ഗറില്ലാ പോരാട്ടത്തിലൂടെ തലവേദനയായ രൂപേഷ് കുടുങ്ങിയ ആശ്വാസത്തിൽ കേരളാ പൊലീസ്; ഇനി വയനാടൻ കാടുകളിൽ നിന്ന് തണ്ടർബോൾഡ് മടങ്ങും; മാവോവാദം കെട്ടടങ്ങുമെന്നും പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: കോയമ്പത്തൂരിൽവച്ച് പൊലീസ് പിടികൂടിയ മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരാണ് കേരളത്തിൽ മാവോവാദി പ്രവർത്തനങ്ങൾക്ക് അദൃശ്യ നേതൃത്വം നൽകിയത്. ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതുമടക്കമുള്ള പതിനഞ്ചോളം കേസുകളിൽ രൂപേഷിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
ഗറില്ലാ യുദ്ധമുറകളിലൂന്നിയ സായുധ വിപ്ലവമായിരുന്നു സ്വപ്നം. അതിന് തുടക്കമിടാൻ രൂപേഷിനായി. എല്ലാത്തിനും പിന്തുണയുമായി കുടുംബത്തേയും ഒപ്പം നിർത്തി. അതിനിപ്പുറം ഒന്നും ചെയ്യാൻ കഴിയാതെയാണ് കീഴടങ്ങൽ. എഴുപതുകളുടെ അവസാനം നക്സൽ പോരാട്ടത്തിന് കേരളത്തിൽ അവസാനം കുറിച്ചത് പൊലീസിന്റെ കർശന നടപടികളിലൂടെ ആയിരുന്നു. മുപ്പത്തിയഞ്ച് വർഷത്തിന് ശേഷം അതേ വയനാടൻ കാടുകളിൽ പോരാട്ട വീര്യം എത്തിച്ച രൂപേഷ് പിടിയിലാകുന്നതോടെ നക്സലിസത്തിന്റെ പുതി മുഖമായ മാവോവാദത്തിനും കേരളത്തിൽ അവസാനമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രൂപേഷിനെ കേരളത്തിലെത്തിക്കാൻ ആദ്യ ഘട്ടത്തിൽ കേരളാ പൊലീസ് ശ്രമിക്കില്ല. എന്നാൽ വിശദ ചോദ്യം ചെയ്യലിന് ശ്രമിക്കും. നിരവധികേസുകളുടെ മുന്നോട്ടുള്ള പോക്കിന് ഇത് അനിവാര്യമാണ്. അതിനിടെ ചോദ്യം ചെയ്യലിൽ രൂപേഷും സംഘവും സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശ് പൊലീസിന്റെ ചോദ്യങ്ങൾക്ക് തെറ്റിധാരണാജനകമായ മറുപടിയാണ് ലഭിക്കുന്നത്.
രൂപേഷും സംഘവും കേരളാ പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്. നക്സൽ വാദത്തെ അടിച്ചമർത്തിയ പൊലീസാണ് കേരളത്തിന്റേത്. ആഭ്യന്തരമന്ത്രിയായിരിക്കെ കെ കരുണാകരൻ എടുത്ത ശക്തമായ തീരുമാനങ്ങളാണ് നക്സലിസത്തെ വേരോടെ പിഴുതെറിഞ്ഞത്. അതിന് ശേഷം വയനാട് കേന്ദ്രീകരിച്ച് രൂപേഷും സംഘവും സായുധ പോരാട്ടം തുടങ്ങിയപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. പശ്ചിമഘട്ട മലനിരകളിൽ എന്തും സംഭവിക്കാമെന്ന അവസ്ഥ വന്നു. എകെ 47 തോക്കുമായി തണ്ടർ ബോൾട്ട് കാടുകയറി. പക്ഷേ ഒരു ഫലവും കണ്ടില്ല. മാവോയിസ്റ്റുകളാകട്ടെ നാട്ടിൽ പോലുമെത്തി പ്രവർത്തനം വിപുലമാക്കി. രൂപേഷ് അറസ്റ്റിലായതോടെ കേരളത്തിലെ കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വയനാട്ടിലുള്ള തണ്ടർ ബോൾട്ട് യൂണിറ്റും മടങ്ങും.
തൊണ്ണൂറുകളുടെഅവസാനം സിപിഐ(എം)എൽ ജനശക്തി എന്ന സംഘടനയിലാണ് രൂപേഷ് ആദ്യമായി അംഗമാകുന്നത്. ചേരിപ്പോരിനെത്തുടർന്ന് ഈ സംഘടനയിൽ നിന്ന് രാജിവച്ച രൂപേഷ് ആന്ധ്രയിലെത്തി പീപ്പിൾ വാർ ഗ്രൂപ്പിനൊപ്പം ചേർന്നു. 2004ൽ മാവോയിസ്റ്റ് നക്സൽ സ്വഭാവമുള്ള നിരവധി സംഘടനകൾ ലയിച്ച്സിപിഐ മാവോയിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടടതോടെ രൂപേഷ് അതിന്റെ സജീവ പ്രവർത്തകനായി. സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായആന്ദ്ര സ്വദേശി മല്ല രാജ റെഡ്ഡി, ഭാര്യ സുഗുണ എന്നിവരെ പെരുമ്പാവൂരിലെ വീട്ടിൽ ഒളിവിൽ തമസിപ്പിച്ചതിനാണ് 2008ൽ രൂപേഷിനെതിരെ ആദ്യം കേസെടുക്കുന്നത്. 2010ൽ നിലമ്പൂരിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തതിനും ട്രെയിനിന്റെ വാഗൺ പൈപ്പ് മുറച്ചതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്!തു.
തുടർന്ന് രൂപേഷ് പൂർണമായും ഗറില്ല ആക്രമണമുറയിലേക്ക് മാറി. കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വയനാട് കുഞ്ഞോമിൽ പൊലീസുകാരന്റെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രൂപേഷിനെതിരെ കേസുണ്ട്. അട്ടപ്പാടി മുക്കാലി ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന് പിന്നിലും രൂപേഷാണെന്ന് ആരോപണമുയർന്നിരുന്നു. ഇരുപതോളം കേസുകളാണ് ഇയാൾക്കെതിരെ നിവലിലുള്ളത്. മിക്ക കേസുകളിലും രാജ്യദ്രോഹക്കുറ്റമാണ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
എൽ.എൽ.ബി. ബിരുദധാരിയായ രൂപേഷ് തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയാണ്. രൂപേഷിന്റെ ഭാര്യയാണ് ഷൈന. ഷൈന നേരത്തേ ഹൈക്കോടതിയിൽ വക്കീൽഗുമസ്തയായിരുന്നു. 2007 മുതൽ ഷൈന ഒളിവിലാണ്. 2007ൽ അങ്കമാലിയിൽവച്ച് മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയംഗം മല്ലരാജറെഡ്ഡി അറസ്റ്റിലായപ്പോൾ റെഡ്ഡിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഷൈനയെയും പ്രതിചേർത്തിരുന്നു. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവിൽപ്പോയി. പിന്നീട് പശ്ചിമഘട്ടത്തിൽ മാവോവാദി പ്രവർത്തനത്തിന് രൂപേഷ് നേതൃത്വം നൽകിത്തുടങ്ങി. എന്നാൽ, ഷൈന ഒരിക്കലും രംഗത്തുവന്നില്ല.
പിന്നെ വിവരമൊന്നുമില്ല. ഇവരുടെ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺമക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ അമ്മയെയും പൊലീസ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശപ്രവർത്തകരും വ്യക്തമാക്കിയ സംഭവങ്ങൾ വാർത്തയായിരുന്നു. മാവോവാദി ഗ്രൂപ്പുകളുടെ ഓപ്പറേഷനിൽ നേരിട്ടുപങ്കെടുത്തതായി വിവരമില്ലെങ്കിലും ഷൈനയും ഇവരോടൊപ്പം തന്നെയാണെന്ന അന്വേഷണ ഏജൻസികളുടെ അനുമാനം ശരിവെക്കുന്നതാണ് ചൊവ്വാഴ്ചത്തെ അറസ്റ്റ്.
പുറത്തുനിന്നുള്ള സഹായം മാവോവാദികൾക്ക് ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോവാദി സാന്നിധ്യം ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട ഉത്തരമേഖലയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഭീകരവിരുദ്ധസേനയുടെയും അന്വേഷണത്തിൽ ഷൈനയുടെ പങ്കിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ നാലു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
- സഹോദരനെതിരെ പരാതിയുമായി കന്നഡ താരം രൂപേഷ് ജി. രാജ്
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍