Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് ചതിയെ നേരിടാൻ ഇന്ത്യക്കൊപ്പം റഷ്യൻ പോർക്കരുത്തും; കാർഗിൽ യുദ്ധവീരനായ മിഗ് 27 ചരിത്രമായതോടെ മിഗ് 29 പോർവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ; ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പോർവിമാനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം; ചൈനയുമായുള്ള അതിർത്തി സംഘർഷം മുറുകുന്നതിനിടെ വ്യോമസേനയ്ക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനവും; ജൂൺ 23ന് നടക്കേണ്ട ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടി നിർണായകം

ചൈനീസ് ചതിയെ നേരിടാൻ ഇന്ത്യക്കൊപ്പം റഷ്യൻ പോർക്കരുത്തും; കാർഗിൽ യുദ്ധവീരനായ മിഗ് 27 ചരിത്രമായതോടെ മിഗ് 29 പോർവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ; ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പോർവിമാനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം; ചൈനയുമായുള്ള അതിർത്തി സംഘർഷം മുറുകുന്നതിനിടെ വ്യോമസേനയ്ക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനവും; ജൂൺ 23ന് നടക്കേണ്ട ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടി നിർണായകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആയുധബലം വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനക്കെതിരെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു റഷ്യ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 ഓളം യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് ഓർഡർ ചെയ്യാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിട്ടെന്ന റിപ്പോർട്ടാണ് ഈ അതിർത്തി സംഘർഷത്തിന്റെ കാലത്ത് പുറത്തുവരുന്ന വാർത്ത. ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനം വരാനിരിക്കുന്ന ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് പിന്നാലെയാണ്.

മിഗ് 29 നവീകരണ പരിപാടിയിൽ മോസ്‌കോ ഇന്ത്യൻ വ്യോമസേനയെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴും നേരത്തെയുള്ള ഡെലിവറിയുടെ പ്രശ്‌നം വിലയിരുത്താൻ റഷ്യക്കാർ തയ്യാറായായെന്ന വിലയിരുത്തലാണ് ഇതോടെ പുറത്തുവരുന്നത്. നാലാം തലമുറ യുദ്ധവിമാനവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തലത്തിലേക്ക് മിഗ് -29 യുദ്ധവിമാനങ്ങളുടെ പ്രവർത്തന ഫീച്ചറുകൾ വർധിപ്പിക്കാനും പോരാട്ട ശേഷി ഉയർത്താനും ആധുനികവൽക്കരണം വഴി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മിഗ് 29 പരിഷ്‌കരിക്കുമ്പോൾ റഷ്യയുടെയും പുറത്തുനിന്നുള്ളതുമായ ആയുധങ്ങൾ സംയോജിപ്പിക്കാൻ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോർവിമാനങ്ങളുടെ സേവന കാലാവധി 40 വർഷം വരെ വർധിപ്പിക്കും. സു -30 എംകെഐയെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ വ്യോമസേന ഈ വർഷം ജനുവരിയിൽ ബ്രഹ്മോസ്-എ ക്രൂസ് മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ള സു -30 എംകെഐ യുദ്ധവിമാനത്തിന്റെ ആദ്യ സ്‌ക്വാഡ്രൺ വിന്യസിച്ചു കഴിഞ്ഞു. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള ഒരേയൊരു ഇന്ത്യൻ വിമാനമാണിതെന്ന് സുഖോയ് ജെറ്റുകളുടെ പ്രാധാന്യം മനസിലാക്കാം.

ഡെഫെക്‌സ്‌പോ ഇന്ത്യ 2020 ൽ ബ്രഹ്മോസ് എയ്റോസ്പെയ്സിന്റെ പ്രതിനിധി റഷ്യൻ ആർഐഎ നോവോസ്റ്റി വാർത്താ ഏജൻസിയോട് പറഞ്ഞത്, രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയുടെ സു -30 എംകെഐകൾക്ക് വായുവിലൂടെ, മുന്നറിയിപ്പ് വിമാനങ്ങൾക്കെതിരെ പ്രയോഗിക്കാൻ ശേഷിയുള്ള പുതിയ മിസൈൽ ലഭിക്കുമെന്നാണ്. അങ്ങനെ സുഖോയ്ക്ക് എയർ-ടു-എയർ മിസൈൽ ഡൊമെയ്നിൽ പ്രവേശിക്കാൻ കഴിയും. വ്യോമസേനയ്ക്ക് സു -30 എംകെഐ ജെറ്റുകൾ എത്തിക്കുന്നതിനുള്ള ആദ്യ കരാർ 1996 നവംബർ 30 ന് റഷ്യയിലെ ഇർകുറ്റ്സ്‌കിൽ റോസ്വുരുഴെനി സ്റ്റേറ്റ് ഇന്റർമീഡിയറി കമ്പനിയും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലാണ് ഒപ്പുവച്ചത്. 32 സു -30 എംകെഐ വിതരണം ചെയ്യാൻ ഇത് വിഭാവനം ചെയ്തു. എല്ലാം 2002-2004 ൽ നിർമ്മിക്കപ്പെട്ടതാണ്.

വിമാനത്തിന്റെ പ്രകടനത്തിൽ സംതൃപ്തനായ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പിന്നീട് കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. 2000 ഡിസംബറിൽ എച്ച്എഎല്ലിന്റെ സൗകര്യങ്ങളിൽ സു -30 എംകെഐയുടെ ലൈസൻസുള്ള ഉൽപാദനം സംഘടിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു. 2012 ൽ സാങ്കേതിക കിറ്റുകൾ കൈമാറുന്ന മറ്റൊരു കരാരിലും ഒപ്പിട്ടു. സാധാരണഗതിയിൽ, സു -30 എംകെഐ വ്യോമസേനയുടെ വിശ്വസനീയവും ഫലപ്രദവുമായ മൾട്ടിറോൾ ഹെവി ഏരിയൽ പ്ലാറ്റ്ഫോമായി സ്വയം തെളിയിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായി സു -30 എംകെഐ പദ്ധതി മാറിയിട്ടുണ്ട്, കൂടാതെ സു -30 എംകെ മോഡൽ വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വിൽക്കുന്നതിനും സംഭാവന നൽകിയിട്ടുണ്ട്. മാത്രമല്ല, സു -30 എസ്എം യുദ്ധവിമാനത്തിന്റെ വികസനത്തെ ഈ പ്രോഗ്രാം നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. ഇത് നിലവിൽ റഷ്യൻ വ്യോമസേനയ്ക്ക് കൈമാറുകയും ആയുധ വിപണിയിൽ സു -30 എസ്എംഇ ആയി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

നേരത്തെ കാർഗിൽ യുദ്ധവീരനായി അറിയപ്പെട്ട മിഗ് വിമാനം ഇന്ത്യൻ വ്യോമസേന ഉപേക്ഷിച്ചത്. 20 വർഷങ്ങൾക്ക് മുമ്പ് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോൾ അതിൽ മിഗ് 27ന്റെ പങ്ക് ചെറുതായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മിഗ് 27 ഇല്ലാത്തൊരു യുദ്ധത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. ടൈഗർഹില്ലും, ബാതാലിക്കിലെ ജുബാർ കുന്നുകളും പിടിച്ചെടുത്ത് ഓപ്പറേഷൻ വിജയ് വിജയമാക്കിയശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യയുടെ ഹൃദയത്തിലേക്കും ഇന്ത്യക്കാരന്റെ അഭിമാനത്തിലേക്കുമായിരുന്നു.

ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മിഗിനെ വിളിക്കാറ് ബഹദൂർ എന്നായിരുന്നു. അതായത് ധീരൻ, ശത്രുപാളയത്തിന്റെ ആകാശത്തേക്ക് ചീറിപ്പറന്ന് തുടരെ ബോംബു മഴപെയ്യിക്കുന്ന മിഗ് 27 നെ ബഹദൂർ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്. ഒന്നോർക്കണം കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത് ഒരേ ഒരു ബഹദൂറിനെയാണ്. ശക്തിയേറിയ ആർ 29 എൻജിനും മാക്ക് വൺ (Mach) വരെ വേഗതയ്യാർജിക്കാനുള്ള കഴിവുമാണ് മിഗിന്റെ പ്രധാനപ്പെട്ട പ്രത്യേകത. മണിക്കൂറിൽ 1350 കിലോമീറ്റർ വേഗതയിൽ പറന്നിരുന്ന മിഗ് ലേസർ ബോംബറുകൾ, ക്രൂയിസ് മിസൈൽ എന്നിവ വഹിച്ചിരുന്നു.

1975ൽ ആണ് മിഗ്-27 നെ സോവിയറ്റ് യൂണിയൻ പുറത്തിറക്കുന്നത്. 1984- ൽ സോവിയറ്റ് യൂണിയനിൽ നിന്ന് ഇന്ത്യ മിഖായോൻ-ഗുരേവിച്ച് എന്ന മിഗിനെ സ്വന്തമാക്കി. പിന്നീട് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിർമ്മിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ 165 വിമാനങ്ങൾ എച്ച്എഎൽ നിർമ്മിച്ചിട്ടുണ്ട്. 2006ൽ മിഗ് വിമാനങ്ങൾ നവീകരിച്ച് എഞ്ചിൻ ശക്തി വർദ്ധിപ്പിച്ചിരുന്നു. മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ. 80 -90 കളിൽ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായിരുന്നു ഇന്ത്യയുടെ മിഗ് 27. കാലപ്പഴക്കം മൂലം തുടർച്ചയായുണ്ടായ അപകടങ്ങളാണ് മിഗ് 27 നെ ഡി കമ്മീഷൻ ചെയ്യാൻ സേനയെ പ്രേരിപ്പിച്ചത്. ഈ വർഷം തന്നെ മിഗ് വീമാനങ്ങൾക്ക് രണ്ട് തവണ അപകടം സംഭവിച്ചിരുന്നു.

മിഗ് 27ന് ശേഷം ഇന്ത്യൻ വ്യോമസേനക്ക് കരുത്തു പകരുന്ന വിമാനമാണ് മിഗ് 29. ഇത് അപ്‌ഗ്രേഡ് ചെയ്തു രംഗത്തെത്തുകയാണ് ചെയ്യുക. അതേസമയം ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തി സംഘർഷത്തിൽ അയവു വരുമെന്ന പ്രതീക്ഷയുമുണ്ട്. മെയ് 23ന് ഇന്ത്യ-റഷ്യ-ചൈന ഉച്ചകോടി നടക്കുകയാണ്. ഈ ഉച്ചകോടിയിൽ ചൈനയുമായുള്ള സംഘർഷം ഒഴിവാക്കാനുള്ള സാധ്യത ഉരുത്തിരിയുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. റഷ്യയിലെ സോച്ചിയിൽ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചക്കോടി നടക്കുന്നത്. ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സംഘർഷത്തിൽ ഇരുപത് സൈനികർക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP