ശബരിമല സ്ത്രീ പ്രവേശനത്തിനായി പോരാടി വിധി നേടിയത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെ! ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകരും ആർഎസ്എസ് അനുഭാവികളും മോദി ഭക്തരും; ഹരജിക്കാർ ഉയർത്തിപ്പിടിച്ചത് പുരുഷൻ കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാമെന്ന് ആർഎസ്എസ് വാദം; ശബരിമല വിധിക്കു പിന്നിൽ ഇടതുപക്ഷവുമാണെന്ന ആരോപിച്ച് നാമജപഘോഷമായി പടർത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് തന്നെ
എം റിജു
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഫെമിനിച്ചികളാണെന്നാണ് രാഹുൽ ഈശ്വറും ശശികല ടീച്ചറും തൊട്ട് പി സി ജോർജ് വരെയുള്ളവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളാകട്ടെ അതിൽ മാർക്സിസ്റ്റ് ഗൂഢാലോചനയും കണ്ടെത്തുന്നു. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണക്കുയല്ലാതെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യധാര ഫെമിനിസ്റ്റ് സംഘടനയും കോടതിയിൽ പോയിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനകൂല വിധി വാങ്ങിയ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ പ്രവർത്തകർ ആവട്ടെ ഹിന്ദുമതത്തിലെ പരിഷ്ക്കരണ സംഘടയാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.
ഈ സംഘടനയിലെ ഹരജിക്കാർ ഉൾപ്പെടയുള്ള ഭൂരിഭാഗംപേരും ആർഎസ്എസ് -ബിജെപി അനുഭാവികളുമാണ്. ആർഎസ്എസിന്റെ താൽപ്പര്യമനുസരിച്ച് നടന്ന കേസിലെ വിധിക്കെതിരെ ആർഎസ്എസ് തന്നെ സമരത്തിനെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഉത്തരേന്ത്യയിൽ അയോധ്യക്ക് സമാനമായ രാഷ്ട്രഏയ നേട്ടം ദക്ഷിണേന്ത്യയിലും ശബരിമല സമരത്തിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന ചില തീവ്ര സംഘപരിവാർ നേതാക്കളുടെ അജണ്ടക്ക് ആർഎസ്എസ് വഴങ്ങിയിരക്കയാണ്.ശബരിമല ഹർജിക്കും വിധി്ക്കും പിന്നിൽ ഫെമിനിച്ചികളും ഇടതുപക്ഷവുമാണെന്ന ആരോപണം നാമജപഘോഷമായ് കേരളത്തിന്റെ തെരുവുകളിൽ ഉയരുത്തുന്നത് രാഷ്ട്രീയ നേട്ടത്തിനായുള്ള തന്ത്രം മാത്രമാണെന്നതാണ് സത്യം.
സ്ത്രീപ്രവേശം ആവശ്യപ്പെട്ട് 2006 ജൂലൈ 28ന് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകർ ആർഎസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. നടി ജയമാല ശബരിമലക്ഷേത്രത്തിൽ വന്നതുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദമാണ് ഇവരെ കേസിലക്ക് നയിച്ചത്. പുരുഷനു കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാം എന്ന വാദവും ഹിന്ദുമതത്തെ അനാചാര വിമുക്തമാക്കുക എന്ന ആശയവും മൂൻനിർത്തിയാണ് ഇവർ കേസിനുപോയത്. ദലിതർ തൊട്ട് ബ്രാഹ്മണർവരെയുള്ള സകലരുടെയും ഏകീകരണത്തിലൂടെ ഹിന്ദുമതത്തെ സെമിറ്റിക്ക് മതങ്ങളെപ്പോലുള്ള ഉറച്ച രാഷ്ട്രീയ ശക്തിയാക്കുക ്എന്ന ആർഎസ്എസിന്റെ അജണ്ടായായിരുന്നു ഹരജിക്കുള്ള മൂലകാരണം. അക്കാലത്ത് ഹരജിക്കാരായ യുവതികൾ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത്. ഇവരെല്ലാം ആർഎസ്എസുമായി ബന്ധമുള്ള രാഷ്ട്രസേവികാ സമിതിയുടെ പ്രവർത്തകരാണ്. ഇവർ നാലുപേരും ആശയപരമായ സംഘപരിവാർ അനുകൂലികളാണെന്ന് വരുടെ ഫേസ്ബുക്ക് പോസ്ററുകൾ നോക്കിയാൽ വ്യക്തമാണ്. താനും ഭർത്താവും ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളോട് സമ്മതിച്ചു.സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ്. സിദ്ധാർഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോദിസർക്കാരിന്റെയും വക്താവാണ്.
ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ്എസ് ബന്ധമുണ്ട്. ഇവർ റോത്തക്കിലെ റിട്ടയെർട് കോളേജ് അദ്ധ്യാപകൻ ശ്യാം സുന്തർ പ്രസീജയുടെ മകളാണ്. ബിജെപി യുടെ നേത്യനിരയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഹരിയാന ബിജെപിയിലെ പ്രധാന നേതാവ് ലക്ഷ്മൺ സിംഗിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നു. സമാനമാണ് അഞ്ചംഗ വനിത അഭിഭാഷക സംഘത്തിലെ മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം. സുധാപാൽ, ലക്ഷ്മി ശാസ്ത്രി എന്നിവർ സുപ്രീംകോടതിയിലെ അറിയപ്പെടുന്ന തീവ്ര മോദി ഭക്തരായ അഭിഭാഷക ഗണത്തിൽ പെടുന്നു.ജയമാല വിവാദത്തെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യപ്പെട്ട് ഹർജി നൽകാൻ തീരുമാനിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ പ്രേരണകുമാരി ആവർത്തിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി അംഗീകരിക്കുന്നതായും അവർ ഇപ്പോഴും പറയുന്നു.
ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ഇന്ത്യൻ യങ്ങ് ലോയേഴസ് അസോസിയഷൻ 2004ൽ രൂപീകരിച്ചതും സംഘപരിവാറിന്റെ ആശയപ്രകാരം ആയിരുന്നു.ഹിന്ദുമതത്തിലെ പരിഷ്ക്കരണ ശക്തിയായി അറിയപ്പെടാനാണ് ഇവരുടെ താൽപ്പര്യം.ലോയേഴ്സ് അസോസിയേഷൻ അടക്കമുള്ള അഭിഭാഷക സംഘടകളിൽ കോൺഗ്രസിന്റെയും മാർക്വിസ്റ്റ് പാർട്ടിയുടെ സ്വാധീനമുണ്ടെന്ന് പറഞ്ഞാണ് ഇവർ പുതിയ സംഘടനയുണ്ടാക്കിയത്. അയായത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെയാണ് ഈ സംഘടനയുടെ അ്ടിത്തറ. അവർ കൊടുത്ത കേസിലാണ് വിധിയുണ്ടായത്.ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനായി പ്രക്ഷോഭം നടത്തിയതിലും ഫെമിനിസ്റ്റുകളേക്കാൾ കൂടുതൽ വിശ്വാസികളായ സ്ത്രീകൾ ആയിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി മലക്കം മറിഞ്ഞ് ആർഎസ്എസ്
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനായ രംഗഹരി യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് സംഘപരിവാർ പ്രസിദ്ധീകരണമായ കേസരിയിൽ ലേഖന പരമ്പരതന്നെ എഴുതി. ആർഎസ്എസ് അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ്കൂടിയായ രംഗഹരി കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ് വാദങ്ങൾ നിരത്തിയത്. എന്നാൽ, വിധി വന്നശേഷം ആർഎസ്എസ് നിലപാട് പടിപടിയായി മാറ്റി. ആർത്തവം അശുദ്ധിയാണെന്നതിനെ പരിഹസിച്ച് പോസ്റ്റിട്ട കെ സുരേന്ദ്രൻ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ശബരിമല അയോധ്യയാവുമെന്ന് കണ്ടതോടെ നിലപാട് മാറ്റി.ടിജി മോഹൻദാസിന്റെയും ഭാരതീയ വിചാര കേന്ദ്രം ഡെ. ഡയറക്ടർ സഞ്ജയന്റെയും ജന്മഭൂമി എംഡി എം രാധാകൃഷ്ണന്റെയും ആർഎസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണ കുമാറിന്റെയും നിലപാടും യുവതീപ്രവേശനം അനുവദിക്കണമെന്നായിരുന്നു. ഇവരൊക്കെ പരസ്യമായി എടുത്ത നിലപാടുകൾ ഇപ്പോൾ ആവിയായിരിക്കയാണ്.
'എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം'- ഇതാണ് ആർ.എസ്.എസിന്റെ പൊതുവായ നിലപാട് എന്നാണ് ഈയിടെയും ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഭയ്യാജി ജോഷി വ്യക്തമാക്കിയത് .ഒരു ആചാരം തെറ്റാണെന്നു തോന്നിയാൽ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വർഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആർ.എസ്.എസിന് സ്വീകാര്യമല്ലെന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി. രാജ്യം മുഴുവനെടുത്താൽ ചില ക്ഷേത്രങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആർഎസ്എസ്സിന്റെ നിലപാട്. ശബരിമലയിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടണം.
പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങൾ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കിൽ ചർച്ചയാവാം. അല്ലാതെ പണ്ടുമുതൽ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് മാസങ്ങൾക്കുമുമ്പ് നടന്ന ആർഎസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധിസഭയിൽ അഭിപ്രായമുയർന്നിരുന്നു.അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നത് നല്ല കീഴ്വഴക്കമാണെന്ന് ടെലിവിഷൻ അഭിമുഖത്തിൽ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. പവിത്രത മനസ്സിനും ശരീരത്തിനുമുണ്ടെങ്കിൽ പൂജ ചെയ്യാം. അതിനു ജാതിയുമായി ഒരു ബന്ധവുമില്ല-അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ചർച്ചകൾ പുരോഗമിക്കേ പൊടുന്നനേ ആർഎസ്എസ് അടക്കം നിലപാട് മാറ്റിയത് രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. അയോധ്യാ മോഡലിൽ മതവികാരം കത്തിച്ച് കലക്കവെള്ളത്തിൽ മീൻ പി്ടിക്കാൻ കഴിയുമോ എന്നാണ് സംഘപരിവാർ നോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്