സീനിയർ ഐഎഎസുകാർ കൈവച്ചിരുന്ന എക്സൈസ് കമ്മീഷണർ പോസ്റ്റ് ഋഷിരാജിന് നൽകിയത് പ്രത്യേക ഉത്തരവിലൂടെ; ലക്ഷ്യം ഗാർഡ് മുതൽ മന്ത്രിവരെ അഴിമതിയിൽ കുളിച്ച വകുപ്പിനെ ശുദ്ധീകരിക്കാൻ തന്നെ; ഉദ്യോഗസ്ഥ പുനർനിർണ്ണയത്തിൽ മെരിറ്റ് മാത്രം നോക്കി പിണറായിയുടെ ഉഗ്രൻ കാൽവയ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിങ് ഈ സ് കിങ്... സിങ്കം... ഋഷിരാജ് സിംഗിന് വിശേഷണങ്ങൾ പലതാണ്. പൊലീസിലും ട്രാൻസ്പോർട്ട വകുപ്പിലും വൈദ്യുതി വകുപ്പിലും ഇരുന്നപ്പോൾ ഉണ്ടാക്കിയെടുത്ത സത്പേരാണിതെല്ലാം. ആരെന്ത് പറഞ്ഞാലും ജോലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലത്താത്തിനാലാണിത്. സോഷ്യൽ മീഡിയയുടെ താരമായിരുന്നു ഇദ്ദേഹം.
എന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും മാഫിയാ സംഘത്തിനുമെല്ലാം ഋഷിരാജ് സിംഗിനോട് താൽപ്പര്യമില്ല. എവിടെ ഇരുത്തിയാലും അധികാരം എന്തെന്ന് കാട്ടിത്തരം. അവിടെ കൈക്കൂലി ഇല്ലായ്മ ചെയ്യും. എല്ലാം നിയമത്തിന്റെ വഴിയിലുമാകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആദ്യം ഒതുക്കാൻ തീരുമാനിച്ചത് ഋഷിരാജ് സിംഗിനെയായിരുന്നു. ഗതാഗത കമ്മീഷണറായും വൈദ്യുതി വകുപ്പ് വിജിലൻസ് ഓഫീസറായും സിങ്കത്തിന് പ്രവർത്തിക്കേണ്ടി വന്നത് അങ്ങനെയായിരുന്നു. എന്നാൽ അതൊന്നും സിങ്കത്തിന്റെ വീര്യം കുറച്ചില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായെത്തുമ്പോൾ ജയിൽ ഡിജിപിയായിരുന്നു ഋഷിരാജ് സിങ്. കള്ളന്മാരെ നേർവഴിക്ക് നടത്തുന്ന ജോലി. എന്നാൽ മുഖം മൂടിയിട്ട കള്ളന്മാരെ പിടിയടച്ച് പിണ്ഡം വയ്ക്കാൻ ഋഷിരാജ് സിംഗിനെ നിയോഗിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ തീരുമാനം. അങ്ങനെ എക്സൈസ് വകുപ്പിന്റെ തലപ്പത്ത് ഋഷിരാജ് സിങ് എത്തുന്നു. ബാർ കോഴ പോലുള്ള ആരോപണങ്ങളിൽ ഇടതു സർക്കാർ പെടരുതെന്ന് പിണറായി ആഗ്രഹിക്കുന്നു. അതൊടൊപ്പം ബാർ മുതലാളിമാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയെന്ന ആരോപണവും സജീവം.
ഇത് മറികടക്കാൻ ഋഷിരാജ് സിംഗിന് എക്സൈസ് വകുപ്പ് നൽകുന്നു. കർശന നടപടികളിലൂടെ അനധികൃത സ്പിരിറ്റ് കടത്തും മറ്റും നിയന്ത്രിച്ച് ബാർ മുതലാളിമാരുടെ കൊള്ള ലാഭം കൊയ്യലിന് തടയിടാനാണ് നീക്കം. നിലവിൽ ഫൈവ് സ്റ്റാർ ബാറുകൾ മാത്രമാണ് ഉള്ളത്. ഇവിടെ പലതരം കച്ചവടം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഋഷിരാജ് സിംഗിന്റെ നിയമനം.
പുതിയ നിയമനത്തിൽ ഋഷിരാജ് സിംഗും പ്രതീക്ഷയിലാണ്. ഏറെ നാളിന് ശേഷം പൊതു ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാനാകുന്ന വകുപ്പ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഭംഗിയായി ഈ പദവിയും കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. ബാർനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം കർശനമായി തടയുന്നതിന്റെ ഭാഗമായാണു ഋഷിരാജിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചത്. അതിനായി, ഐ.എ.എസ്. തസ്തികയായിരുന്ന എക്സൈസ് കമ്മിഷണർ പദവി ഒരുവർഷത്തേക്കു വിജിലൻസ് ഡയറക്ടറുടേതിനു തുല്യമാക്കി.
അതായത് അടുത്ത ഒരു കൊല്ലം ഋഷിരാജ് സിങ് ഈ സ്ഥാനത്തുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. എക്സൈസിൽ പൊലീസിന് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. ഈ വകുപ്പിനെ ഐഎഎസുകാരല്ല ഐപിഎസുകാരാണ് നോക്കേണ്ടതെന്ന തിരിച്ചറിവ് പിണറായി വിജയന് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവ് സർക്കാർ അതിവേഗം ഇറക്കി ഋഷിരാജ് സിംഗിന് എക്സൈസ് നൽകിയത്.
എക്സൈസിലെ അന്വേഷണ നിരീക്ഷണ സംവിധാനങ്ങൾ ഇതിലൂടെ കാര്യക്ഷമമാകും. റെയ്ഡുകളും വ്യാപകമാകും. വ്യാജമദ്യം കേരളത്തിൽ സജീവമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഋഷിരാജ് സിംഗിന് കഴിയുമെന്നാണ് കണക്ക് കൂട്ടൽ. എല്ലാത്തിനുമുപരി സത്യസന്ധനും കാര്യക്ഷമത ഏറെയുള്ള ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗിനെ ജയിൽ വകുപ്പിൽ ഇരുത്തുന്നത് വിമർശനങ്ങൾക്കും വഴിയൊരുക്കും. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നിയമനം. 1985 ലെ ഐ.പി.എസ് ബാച്ച് ആണ് ഋഷിരാജ് സിങ്. 2021 വരെ സർവ്വീസ് കാലാവധിയും ഉണ്ട്.
എന്നാൽ നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗിനേക്കാൾ സീനിയറാണ്. അദ്ദേഹത്തിനും 2021 വരെ സർവ്വീസിൽ തുടരാം. അതുകൊണ്ട് പൊലീസ് മേധാവിയാകാനുള്ള ഋഷിരാജ് സിംഗിന്റെ സാധ്യത വിരളമാണ്. ജേക്കബ് തോമസിനും 2020 വരെ സർവ്വീസുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ സ്വതന്ത്രാധികാരം ഉള്ള എക്സൈസിൽ ഏറെ പ്രതീക്ഷയാണ് ഋഷിരാജ് സിംഗിനുമുള്ളത്
എത്ര വലിയ ആളാണെങ്കിലും ഋഷിരാജ് സിംഗിന് വിഷയമല്ല. വൈദ്യുതി വകുപ്പിലെത്തിയപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. കലാഭവൻ മണിയാണ് വൈദ്യുതി മോഷണം പോലും പിടികൂടി. മുന്പ് മുൻ മന്ത്രി ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണവും ഋഷിരാജ് സിങ് പിടിച്ചിരുന്നു.വ്യാപാരശാലയിലേക്ക് കറന്റ് മോഷ്ടിച്ച വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തെ നീക്കത്തിനിടയിൽ വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റിയത്. മുത്തൂറ്റ് സ്കൈഷെഫ് വ്യവസായ ശാലയിലേക്ക് വൈദ്യുതി മോഷ്ടിച്ചതും പിടികൂടിയിരുന്നു. പതിനൊന്നു മാസത്തിനിടയിൽ വൈദ്യുതി മോഷണത്തിന്റെ പേരിൽ ഉന്നതരിൽനിന്നും പിടികൂടിയത് 100 കോടി. ആകെ 900 പരിശോധനകൾ.
ചെറുതും വലുതുമായ 3000 മോഷണങ്ങൾ. ഋഷിരാജിന്റെ മികവിൽ കെ എസ് ഇ ബിക്ക് കൈനനയാതെ കിട്ടിയത് 100 കോടി. സംസ്ഥാനത്തെ ഒരു പ്രമുഖ ചിട്ടികമ്പനിയുടെ ആലയത്തിൽ റെയ്ഡ് നടത്തി അതിർത്തി ലംഘിച്ചപ്പോഴാണ് ഋഷിരാജ് സിംഗിനെ പൊലീസിലേക്ക് തിരിച്ചുവിളിച്ച് മുലയ്ക്കിരുത്തിയത്. ഋഷിരാജ് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോഴാണ് ഇരുചക്രവാഹങ്ങളോടിക്കുന്നവർക്ക് ഹൈൽമറ്റ് നിർബന്ധമാക്കിയത്. ഇതിലൂടെ സംസ്ഥാനത്തെ അപകട നിരക്കും കുറഞ്ഞു.
ഈ കർമ്മ ശേഷി എക്സൈസ് വകുപ്പിന് തുണയാകുമെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ കണക്ക് കൂട്ടൽ. അതുകൊണ്ടാണ് രാഷ്ട്രീയ ഇടപടലുകൾ നടക്കാനിടയുള്ള എക്സൈസിൽ ആരേയും കൂസാക്കാത്തെ സിങ്കത്തെ നിയോഗിക്കുന്നത്. പുനലൂർ എ.എസ്പി. ആയാണ് സേവനത്തിൽ പ്രവേശിച്ചത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്പി. ആയി. കൊച്ചിയിലെ സിറ്റി പൊലീസ് കമ്മീഷണറായിരുന്നു.ആന്റി പൈറസി സെല്ലിന്റെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി.ഡി വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. പല സ്വാധീന കേന്ദ്രങ്ങളിലും കയറിച്ചെന്നു ഇദ്ദേഹം വ്യാജ സി.ഡി വിഷയത്തിൽ റെയ്ഡ് നടത്തി. ഇതിന്റെ പേരിൽ സർക്കാരിൽ സമ്മർദം വന്നപ്പോൾ ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. 2006 ൽ സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്.
വിദ്യാർത്ഥികളെ തല്ലിയ പൊലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെൻകുമാറിന്റെ പ്രവർത്തികളെ വിമർശിച്ച് ഐ.പി.എസ് അസ്സൊസിയേഷൻ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു. പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു.
പിന്നീട് കെഎസ്ഇബിയിൽ. അവിടേയും അൽഭുതങ്ങൾ കാട്ടി. നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അംഗീകാരം ഏറെ കിട്ടിയ ഋഷിരാജ് സിങ് എന്ന സിങ്കം എക്സൈസിലെത്തുമ്പോഴും അഴിമതിയ്ക്കെതിരെ പോരാടുന്നവർ പ്രതീക്ഷയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്