പി.എസ്.സി അംഗമാക്കണമെന്ന് സ്വന്തമായി ശുപാർശ ചെയ്ത് പാർട്ടി സെക്രട്ടറി; കോവൂർ കുഞ്ഞുമോന്റെ ആർ.എസ്പി ലെനിനിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; 60 വയസുള്ള പാർട്ടി സെക്രട്ടറിക്ക് പദവി കിട്ടിയാലും തുടരാനാവുക രണ്ടുവർഷം മാത്രം; പാർട്ടിയിലെ യുവതുർക്കികളെ അവഗണിക്കുന്നതിൽ പ്രതിഷേധം; പി.എസ്.സി അംഗത്വം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും നോമിനിയെ ചർച്ച ചെയ്യാൻ യോഗം ചേരുമ്പോൾ പാർട്ടി വീണ്ടും പിളരുമോയെന്ന ആശങ്കയിൽ കുഞ്ഞുമോൻ
പി.വിനയചന്ദ്രൻ
തിരുവനന്തപുരം: പി.എസ്.സി അംഗത്വം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും, സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആളെച്ചൊല്ലി ആർ.എസ്പി. (ലെനിനിസ്റ്റ്) പാർട്ടിയിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന സെക്രട്ടറി കൊല്ലം ചവറ സ്വദേശി ബലദേവിന്റെ പേര് അദ്ദേഹം തന്നെ നിർദ്ദേശിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കും കത്തു നൽകിയതാണ് വിവാദമായത്. 60 വയസുള്ള ബലദേവിന് പി.എസ്.സി അംഗമെന്ന പദവി കിട്ടിയാൽ പോലും രണ്ടുവർഷമേ കസേരയിലിരിക്കാനാവൂ. 62 വയസാണ് പി.എസ്.സി അംഗത്തിന്റെ പരമാവധി പ്രായം. പാർട്ടിയിൽ യുവാക്കളുള്ളപ്പോൾ പ്രായപരിധിക്കടുത്തുള്ളയാളെ പി.എസ്.സി അംഗമാക്കുന്നതിലാണ് എതിർപ്പ്. പൊട്ടിത്തെറികൾക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ബുധനാഴ്ച എംഎൽഎ ഹോസ്റ്റലിലെ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ മുറിയിൽ ചേരും.
തിരുവനന്തപുരത്തെ അഭിഭാഷകനെയാണ് പാർട്ടിയിലെ ഒരു വിഭാഗം പി.എസ്.സി അംഗ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ഇതാദ്യമായാണ് പാർട്ടിക്ക് പി.എസ്.സി അംഗത്വം ലഭിക്കാൻ അവസരമുണ്ടാകുന്നത്. സെക്രട്ടറി തന്നെ സ്വന്തമായി പി.എസ്.സി അംഗമാക്കണമെന്ന് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ആർ.എസ്പി (ബി) പിളർത്തി ലെനിനിസ്റ്റ് വിഭാഗം രൂപീകരിച്ച കുഞ്ഞുമോൻ, പി.എസ്.സി അംഗത്വത്തിന്റെ പേരിൽ പാർട്ടി വീണ്ടും പിളരുമോ എന്ന ആശങ്കയിലാണ്. പി.ശിവദാസൻ, സിമി റോസ്ബെൽ ജോൺ (കോൺഗ്രസ്), ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ്), ഇ.രവീന്ദ്രനാഥൻ (എൽ.ജെ.ഡി ), എസ്.ഷൈൻ (ജെ.എസ്.എസ്) എന്നിവരാണ് ആറ് വർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചത്. ഈ ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. ഘടകകക്ഷികൾ കമ്മീഷനിൽ പ്രാതിനിധ്യം തേടി മുന്നണി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളത്. അഞ്ച് പേർ വിരമിക്കുന്നതോടെ അംഗസംഖ്യ 16 ആയി കുറയും. ഇതിൽ 15 പേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ഇവരെല്ലാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നിയമിതരായവരാണ്. കേരള കോൺഗ്രസ് - എമ്മിലെ പ്രൊഫ.ലോപ്പസ് മാത്യു മാത്രമാണ് കമ്മിഷനിലെ ഏക യു.ഡി.എഫ് പ്രതിനിധി.
നിലവിലെ 15 എൽ.ഡി.എഫ് അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെ 9 പേരും സിപിഎം പ്രതിനിധികളാണ്. സിപിഐക്ക് മൂന്ന് അംഗങ്ങളും ജനതാദൾ-എസ്, എൻ.സി.പി, കോൺഗ്രസ്-എസ് എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. ആർ.എസ്പിക്ക് പുറമെ മറ്റ് ഘടകക്ഷികളും പി.എസ്.സി അംഗത്വം ആവശ്യപ്പെടുന്നുണ്ട്. യു.ഡി.എഫ് വിട്ട എംപി.വീരേന്ദ്ര കുമാറിന്റെ എൽ.ജെ.ഡി ഇപ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. തങ്ങളുടെ അംഗം വിരമിക്കുന്ന ഒഴിവിൽ പകരം പ്രാതിനിധ്യം എൽ.ജെ.ഡി ആവശ്യപ്പെടുന്നു. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് -ബി, ഐ.എൻ.എൽ എന്നിവയാണ് അടുത്ത കാലത്ത് ഇടതുമുന്നണിയിൽ ഇടം നേടിയ മറ്റ് പാർട്ടികൾ. ഇവരും പി.എസ്.സി അംഗത്വത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട് യു.ഡി.എഫ് വിട്ട ജെ.എസ്.എസ് ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ഘടകകക്ഷിയാക്കിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച വനിതയെ അനുനയിപ്പിച്ച് പി.എസ്.സി അംഗമാക്കാൻ മുസ്ലിംലീഗ് നടത്തിയ വഴിവിട്ട നീക്കം ഗവർണർ പി.സദാശിവം തടഞ്ഞിരുന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും ലീഗിന്റെ മുൻനിര വനിതാ പ്രവർത്തകയുമായ സുഹറാ മമ്പാടിനെ പി.എസ്.സിയിൽ പുതിയ തസ്തിക സൃഷ്ടിച്ച് അംഗമായി നിയമിക്കാനായിരുന്നു തിടുക്കത്തിൽ സർക്കാർ നീക്കം നടത്തിയത്. ഒരു അംഗത്തെക്കൂടി അത്യാവശ്യമാണെന്ന് പി.എസ്.സിയിൽ നിന്ന് റിപ്പോർട്ട് എഴുതിവാങ്ങാൻ പൊതുഭരണസെക്രട്ടറി കെ.ആർ ജ്യോതിലാൽ ശ്രമിച്ചെങ്കിലും അംഗത്തെയല്ല, കൂടുതൽ ജീവനക്കാരെയാണ് വേണ്ടതെന്ന് ചെയർമാനായിരുന്ന കെ.എസ്.രാധാകൃഷ്ണൻ ഫയലിൽ എഴുതി. ഇതോടെ 1.05കോടി അപേക്ഷകൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുകയാണെന്നുകാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും നിയമനം നടത്താൻ ഗവർണർ തയ്യാറായില്ല.
മലപ്പുറത്തെ ലീഗിന്റെ തീപ്പൊരി നേതാവും പ്രഭാഷകയുമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി മികവുതെളിയിച്ച സുഹറാമമ്പാട്. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയെടുത്തത് സുഹറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. മലപ്പുറത്തെ ഉറച്ച സീറ്റിൽ മത്സരിപ്പിക്കണമെന്ന് സുഹറ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുവേ വനിതകളെ മത്സരിപ്പിക്കാത്ത ലീഗ് നേതൃത്വം സുഹറയെ അനുനയിപ്പിക്കാൻ ആദ്യം വിവരാവകാശകമ്മിഷണർ സ്ഥാനവും പിന്നീട് പി.എസ്.സി അംഗത്വവും വാഗ്ദാനം ചെയ്യുകയായിരുന്നു. സുഹറയെ അനുനയിപ്പിച്ച ശേഷമാണ് കഴിഞ്ഞതവണ പരാജയപ്പെട്ട കുറ്റ്യാടി, കുന്ദമംഗലം, ഇരവിപുരം, ഗുരുവായൂർ ഒഴികെ ഇരുപത് മണ്ഡലങ്ങളിലും മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടിനുചേർന്ന മന്ത്രിസഭായോഗം സുഹറയെ പി.എസ്.സി അംഗമാക്കാൻ ഗവർണർക്ക് ശുപാർശചെയ്യാൻ തീരുമാനമെടുത്തു. ചെയർമാനടക്കം 21അംഗങ്ങളുള്ള പി.എസ്.സിയിൽ ഒരംഗത്തിന്റെ കൂടി തസ്തിക സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ആദ്യശുപാർശ ഗവർണർ അതേപടി തിരിച്ചയച്ചു. പി.എസ്.സിയിൽ നിന്നുള്ള റിപ്പോർട്ട് സമപ്പിക്കാനും ഗവർണർ ആവശ്യപ്പെട്ടു. ഇതോടെ തീർപ്പാക്കാനുള്ള അപേക്ഷകളുടേയും ശേഷിക്കുന്ന അഭിമുഖപരീക്ഷകളുടേയും എണ്ണം സഹിതം അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന റിപ്പോർട്ട് ഫാക്സിൽ അടിയന്തരമായി നൽകാൻ കഴിഞ്ഞ രണ്ടിന് കെ.ആർ.ജ്യോതിലാൽ പി.എസ്.സി സെക്രട്ടറി സാജുജോർജ്ജിന് കത്തയച്ചു.
ജ്യോതിലാലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 145 തസ്തികകളിലായി 7357 ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ പൂർത്തിയാക്കാനുണ്ടെന്നും 2898 തസ്തികകളിലേക്ക് 1,05,55,567 അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും പി.എസ്.സി സെക്രട്ടറി സാജുജോർജ്ജ് ഫയൽതയ്യാറാക്കി. കെ.എസ്.രാധാകൃഷ്ണൻ ചെന്നൈയിലായതിനാൽ ചെയർമാന്റെ ചുമതലവഹിച്ച മുതിർന്നഅംഗം പി.ജമീലയിൽ നിന്ന് ശുപാർശ വാങ്ങാൻ ശ്രമിച്ചെങ്കിലും ചെയർമാന് ഫയൽ സമർപ്പിക്കാൻ ജമീല നോട്ടെഴുതുകയായിരുന്നു. നിയമനപ്രക്രിയ വേഗത്തിലാക്കാനും ജോലിഭാരം ലഘൂകരിക്കാനും കൂടുതൽ ജീവനക്കാരെ നൽകണമെന്ന് ആവശ്യപ്പെടണമെന്ന് ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ ഫയലിലെഴുതി. രാഷ്ട്രീയക്കളിയാണെന്ന് മനസിലാക്കി ഗവർണർ പി.സദാശിവം നിയമനത്തിന് അനുമതി നിഷേധിച്ചു. 2013 മേയിൽ അംഗങ്ങളുടെ എണ്ണം 18ൽനിന്ന് 21ആക്കി ഉയർത്തി പി.എസ്.സിയെ സർക്കാർ ജംബോ കമ്മിഷനാക്കിയിരുന്നു. പണമില്ലാത്തതിനാൽ പരീക്ഷകൾ മുടങ്ങുന്ന പ്രതിസന്ധിയിലാണ് പി.എസ്.സി. നിയമനപ്രക്രിയ വേഗത്തിലാക്കാൻ സെക്ഷൻഓഫീസർ മുതൽ മുകളിലേക്ക് 36 ജീവനക്കാരുടെ സേവനം ഡെപ്യൂട്ടേഷനിൽ വിട്ടുനൽകണമെന്ന പി.എസ്.സിയുടെ ആവശ്യം സർക്കാർ നിരാകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍