച്ചിരുന്നു. ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് താൻ പമ്പയിലെത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മലകയറുന്നതിൽ നിന്നും യുവതി പിന്മാറാൻ തയ്യാറായെങ്കിലും ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഇതോടെ പൊലീസ് ചേർത്തലയിലുള്ള ഇവരുടെ കുടുംബത്തെ വിളിച്ചു വരുത്തി.
ഏതാണ്ട് ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ചേർത്തലയിലുള്ള ഇവരുടെ കുടുംബം പമ്പയിലെത്തിയത്. തുടർന്ന് പൊലീസ് ഇവരുടെ കുടുംബവുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഇരുവരും മക്കളുമൊത്ത് ചേർത്തലയിലേക്ക് തിരികെ മടങ്ങുക ആയിരുന്നു. നിലയ്ക്കലിലിൽ നിന്നും കെഎസ്ആർടിസി ബസിലാണ് ഇരുവരും കുുടുംബക്കാരുമൊത്ത് മടങ്ങിയത്. അതേസമയം ശബരിമലയിൽ നിന്നും തിരികെ മടങ്ങിയ യുവതി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ കാവലില്ലാതെ തന്നെ ഇവർ തിരികെ പോവുകയായിരുന്നു. അതേസമയം യുവതി ആവശ്യപ്പെടാതെ സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്ന ശബരിമലയിൽ പതിവിലും അധികം തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ശബരിമലയും സന്നിധാനവും.
ചേർത്തലയിൽനിന്നു അഞ്ജുവിന്റെ ബന്ധുക്കൾ ഇന്നലെ രാത്രി പമ്പയിലെത്തിയിരുന്നു. ഇവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അഞ്ജു മടങ്ങാൻ തീരുമാനിച്ചത്. ഭർത്താവിനും രണ്ടു കുട്ടികൾക്കും ഒപ്പമാണ് അഞ്ജു പമ്പയിലെത്തിയത്. ഇവർ ഇപ്പോൾ പമ്പ പൊലീസ് കൺട്രോൾ സ്റ്റേഷനിലാണ്. യുവതി എത്തിയെന്ന വാർത്തയെ തുടർന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ പമ്പയിൽ പ്രതിഷേധം നടന്നുവരികയാണ്. പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലിൽ ഹിന്ദുഐക്യവേദി അധ്യക്ഷ ശശികലയാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. പ്രതിഷേധക്കാർ നാമജപ പ്രാർത്ഥനയുമായി ഇവിടെ നില ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്പി രാഹുൽ ആർ.നായർ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാൽ സുരക്ഷ നൽകേണ്ടതില്ലെന്നും എസ്പി വ്യക്തമാക്കി.
ചേർത്തല സ്വദേശിനിയായ അഞ്ജു എന്ന 25വയസ്സുകാരിയാണ് ദർശനത്തിന് അനുവാദം തേടി എത്തിയത്. ഇതിന് സുരക്ഷ ഒരുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുവതി എത്തിയത്. പമ്പയിലേക്ക് എത്തിയ ഇവരെ ശരണം വിളിച്ചുകൊണ്ട് ഭകതർ പ്രതിഷേധമറിയിച്ചതോടെയാണ് മടങ്ങാൻ തീരുമാനിച്ചത്. യുവതി പിന്മാറാൻ തയ്യാറായെങ്കിലും ആദ്യം ഭർത്താവ് വഴങ്ങിയിരുന്നില്ല. പിന്നീട് മടങ്ങുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വൈകുന്നേരം അഞ്ച് മണിയോടെയാണ് മേൽശാന്തി തുറന്നത്. കനത്ത സുരക്ഷയുടെ നടുവിലാണ് ഇന്ന് നട തുറന്നത്. ഇന്ന് പ്രത്യേക പരിപാടികൾ ഒന്നും തന്നെ ഇല്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.
കവടിയാർ കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന പ്രത്യേക നെയ് ഉപയോഗിച്ചുള്ള അഭിഷേകം ഉണ്ടാകും. കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷയിലാണ് ശബരിമല നട തുറന്നിരിക്കുന്നത്. ഇന്ന് ദർശനം നടത്താൻ സാധാരണ ചിത്തിര ആട്ടവിശേഷത്തിന് എത്തുന്നതിൽ പതിന്മടങ്ങ് ഭക്തരാണ് എത്തിയിട്ടുള്ളത്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ഒടുവിലാണ് ഭക്തജനങ്ങളെ സ്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇവിടെ അധികം നേരം തങ്ങുന്നതിനും പൊലീസിന്റെ വിലക്കുണ്ട്. എന്നാൽ നെയ്യഭിഷേകം നാളെ രാവിലെ മാത്രമെ നടക്കുകയുള്ളു അതുകൊണ്ട് തന്നെ ഇന്ന് ഇവർക്ക് അവിടെ തങ്ങേണ്ട അവസ്ഥയുണ്ട്. എന്നാൽ അതിന് വേണ്ട ഒരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
ഇവർക്ക് വിരി വയ്ക്കാനോ സന്നിധാനത്ത് തങ്ങാനോ സൗകര്യം ഒരുക്കിയിട്ടില്ല. ഈ മേഖലകളിലെല്ലാം തന്നെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയവരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് എത്രനേരം അവിടെ തുടരാൻ കഴിയും എന്നതിലും സ്ഥിരീകരണം വരേണ്ടതുണ്ട്. കനത്ത സുരക്ഷയിൽ ജാമർ ഉൾപ്പടെ സ്ഥാപിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും സന്നിധാനത്ത് യുവതികളെത്തിയാൽ എന്ത് വിലകൊടുത്തും തടയും എന്ന നിലപാടിലാണ് ബിജെപി നേതാക്കൾ.ബിജെപി നേതാക്കൾക്ക് പുറമെ രാഹുൽ ഈശ്വർ, അയ്യപ്പ സേവ സംഘം എന്നിവരെല്ലാം തന്നെ സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ശബരിമലയിൽ യാതൊരു നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഐ.ജി എം.ആർ അജിത് കുമാർ. എന്നാൽ, സുരക്ഷ ഉറപ്പാക്കുക പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.'ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്' - സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഐ.ജി പറഞ്ഞു.
നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ മൂന്ന് ദിവസത്തേക്ക് തുടരുമെന്നും ഐജി അറിയിച്ചു. സന്നിധാന പരിസരത്തെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അടപ്പിച്ചത് പൊലീസാണെന്നും അത് സംഘപരിവാർ സംഘടനാ പ്രവർത്തകരെ നിയന്ത്രിക്കാനാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍