ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ
എം മനോജ് കുമാർ
മൂന്നാർ: സ്വത്ത് തർക്കപ്രശ്നവുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജേഷ്ഠത്തിയുടെ വീട് ഗുണ്ടകളുടെ സഹായത്തോടെ പൂർണമായി തകർത്ത് അനുജത്തിയുടെ പ്രതികാരം. മൂന്നാർ ടൗണിലെ ജനങ്ങളെ അമ്പരപ്പിച്ചാണ് സഹോദരി പുറത്ത് പോയ സമയം നോക്കി അനുജത്തി ഗുണ്ടകളുടെ സഹായത്തോടെ വീട് തല്ലിത്തകർത്തത്. വീട് തല്ലിത്തകർക്കുമ്പോൾ അത് തടയിടാതെ മൂകസാക്ഷികളായി മാറി മൂന്നാർ പൊലീസും വീട് പൊളിക്കലിൽ തങ്ങളുടെ കയ്യൊപ്പ് പതിച്ചു. സഹോദരിമാരായ ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയും തമ്മിലുള്ള തർക്കത്തിന്നൊടുവിലാണ് വീട് തല്ലിത്തകർക്കൽ നടന്നത്. വീട് തകർത്ത സംഭവത്തിൽ ഇടുക്കി എസ്പിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ആനന്ദസെൽവി.
അച്ഛൻ ജി. വൈകുണ്ഠം മരിച്ചതിന് ശേഷം സഹോദരങ്ങൾ തമ്മിൽ തുടങ്ങിയ സ്വത്ത് തർക്കമാണ് വീട് കയ്യേറലിലും തകർക്കലിലും സമാപിച്ചത്. സഹോദരങ്ങൾക്ക് സ്വന്തമായി ഇൻഡൈന്റെ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട്. ഈ രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികൾ വിഭജിക്കുന്നതിലും ലാഭം പങ്കു വയ്ക്കുന്നതിലും തമ്മിലുള്ള തർക്കത്തിന്റെ അന്ത്യത്തിലാണ് വീട് തകർക്കൽ നടന്നത്. രണ്ടായിരത്തി പതിമൂന്നു മുതലുള്ള ഏജൻസിയുടെ കണക്കുകൾ മുഴുവൻ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തി മുത്തമിഴ് സെൽവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് കൂടി അവകാശപ്പെട്ട ഏജൻസിയുടെ ലാഭത്തിൽ നിന്നും ഒരു തുകയും ലഭിക്കാത്തതിനെ തുടർന്ന് ജ്യേഷ്ടത്തി ആനന്ദ സെൽവി നൽകിയ പരാതിയെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. കണക്കുകൾ സമർപ്പിക്കുമ്പോൾ 2013 മുതലുള്ള ലാഭത്തിന്റെ പകുതി ആനന്ദ സെൽവിക്ക് അനുജത്തി നൽകേണ്ടി വരും. ഇതാണ് അനുജത്തിയെ പ്രകോപിച്ചത്-കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ആനന്ദ സെൽവിയുടെ അഭിഭാഷകൻ ഹല്ലാജു മറുനാടനോട് ചൂണ്ടിക്കാട്ടുന്നു.
യാതൊരു കരുണയും കൂടാതെയാണ് അനുജത്തി തന്റെ ദൗത്യം നിറവേറ്റിയത്. തകർത്ത വീടിന്റെ അകത്തളത്തിന്റെ ഫോട്ടോകൾ ഈ കാര്യം തെളിയിക്കുന്നു. വീട്ടു സാധനങ്ങൾ അതേപടി വീട്ടിൽ നിർത്തിയാണ് സഹോദരി ഏർപ്പെടുത്തിയവർ വീടിന്റെ ഷീറ്റും അകത്തുള്ള സാധനങ്ങളും തല്ലിത്തകർത്തത്. വീട്ടിൽ ഉള്ളവർ ഈ വീട്ടിൽ താമസിക്കാനോ അവർ ഉപയോഗിച്ച സാധനങ്ങൾ തുടർന്ന് ഉപയോഗിക്കാനോ കഴിയാത്ത വിധത്തിലാണ് വീട് തകർക്കൽ നടന്നത്. വീട് തകർക്കൽ അറിഞ്ഞു സഹോദരി എത്തി പൊലീസ് സഹായം തേടിയെങ്കിലും പൊളിക്കൽ തടയാൻ പൊലീസ് തയ്യാറായില്ല. വീട് തകർത്തത് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്കിയതായി അഭിഭാഷകൻ പറഞ്ഞു. രണ്ടു ഗ്യാസ് സിലിണ്ടർ ഏജൻസികളുണ്ട് സഹോദരിമാർക്ക്. അച്ഛനായ വൈകുണ്ഠമാണ് ഗ്യാസ് ഏജൻസിയുടെ ഡീലർഷിപ്പ് സംഘടിപ്പിച്ചത്. വൈകുണ്ഠത്തിന്റെ മരണത്തോടെ കുഴപ്പങ്ങൾ തുടങ്ങി. 2012ലാണ് വൈകുണ്ഠം മരിക്കുന്നത്. അച്ഛൻ മരിച്ചതോടെ മുത്തമിഴ് സെൽവി ഗ്യാസ് ഏജൻസികൾ കൈവശമാക്കുകയായിരുന്നു.
സഹോദരിമാർ തമ്മിൽ പാർട്ട്ണർഷിപ്പ് ഡീൽ ഉണ്ടെങ്കിലും ഇത് മുത്തമിഴ് സെൽവി ലംഘിക്കുകയായിരുന്നു. 49 ശതമാനം ഷെയർ ആനന്ദ സെൽവിക്ക്. 51 ശതമാനം ഷെയർ അനുജത്തിയായ മുത്തമിഴ് സെൽവിക്ക്. ഇത് പക്ഷെ കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു. സഹോദരിയെ ഗ്യാസ് എജൻസിയിൽ കാലു കുത്താനും അനുജത്തി സമ്മതിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗതികെട്ടിട്ടാണ് ആനന്ദ സെൽവി തൊടുപുഴ കോടതിയിൽ ആർബിട്രേഷൻ കേസ് നൽകിയത്. ഇത് പിന്നെ ഒത്തുതീർപ്പാക്കിയിരുന്നു. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിക്കുകയായിരുന്നു. തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഇതിന്റെ തീയതി അടുത്തു കൊണ്ടിരിക്കെയാണ് വീട് തകർക്കൽ നടന്നത്.
കേസുമായി ബന്ധപ്പെട്ടു അഭിഭാഷകൻ ഹല്ലാജുവിന്റെ പ്രതികരണം:
ഗ്യാസ് ഏജൻസി വലിയ ലാഭം തരുന്ന ഏർപ്പെടാണ്. ആനന്ദ സെൽവിയും മുത്തമിഴ് സെൽവിയുമുണ്ട്. ഇവർ ജി. വൈകുണ്ഠം എന്നയാളുടെ മക്കളാണ്. മൂന്നാറിലും അടിമാലിയിലുമായാണ് ഗ്യാസ് സിലിണ്ടർ ഏജൻസികൾ ഇവർക്കുള്ളത്. 2012 വൈകുണ്ഠം മരിച്ച ശേഷം ഇവർ തമ്മിലുള്ള സ്വത്ത് തർക്കം തുടങ്ങി. പ്രധാനമായും ഗ്യാസ് ഏജൻസിയുടെ കാര്യത്തിലാണ് തർക്കം തുടങ്ങിയത്. ഇതോടെ തൊടുപുഴ കോടതിയിൽ കേസ് നൽകി. ആർബിട്രേഷൻ കേസ് നടന്നുകൊണ്ടിരിക്കെ കേസ് ഒത്തുതീർപ്പായി. 2013 മുതലുള്ള ലാഭവിഹിതം നൽകണം. ഓരോ മാസവും 75000 രൂപ വീതം നൽകണം എന്നായിരുന്നു ഉടമ്പടി വ്യവസ്ഥകൾ. ഇത് പിന്നെ അനുജത്തി ലംഘിച്ചു.
തുടർന്ന് ആനന്ദസെൽവി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിക്കാൻ തൊടുപുഴ കോടതി അനുജത്തിക്ക് നിർദ്ദേശം നൽകിയത്. ഈ കണക്കുകൾ ഇവർ ഈ മാസം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ വിരോധം വച്ചാണ് ഇവർ ആനന്ദ സെൽവി ഇല്ലാത്തപ്പോൾ ഗുണ്ടകളെ വെച്ച് വീട് തല്ലിത്തകർത്തത്. ഇപ്പോഴുള്ള ഈ വസ്തുവിനെക്കുറിച്ച് ദേവികുളം കോടതിയിലും ഹൈക്കോടതിയിലും കേസുണ്ട്. ഗ്യാസ് ഏജൻസികളിൽ 49 ശതമാനം ഷെയർ ജ്യേഷ്ടത്തി ആനന്ദസെൽവിക്കുണ്ട്. ലാഭവീതം ഇപ്പോഴുള്ളതല്ല 2013 മുതലുള്ള ലാഭവീതം മുത്തമിഴ് സെൽവി ആനന്ദസെൽവിക്ക് നൽകേണ്ടതുണ്ട്. ലാഭവീതം നൽകാത്തത് മാത്രമല്ല ഗ്യാസ് ഏജൻസികളിൽ കാലുകുത്താൻ പോലും മുത്തമിഴ് സെൽവി സമ്മതിക്കാറില്ല.
ഇന്നലെയാണ് വീട് ഗുണ്ടകളെ വെച്ച് മുത്തമിഴ് സെൽവി തല്ലിത്തകർത്തത്. പൊലീസിനു പരാതി നൽകിയത് പ്രകാരമാണ് പൊലീസ് അവിടെ വന്നത്. ഈ പൊലീസിന്റെ അവരുടെ സാന്നിധ്യത്തിൽ പൊളിക്കൽ നടക്കുകയായിരുന്നു. പൊളിക്കാൻ വിധി ഉണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞു. ഒരു വിധിയുമില്ല. വീട് പൊളിക്കാൻ പൊലീസ് അനുവാദം നൽകാൻ പാടില്ലായിരുന്നു. പിന്നെ എങ്ങിനെ അവർ വീട് പൊളിക്കും. കേരളത്തിൽ ഒരു ലോ ആൻഡ് ഓർഡർ നിലനിൽക്കുന്ന സംസ്ഥാനമാണ്. ഇവിടെയാണ് പട്ടാപ്പകൽ ഒരാൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് പൊലീസ് സാന്നിധ്യത്തിൽ ഇടിച്ചു തകർക്കുന്നത്. അഞ്ച് സെന്റ് സ്ഥലം ആനന്ദസെൽവിക്ക് ഉള്ളതാണ്. അഞ്ച് സെന്റ് സ്ഥലം മുത്തമിഴ് സെൽവിക്കും. അത് കൂടാതെ പാരമ്പര്യമായി കിട്ടിയ ഇരുപതിലേറെ സെന്റ് സ്ഥലവും ഇരുനില വീടും വേറെയുമുണ്ട്. അതും മുത്തമിഴ് സെൽവിയുടെ കയ്യിലാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി ദേവികുളം കോടതിയിൽ വേറെ കേസ് നൽകിയിട്ടുണ്ട്. അതിനു അഭിഭാഷക കമ്മിഷനെ വെച്ചിട്ടുണ്ട്. ആ അഭിഭാഷക കമ്മിഷൻ സ്ഥലം സന്ദർശിക്കാൻ ഇരിക്കുകയാണ്. എല്ലാ പ്രശ്നവും മുന്നിൽ നിൽക്കെയാണ് വീട് തകർത്ത് മുത്തമിഴ് സെൽവി പ്രതികാരം ചെയ്യുന്നത്-ഹല്ലാജു പറയുന്നു.
മൂന്നാർ പൊലീസ് നൽകുന്ന വിശദീകരണം:
മൂന്നാർ ടൗണിൽ ഇപ്പോൾ പ്രശ്നം നടന്ന സ്ഥലം പൂർണമായി മുത്തമിഴ് സെൽവിയുടെ കൈവശമുള്ളതാണ്. തകർത്ത വീട് അവരുടെ കൈവശമുള്ള സ്ഥലത്തുള്ളതാണ്. സ്ഥലം തീറാധാര പ്രകാരം സെന്തമിഴ് സെൽവിയുടെ സ്ഥലമാണ്. ഞങ്ങൾ അത് പരിശോധിച്ചതാണ്. വണ്ടിയിടാനുള്ള അനുവാദമാണ് ആനന്ദസെൽവിക്ക് നൽകിയത്. അവിടെ ആനന്ദ സെൽവി വീട് പണിതീർക്കുകയായിരുന്നു. അവിടെ അനധികൃതമായുള്ള കെട്ടിടമാണ് അവർ പൊളിച്ചത്. സ്ഥലമുടമ തന്നെയാണ് അത് ചെയ്തത്. ഇവർ തമ്മിലുള്ള മറ്റ് തർക്കത്തിന്റെ കാര്യം ഞങ്ങളുടെ വിഷയമല്ല-മൂന്നാർ പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്