റൗഫുമായുള്ള സംഭാഷണത്തിന്റെ പേരിലുള്ള കേസിലും നിരപരാധിയാണെന്ന് തെളിഞ്ഞ് കുറ്റവിമുക്തി; ഇനിയെങ്കിലും ശ്രീജിത്തിനെതിരെ വ്യാജ പരാതി നൽകി ക്രിമിനൽ പൊലീസ് അക്കാൻ ശ്രമിക്കുന്നവർ തെറ്റ് തിരുത്തുമോ? സത്യം തുറന്നു പറയുന്നതിന്റെ പേരിൽ ഐജിയെ ക്രിമിനൽ പൊലീസ് ആക്കിയതിന് പിന്നിൽ ഒത്തുകളി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ പൊലീസിലെ കുടിപ്പക കുപ്രസിദ്ധമാണ്. ഉദ്യോഗസ്ഥർ തമ്മിലെ തർക്കങ്ങൾ പലപ്പോഴും പലരുടേയും കഥ കഴിക്കും. ഈ സമയം ചിലരെ ഇല്ലായ്മ ചെയ്യാൻ ശത്രുക്കളും സജീവമാകും. അങ്ങനെ കേസിൽപ്പെട്ട് വിവാദ നായകനായ ഐപിഎസുകാരനാണ് എസ് ശ്രീജിത്ത്. ഏറെക്കാലെ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്ത് പുറത്തിരുത്തി. പിന്നെ തിരിച്ചുവരവ്. അപ്പോഴും കേസ് അന്വേഷണവും ക്രമസമാധാന പാലനവും നൽകിയില്ല. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല എത്തിയതോടെ കാര്യങ്ങൾ മാറി. മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് ശ്രീജിത്ത് എത്തി. ഡിജിപി സെൻകുമാറും വിശ്വാസത്തിലെടുത്തതോടെ ശ്രീജിത്ത് അന്വേഷണങ്ങളിൽ സജീവമായി. അങ്ങനെ ചില പൊയ്മുഖങ്ങൾ പൊളിഞ്ഞു വീണു. കിസ് ഓഫ് ലൗവിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന രാഹുൽ പശുപാലന്റെയും രശ്മി ആർ. നായരുടെയും നേതൃത്വത്തിൽ നടന്നുവന്ന സെക്‌സ് റാക്കറ്റ് പുറം ലോകം അറിഞ്ഞു.
ഇതിന് പിന്നാലെ ഐ.ജി എസ്. ശ്രീജിത്തിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വിവാദ വ്യവസായിയുമായ കെ.എ റൗഫുമായുള്ള ബന്ധത്തിന്റെ പേരിൽ ശ്രീജിത്തിനെതിരെ നടന്നുവന്നിരുന്ന അന്വേഷണത്തിലാണ് അദ്ദേഹത്തിന് സർക്കാർ ക്ലീൻ ചിറ്റ് നൽകിയത്. ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ചീഫ് സെക്രട്ടറി ജിജി തോംസൺ സർക്കാരിന് റിപ്പോർട്ട് നൽകി. കേസിൽ 2013 ഫെബ്രുവരി 6 മുതൽ ജൂൺ 26 വരെ ശ്രീജിത്ത് സസ്‌പെൻഷനിലായിരുന്ന കാലയളവ് സർവീസ് റെക്കോർഡിൽ ജോലി കാലയളവായി പരിഗണിക്കാനും ഇക്കാലയളവിലെ ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകാനും ചീഫ് സെക്രട്ടറി നിർദ്ദേശം. പൊലീസ് അക്കാദമി ഡയറക്ടറായിരിക്കെ മുൻ പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തത്. കെ.എ റൗഫുമായി ഗൂഢാലോചന നടത്തി മലപ്പുറം ജില്ലാ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തത്. ശ്രീജിത്തിനെതിരെ വാണിങ്ങ് കൊടുത്തതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. അത് ശരിയല്ലെന്നായിരുന്നു നിലപാട്. ഈ സാഹചര്യത്തിലാണ് കുറ്റവിമുക്തി.
റൗഫും ശ്രീജിത്തും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിലെ മേലുദ്യോഗസ്ഥർക്കെതിരായ പരാമർശങ്ങളും വിനയായി. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 2013 ജൂണിലാണ് ശ്രീജിത്തിനെ കർശന വാണിങ് നൽകി സർവീസിൽ തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ മറ്റ് നടപടികൾ പിൻവലിച്ചു. ഇപ്പോൾ ജിജി തോംസൺ ക്ലീൻ ചിറ്റ് നൽകുക കൂടി ചെയ്തതോടെ അദ്ദേഹം പൂർണ്ണമായും കുറ്റവിമുക്തനായിരിക്കുകയാണ്. ഇനി പൊലീസിലെ ഏത് സ്ഥാനവും വഹിക്കാൻ ശ്രീജിത്തനാകും. ശ്രീജിത്തിനെതിരെ നടന്ന കള്ളക്കളികൾ പലപ്പോഴും മറുനാടൻ മലയാളി വാർത്തയായി നൽകിയിരുന്നു. അവസാനം നടന്ന കളിയും പൊളിച്ചത് മറുനാടൻ മലയാളിയുടെ വാർത്തകളാണ്. ഓൺലൈൻ സൈറ്റുകളുണ്ടാക്കി ശ്രീജിത്തിനെതിരെ വ്യാജ വാർത്തകൾ നൽകി ഈ ഉദ്യോഗസ്ഥന്റെ പ്രെമോഷൻ സാധ്യതകൾ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. റൗഫിന്റെ കേസിലും തീരുമാനം ആയതോടെ ശ്രീജിത്ത് പൂർണ്ണമായും കുറ്റവിമുക്തനാവുകയാണ്.
ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നത് വ്യാജ വാർത്തയും ഇതിന്റെ ഭാഗമായിരുന്നു. ശ്രീജിത്തിനെതിരായ പരാതിയിൽ നടപടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് താൽപ്പര്യമില്ലെന്ന വ്യക്തമാക്കിയാണ് ഫയൽ ആഭ്യന്തര വകുപ്പിന് കേന്ദ്ര വിജിലൻസ് കമ്മീഷൻ കൈമാറിയത്. ഈ പരാതിയിൽ ഒരു റിപ്പോർട്ടും പ്രതീക്ഷിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിലുണ്ട്. ഇത്തരമൊരു വിഷയത്തിലാണ് ശ്രീജിത്തിനെ അപമാനിക്കാൻ മാഫിയാ സംഘങ്ങൾ ശ്രമിച്ച് വ്യാജ വാർത്തകൾ നൽകിയത്. ശ്രീജിത്തിനെതിരെ ഇപ്പോഴുയരുന്ന ആക്ഷേപങ്ങൾക്ക് കഴമ്പില്ലെന്ന സാധൂകരിക്കുന്ന കേന്ദ്ര വിജിലൻസ് കമ്മീഷൻ വെബ് സൈറ്റിലുള്ള വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടതോടെയാണ് ഈ കള്ളക്കളി പൊളിഞ്ഞത്. അതിന്റെ തുടർച്ചയായാണ് ഇപ്പോഴെത്തെ സംസ്ഥാന സർക്കാരിന്റെ നടപടി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി കിട്ടിയത്. ഈ വർഷം മാർച്ച് 18ന് കമ്മീഷൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. കമ്മീഷന് ഇക്കാര്യത്തിൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹോം ഡിപ്പാർട്ടമെന്റിന് പരാതി കൈമാറിയത്. അതും ഫോർ നെസസറി ആക്ഷനെന്ന സ്ഥിരം കുറിപ്പോടെ മാത്രം. അതുകൊണ്ട് തന്നെ ശ്രീജിത്തിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്ര വിജിലൻസ് കമ്മീഷൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തം. ഇതെല്ലാം മനസ്സിലാക്കി പരാതിക്കാരും മാർച്ച് മാസത്തിന് ശേഷം ഈ പരാതിക്ക് പുറകേ പോയിട്ടില്ല. സത്യമിതായിരിക്കെയാണ് ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റം കിട്ടിയ ഉടനെ കേന്ദ്ര വിജിലൻസ് കമ്മീഷൻ തള്ളിക്കളഞ്ഞ പരാതിയുമായി മാഫിയ സജീവമായത്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഈ വ്യാജ വാർത്തയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മലയാളം വെബ് സൈറ്റുകളിലൂടെയായിരുന്നു ശ്രീജിത്തിനെ മോശക്കാരനാക്കാൻ ഈ സംഘം ശ്രമിച്ചത്. പൊലീസിനുള്ളിലെ ഐപിഎസ് ഭിന്നതയാണ് ശ്രീജിത്തിനും വിനയാകുന്നതെന്ന് സൂചനകളുണ്ടായിരുന്നു
കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നാണ് ഒരു മലയാളി വെബ്‌സൈറ്റിൽ അവസാനമായി ശ്രീജിത്തിനെതിരെ വന്ന വാർത്ത. ചില ചാനലുകളും ഇത് വാർത്തയായി നൽകി. ഇതിന് സത്യസന്ധമായ വിശദീകരണം ശ്രീജിത്ത് നൽകിയതോടെ വാർത്ത അപ്രത്യക്ഷവുമായി. ഇതേ തുടർന്നാണ് കേസിന്റെ സത്യസന്ധത മനസ്സിലാക്കാൻ മറുനാടൻ ശ്രമിച്ചത്. ഇതിലാണ് ഐജിയെ മോശക്കാനാക്കാൻ വേണ്ടി മാത്രം നടത്തുന്ന ശ്രമമാണിതെന്ന് വ്യക്തമായത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങളിൽ നിന്ന് പരാതിയുടെ കാലപ്പഴക്കവും വ്യക്തമാണ്. കമ്മീഷൻ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് തീരുമാനിച്ചിട്ട് മാസങ്ങളുമായി. ഇവയെല്ലാം മറച്ചുവച്ചാണ് ശ്രീജിത്തിനെ ക്രൂശിക്കാൻ ചിലർ ശ്രമം തുടരുന്നത്.
വളരെ വിപുലമായ അധികാരങ്ങളുള്ള സമിതിയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കലാണ് പ്രധാന ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ കേരളാ സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെതിരെ നടപിടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് കഴിയില്ലെന്ന് ചട്ടങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി പരാതി കിട്ടുമ്പോൾ അത് പരിശോധിച്ച ശേഷം കഴമ്പുണ്ടെന്ന് കണ്ടാൽ കേന്ദ്ര വിജിലൻസ് കമ്മീഷന് തന്നെ അന്വേഷണ സംവിധാനമുണ്ട്. സിബിഐ പോലും ഈ നിരീക്ഷണ വലയത്തിലാണ്. അങ്ങനെ വിപുലമായ അധികാരമുള്ള സമിതിയാണ് ശ്രീജിത്തിനെതിരായ പരാതി ഗൗരവത്തോടെ പോലും എടുക്കാതെ ഫോർ നെസസറി ആക്ഷൻ എന്ന് എഴുതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഒരു പക്ഷേ പരാതിയുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെന്ന് കണ്ടാൽ അത് നൽകിയവർക്കെതിരെ പോലും നടപടി എടുക്കണമെന്ന ധ്വനി ഫോർ നെസസറി ആക്ഷനുണ്ട്. ഇതെല്ലാം ശരിവയ്ക്കുന്ന വിശദീകരണമാണ് വെബ് സൈറ്റിലുള്ളത്.
അഞ്ച് വിഷയങ്ങളിലാണ് ശ്രീജിത്തിനെതിരെ പരാതി കൊടുത്തത്. ഇതിൽ നാല് കേസിലും ശ്രീജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി സത്യാവസ്ഥ പുറത്തുവന്നതാണ്. ശ്രീജിത്ത് കുറ്റവിമുക്തനായതോടെ തടഞ്ഞുവച്ച ആനുകൂല്യവും പ്രെമോഷനുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. മികവിനുള്ള അംഗീകാരമായി ക്രൈംബ്രാഞ്ചിൽ ഐജിയായി നിയമനവും കിട്ടിയ ഇതോടെയാണ് ശ്രീജിത്തിനെതിരായ കള്ളക്കഥകൾ വീണ്ടും സജീവമായത്. ശ്രീജിത്തിന്റെ മികവ് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് ക്രൈംബ്രാഞ്ചിൽ നിയമിച്ചത്. ഇതിനെ തുടർന്ന് നായരോടുള്ള സ്‌നേഹം കൊണ്ടാണ് ഈ നിയമനം എന്ന ആരോപണം ഉന്നയിച്ചാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഇതിന് കരുത്ത് പകരാനാണ് ശ്രീജിത്തിനെതിരെ വർഷങ്ങളായി നീക്കങ്ങൾ നടക്കുന്ന മൂന്നംഗ സംഘം വീണ്ടും പഴയ സ്വകാര്യ അന്യായങ്ങളുടെ കണക്കു പറഞ്ഞ് രംഗത്ത് എത്തിയത്.
മൂന്നംഗ സംഘം ശ്രീജിത്തിനെതിരെ നിരന്തരമായി സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്തിരുന്നു. കോടതി വിധികളും മറ്റും മറച്ചു വച്ചാണ് ഇവർ പല അന്വേഷണ ഉത്തരവുകൾ നേടിയത്. അന്വേഷണം നടത്തി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ പോലും പഴയ ഉത്തരവുകൾ വച്ചാണ് പ്രചാരണം നടത്തുക. ശ്രീജിത്തിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങൾ എല്ലാം തന്നെ ദുരുദ്ദേശത്തോടെ ആണെന്നത് വ്യക്തമാണ്. വർഷങ്ങൾക്കു മുമ്പ് മലപ്പുറത്ത് എംഎസ്‌പി കമാൻഡന്റ് ആയപ്പോൾ അതിനു മുമ്പ് ജോലി എടുത്ത കമാൻഡിന്റിന്റെ പേരിൽ ചാർജ് ചെയ്ത കേസിനെ കുറിച്ചാണ് ഒരു ആരോപണം. ഇ കേസ് എല്ലാം എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്ത്ത്ത്തള്ളപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്.
കേസുകളിൽ നിന്ന് കുറ്റവിമുക്തനായതോടെ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു.
ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ സർക്കാർ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.
ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.
അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്നപ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്‌പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു.
ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ ചുമതല സർക്കാർ ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.
എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതി്ത്തള്ളപ്പെട്ടു.
എംഎസ്‌പി ക്യാമ്പിലെ വിഷയത്തിൽ ശ്രീജിത്തിന് മുമ്പ് കമാണ്ടന്റായ വ്യക്തികൾക്ക് എതിരെയായിരുന്നു കേസ്. ഇക്കാര്യത്തിൽ ശ്രീജിത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചാണ് ഇപ്പോഴും വ്യാജ പ്രചരണങ്ങൾ സജീവമാകുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതിയിൽ നേരിട്ട് ഒരു നടപടിയും എടുക്കാത്തത്. ഇപ്പോൾ റൗഫ് വിഷയത്തിലും ശ്രീജിത്ത് കുറ്റവിമുക്തനായിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍