കിട്ടുന്ന പൈസയെല്ലാം കൈയിട്ടുവാരുന്നതോ ധൂർത്തടിക്കുന്നതോ? കേരളത്തിലെ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ച കണക്ക് ചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം! മറ്റുക്ലബ്ബുകളെല്ലാം സർട്ടിഫിക്കറ്റ് നൽകാതെ മുങ്ങി; ഡൽഹി പത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷത്തിന്റെ ഫണ്ടുതിരിമറി അന്വേഷിക്കുന്നത് ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർ; പൊളിയുന്നത് എല്ലാം യൂണിയൻ ഫണ്ടാണെന്ന വാദം; വിവരാവകാശ രേഖകൾ സത്യം തുറന്നുകാട്ടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിൽ നിന്നുകിട്ടുന്ന പൈസ അതാരായാലും ധൂർത്തടിക്കുന്നതും, കൈയിട്ടുവാരുന്നതും എന്തുമര്യാദയാണ്? കേരള പത്രപ്രവർത്തക യൂണിയനും, പ്രസ്ക്ലബ്ബുകൾക്കുമൊക്കെ വാരിക്കോരി കൊടുക്കുന്ന പതിവായിരുന്നു ഇതുവരെ. അപ്പോഴാണ് ഡൽഹി കേരളപത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷം രൂപ തോന്നിയ പോലെ ചെലവാക്കിയതായി വിവരം പുറത്തുവന്നത്. പാവപ്പെട്ടവന്റെ നികുതി പണം ഇങ്ങനെ ദുർവിനിയോഗം ചെയ്യുന്നതിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന പല വസ്തുതകളും പുറത്തുവരുന്നത്. തോന്നിയ പോലെ പണം അനുവദിക്കുകയല്ല സർക്കാർ ചെയ്യുന്നത്. ഉപയോഗിച്ച തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റ് നൽകണം. അങ്ങനെയെങ്കിൽ ആരൊക്കെ ആ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് അറിയേണ്ടേ? വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിൽ 16 ഓളം പത്രപ്രവർത്തക സ്ഥാപനങ്ങളിൽ ആകെ സർട്ടിഫിക്കറ്റ് നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം.
അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് കേരള പത്ര പ്രവർത്തക യൂണിയനും പ്രസ് ക്ലബ്ബുകൾക്കും കണക്കില്ലാതെ ധനസഹായം അനുവദിക്കുന്ന പരിപാടി സർക്കാർ അടുത്തിടെ അവസാനിപ്പിച്ചിട്ടും ഇത് തുടരുന്നത് എന്നതാണ്. ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണസമിതിയെ നിയോഗിച്ച് ഉത്തരവായിരുന്നു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ സാമ്പത്തിക തിരിമറിയെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെയാണ് ഈ ഉത്തരവിറങ്ങിയത്. പ്രസ് ക്ലബ്ബ് നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത് ഒരുഅപേക്ഷയും നൽകാതെയാണെന്നാണ് ഇതുവരെ ഡൽഹി ഘടകം ഭാരവാഹികൾ അംഗങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി യൂണിയന്റെ വികസനാവശ്യങ്ങൾക്കാണ് സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചതെന്നും, അത് അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് യഥേഷ്ടം ചെലവാക്കാൻ ഭരണസമിതിക്ക് അവകാശമുണ്ടെന്നുമായിരുന്നു വാദം. കൈവശമുള്ള തുക സർക്കാർ ഫണ്ടല്ല, യൂണിയന്റെ ഫണ്ടാണ് എന്നും യൂണിയൻ ഭാരവാഹികൾ വാദിച്ചുപോന്നു.
എന്നാൽ, ഈ വാദങ്ങളെല്ലാം ഇപ്പോൾ പൊളിയുകയാണ്. ന്യൂഡൽഹി പ്രസ് ക്ലബ്ബ് നവീകരണത്തിനായി അനുവദിച്ച തുക ദുർവിനിയോഗം ചെയ്തന്നെ പരാതിയിൽ, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാകുന്നു. പ്രസ് ക്ലബ്ബുകൾക്ക് തുക അനുവദിക്കുന്നതിനെ കുറിച്ച് പരാതികൾ ഉയർന്നതോടെ, ഫണ്ട് വിനിയോഗത്തിൽ നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലും, പുറത്തുമുള്ള പ്രസ് ക്ലബ്ബുകൾക്ക് സംസ്ഥാന സർക്കാർ 2.35 കോടിയാണ് ആകെ അനുവദിച്ചിരിക്കുന്നത്. 2014-14, 2014-15 സാമ്പത്തിക വർഷങ്ങളിൽ കോട്ടയം പ്രസ് ക്ലബിന് അനുവദിച്ച ധനവിനിയോഗ സർട്ടിഫിക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. മറ്റുപ്രസ് ക്ലബ്ബുകൾ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. പ്രസ് ക്ളബ്ബുകൾക്ക് ധനസഹായം നൽകികൊണ്ടുള്ള ഉത്തരവിൽ തന്നെ, തുകയുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകുന്നുണ്ടെന്നും വിവരാകാശരേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു. ആലപ്പുഴ പ്രസ്ക്ലബ്ബിന് അനുവദിച്ച 10 ലക്ഷം രൂപ മാത്രമാണ് സാങ്കേതിക കാരണങ്ങളാൽ കൊടുക്കാൻ കഴിയാതിരുന്നത്. തിരുവനന്തപുരം കേസരി സ്മാരക ജേണലിസ്റ്റ ട്രസ്റ്റിന് 2012-13 ൽ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ന്യൂഡൽഹി പ്രസ് ക്ലബ്ബിന്റെ നവീകരണത്തിനായി 2012-13 ൽ 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും അത് ദുർവിനിയോഗം ചെയ്തതായാണ് പരാതി. ഇല്ലാത്ത പ്രസ് ക്ലബ്ബിന്റെ നവീകരണം നടത്താൻ പത്രപ്രവർത്തക യൂണിയൻ എങ്ങനെ സർക്കാർ ഫണ്ട് വാങ്ങിയെന്ന് ചോദ്യം ഉയരുന്നു. ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട മറ്റുചോദ്യങ്ങൾ ഇവയാണ്:
1.ആറു കൊല്ലത്തിനിടയിൽ എന്തെങ്കിലും ആസ്തി ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകർക്കായി ഈ തുക കൊണ്ട് യൂണിയൻ ഉണ്ടാക്കിയിട്ടുണ്ടോ?
2.യൂണിയന് ലെറ്റർപാഡും സീലുമല്ലാതെ, അംഗങ്ങളുടെ ഉപയോഗത്തിനായി എന്തെങ്കിലും ആസ്തി ഉണ്ടാക്കിയിട്ടുണ്ടോ?
3.മുതലും പലിശയും ചേർന്ന് 35 ലക്ഷത്തിൽ കുറയാത്ത തുക ബാങ്കിൽ കാണേണ്ട സ്ഥാനത്ത്, നന്നെ ചുരുങ്ങിയത് 15 ലക്ഷം രൂപ എവിടെപ്പോയി? ഇപ്പോഴത്തെ നീക്കിബാക്കി എത്ര? ഇങ്ങനെ യഥേഷ്ടം സർക്കാർ ഫണ്ട് ദുരുപയോഗിക്കാൻ ആരാണ് അധികാരം നൽകിയത്?
4. പ്രസ്ക്ലബുകൾക്ക് സർക്കാർ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ തന്നെ, ആ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ വിശദീകരിച്ചിട്ടുണ്ട്. ആറു വർഷത്തിനിടയിൽ വിനിയോഗ സർട്ടിഫിക്കറ്റ് ഡൽഹി ഘടകം കൊടുക്കാതിരുന്നത് എന്തുകൊണ്ട്?
5. യൂണിയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇക്കാലമത്രയും അംഗങ്ങളിൽ നിന്നു മറച്ചു പിടിച്ചതിനും വട്ടമിട്ടിരുന്ന് സർക്കാർ ഫണ്ട് തരം പോലെ ചെലവാക്കിയതിനും അധികാരം കൈമറിയാതിരിക്കാൻ തെരഞ്ഞെടുപ്പു ക്രമക്കേടു നടത്തിപ്പോന്നതിനും പറയാനുള്ള പുതിയ ന്യായം എന്താണ്?
7. പ്രസ്ക്ലബുകൾക്ക് അനുവദിക്കുന്ന ധനസഹായത്തിന്റെ വിനിയോഗം സംബന്ധിച്ച് സർക്കാറിന്റെ ഇൻസ്പെക്ഷൻ കമ്മിറ്റി പരിശോധനയും വരാനിരിക്കേ, രാജിവൈച്ചാഴിഞ്ഞ പ്രസിഡന്റ്, സെക്രട്ടറിമാരും അധികാരികളാണെന്ന് പറയുന്ന ട്രഷറർ മുതൽപേരും കണക്കുപുസ്തകങ്ങൾ, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് തുടങ്ങിയവ സുരക്ഷിതമായി കൊണ്ടുനടക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി ഉറപ്പു വരുത്തിയിട്ടുണ്ടോ?
പ്രസ് ക്ലബ്ബുകൾക്ക് അനുവദിക്കുന്ന സർക്കാർ ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായിരുന്നു. പ്രസ്ക്ലബ്ബുകളുടെ സർക്കാർ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
ഓരോവർഷവും പ്രസ്ക്ലബ്ബുകൾക്ക് ബജറ്റിൽ തുക വകയിരുത്തും മുമ്പ മുൻവർഷങ്ങളിൽ അനുവദിച്ച തുക മാനദണ്ഡപ്രകാരം വിനിയോഗിച്ചുവോയെന്ന് കമ്മിറ്റി പരിശോധിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് പ്രസ്ക്ലബ്ബുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. മുൻകാലത്തെ ധനവിനിയോഗം പരിശോധിച്ച ശേഷം മാത്രമേ, തുടർസഹായം പരിഗണിക്കാൻ പാടുള്ളു. ധനസഹായത്തുക രണ്ടുഗഡുക്കളായി നൽകുന്ന കാര്യവും കമ്മിറ്റി പരിഗണിക്കണം. രണ്ടുഗഡുക്കളായി നൽകാൻ ശുപാർശ ചെയ്താൽ, ആദ്യ ഗഡുവിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രം രണ്ടാം ഗഡു അനുവദിക്കാൻ സാധിക്കുകയുള്ളു.
ധനസഹായം കിട്ടാൻ പ്രസ്ക്ലബ്ബ് നൽകിയിരുന്ന ശുപാർശപ്രകാരമാണ് തുക അനുവദിച്ചതെന്നും ഉറപ്പാക്കണം. പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കണം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കമ്മിറ്റി പരിശോധന നടത്തി ആവശ്യമായശുപാർശ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റിയെയാണ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സർക്കാർ ഫണ്ട് തട്ടിച്ചതിനെ കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറങ്ങിത്്. കേരള സർക്കാർ ബജറ്റിൽ വകയിരുത്തി പ്രസ് ക്ലബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2012 സെപ്റ്റംബറിൽ അനുവദിച്ച 25 ലക്ഷം രൂപയാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ ദുർവിനിയോഗം ചെയ്തത്. പ്രസ് ക്ലബ് ഓഫീസ് സൗകര്യം ഒരുക്കുക പോലും ചെയ്യാതെ ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഫണ്ട് ഉപയോഗിച്ചെന്നാണ് കേസ്.
കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചു 25 ലക്ഷം രൂപ 2012 സെപ്റ്റംബറിലാണ് കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു നൽകിയത്. ഡൽഹിയിലെ മലയാള മാധ്യമ പ്രവർത്തകർക്ക് ജോലിക്കു സഹായകമായ അടിസ്ഥാന സൗകര്യങ്ങളും ക്ലബും വികസിപ്പിക്കുന്നതിനായി അനുവദിച്ച തുക തുടർന്നു വന്ന ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ചെലവിട്ടതിനെ ചോദ്യം ചെയ്തു വിമതവിഭാഗം രംഗത്തെത്തിയതോടെയാണ് അഴിമതി പുറത്തു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്