Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ

ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയെ വെട്ടിലാക്കി വീണ്ടും മീടു കഥ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയിൽ ഏറെ ചേരി തിരിവുകളുണ്ടായി. ഇതിൽ നടൻ ദിലീപിനൊപ്പം നിലയുറപ്പിച്ച നടനായിരുന്നു സിദ്ദിഖ്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ ദിലീപിനെ ഇറക്കിക്കൊണ്ട് പോകാനെത്തിയ നടൻ. മലയാളത്തിലെ ഏറ്റവും തിരിക്കേറിയ അഭിനേതാവുമാണ്. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങുന്ന സിദ്ദിഖിനെതിരെയാണ് പുതിയ മീടൂ

സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് രംഗത്തെ എത്തുമ്പോൾ വിഷയത്തിൽ മൗനം പാലിക്കാനാണ് മലയാള സിനിമയിലെ മറ്റ് താരങ്ങളുടെ തീരുമാനം. പൊലീസിൽ പരാതി കൊടുക്കാത്തതു കൊണ്ട് തന്നെ സിദ്ദിഖിനെതിരെ തൽകാലം നിയമ നടപടിയൊന്നും ഉണ്ടാവില്ല. താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ് സിദ്ദിഖ്. അതുകൊണ്ട് വിഷയം ചർച്ചയാക്കി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എത്താനും സാധ്യതയുണ്ട്.

തിരുവനന്തപുരം നിള തീയേറ്ററിൽ രണ്ട് വർഷം മുൻപ് സിദ്ദിഖിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. മുൻപ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് കുറിപ്പ്.

നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെയും ഈ നടി മീടു ആരോപണം ഉന്നയിച്ചിരുന്നു. ദ്വിഭാഷാ ചിത്രമായ പട്‌നഗറിന്റെ ചിത്രീകരണ വേളയിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രേവതി ഫേസ്‌ബുക്കിൽ കുറിച്ചത്. ഫേസ്‌ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലെത്തിയും രേവതി തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം പുറംലോകം അറിയണം എന്നുള്ളതിനാലാണ് തുറന്ന് പറയുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ മറ്റൊരു നടിക്കും കടന്നുപോകേണ്ടതായി വരരുതെന്നും രേവതി പറയുന്നു. ഇത്തരക്കാരുടെ മുഖം മൂടി വലിച്ചെറിയാൻ ആരെയും ഭയക്കേണ്ടതില്ലെന്നും രേവതി കൂട്ടിച്ചേർത്തിരുന്നു. സിദ്ദിഖിനെതിരെ നടി നടത്തുന്ന രണ്ടാമത്തെ മീ ടു ആരോപണമാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ പറയുന്നുമില്ല.

രേവതി സമ്പത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ

'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ (അഭിപ്രായം പറയുന്നതിൽ നിന്നും) എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെ നടി ഉയർത്തിയ വിമർശനങ്ങൾ ഏറെ ചർച്ചയായിരുന്നു. ഒഡീഷയിലെ ഭൂവനേശ്വറിൽ നടന്ന ഓഡിഷൻ വഴിയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ദ്വിഭാഷാ ചിത്രത്തിന്റെ സെറ്റിൽ വച്ച് രാജേഷ് ടച്ച്‌റിവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് നേരത്തെ രേവതി ഫേസ്‌ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഫേസ്‌ബുക്കിൽ ലൈവിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. സിനിമാ സൈറ്റിൽ വച്ച് രാജേഷ് ടച്ച്‌റിവറിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ ചോദ്യം ചെയ്തത് തെറ്റാണെന്ന മനോഭാവമായിരുന്നു സെറ്റിലുണ്ടായിരുന്നവർക്ക്. അഭിനയ രംഗത്ത് പുതിയ ആളായ തനിക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുമോ എന്നും രേവതി ചോദിച്ചിരുന്നു. പുതുതായി വരുന്നവരെ അടിമകളായാണോ കണക്കാക്കുന്നത്. ചിത്രത്തിന്റ ചിത്രീകരണത്തിനിടെ സെറ്റിൽ ലൈംഗിക ചുവയുള്ള സംസാരം, മാനസിക പീഡനം, ബ്ലാക്ക്‌മെയിലിങ്, ലിംഗവിവേചനം എന്നിവ നേരിടേണ്ടിവന്നുവെന്ന് രേവതി കുറിക്കുന്നു. ഇത്തരം പെരുമാറ്റങ്ങളെ ചോദ്യം ചെയ്തപ്പോൾ ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന് പോലും മോശം പെരുമാറ്റമാണ് ഉണ്ടായത്. തുടക്കക്കാരിയെന്ന തരത്തിൽ തന്നെ താക്കീത് ചെയ്തുുവെന്നും രേവതി ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. രാജേഷ് ടച്ച്‌റിവറിനെതിരെ പ്രതികരിച്ചത് സെറ്റിൽ ഏറെ ചർച്ചയായെന്നും രേവതി പറയുന്നു.

രാജേഷ് ടച്ച് റിവറിൽ നിന്ന് രാത്രി രണ്ടര വരെയുള്ള സമയത്ത് നിരന്തരം മിസ്ഡ് കോൾ വരാറുണ്ട്. മെസേുജകൾ വരാറുണ്ട്. ഒരിക്കൽ നൃത്തം ചെയ്യാൻ ക്ഷണിച്ചിരുന്നുവെന്നും രേവതി പറയുന്നു. ഇക്കാര്യം തുറന്നുപറയേണ്ട സമയമായിട്ടുണ്ട്. തനിക്ക് നേരിട്ട അനുഭവം തുറന്നുപറയുന്നതിൽ അഭിനേത്രിയെന്ന നിലയിൽ ആരെയും ഭയക്കുന്നില്ലെന്നും ഇനിയും ഇത്തരം തുറന്നുപറച്ചിലുകൾ നടത്തുമെന്നും രേവതി കൂട്ടിച്ചേർത്തിരുന്നു.
സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച് റിവറിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നതിനെ രേവതി സമ്പത്ത് ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതോടെ തനിക്കെതിരെയുള്ള ബ്ലാക്ക്‌മെയിലിങ് ആരംഭിച്ചിരുന്നുവെന്നാണ് അഭിനേത്രി സാക്ഷ്യപ്പെടുത്തുന്നത്. സിനിമയിൽ പിന്തുണയ്ക്കില്ലെന്ന് രാജേഷ് ടച്ച് റിവറും സഹ നിർമ്മാതാവ് സുനിതാ കൃഷ്ണനും താക്കീത് നൽകി.

തന്റെ പ്രശ്‌നം എന്താണെന്ന് അറിയാനോ പറയാനുള്ളത് കേൾക്കാനോ ഒരാൾ പോലും തയ്യാറായില്ലെന്നും രേവതി ചൂണ്ടിക്കാണിക്കുന്നു. സെറ്റിനുള്ളിൽ ഉത്തരവാദിത്തപ്പെട്ടവരെ പ്രശ്‌നവുമായി സമീപിച്ചിരുന്നുവെങ്കിലും പ്രശ്‌നം തുറന്നുപറയാനുള്ള വേദി ഒരുക്കിയിരുന്നില്ലെന്നും രേവതി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP