എസ്ഐ നിയമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടത് പൊലീസ് മേധാവി; പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് എഴുതി നല്കിയത് പിഎസ് സിയും; പരീക്ഷാതട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയത് ഹൈക്കോടതിയും; എന്നിട്ടും അന്വേഷണം വേണ്ടെന്ന് ഫയലിൽ കുറിച്ച് പിഎസ് സി ചെയർമാൻ; കോൺസ്റ്റബിൾ പരീക്ഷ പോലെ മുൻപ് നടത്തിയ എസ്ഐ പരീക്ഷയിലും അരങ്ങേറിയത് കോപ്പിയടി; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല; 2013 എസ്ഐ റാങ്ക് ലിസ്റ്റും സംശയനിഴലിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പ് നടന്നത് സായുധ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മാത്രമല്ല 2010-ൽ നടന്ന എസ്ഐ പരീക്ഷയിലും ക്രമക്കേട് നടന്നു. 2010-ൽ പരീക്ഷ നടക്കുകയും 2013-ൽ റാങ്ക് ലിസ്റ്റ് വരുകയും ചെയ്ത പിഎസ്സി എസ് ഐ നിയമനത്തിലാണ് പരീക്ഷാ തട്ടിപ്പ് നടന്നത്. പിഎസ് സി നടത്തിയ സായുധ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന പരീക്ഷാ തട്ടിപ്പ് വെളിയിൽ വരുകയും പിഎസ് സി നാണംകെടുകയും ചെയ്തിരിക്കുന്ന വേളയിൽ തന്നെയാണ് 2013-ൽ നിലവിൽ വന്ന എസ്ഐ നിയമനത്തിലെ പരീക്ഷാത്തട്ടിപ്പും വെളിയിൽ വരുന്നത്. കോട്ടയം പമ്പാവാലിയിലെ ഷിജു കെ.കെ വിവരാവകാശം പ്രകാരം നൽകിയ അപേക്ഷയിലാണ് പിഎസ് സി എസ്ഐ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പിഎസ്സി എഴുതി നൽകിയത്. പരീക്ഷാ തട്ടിപ്പ് നടന്നുവെന്ന് പിഎസ് സി സമ്മതിക്കുക മാത്രമല്ല അത് എഴുതി നൽകുകയും ചെയ്തു. പരീക്ഷാതട്ടിപ്പ് അറിഞ്ഞിട്ടും ഇതേ എസ്ഐ ലിസ്റ്റിൽ നിന്നും മുഴുവൻ പേർക്കും, ഏതാണ്ട് എണ്ണൂറിൽ അധികം പേർക്കും പിഎസ് സി നിയമനം നടത്തുകയും ചെയ്തു. ഹൈക്കൊടതിയിൽ ഇത് സംബന്ധിച്ച് വാദം നടക്കവേയാണ് ഈ ലിസ്റ്റിൽ നിന്നും പിഎസ്സി നിയമനം നടത്തിയത്.
പിഎസ് സി പരീക്ഷകൾ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു സമ്മതിക്കുകയും അതേ ലിസ്റ്റിലെ മുഴുവൻ പേർക്കും പിഎസ്സി നിയമനം നൽകുകയും ചെയ്തത്. എസ്ഐ പരീക്ഷയിൽ വ്യാപകമായ കോപ്പിയടിയും മൊബൈൽ ഫോണിലൂടെയുള്ള കേട്ടെഴുത്തും നടന്നുവെന്നാണ് ആരോപണം ഉയർന്നത്. കൊല്ലം ഈസ്റ്റ് പൊലീസിലും ഇരവിപുരം പൊലീസിലും ഇത് സംബന്ധിച്ച് കേസുകളുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ എസ്ഐമാരായവർ ഇപ്പോൾ സിഐമാരായി സർവീസിലുണ്ട് എന്നാണ് പൊലീസ് മേധാവി സത്യവാങ്മൂലം നൽകിയത്. ഒരു സംഘം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ കാര്യത്തിൽ പിഎസ് സി നേരിട്ടാണ് അന്വേഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു വിവിധ കോടതികളിൽ വിചാരണ നടക്കുന്നുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് കൈമാറാൻ കഴിയില്ല എന്നാണ് പിഎസ് സി വിവരാവകാശം പ്രകാരം നൽകിയ വിശദീകരണത്തിൽ പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പിഎസ്സി പരീക്ഷയിലാണ് അഴിമതി നടന്നതായി ആരോപണം ഉയർന്നത്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് ഈ പരാതി ആദ്യം നൽകുന്നത്. തെളിവുകൾ സഹിതം നല്കയ പരാതി ചെന്നിത്തല കൊല്ലം അസിസ്റ്റന്റ്റ് കമ്മിഷണർ കെ.ലാൽജിക്ക് നൽകി. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് തന്നെ ഉത്തരവിട്ടെങ്കിലും ഈ പരാതിയിൽ ഒരന്വേഷണവും നടന്നില്ല.
ഇതേ എസ്ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന കമാൽ പാഷയാണ് എസ്ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നു ഉത്തരവിട്ടത്. എന്നാൽ ഈ കാര്യത്തിൽ ഒരന്വേഷണവും നടന്നില്ല. ഒട്ടനവധി ക്രമക്കേടുകൾ എസ്ഐ നിയമനവുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. ഇതേ നിയമനത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി വന്നിരുന്നു. ഡയരക്ടർ ആ പരാതി പിഎസ്സി വിജിലൻസ് വിംഗിന് കൈമാറി. എന്നാൽ ഈ പരാതിയിൽ അന്വേഷണം വേണ്ടാ എന്ന് എഴുതി നൽകുകയാണ് നിലവിലെ പിഎസ്സി ചെയർമാൻ ചെയ്തത്. എന്താണ് പിഎസ്സിയിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏകദേശ സാക്ഷ്യങ്ങളാകുകയാണ് ഈ എസ്ഐ പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ. ഈ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. ഈ പരാതികൾക്ക് പിന്നിൽ പ്രവർത്തിച്ച കോട്ടയം പമ്പാവാലിയിലെ ഷിജു കെ.കെ.തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി പൊതുഭരണവകുപ്പിന് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ പരാതിയിലും പക്ഷെ അന്വേഷണം നടന്നില്ല.
എസ്ഐ പരീക്ഷയിൽ ക്രമക്കേട് നടന്നു എന്ന് പരാതിയിൽ കാമ്പുണ്ടെന്നു ബോധ്യമായതിനെ തുടർന്ന് എം.സ്വരാജ് എംഎൽഎയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. രണ്ടു വർഷം മുൻപ് സ്വരാജ് നൽകിയ കത്ത് സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ പ്രകാരം മറുപടി നൽകിയത്. പിഎസ് സിക്ക് നൽകിയ വിവരാവകാശത്തിലാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു പിഎസ് സി തന്നെ സമ്മതിക്കുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:
2007-ൽ നോട്ടിഫിക്കേഷൻ വരുകയും 2010-ൽ പരീക്ഷ നടക്കുകയും 2013-ൽ റാങ്ക് ലിസ്റ്റ് പുറത്ത് വരുകയും ചെയ്ത എസ്ഐ നിയമനത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. 2016 എം.സ്വരാജ് എംഎൽഎയുടെ കത്ത് കൂടി ചേർത്ത് അങ്ങയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ല എന്നാണു വിവരാവകാശ പ്രകാരം അറിയിച്ചത്. എസ്ഐ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാൻ ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അഭ്യന്തരവകുപ്പും വിജിലൻസും അന്വേഷണം അട്ടിമറിക്കുകയാണ് ഉണ്ടായത്. എസ്ഐ പരീക്ഷയിൽ വ്യാപകമായ കോപ്പിയടിയും മൊബൈൽ ഫോണിലൂടെയുള്ള കേട്ടെഴുത്തും നടന്നു. കൊല്ലം ഈസ്റ്റ് പൊലീസിലും ഇരവിപുരം പൊലീസിലും ഇത് സംബന്ധിച്ച് കേസുകളുമുണ്ട്. ഈ പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ എസ്ഐമാരായവർ ഇപ്പോൾ സിഐമാരായി സർവീസിലുണ്ട് എന്നാണ് പൊലീസ് മേധാവി സത്യവാങ്മൂലം നൽകിയത്. ഒരു സംഘം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. കേസ് അന്വേഷണവുമായി പിഎസ് സി സഹകരിക്കുന്നില്ല എന്നാണ് എസ്പി ഹൈക്കോടതിയെ അറിയിച്ചത്.
പ്രാഥമിക പരീക്ഷ കഴിഞ്ഞു യൂണിഫൈഡ് ഷോർട്ട് ലിസ്റ്റ് ആണ് പിഎസ്സി പുറത്തു വിട്ടത്. സാധാരണ ഗതിയിൽ ജനറൽ വിഭാഗവും സംവരണ വിഭാഗവും എന്നിങ്ങനെയുള്ള ലിസ്റ്റാണ് വരാറുള്ളത്. എന്നാൽ വന്നത് യൂണിഫൈഡ് ഷോർട്ട് ലിസ്റ്റും. ഇങ്ങിനെ ലിസ്റ്റ് വന്നപ്പോൾ അതിൽ ഏഴു നമ്പരുകളിൽ ഉദ്യോഗാർത്ഥികളുടെ പേരോ ഒപ്പോ ഇല്ല. ഇത് ഗുരുതരമായ അഴിമതിയാണ്. കായിക പരീക്ഷയിലും ക്രമക്കേട് നടന്നു. 2013 ജനുവരി എട്ടു മുതൽ 31 വരെയാണ് ക്രമക്കേട് നടന്നത്. കായിക പരീക്ഷ നടത്തേണ്ടത് പൊലീസാണ്. എന്നാൽ നടത്തിയത് പിഎസ് സിയും. ഉദ്യോഗാർത്ഥികൾക്ക് സ്ഥലവും തീയതിയും മാറ്റി നൽകാറില്ല. എന്നാൽ ചിലർക്ക് നൽകി. അന്നത്തെ എംഎൽഎ ജി.സുധാകരൻ ഇത് നിയമസഭയിൽ ഉന്നയിച്ചതുമാണ്. 203 പേർക്കാണ് ഇങ്ങിനെ സ്ഥലവും തീയതിയും മാറ്റി നല്കിയത് എന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി അന്ന് അറിയിച്ചത്. എസ്ഐ തസ്തികയിൽ അപേക്ഷിക്കുന്ന രാജേന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ മേലുദ്യോഗസ്ഥരിൽ നിന്ന് അനുമതി പത്രം വാങ്ങിയിട്ടില്ല. ഇയാൾക്ക് 35ആം റാങ്ക് നൽകി നിയമനവും നൽകി. എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന കോൺസ്റ്റാബുലറി മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പ്രായപരിധി 35 വയസാണ്. എന്നാൽ ഇത് ലംഘിച്ച് പലർക്കും നിയമനങ്ങൾ നൽകി.
അഴിമതി സംബന്ധിച്ച് നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും വേണമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു അന്വേഷവും വന്നില്ല. തുടർന്ന് എസ്ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡയരക്ടർക്ക് അന്നത്തെ ഹൈക്കോടതി ജഡ്ജി കമാൽ പാഷ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതിലും തുടർ നടപടികൾ വന്നില്ല. എസ്ഐ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് ഡയരക്ടർക്ക് പരാതി വന്നപ്പോൾ ഡയരക്ടർ അത് പിഎസ്സി വിജിലൻസ് വിംഗിന് കൈമാറിയിരുന്നു. എന്നാൽ നിലവിലെ പിഎസ് സി ചെയർമാൻ അഡ്വക്കേറ്റ് എം.കെ.സക്കീർ നടപടികൾ ആവശ്യമില്ല എന്ന് ഫയലിൽ കുറിച്ച് വച്ചിരിക്കുകയാണ്. ചെയർമാൻ തന്നെയാണ് അഴിമതിയും ക്രമക്കേടും നടന്നപ്പോൾ ആവശ്യമായ അന്വേഷണം തടഞ്ഞിരിക്കുന്നത്-പരാതിയിൽ ഷിജു പറയുന്നു.
Stories you may Like
- ഐഎഎസിൽ നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്
- ഏഷ്യൻ ഗെയിംസ് ജേതാക്കളെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
- കരുനാഗപ്പള്ളിയിലേത് ഞെട്ടിപ്പിക്കുന്ന ജോലി തട്ടിപ്പ് ശ്രമം
- പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്