തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ
കെ എം സന്തോഷ്
കോഴിക്കോട്; ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സമരം വീണ്ടും ശക്തമാക്കാൻ ആർഎസ്എസ് നിർദ്ദേശം. ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയാണ് തീരുമാനം കൈക്കൊണ്ടത്. റിട്ട് ഹർജിയിന്മേൽ സുപ്രീം കോടതിയുടെ അന്തിമവിധി എന്തായിരിക്കും എന്നു കണ്ട ശേഷമായിരിക്കും തുടർ നടപടി. ശബരിമല വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളാണ്.
സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.
ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യുദ്ധപ്രഖ്യാപനം തന്നെയാണ് സിപിഎം നടത്തിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള മുന്നേറ്റത്തിന് പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ശബരിമല വിഷയം തന്നെ ലോക്സഭാ തെരഞ്ഞടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കണമെന്നും ആർഎസ്എസ് നേതൃത്വം സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണയുടെ നിലപാടിനെ ബിജെപി നേതാക്കൾ ശക്തിയുക്തം എതിർത്തതും തട്ടിക്കയറിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രമേയത്തിന്റെ പൂർണരൂപം
ഹിന്ദു വികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളിലാണ് തത്പര കക്ഷികളെന്ന് അഖില ഭാരത പ്രതിനിധിസഭ അഭിപ്രായപ്പെടുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല ക്ഷേത്രം. ഹിന്ദുത്വം എന്നത് ഏകശിലാ രൂപത്തിലുള്ളതോ നിഷേധാത്മകമോ ആയ സങ്കൽപ്പമല്ല.
പകരം എല്ലാ പ്രാദേശികമായ ആചാര വൈവിധ്യങ്ങളെയും ആരാധനാ രീതികളെയും, സാംസ്കാരിക ചിഹ്നങ്ങളെയും അതിന്റേതായ ആത്മാവോടെ ഉൾക്കൊണ്ട് നിലകൊള്ളുന്ന സാംസ്കാരിക തനിമയാണ് അതുകൊണ്ടു തന്നെ ഈ വൈവിധ്യ സൗന്ദര്യത്തിന്റെ മുകളിലേക്ക് എകശിലാ രീതികൾ അടിച്ചേൽപ്പിക്കുന്നത് തികച്ചും അനുചിതമാണ്.
ആചാരാനുഷ്ഠാനങ്ങളിൽ കാലികമായി നടപ്പാക്കപ്പെട്ട പരിഷ്കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടേയുള്ളൂ. പക്ഷേ അത് സാമൂഹ്യ - രാഷ്ട്രീയ ആചാര്യന്മാരും ബന്ധപ്പെട്ട എല്ലാ ആചാര്യന്മാരും ബന്ധപ്പെട്ട് എല്ലാ ആളുകളും ചേർന്ന് അഭിപ്രായ സമന്വയത്തോടെ എടുക്കുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അഭിപ്രായ സമന്വയം തന്നെയാണ് പരമപ്രധാനം. സമാജത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നത് കേവലമായ നിയമ പ്രക്രിയയല്ല.
പകരം പ്രാദേശികമായ പ്രാതിനിധ്യങ്ങളും അതിനു സമൂഹത്തിലുള്ള സ്വീകാര്യതയുമാണ്. സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവിട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.
ദേവനും ഭക്തനും തമ്മിലുള്ള സമാനതകളില്ലാത്ത ഒരു ബന്ധമാണ് ശബരിമലക്കുള്ളത്. പക്ഷേ എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.
സിപിഎം നയിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ വൻതോതിലുള്ള വൈകാരിക സംഘർഷം തന്നെയാണ് അയ്യപ്പ ഭക്തരിൽ ഉണ്ടാക്കിയിരിക്കുന്നത്. യുക്തിവാദികളും തീവ്ര ഇടതുപക്ഷ നിലപാടുകാരുമായ യുവതികളെ ഇരുട്ടിന്റെ മറവിൽ പിൻവാതിലിലൂടെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ച സംസ്ഥാന സർക്കാരിന്റെ നടപടികൾ അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കുണ്ടാക്കിയ മുറിവുകൾ വളരെ വലുതാണ്. ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സിപിഎം നടത്തിയ യുദ്ധപ്രഖ്യാപനം തന്നെയാണിത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ള ഭക്തജന സമൂഹം ചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വൻ തോതിൽ സമരമുഖത്തേക്ക് ഇറങ്ങിയത്.
പാരമ്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ഹിന്ദു സമൂഹത്തിന്റെ ഈ ചെറുത്തു നിൽപ്പിനെ അങ്ങേയറ്റം ബഹുമാനത്തോടെയും ഗൗരവത്തോടെയും അഖിലഭാരതീയ പ്രതിനിധി സഭ പിന്തുണക്കുന്നു. ഭക്തരുടെ വികാരങ്ങളെയും അവരുടെ ജനാധിപത്യ വിശ്വാസങ്ങളെയും മാനിക്കണമെന്നും സ്വന്തം ജനങ്ങൾക്കിടയിൽ അക്രമത്തിനു കാരണമാകുന്ന നടപടികൾ സ്വീകരിക്കരുതെന്നും പ്രതിനിധി സഭ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ പ്രധാനപ്പെട്ട ഘടകങ്ങളെല്ലാം പുനഃപരിശോധനാ വേളയിൽ ബഹുമാനപ്പെട്ട കോടതി സമഗ്രമായിത്തന്നെ കണക്കിലെടുക്കുമെന്നും ഈ പ്രതിനിധി സഭ പ്രതീക്ഷിക്കുന്നു രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള ഈ മുന്നേറ്റത്തിനും പിന്തുണ നൽകണമെന്നും അഖിലഭാരതീയ പ്രതിനിധി സഭ അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍