എസ് എം എസ് നോക്കി പരീക്ഷ എഴുതാം...; കോഴ കൊടുത്താൽ കയറിക്കൂടാം! മായാവി രക്ഷപ്പെടും... കുട്ടൂസൻ ബലിയാടും! ആരോപണം ഗുരുതരമായിട്ടും സത്യം മുഴുവൻ പറയാതെ പിഎസ് സി അംഗം മൊഴി നൽകിയത് സിപിഎം കൂട്ടുകാരനെ രക്ഷിച്ചെടുക്കാൻ; എല്ലാ പഴിയും ഇടനിലക്കാരനിൽ ചുമത്തി സഖാവിനെ രക്ഷിക്കും; കുറ്റം ഏറ്റെടുക്കാൻ കൂട്ടൂസന് ഓഫർ 50000 രൂപയും ഭാര്യയ്ക്ക് സഹകരണ വകുപ്പിൽ ജോലിയും; തിരുവല്ലയിൽ നിയമനത്തിന് കോഴയിൽ ഡി വൈ എഫ് ഐ നേതാവ് പ്രകാശ് ബാബുവിനെ രക്ഷിക്കാൻ കള്ളക്കളി സജീവം
എസ് രാജീവ്
തിരുവല്ല: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആരോപണ വിധേയനായ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗവും സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവുമായ പ്രകാശ് ബാബുവിനെ കേസിൽ നിന്നും ഊരിയെടുക്കാൻ ഇടനിലക്കാരനായ കുട്ടൂസനെ ബലിയാടാക്കാൻ അണിയറയിൽ നീക്കം ശക്തം. പി എസ് സി അംഗമായ റോഷൻ റോയി മാത്യു അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി ഐക്ക് മുമ്പിൽ മൊഴി നൽകിയ സാഹചര്യത്തിലാണ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ കൊച്ചു പ്രകാശ് ബാബു വെന്ന് വിളിക്കുന്ന കുട്ടി സഖാവിനായി പാർട്ടി നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഷൻ സി ഐ മുമ്പാകെ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസും രജിസ്റ്റർ ചെയ്തു. റോഷൻ മൊഴി നൽകാനെത്തുമെന്ന് ഉറപ്പിച്ചതോടെയാണ് നേതൃത്വത്തിന്റെ നിർദേശ പ്രകാരം കേസ് ഏറ്റെടുക്കാൻ ഇടനിലക്കാരനായ കുട്ടൂസൻ എന്ന ജയകുമാറിന് മേൽ സമ്മർദ്ദമേറിയത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പ്രകാശ് ബാബുവും അടുത്ത സുഹൃത്തും ചേർന്ന് കുട്ടൂസനുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് 50000 രൂപ കൈമാറിയത്. ഇതു കൂടാതെയാണ് സഹകരണ വകുപ്പിൽ ഭാര്യയ്ക്ക് ജോലി നൽകാമെന്ന വാഗ്ദാനവും, എല്ലാ നീക്കങ്ങൾക്കും കുടപിടിക്കുന്നത് സംസ്ഥാന ഘടകത്തിലടക്കം ശക്തനായ ജില്ലാ സെക്രട്ടറിയേറ്റംഗവും.
പി എസ് സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ പെരിങ്ങര സ്വദേശിനിയ ഉദ്യോഗാർത്ഥിയുടെ ഭർത്താവിൽ നിന്നുമാണ് ആയുർവേ നഴ്സിങ് ജോലി വേഗത്തിൽ വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പ്രകാശ് ബാബു ഒരു വർഷം മുമ്പ് ഇടനിലക്കാരനായ കുട്ടൂസൻ എന്ന ജയകുമാർ വഴി എഗ്രിമെന്റ് തുകയായ രണ്ടു ലക്ഷത്തിന്റെ ആദ്യ ഗഡുവെന്ന നിലയിൽ 30000 രൂപ കൈപ്പറ്റിയത്. പറഞ്ഞ ജോലിയും നൽകിയ പണവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥിയുടെ ഭർത്താവ് ദീപക് സംഭവം സുഹൃത്തുക്കളുമായി പങ്കുവെച്ചു. ദീപക്കിന്റെ സുഹൃത്തും പി എസ് സി അംഗത്തിന്റെ നാട്ടുകാരനുമായ യുവാവ് ഈ വിവരം പി എസ് സി അംഗമായ റോഷന്റെ കാതിലെത്തിച്ചു.
ഇതോടെയാണ് റോഷൻ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് പരാതി സംബന്ധിച്ച് അന്വേഷിക്കാൻ എസ് പി തിരുവല്ല സി ഐ യെ ചുമതപ്പെടുത്തി. ഉദ്യോഗാർത്ഥിയുടെ ഭർത്താവ് ദീപക്കിനെയും കുട്ടൂസനെയും വിളിച്ചു വരുത്തി മൊഴിയെടുത്തതോടെ സംഭവത്തിൽ കുട്ടി സഖാവിന്റെ പങ്ക് വെളിപ്പെട്ടെങ്കിലും രേഖാമൂലം പരാതി നൽകിയില്ലെന്ന കാരണം പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാൻ സി ഐ തയാറായിരുന്നില്ല. വല മുറുകുന്നുവെന്ന് ബോധ്യമായതോടെ ഇടനിലക്കാരനായ കുട്ടൂസൻ വഴി തന്നെ അഡ്വാൻസായി വാങ്ങിയ 30000 രൂപ തിരികെ നൽകി കേസിൽ നിന്ന് തടി തപ്പാന്നും ഇതിനിടെ ശ്രമമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരായി മൊഴി നൽകാതിരിക്കാനും റോഷൻ റോയിക്ക് മേൽ നേതൃത്വം സമ്മർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ വിവാദങ്ങളിൽ അകപ്പെട്ട് അട്ടപ്പൂട്ടിലായിക്കിടക്കുന്ന പി എസ് സി യെയും പാർട്ടിയെയും ഒന്നിച്ച് വെള്ളപൂശേണ്ട ഗതികേടാണ് കുട്ടി സഖാവിന്റെ പേരൊഴിവാക്കി മൊഴി നൽകുന്നതിലേക്ക് റോഷനെ കൊണ്ടുവന്നെത്തിച്ചത്.മൊഴി നൽകിയ സാഹചര്യത്തിൽ ചാർജ് ചെയ്ത എഫ് ഐ ആർ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ശരിയായ ദിശയിലാക്കാനുള്ള എസ് പിയുടെ നിർദ്ദേശം ലഭിച്ചതോടെ കുട്ടി സഖാവിനൊപ്പം തിരുവല്ല സി ഐ യും വെട്ടിലായിട്ടുണ്ട്.
പിഎസ്സി അംഗം റോഷൻ റോയി മാത്യുവിന് രണ്ടു ലക്ഷം നൽകിയാൽ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളയാൾക്ക് ജോലി ഉറപ്പാണെന്ന് വാഗ്്ദാനം ചെയ്ത് ആദ്യ ഗഡുവായി 30,000 കൈപ്പറ്റിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. മൂന്നാഴ്ച മുൻപ് റോഷൻ നൽകിയ പരാതി പൂഴ്ത്തി വച്ച തിരുവല്ല പൊലീസ് നേതാവ് കൈപ്പറ്റിയ പണം തിരികെ നൽകിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, തന്നെ പൊതുസമൂഹത്തിൽ നാണം കെടുത്തിയത് ഏതു നേതാവായാലും നടപടി സ്വീകരിക്കണമെന്ന് റോഷൻ ജില്ലാ പൊലീസ് മേധാവിയോട് കർശനമായി ആവശ്യപ്പെട്ടതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രകാശ്ബാബുവാണ് പണം വാങ്ങിയത് എന്നായിരുന്നു ആരോപണം. റോഷൻ നൽകിയ പരാതി അന്വേഷിക്കാൻ എസ്പി തിരുവല്ല പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറുകയായിരുന്നു.
പാർട്ടിക്കാർ പറഞ്ഞാൽ മാത്രം ഇരിക്കുകയും നിൽക്കുകയും ചെയ്യുന്ന, അത്രയ്ക്ക് വിനീത വിധേയനായ ഇൻസ്പെക്ടർ കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്. പണം നൽകിയ ആളെയും ഇടനില നിന്നയാളെയും വിളിച്ചു വരുത്തി സംഗതി സത്യമാണെന്ന് ഉറപ്പു വരുത്തിയ സിഐ നേതാവിനെ കൊണ്ട് വാങ്ങിയ പണം തിരികെ കൊടുപ്പിക്കുകയായിരുന്നു. പാർട്ടിലെ വലിയൊരു മാനക്കേടിൽ നിന്നും താൻ രക്ഷിച്ചുവെന്നും സിഐ കരുതി. എന്നാൽ, റോഷൻ തട്ടിപ്പുകാർക്കെതിരേ കർശന നിലപാട് സ്വീകരിച്ചു. പൊതുവേ പേരുദോഷമുള്ള പിഎസ്സിക്ക് താൻ കാരണം അത് വർധിക്കണ്ട എന്നു കരുതിയ റോഷൻ എസ്പിയെ സമീപിച്ചു. തന്റെ പരാതി എന്തായി എന്നന്വേഷിച്ചപ്പോഴാണ് തിരുവല്ല സിഐ അത് ഇലയ്ക്കും മുള്ളിനും കോട്ടം തട്ടാതെ പരിഹരിച്ചുവെന്ന് മനസിലായത്. റോഷന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ പേരില്ല. തന്റെ പേരിൽ ആരോ തട്ടിപ്പ് നടത്തിയെന്ന് മാത്രമേയൂള്ളൂ. അത് പ്രകാശ്ബാബുവാണെന്ന് തട്ടിപ്പിന് ഇരയായവരും ഇടനിലക്കാരനും പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇതിനിടെയാണ് മൊഴി കൊടുക്കാൻ പ്രകാശ് ബാബു എത്തിയത്. ഈ മൊഴിയിലും ഡിവൈഎഫ്ഐ നേതാവിന്റെ പേര് മറച്ചു വയ്ക്കുകയായിരുന്നു.
ആയുർവേദ നഴ്സിങ് നിയമനത്തിന്റെ പേരിലാണ് പണം തട്ടിയത്. തിരുവല്ല പെരിങ്ങര സ്വദേശിയായ ദീപക് എന്ന യുവാവിൽ നിന്നാണ് ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ഈ യുവതി പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളയാളാണ്. നിയമനം വേഗത്തിലാക്കാനാണ് രണ്ടു ലക്ഷം ചോദിച്ചത്. ഇത് റോഷന് നൽകിയാൽ വേഗം കാര്യം നടക്കുമെന്നും ഉറപ്പു നൽകി. ഒരു വർഷം മുൻപ് തിരുവല്ല ഗസ്റ്റ് ഹൗസിന് സമീപം വച്ച് ഇടനിലക്കാരനായ കുട്ടൂസൻ എന്ന ഓട്ടോഡ്രൈവർ മുഖേനെയാണ് ദീപക് പണം കൈമാറിയത്. വർഷമൊന്നു കഴിഞ്ഞിട്ടും നിയമനം നടക്കാതെ വന്നപ്പോൾ ദീപക് ഈ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. അവരിൽ നിന്നാണ് റോഷൻ തന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് അറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി പണം നഷ്ടമായ ദീപക്കിനെയും ഇടനിലക്കാരനായ ഓട്ടോ ഡ്രൈവറെയും സി ഐ വിളിച്ചു വരുത്തി. റോഷൻ റോയി മാത്യുവിന് നൽകാനെന്ന പേരിൽ പ്രകാശ് ബാബു പണം കൈപ്പറ്റിയതായി ഇരുവരും സി ഐ മുമ്പാകെ മൊഴിയും നൽകി. ഈ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താതെ കേസ് ഒതുക്കാനാണ് തുടക്കത്തിൽ ശ്രമം.
പ്രകാശ് ബാബുവിന്റെ പരാതി പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ കൂട്ടുസനിലേക്ക് മാത്രം അന്വേഷണം ചുരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിന് വേണ്ടിയാണ് വാഗ്ദാനങ്ങളുമായി സിപിഎമ്മിലെ ഒരു വിഭാഗം നിറയുന്നത്.
Stories you may Like
- പിഎസ്സി അംഗം റോഷൻ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും
- സി കെ ശശിധരൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- എന്നെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐക്കാരെ കണ്ടെത്തുന്നവർ അറിയിക്കുക: ജോയ് മാത്യു
- ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താൻ സിപിഎം ഏരിയാ കമ്മറ്റി അംഗം ആൾമാറാട്ടം നടത്തി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്