റോഡ് അപകടങ്ങളിൽ ഓരോ വർഷവും 4000 മരണം; 35,000 പേർക്കു രോഗശയ്യ; അപകടത്തിന് ഇരയാകുന്നതിൽ 40ശതമാനം കാൽനടക്കാർ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ യാത്ര സുരക്ഷിതമല്ല
മറുനാടൻ മലയാളി ബ്യൂറോ
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ഇവിടുത്ത റോഡുകളിലെ ദുരന്തകാഴ്ചകൾ ഈ വിശേഷണത്തിന് മങ്ങലേൽപ്പിക്കുന്നത് തന്നെയാണ്. ഒട്ടും സുരക്ഷിതരല്ല ഈ റോഡിലൂടെ പോകുന്ന ഓരോരുത്തരും. പ്രതിദിനം ശരാശരി 12 പേർ കേരളത്തിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു. കേരളത്തിലെ ജനസംഖ്യയിലെ ഒരു ലക്ഷത്തിൽ 65 പേർ മരിക്കുന്നത് റോഡ് അപകടങ്ങളിലാണ്. ഇംഗ്ലണ്ടിൽ ഒരു ലക്ഷം പേരിൽ എട്ട് പേർ മാത്രമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്! നാല് കോടി വാഹനങ്ങളാണ് ഇംഗ്ലണ്ടിലെ നിരത്തുകളിലുള്ളത്. അവിടെ 3200 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ ഒന്നരക്കോടിയോട് അടുത്ത് വാഹനങ്ങളുള്ള കേരളത്തിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 ആണ്.
എല്ലാ കാര്യത്തിലേയും പോലെ കേരളത്തിൽ അവലോകനങ്ങൾ മാത്രമാണ് റോഡപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്. അപകടം സംഭവിച്ച് ആയിരക്കണക്കിന് പേർ മരിച്ചത് അവലോകനം ചെയ്തിട്ട് എന്തുകാര്യം? അപകടം ഇല്ലാതാക്കാനുള്ള വഴികൾ സ്വീകരിക്കുകയും നിവാരണ മാർഗങ്ങൾ ശക്തമായി അവലംബിക്കുകയുമാണ് ഇക്കാര്യത്തിൽ വേണ്ടത്. അതാണ് ഇവിടെയില്ലാത്തതും. ഗ്രാമീണ റോഡുകളിൽ ഹെൽമറ്റില്ലാതെ പോകുന്ന യുവാക്കളെ തടഞ്ഞുനിർത്തി 100 രൂപ പിഴയിടുന്ന അധികൃതർ നിരത്തിലൂടെ ചീറിപ്പായുന്ന ടിപ്പർ ലോറികൾക്കു നേരെ കണ്ണടക്കുന്നു. അതാണല്ലോ കണക്കുകൾ നൽകുന്ന സൂചന. കേരളത്തിലെ വാഹന പരിശോധനകളിൽ 99 ശതമാനവും ഹെൽമറ്റ്, സീറ്റ് ബെൽട്ട് പരിശോധന, മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധന എന്നിവയിൽ ഒതുങ്ങി നിൽക്കുന്നു.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 3990 ആണെങ്കിൽ, റോഡ് സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന സർക്കാരിതര സംഘടനയുടെ കണക്ക് പ്രകാരം കൊല്ലപ്പെട്ടത് 4105 പേരാണ്. 2005 മുതൽ 2011 വരെയുള്ള കാലയളവിൽ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഏകദേശം 17 ശതമാനം കുറവുണ്ടായെങ്കിൽ അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നാറ്റ്പാക്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതു തന്നെയാണ് 2015നും പറയാനുള്ളത്. അതായത് അപകടങ്ങളുടെ ഗുരുതര സ്വാഭാവം ഉയരുകയാണ്.
റോഡ് അപകടങ്ങളിൽ കേരളത്തിൽഏകദേശം 35,000 പേർക്കു പരുക്കേൽക്കുന്നു. അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കൽ, അലക്ഷ്യമായി വാഹ നമോടിക്കൽ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ഇരയാകുന്നതിൽ 40 ശതമാനം കാൽനട യാത്രക്കാരാണ്. അപകടങ്ങൾ കാരണം 500 കോടി രൂപയാണു സംസ്ഥാനത്തിനു പ്രതിവർഷം സാമ്പത്തിക നഷ്ടം. 1990ൽ 5.81 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നതെങ്കിൽ അത് 20 ഇരട്ടിയിലേറെ വർധിച്ചിരിക്കുകയാണ്. പ്രതിവർഷം പുതുതായി അഞ്ച് ലക്ഷം വാഹനങ്ങൾ നിരത്തിലേക്കെത്തുമ്പോൾ മുൻവർഷത്തേക്കാൾ അധികമായി കൂട്ടിച്ചേർക്കപ്പെടുന്ന റോഡ് സൗകര്യം തുലോം തുച്ഛമാണ്.
കേരളത്തിൽ റോഡ് അപകടങ്ങൾ കുത്തനെ ഉയരാനുള്ള കാരണങ്ങൾ പലതാണ്. ശരിയായ ഡ്രൈവിങ് ശീലം ഇല്ലാത്തത്. അമിത വേഗത. വാഹനങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരഓട്ടം. റോഡുകളുടെ ശോചനീയാവസ്ഥ. റോഡിലെ ഗർത്തങ്ങൾ. കാൽനടയാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യമില്ലാത്തത്. റോഡ് മുറിച്ചുകടക്കാൻ പോലും മതിയായ സൗകര്യം സംസ്ഥാനത്തെ റോഡുകളിലില്ല. പ്രൈവറ്റ് ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധമായ വാഹനമോടിക്കൽ. മദ്യപിച്ച് വാഹനമോടിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽട്ട് എന്നിവ ധരിക്കാത്തത്. മെയ്ൻ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത്. മുഖ്യ കവലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ വരുന്നത്. റോഡരികിലെ അപകടകരമായ വിധത്തിലുള്ള പാർക്കിംഗുകൾ.. റോഡുകൾ അനധികൃതമായി കൈയേറിയുള്ള കച്ചവടങ്ങളും മാലിന്യ നിക്ഷേപവും. റോറാഡിലേക്ക് കയറി നിൽക്കുന്ന വിളക്ക് കാലുകൾ, ടെലിഫോൺ പോസ്റ്റുകൾ. അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകൾ, ചെക്കിങ് ബാരിയറുകൾ. ഡ്രൈവർ ഉറങ്ങുന്നത്. ഇങ്ങനെ പോകുന്ന കാരണങ്ങൾ
റോഡ് സുരക്ഷാ ദശകത്തിന്റെ ഭാഗമായി കേരളത്തിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരെല്ലാം മോട്ടോർ വെഹിക്ക്ൾ ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. എങ്കിൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ സംബന്ധിക്കാനാകൂ. വാഹനാപകടങ്ങളുടെ ഭീകരതയും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ദൃശ്യശ്രാവ്യ മാദ്ധ്യമത്തിന്റെ സഹായത്താൽ വിവരിക്കുന്ന ഈ ക്ലാസുകൾ ഏറെ ഉപകാരപ്രദമാകുന്നുണ്ടെന്നും വാസ്തവമാണ്. ഏതായാലും ഇനി ഇവിടെ വേണ്ടത് പ്രഖ്യാപനങ്ങളോ ചർച്ചകളോ അല്ല. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാൽ തന്നെ റോഡിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാനാകും. വല്ലപ്പോഴും ആചരിക്കുന്ന ബസ് ഡേ കൊണ്ട് മാത്രം ബസുകളെ ജനപ്രിയമാക്കാൻ സാധിക്കില്ല.
കാറും ബൈക്കുമായി നിരത്തിലിറങ്ങുന്നവരുടെ യാത്രാ ആവശ്യങ്ങൾക്കുതകും വിധം ബസുകൾ ക്രമീകരിക്കണം. വൃത്തിയും വെടിപ്പും സൗകര്യവുമെല്ലാമുള്ള എ.സി, നോൺ എ.സി ലോ ഫ്‌ളോർ ബസുകളും നഗരങ്ങളിൽ സർക്കുലാർ ബസ് സർവീസുകളും ശക്തിപ്പെടുത്തണം. വാഹനങ്ങളുടെ വേഗപരിധി കർശനമായി നടപ്പാക്കുക. അത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുക. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുക. വാഹനങ്ങളിൽ പ്രവർത്തനക്ഷമമായ വേഗമാനകവും ഡ്രൈവർ ഉറങ്ങിയാൽ ഉണർത്താനുള്ള അലാം സംവിധാനവും ഏർപ്പെടുത്തുക. ഗുണമേന്മയുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകുക. സേഫ് ഡിസ്റ്റൻസ് പരിധി സൂക്ഷിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുക. അപകടം വരുത്തുന്ന ഡ്രൈവർമാരുടെ കൈയിൽ നിന്ന് വലിയൊരു തുക നഷ്ടപരിഹാരമെന്ന നിലയ്ക്ക് ഈടാക്കാനുള്ള നിയമ നിർദ്ദേശം കൊണ്ടുവരിക. റോഡ് സുരക്ഷയെ സംബന്ധിച്ച അവബോധം കുട്ടികളിൽ വളർത്താൻ സ്‌കൂളുകളിലും മറ്റും സംവിധാനം ഒരുക്കുക.
വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണവും, അത് സമൂഹത്തിനുണ്ടാകുന്നത് വൻ നഷ്ടങ്ങളും. ഇവയെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ രണ്ടായിരത്തിപ്പത്തിൽ 20112020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് കർമ്മപരിപാടി തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോകാരോഗ്യസംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാനുള്ള ആഗോളകർമ്മപരിപാടി രണ്ടായിരത്തിപതിനൊന്നിൽ ലോകാരോഗ്യസംഘടന പുറത്തിറക്കി. ആഗോള പരിപാടിക്കനുസൃതമായി ദേശീയ കർമ്മപരിപാടികൾ തയ്യാറാക്കാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.
വ്യക്തമായ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ആഗോളകർമ്മപരിപാടിയിൽ നിർവചിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കേരളവും തയ്യാറെടുപ്പുകൾ നടത്തുകയാണ്. ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റും കേരളാ പൊലീസും സജീവമായി റോഢ് സുരക്ഷ ഉറപ്പാക്കാൻ രംഗത്ത് വരുന്നു. മുമ്പൊരിക്കലും കേരളത്തിലുണ്ടാകാത്ത ബോധവൽക്കരണ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. നിരീക്ഷണം കർശനമാക്കിയും റോഡ് സുരക്ഷ ലംഘനങ്ങളിൽ കർശന നടപടികളും വരും ദിനങ്ങളിൽ ഉണ്ടാകും. റോഡ് ഗതാഗത സുരക്ഷയ്ക്കും നിയമങ്ങൾ കർശനമായ നടപ്പാക്കാൻ കേരള പൊലീസിന്റെ പുതിയ പദ്ധതി ഈ തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്്. ട്രാഫിക് ബോധവത്കരണം കൂടി ലക്ഷ്യമിട്ടുള്ള പുതിയ പരിപാടി സംസ്ഥാന സർക്കാരുമായി യോജിച്ചാണു നടപ്പാക്കുന്നത്. നാലു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആത്യാധുനിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങൾ നടപ്പാക്കും. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന റോഡിലും അമിത വേഗം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൈ കൊണ്ട് ഉപയോഗിക്കാവുന്ന വേഗ പരിശോധനാ ഉപകരണവും മദ്യത്തിന്റെ തീവ്രത അളക്കുന്ന ആൽക്കോമീറ്റർ എന്നിവ ലഭ്യമാക്കും. ട്രാഫിക് പിഴ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി സ്വീകരിക്കും. പിഴ ഒടുക്കാൻ ക്രെഡിറ്റ്‌ഡെബിറ്റ് കാർഡ് സംവിധാനം കൊണ്ടു വരും. ഹെൽമറ്റ് നിയമം കർശനമാക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും.
കാര്യക്ഷമമായ സംവിധാനത്തിലൂടെ ഫലപ്രദമായ റോഡ് ഗതാഗത നിയന്ത്രണം നടപ്പിലാക്കും. ട്രാഫിക് നിയമ ബോധവത്കരണത്തിനും നിയമം നടപ്പാക്കുന്നതിനും പ്രത്യേക പോർട്ടൽ നിർമ്മിക്കും. ട്രാഫിക് നിർദ്ദേശം, ഉപദേശം എന്നിവ നൽകുന്നതിനും പരാതി സ്വീകരിക്കാനും നവമാദ്ധ്യമങ്ങളായ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. പരാതി , ചിത്രങ്ങൾ, വിഡിയോ എന്നിവ അയ്ക്കാൻ പ്രത്യേക വാട്‌സ് അപ്പ് നമ്പർ. 1099 ട്രാഫിക് ഹെൽപ്പ് ലൈൻ സംസ്ഥാനത്താകെ നടപ്പാക്കും. ഗതാഗത ക്കുരുക്ക് സംബന്ധിച്ച വിവരം എഫ്എം റേഡിയോ വഴി നൽകും. ബോധവത്കരണത്തിനു ഹ്രസ്വമായ വാർത്താക്കുറിപ്പുകൾ ഇറക്കും.
കുട്ടികളിൽ ബോധവൽക്കരണം നടത്താൻ എല്ലാ ജില്ലകളിലും ട്രാഫിക് പാർക്ക്. എല്ലാ സ്‌കൂളിലും ട്രാഫിക് കൽ് രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ട്രാഫിക് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഗതാഗത സുരക്ഷയ്ക്കുള്ള മികച്ച സേവനത്തിനു ബാഡ്ജ് ഓഫ് ഓണർ സമ്മാനിക്കും. അപകടത്തിന് ഇരയാകുന്നവരെ സഹായിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കും ഇതിനായി സോഫ്റ്റ് പദ്ധതി ആസൂത്രണം ചെയ്യും. അപകടത്തിൽ പെടുന്നവരുടെ കുടുംബങ്ങളെ ജന പങ്കാളത്തിത്തോടെ പുനരധിവസിപ്പിക്കും. ട്രാഫിക് ബ്രാൻഡ് അംബാസിഡർമാരെ നിയമിക്കും. വാഹനങ്ങളിൽ ട്രാഫിക് നിർദ്ദേശ സ്റ്റിക്കർ പതിക്കും. അവയവദാന പ്രവർത്തനം പ്രോത്സാഹിപ്പിക്കും. ഗതാഗത സുരക്ഷാ മാസവും ഹോൺ ഇല്ലാ ദിവസവും ആചരിക്കും.
ഗതാഗത നിയമത്തെ കുറിച്ചു പ്രദർശനം, ഹ്രസ്വചിത്രം, ലഘുലേഖ, പോസ്റ്റർ എന്നിവ വഴി പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും ബിപിസിഎല്ലുമായി സഹകരിച്ചു പൊലീസ് ആംബുലൻസ് ഏർപ്പെടുത്തും. ട്രാഫിക് ബോധവൽക്കരണത്തിനു രണ്ടു ബസുകൾ തയാറായിട്ടുണ്ട്. ഇങ്ങനെ ജനങ്ങളിൽ അവബോധമുണ്ടാക്കി റോഡ് അപകടം കുറയ്ക്കാനാണ് പൊലീസിന്റെ നീക്കം. ഇത് ഫലം കാണട്ടേ എന്ന് പ്രതീക്ഷിക്കാം.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍