എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്; ഞങ്ങൾ നിസ്സഹായരാണ്, കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞിട്ടാണ് വാഹനം പിടിച്ചെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് ബേബി ഗിരീഷ്; റോബിൻ ബസ് തമിഴ്നാട് കസ്റ്റഡിയിൽ; റോബിൻ ബസിനെതിരെ നടക്കുന്നത് ഭരണകൂട വേട്ട!

മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: റോബിൻ ബസിനെതിരെ നടക്കുന്നത് ഭരണകൂട്ടത്തിന്റെ ക്രൂരമായ വേട്ടയാടലാണ്. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ചു രു ബസ് ഉടമയെ തകർക്കാൻ ശ്രമിക്കുകയാണ്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ സർവീസിനിറങ്ങി എന്നതാണ് ബേബി ഗിരീഷ് ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെ പിന്നാലെ നടന്ന ആക്രമിക്കുകയാണ് എംവിഡി. തമിഴ്നാട്ടിൽ ബസ് പിടിച്ചെടുക്കാൻ ഇടയാക്കിയത് കേരളത്തിൽ നിന്നുള്ള നിർദ്ദേശത്ത തെുടർന്നാണെന്നാണ് ആരോപണം.
ഇന്നലെ പെർമിറ്റ് ലംഘിച്ചതിന് തമിഴ്നാട്ടിൽ ഗാന്ധിപുരം ആർടിഒ ബസ് കസ്റ്റഡിയിൽ എടുത്തത്. മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോൾ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ. അതുവരെ ബസ് ഓഫിസിൽ കിടക്കുമെന്നാണ് വിവരം.
പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. പിന്നീട് യാത്രക്കാരെ വാളയാറിൽ എത്തിച്ചു അതിർത്തി കയറ്റി വിടുകയായിരുന്നു. കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു.
''പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഈ വണ്ടി ഇന്നലെയും ഇവിടെ വന്നു എന്ന് അവർ പറയുന്നു. ഇന്നലെയും വന്നപ്പോൾ 71,000 രൂപ ടാക്സ് ആയി വാങ്ങിയതു നിങ്ങൾക്കൊരു സുഖമാ അല്ലേന്ന് ഞാൻ ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ പിടിച്ചെടുക്കാൻ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാൽ കേരള സർക്കാരിന്റെ മാനം കാക്കാൻ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളിൽനിന്ന് നിർദ്ദേശം ലഭിച്ചത്.
ഇവരുടെ സ്റ്റാറിനെ മാനിക്കാനല്ലേ നമുക്ക് കഴിയൂ. എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടമെന്നാണ് കേരള സർക്കാർ പറയുന്നത്. ഞങ്ങൾക്ക് ഈ വാഹനം ഓടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് ആർടിഒ പറഞ്ഞത്. എന്നാൽ കേരള സർക്കാർ സഹായം ആവശ്യപ്പെട്ടത് തമിഴ്നാട് സർക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാൻ തയാറായില്ലെങ്കിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾക്കു മേൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.'' റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു.
വാളയാർ അതിർത്തി കടന്നെത്തിയ ബസിനെ തമിഴ്നാട് ആർടിഒ ആണ് തടഞ്ഞത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് വിവരം. തുടർന്ന് ബസ് ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫിസിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് എംവിഡി ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെർമിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്ക്കുകയായിരുന്നു.
ഇന്നലെ, 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ തമിഴ്നാട് ടാക്സും അതു മുൻകൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉൾപ്പെടെ 70,410 രൂപ വാളയാറിനു സമീപം ചാവടി ചെക്പോസ്റ്റിൽ തമിഴ്നാട് മോട്ടർ വാഹന വകുപ്പും ഈടാക്കിയിരുന്നു.പാലാ ഇടമറുക് പാറയിൽ ബേബി ഗിരീഷിന്റെ റോബിൻ എന്ന ബസിനെ ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നാലിടത്ത് തടഞ്ഞ് പിഴയിട്ടു. കേന്ദ്ര നിയമമനുസരിച്ച് അഖിലേന്ത്യ പെർമിറ്റ് കിട്ടിയ ബസിനെതിരെ പെർമിറ്റ് ലംഘനത്തിന്റെ പേരിലാണ് കേരള മോട്ടർ വാഹന വകുപ്പ് അഞ്ചിടത്ത് 7500 രൂപ വീതം 37,500 രൂപ പിഴയിട്ടത്.
ഇന്ന് മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടി.ഒ അറിയിച്ചു. ഇന്നലെ ബസ് തടഞ്ഞ തമിഴ്നാട് ഉദ്യോഗസ്ഥർ 70000 രൂപ റോഡ് നികുതിയിനത്തിൽ പിഴയടക്കം ചുമത്തിയെങ്കിലും വാഹനം വിട്ടു നൽകിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കുരുക്കുകളെല്ലാം അഴിച്ച് ഇനിയും സർവീസ് തുടരണമെങ്കിൽ റോബിൻ ബസ് ഉടമ ഗിരീഷിന് കോടതിയെ തന്നെ ആശ്രയിക്കേണ്ടി വരും. അതേസമയം പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ റോബിൻ ബദലായി തുടങ്ങിയ കെഎസ്ആർടിസി ലോ ഫ്ളോർ ബസ് ആദ്യദിനം തന്നെ മികച്ച വരുമാനം നേടി.
- TODAY
- LAST WEEK
- LAST MONTH
- ഒപി ടിക്കറ്റിന്റെ പുറകിലായിരുന്നില്ല ആ ആത്മഹത്യാ കുറിപ്പ്; എ ഫോർ സൈസിലുള്ള നാല് പേപ്പറിൽ എല്ലാം വ്യക്തമായി എഴുതി ജീവനൊടുക്കിയ ഡോ ഷഹ്ന; ആ കത്ത് കൈയിൽ കിട്ടിയിട്ടും രഹസ്യമാക്കാൻ താൽപ്പര്യം കാട്ടിയ ലോക്കൽ പൊലീസ്; ഡിസിപിയുടെ വാക്കുകളും അട്ടിമറിക്കുള്ള സൂചന; റുവൈസിനെ രക്ഷിക്കാൻ ശ്രമിച്ചത് ആര്?
- തിരുവല്ല ആരാമം ഹോട്ടലുടമ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വാടകവീട്ടിൽ
- വള്ളത്തിൽ സാധനങ്ങൾ കൊണ്ടു വരുന്ന 'അമ്പത്തിയാറ്'; വള്ളത്തിന്റെ അളവിൽ അറിയപ്പെട്ട മുൻ പ്രവാസിക്ക് നാട്ടിലുള്ളത് 20ലേറെ വീടുകൾ; ഇടയില വീടിനെ കുറിച്ച് അന്വേഷിച്ചിറങ്ങിയ മറുനാടൻ അറിഞ്ഞത് അതിസമ്പത്തിന്റെ കഥകൾ; അബ്ദുൽ റഷീദ് കോടിപതി; എന്നിട്ടും ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തു
- ഒരു ട്രിപ്പിൽ 1500 പേർ; മൂന്നര ദിവസം കൊണ്ട് ഗൾഫിൽ നിന്നും മലബാറിലെത്താം; അമ്പത് കിലോ വരെ ലഗേജും കൊണ്ടു വരാം; ചാർജ്ജ് ചെയ്യുക പതിനായിരം രൂപയും; മൂന്നര ദിവസം യാത്രയും; കേന്ദ്രവും അനുകൂലം; ഇനി ടെൻഡർ നടപടി; പ്രവാസികൾക്ക് പുതു പ്രതീക്ഷയായി കെ ഷിപ്പ് യാഥാർത്ഥ്യത്തിലേക്ക്
- കാർ പോർച്ചിൽ ഇപ്പോഴുള്ളത് സാൻട്രോയും ബുള്ളറ്റും ഫാസിനോയും; ഭാര്യയേയും മകളേയും കൊണ്ട് രായ്ക്കുരാമാനം അബ്ദുൽ റഷീദ് രക്ഷപ്പെട്ടത് സെൽത്തോസിൽ; പ്രതിയാക്കേണ്ടയാളെന്ന് ബോധ്യമുണ്ടായിട്ടും രക്ഷപ്പെടൽ തടയാത്ത പൊലീസും; ആ കുടുംബം ഗൾഫിലേക്ക് മുങ്ങുമോ?
- നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
- വിദേശ നാണ്യ വിനിമയ ചട്ട ലംഘനം; റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി; മൂന്നുമണിക്കൂർ ചോദ്യം ചെയ്തതുകൊച്ചിയിലെ ഓഫീസിൽ; ചാനലിന്റെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി കൈമാറ്റ വിഷയങ്ങളും ഇഡിയുടെ അന്വേഷണ പരിധിയിൽ
- രണ്ടാം കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്; മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കി; പുതിയതു തുടങ്ങാനുള്ള ഒരുക്കം; ഉന്നത വിദ്യാഭ്യാസത്തിനും ആലോചനയെന്ന് ഹാദിയ; ഹേബിയസ് കോർപ്പസുമായി അച്ഛൻ അശോകനും; വീണ്ടും 'അഖില' ചർച്ചയിൽ
- ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ രാജ്ഭവന് കഴിയുമെന്ന് വിലയിരുത്തൽ; മറുപടി നൽകാതെ ഗവർണ്ണറെ പ്രകോപിപ്പിക്കാൻ പിണറായി സർക്കാർ; ഇനി 'ധനസ്ഥിതി' വിവാദം
- ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ വീണ വനിതാ ഡോക്ടർ മരിച്ചു; മരണമടഞ്ഞത് ഡോ.എം സുജാത; ഡോക്ടർ വീണത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- നിർമ്മാണ മേഖല അതിഭീകരമായി തകർന്നു; അതിഥി തൊഴിലാളികൾ നാട് വിടുന്നു; ഹോട്ടലുകൾ പൂട്ടുന്നു; റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു; വ്യാപ്യാര മാന്ദ്യവും രൂക്ഷം; എന്നിട്ടും ധൂർത്തിന് കുറവില്ലാതെ പിണറായി; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ സൈന്യം; ജീവന് വേണ്ടി യാചിച്ച് ആയുധം വച്ച് കീഴടങ്ങി ഒരു കൂട്ടർ; പിടികൂടിയവരെ കൈ പുറകിൽ കെട്ടി തുണിയുരിഞ്ഞു ഗസ്സയിൽ പരേഡ് നടത്തി ഇസ്രയേൽ സേന; പുറത്തുവന്ന ദൃശ്യങ്ങളെ ചൊല്ലി സൈബറിടത്തിലും വാദപ്രതിവാദം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍