എന്ത്, എങ്ങനെ, എപ്പോൾ, എവിടെ.... ഇതൊന്നും പരിശുദ്ധമായ വിവരാവകാശ നിയമത്തിന് ചേർന്ന ചോദ്യങ്ങളല്ല! സത്യസന്ധമായ ഇടപെടലുകൾക്കുള്ള ശക്തിയേറിയ ആയുധം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ളതുമല്ല; 'യോഗാ വിത്ത് ഇറാ ത്രിപാഠി'യെന്ന പരിപാടിയുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ അപേക്ഷയ്ക്ക് നൽകിയത് വിചിത്രമായ ഒറ്റ ഉത്തരം; വിവരാവകാശ നിയമത്തെ കൊല്ലാക്കൊല ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് ദൂരദർശന്റെ മറുപടി; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബഹുമാനപ്പെട്ട ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ചരിത്രപരമായ തീരുമാന പ്രകാരം ദി ആർടിഎ ആക്ട് എന്നത് പരിശുദ്ധമായ നിയമമാണ്. പൊതു ജനങ്ങൾക്ക് സത്യസന്ധമായ ഉദ്ദേശമുള്ള കാരണങ്ങൾക്ക് ഇതൊരു ശക്തിയേറിയ ആയുധമാണ്. എന്നാൽ എന്ത്, എവിടെ, എപ്പോൾ, എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉപകരണമല്ല-ഇതാണ് ഡൽഹിയിലെ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് വിവരാവകാശ പ്രകാരം മൂന്ന് ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി.
ഇറാത്രിവേദിയെ യോഗാ വിത്ത് ഇറാ തൃപാഠിയെന്ന പരിപാടിയിൽ ദൂരദർശൻ പങ്കെടുപ്പിച്ചിരുന്നു. ഏറെ വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ഇറാ തൃപാഠിയെ എന്തു കൊണ്ട് ദുരദർശനിൽ എടുത്തുവെന്ന വിവാരാവകാശ ചോദ്യങ്ങൾക്കാണ് ദൂരദർശൻ വിചിത്ര മറുപടി നൽകിയത്. മൂന്ന് ചോദ്യങ്ങൾക്ക് ഒരേ ഉത്തരം. എന്തു കൊണ്ട് അത് എങ്ങനെ സംഭവിച്ചുവെന്നാണ് ദൂരദർശനോട് ചോദിച്ച ചോദ്യം. മുമ്പ് ഇത്തരം ചോദ്യങ്ങളിലൂടെ നിരവധി അഴിമതികൾ സമൂഹത്തിൽ ചർച്ചയായി. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിൽ കേന്ദ്രം പൊളിച്ചെഴുത്ത് നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ദൂരദർശന്റെ മറുപടി.
ഇറാ തൃപാഠിയുമായി യോഗാ വിത്ത് ഇറാ തൃപാഠി എന്ന പരിപാടിക്കായി ഏത് ചട്ടപ്രകാരമാണ് ദൂരദർശൻ നാഷണൽ കരാർ ഉണ്ടാക്കിയത്? എന്തെങ്കിലും കരാർ ഇതിന്റെ ഭാഗമായുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ? ഇറാ തൃപാഠിയെ ദൂരദർശനിൽ നിയമിച്ചതിന്റെ മാനദണ്ഡം എന്താണ്? ഇരാ തൃപാഠിക്ക് ഈ ജോലിക്ക് നൽകുന്ന പ്രതിഫലം എത്രയാണ്? ഇവ ഉൾപ്പെട്ട മൂന്ന് ചോദ്യങ്ങളാണ് ഇറാ തൃപാഠി വിഷയത്തിൽ ദൂരദർശന് കിട്ടിയത്. എല്ലാം ഒറ്റ ഉത്തരത്തിൽ മറുപടിയാക്കി. എന്നാൽ അത് കളിയാക്കലും. മേൽപ്പറഞ്ഞ ചോദ്യങ്ങളെല്ലാം ഏറെ പ്രധാനപ്പെട്ടതും പൊതു സമൂഹം ചർച്ച ചെയ്യേണ്ടതുമാണ്. ഇതിനെ പോലും കളിയാക്കുകയാണ് ദൂരദർശൻ ചെയ്യുന്നത്.
വിവരങ്ങൾ അറിയുന്നതിനുള്ള അവകാശം രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചിടത്തോളം മൗലിക അവകാശങ്ങൾക്ക് സമാനമായ ഒന്നാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2005 ഒക്റ്റോബർ 12 നാണ് ഈ നിയമം നിലവിൽ വന്നത്. ഭരണഘടന പ്രകാരമോ, ലോക്സഭയുടേയോ നിയമസഭകളുടേയോ നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്ന എല്ലാ സ്ഥാപനങ്ങളും സർക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാരിതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ലോകത്തിൽ തന്നെ ഈ വിവരാവകാശ നിയമം ഒരു മാതൃകയായിരുന്നു. വിശ്വാസ്യതയും ഉത്തരവാദിത്വവുമായിരുന്നു ഇതിന്റെ മുഖമുദ്ര.
വിവരാവകാശ നിയമത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാക്കുന്ന വിവരാവകാശ നിയമ ഭേദഗതി ബിൽ പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെയാണ് ഈ ബിൽ പാസ്സായത്. വിവരാവകാശ കമ്മീഷണർമാരുടെ ഔദ്യോഗിക കാലയളവ്, സേവനവേതന വ്യവസ്ഥകൾ, പദവി എന്നിവ നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. 2005 ൽ അംഗീകരിച്ച വിവരാവകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകളിലാണ് ഭേദഗതി വരുന്നത്. നിലവിലുള്ള നിയമത്തിൽ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും, സേവനം സംബന്ധിച്ച നിബന്ധനകളും മറ്റും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടേതിന് സമാനമായിരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കമ്മീഷനുകളുടെ കാലാവധി കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറ്റാനും പുതിയ ഭേദഗതിയിലൂടെ കഴിയും. ചുമതല ഏറ്റെടുക്കുന്നതു മുതൽ അഞ്ച് വർഷത്തേക്കെന്നാണ് നിലവിലെ കാലപരിധിയെങ്കിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലപരിധി ആയിരിക്കും മേലിൽ ഉണ്ടാകുക. ഇഷ്ടംപോലെ വിവരാവകാശ കമ്മീഷനുകളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം പുതിയ ഭേദഗതിയിലൂടെ സർക്കാരിന് ലഭ്യമാകും. വിവരാവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ ബിൽ. വിവരാവകാശ കമ്മീഷന്റെ സേവന-വേതന വ്യവസ്ഥകളെല്ലാം കേന്ദ്ര സർക്കാർ തീരുമാനിക്കുതോടെ ഇതിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണം സർക്കാരിനാകുമെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ദൂരദർശന്റെ വിവാദ മറുപടി.
വളരെ ഫലപ്രദമായ ചർച്ചയാണ് ഈ നിയമ ഭേദഗതിയെ സംബന്ധിച്ച് ലോക്സഭയിൽ നടന്നത്. ഭേദഗതികളോടെ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ ചോർന്ന് പോകുമെന്നും കോൺഗ്രസ് എംപി ശശി തരൂർ ആരോപിച്ചിരുന്നു. പല നിർണ്ണായക രേഖകളും വെളിപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിൽ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തിൽ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയതൊയിരുന്നു തരൂരിന്റെ ചോദ്യം. ഇത്തരം സംശയങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് ഇറാ ത്രിപാഠി വിഷയത്തിലെ മറുപടിയും.
ചേതൻ ഭഗത്തിനെതിരെ മീ ടീ ആരോപണം ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞ യോഗ പരിശീലക ഇറ ത്രിപാഠി. ഒരിക്കൽ ചായകുടിക്കാൻ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിലേക്ക് ചേതൻ തന്നെ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട് റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. അത് നിരസിച്ചു. ടീ റൂമിൽ വച്ച് ചായ കുടിച്ചു ഇതിന്ടെ അദ്ദേഹത്തിന്റെ ബുക്കിന്റെ ഒപ്പിട്ട കോപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്ത് റൂമിലേക്ക് വീണ്ടും ക്ഷണിച്ചു. റൂമിൽ പ്രവേശിച്ചയുടനെ ചേതതൻ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിമാറി എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോൾ ''തന്റെ പുസ്തകത്തിന്റെ 100 കോപ്പികൾ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക് നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറയുടെ ഈ ആരോപണം ഏറെ ചർച്ചയായിരുന്നു.
മീ ടൂ വിന്റെ ഭാഗമായി തനിക്കെതിരെ ഉയർന്ന ആരോപണത്തെ പ്രതിരോധിച്ച് ചേതൻ ഭഗതും പിന്നീട് രംഗത്ത് വന്നു. ഇറ തൃപാഠി എന്ന യുവതി അഞ്ചുവർഷം മുൻപ് ചേതൻ ഭഗതിനയച്ച ഇ-മെയിൽ സന്ദേശവും തെളിവായി അദ്ദേഹം പുറത്തുവിട്ടു. നിങ്ങൾ എപ്പോഴണ് വരുന്നത്, കാത്തിരിക്കുന്നു എന്ന് ആരംഭിക്കുന്ന ഇ മെയിൽ സന്ദേശം മിസ് യു, കിസ് യു എന്ന പറഞ്ഞാണ് അവസാനിക്കുന്നത്. ഇത്തരം ഒരു സാഹചര്യം നിലനിൽക്കകെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മീടൂ പോലുള്ള മുന്നേറ്റത്തെ തകർക്കരുതെന്നും -ചേതൻ ഭഗത് ട്വീറ്റിൽ ആവശ്യപ്പെടുന്നു. എന്നാൽ ചേതൻ ഭഗത്തിന്റെ ആരോപണം സാഹചര്യത്തിന് ചേർന്നതല്ലെന്ന് ആരോപിച്ച് ഇറ തൃപാഠി രംഗത്തെത്തി. ട്വിറ്റിൽ തന്നെയായിരുന്നു അവരുടെ പ്രതികരണവും.
ഇതിന് പിറകെയായിരുന്നു എഴുത്തുകാരിയായ ഇറ തൃപാഠി ഔട്ട്ലുക് മാഗസിനിൽ എഴുതിയ കോളത്തിൽ താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അന്നത്തെ ഒരു സാഹിത്യ സദസ്സിൽ വച്ച് ചേതന്റ ചോദ്യത്തിന് മറുപടിയായി താൻ എഴുതിയ പുസ്തകങ്ങളുടെ നൂറ് കോപ്പി വാങ്ങുന്നയാൾക്ക് ചുംബനം നൽകുമെന്ന് പറഞ്ഞിരുന്നു. തമാശയായി പറഞ്ഞ കാര്യത്തിന് ആഴ്ചകൾ കഴിഞ്ഞ് ചേതന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായെന്നും ഇറ ആരോപിച്ചിരുന്നു. ഇത്തരത്തിൽ പൊതു സമൂഹത്തിൽ നിറഞ്ഞ വ്യക്തിയുടെ പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവരാവകാശത്തിൽ ദൂരദർശൻ കള്ളക്കളി നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്