ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്സ്; ആറ്റോമിക് പവർ ആണെന്നും ടെസ്റ്റ് ചെയ്യണമെങ്കിൽ ആറ്റോമിക് സെന്ററിലെ വിദഗ്ദർ വരണമെന്നും പറയും; കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും, റൈസ് പുള്ളറിൽ താത്പര്യമുള്ളവർ കോടികൾ മുടക്കി വാങ്ങുമെന്നും അവകാശവാദം; മലയാളികൾ അടക്കമുള്ള ഒട്ടനവധി പേരെ വഴിയാധാരമാക്കി ബംഗളൂരുവിൽ റൈസ് പുള്ളർ തട്ടിപ്പ് വീണ്ടും; മലയാളി മാധ്യമ പ്രവർത്തകർ ഒളികാമറയുമായി ഇറങ്ങിയപ്പോൾ കുടുങ്ങിയത് കർണാടക സ്വദേശികളായ നാല് പേർ
എം മനോജ് കുമാർ
ബംഗളൂർ: പണമിറക്കി പണം നേടാനുള്ള കുറുക്കു വഴികൾ തേടുന്നവർ ചെന്ന് ചാടുന്ന തട്ടിപ്പുകളിൽ പ്രധാനമാണ് റൈസ് പുള്ളർ. ഇരുതല മൂരി, നക്ഷത്ര ആമ,വെള്ളിമൂങ്ങ, വലംപിരി ശംഖ്, നാഗമാണിക്യം എന്നൊക്കെ പറഞ്ഞ തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ് റൈസ് പുള്ളർ തട്ടിപ്പും. മലയാളികൾ സമീപകാലത്ത് ഏറ്റവുമധികം അകപ്പെട്ട തട്ടിപ്പുകളിൽ ഒന്ന് കൂടിയാണ് റൈസ് പുള്ളർ തട്ടിപ്പ്.
ഈ തട്ടിപ്പിൽ കുരുങ്ങി കിടപ്പാടം വിറ്റ് കടം വീട്ടെണ്ടിവന്ന അനുഭവങ്ങൾ ഒരുപാട് പേർക്ക് നേരിട്ടുണ്ട്. ഇത്തരം തട്ടിപ്പിന്റെ വാർത്തകൾ ഒരുപാട് വന്നെങ്കിലും റൈസ് പുള്ളറിന്റെ മോഹവലയത്തിൽ കുടുങ്ങി കഷ്ടപ്പെട്ടു സമ്പാദിച്ച സ്വർണവും പണവും ഭൂമിയും കൈവിട്ടു പോയവർ നിരവധി പേരുണ്ട്. എന്നിട്ടും ഈതട്ടിപ്പുകൾ ഇപ്പോഴും തുടരുക തന്നെയാണ്. ബംഗളൂരുവിൽ മലയാളികൾ അടങ്ങിയ ഒട്ടനവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റൈസ് പുള്ളർ തട്ടിപ്പ് സംഘം ബംഗളൂര് പൊലീസിന്റെ പിടിയിലായി.
മലയാളി മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘം നടത്തിയ ഒളികാമറാ ഓപ്പറെഷനിലാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം പൊലീസിന്റെ പിടിയിലായത്. കർണാടക സ്വദേശികളായ ശ്രീരാമ ഗൗഡ, നടരാജ്, അരവിന്ദ, ഷഫിയുള്ള എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചാണ് തട്ടിപ്പുകാരെ ബംഗളൂര് പൊലീസ് വലയിലാക്കിയത്. ഇവരെ തുടർ അന്വേഷണത്തിനായി കോടതി പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ വിട്ടു.
ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്സിൽ വയ്ക്കും. കവർ തുറക്കുമ്പോൾ തന്നെ സമ്മിശ്ര ഗന്ധം വരും. വലിയ ആറ്റോമിക് പവർ ആണ്. . ഇത് ടെസ്റ്റ് ചെയ്യണമെങ്കിൽ ഡിആർഡിഒയിൽ നിന്നും ആറ്റോമിക് സെന്ററിൽ നിന്നോ വിദഗ്ദർ ഇത് തുറക്കണമെങ്കിൽ വരണം. പ്രത്യേക സ്യൂട്ടും കോട്ടും വേണം. റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. അതിനായി ഒന്നര കോടി രൂപ ഫീസ് തന്നെ നൽകണം. ടെസ്റ്റ് നടത്തി വിജയിച്ചാൽ 100 മുതൽ 500 കോടി രൂപവരെ വിലവരും. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. ഇതൊക്കെയാണ് ബംഗളൂരുവിലെ റൈസ് പുള്ളർ തട്ടിപ്പുകാർ പറഞ്ഞ കാര്യങ്ങൾ. റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല.
വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ദ്ധർക്ക് ലക്ഷങ്ങൾ പ്രതിഫലം കൊടുക്കണം. അതിനാൽ റൈസ് പുള്ളർ വിൽക്കാൻ ശ്രമിക്കുന്നു. ഇതാണ് റൈസ്പുള്ളർ തട്ടിപ്പുകാർ പ്രധാനമായും പറയുന്ന കാര്യം. ബംഗളൂരുവിലെ ഈ സംഘവും ഈ തട്ടിപ്പ് തന്നെയാണ് പയറ്റിയത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇവരുടെ ഈ വലയിൽ വീണാണ് കയ്യിലുള്ള പണം മുഴുവൻ പലരും നഷ്ടപ്പെടുത്തിയത്. ഇതറിഞ്ഞാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പുറകെ ഒളികാമറയുമായി മാധ്യമ സംഘം പോയത്. അന്വേഷണം മുന്നോട്ടു പോകവേ ഒന്നര കോടി നൽകാൻ തടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ഇവർ വിവരങ്ങൾ പൊലീസിനു കൈമാറിയത്. തുടർന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് ആണ് സംഘത്തെ കുടുക്കിയത്. മൂന്നു മാസത്തെ പ്രയത്നത്തിന്നൊടുവിലാണ് സംഘത്തെ ഇവർ കുരുക്കിയത്.
'റൈസ് പുള്ളർ' അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടം
റൈസ് പുള്ളറിന് അറ്റോമിക് പവറുണ്ട് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണ് റൈസ് പുള്ളർ. ഒരു ചെമ്പ് കുടമാണ് റൈസ് പുള്ളർ. അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടമാണ് ഇത്. ഇറിഡിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന റൈസ് പുള്ളറിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അവകാശവാദം. അരി അടുത്ത് വച്ചാൽ പോലും പൊടിച്ചു കളയുന്ന മെഷീനാണ്. അത്രയധികം ആറ്റോമിക് പവറുള്ള മെഷീനാണ് റൈസ് പുള്ളർ. ഇത് വാങ്ങി കൈവശം വയ്ക്കുക. കോടികൾ വിലമതിക്കുന്ന റൈസ് പുള്ളറിൽ താത്പര്യമുള്ളവർ വന്നു പുള്ളർ വാങ്ങും. കോടികൾ എന്ന് കേട്ടാണ് ലക്ഷങ്ങളും കോടികളും നൽകി റൈസ് പുള്ളർ തട്ടിപ്പിൽ ആളുകൾ കുരുങ്ങുന്നത്. ഒടുവിൽ തട്ടിപ്പ് മനസിലായപ്പോഴേക്കും കയ്യിലെ ധനം മുഴുവൻ നഷ്ടമായ അവസ്ഥവരുകയും ചെയ്യും. റൈസ് പുള്ളർ തട്ടിപ്പിൽ കുരുങ്ങി ബംഗളൂരുവിൽ ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. റൈസ് പുള്ളർ തട്ടിപ്പിൽ മലയാളികൾ അടക്കം ഒട്ടനവധി ആളുകൾക്ക് പണം നഷ്ടമായെന്നറിഞ്ഞപ്പോഴാണ് ഒളികാമറാ ഓപ്പറേഷൻ വഴി മലയാള മാധ്യമ സംഘം തട്ടിപ്പുകാരെ കുരുക്കിയത്.
ജീവിതത്തിൽ ഐശ്വര്യവും ബിസിനസിൽ ലാഭവും കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം നീങ്ങുന്നത്. റൈസ് പുള്ളറിന്റെ പരീക്ഷണം നടത്താൻ റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. ഇതിനുള്ള പണവും ഇടപാടുകാരിൽ നിന്ന് വാങ്ങും. പരീക്ഷണം നടത്തുന്നത് ശാസ്ത്രജ്ഞരാണെന്നും ഇവർക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞ് കോടികൾ തന്നെ ഇവർ കൈപ്പറ്റും. പണം നൽകി റൈസ് പുള്ളർ വാങ്ങിയവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ട ഘട്ടത്തിലാകും. തട്ടിപ്പുകാരെ പിന്നെ പൊടിയിട്ടു നോക്കിയാലും കാണില്ല. റൈസ് പുള്ളർ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ രീതികൾ വാർത്തകൾ വരുന്നുണ്ടെങ്കിലും പിന്നെയും റൈസ് പുള്ളർ തട്ടിപ്പുകൾ നടക്കുകതന്നെയാണ് ചെയ്യുന്നത്. എത്ര വാർത്തകൾ കണ്ടാലും റൈസ് പുള്ളർ തട്ടിപ്പിന് മലയാളികൾ തലവെച്ചു കൊടുക്കുന്നതും പതിവാണ്. ബംഗളൂരുവിൽ തന്നെ ഒട്ടനവധി മലയാളികൾ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. ഇവർക്കെല്ലാം പണം നഷ്ടമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇറീഡിയത്തിന്റെ ശക്തിയുള്ള ഉപകരണമാണ് റൈസ് പുള്ളിങ്ങിന്റെ പിന്നിലുള്ളത്. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് കോടികൾക്ക് നാസയ്ക്ക് വേണ്ടി ഇടപാടു നടത്തുന്നവരാണ് തങ്ങളെന്ന് തട്ടിപ്പുകാർ പറയാറുണ്ട്. ഇറീഡയമുള്ള പെട്രോമാക്സ് എന്നു കാണിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോഴതു മാറി ലോഹപ്പാത്രങ്ങളും താഴികക്കുടങ്ങളും ഇവർ റൈസ് പുള്ളറിൽ ഉപയോഗിക്കുന്നു. ഇവയോട് ചേർത്ത് അരിമണി വിതറിയാൽ ലോഹത്തോട് ചേർന്ന് അരിമണി നീങ്ങി നീങ്ങി വരുമെന്നാണ് വിശ്വസിപ്പിക്കുക. ഇതിലാണ് ഇടപാടുകാർ കൂടുതലും കുരുങ്ങുന്നത്. റൈസ് പുള്ളറിന് ചുറ്റും വിതറിയിരിക്കുന്ന അരിമണികളെ ആകർഷിക്കാനാകുമെന്നും റൈസ് പുള്ളറിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചാൽ അതിന്റെ ബൾബ് ഫ്യൂസായിപ്പോകുമെന്നും കാട്ടിക്കൊടുക്കും. റൈസ് പുള്ളർ നേരിട്ട് കാണുന്നതിനും പണം വാങ്ങും. ബംഗളൂര്വിലെ മലയാള മാധ്യമ സംഘത്തോട് ഒന്നരക്കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒന്നര കോടി നൽകാതെ ഇവരുമായുള്ള ഡീൽ മുന്നോട്ടു പോകില്ലെന്ന് മനസിലാക്കിയാണ് ഒളി കാമറാ ഓപ്പറേഷൻ പാതി വഴിയിൽ നിർത്തി മാധ്യമ സംഘം ബംഗളൂര് സിറ്റി പൊലീസ് കമ്മിഷണറെ കാണുന്നത്.
റൈസ് പുള്ളറിനു പിന്നിലുള്ളത് ഇറിഡിയം
ഇറിഡിയമാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കിടന്നിരുന്ന ആറു ലോഹങ്ങളിൽ ഒന്നാണ് ഇറിഡിയം. ലവണ ലായനികളുടെ വൈവിധ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്. പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല. ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ.
ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇറിഡിയം നിലകൊള്ളുന്നത്. ഭൂമിയിൽ ഇടിച്ചിറങ്ങിയ ഉൽക്കകളിലും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ചെമ്പും നിക്കലും ഖനനം ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഉപോല്പന്നം കൂടി ആണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നൽ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നൽ ഏറ്റു കൂടിയ വൈദ്യുത താപം കടന്നു പോകുമ്പോ ചെമ്പിന്റെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും.
തുരുമ്പെടുക്കാത്ത മെറ്റൽ എന്ന ഖ്യാതി ഉള്ള ഇറിഡിയം ഒരു വർഷം മൂന്നു ടണ്ണിൽ കുറവേ ലോകത്തു ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളു. ഉൽപ്പാദനത്തിൽ ഈ കുറവ് ആണ് ഇറിഡിയത്തിനെ മാർക്കറ്റിൽ ഒരു സൂപ്പർ സ്റ്റാർ ആക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയിൽ വലിയ വിലയുണ്ട്. ഈ ഡിമാൻഡ് മുതലെടുക്കുന്നവരാണ് റൈസ് പുള്ളർ എന്ന തട്ടിപ്പുമായി ഇറങ്ങുന്നത്.
Stories you may Like
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- തകഴിയിൽ റൈസ് മില്ലിന് നിർമ്മിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കും
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്
- കിഷോർ ചൗധരിയെ കീഴടക്കിയത് സാഹസികമായി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്