അച്ചൻ കൈയേറിയത് പതിനൊന്ന് ഏക്കർ കടൽ ഭൂമി; മറിച്ച് വിറ്റത് മത്സ്യ തൊഴിലാളികൾക്കും; തട്ടിപ്പ് തിരിച്ചറിഞ്ഞ് ചോദിച്ചതിന് മത്സ്യ തൊഴിലാളി കുടുംബത്തെ ഊരുവിലക്കിയതും ഇടവക വികാരി മെൽബിൻ സൂസ; ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടി സ്വപ്നം; ലോഡ്ജിൽ താമസിക്കുന്ന കുടുംബം തുറയിൽ എത്തിയാൽ ഇല്ലാതാക്കുമെന്നും ഭീഷണി; പള്ളിക്കമ്മറ്റിയുടെ കള്ള പരാതിക്കൊപ്പം പൊലീസും; ലത്തീൻ സഭയുടെ ക്രൂരത തുറന്ന് കാട്ടി കടൽ കൈയേറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : അടിമലത്തുറയിൽ പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റ സംഭവത്തിൽ വൈദികന്റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീൻ പള്ളിക്കമ്മിറ്റി അധികാരികൾ. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസിക്കുന്നത്. ഊര് വിലക്ക് വന്നതോടെ അടിമലത്തുറയിലേക്ക് എത്താനുള്ള ഭയത്തിലാണ് ഇവരിപ്പോൾ.
ഇടവക വികാരിയുടെ മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെയാണ് ഇവർക്കെതിരെ ഊര് വിലക്ക് അടക്കം പിഴയടക്കാൻ വരെ പള്ളി കമ്മിറ്റി ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തോടെ, ലോഡ്ജിൽ താമസിക്കുന്ന ഇവർക്ക് പ്രദേശത്തേക്ക് എത്തിയാൽ ഭീഷണിയുള്ളതായി സൂചനയുണ്ട്. എന്നാൽ, സംഭവത്തിൽ പൊലീസിലും സഭാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഉഷാറാണി ആരോപിക്കുന്നു.
ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും. വിഷയത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റുവെന്ന് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് ഇന്നലെ നൽകിയിരുന്നു. അന്വേഷണത്തിൽ അൻപത്തിഅഞ്ച് സെന്റ് റവന്യൂ ഭൂമിയും കയ്യേറിയതായി തെളിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തീരദേശചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് റെവന്യൂ വകുപ്പ് മുഖ്യ മന്ത്രിക്കു കലക്ടർ സമർപ്പിച്ചു. മുഖ്യ മന്ത്രിയുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മൽസ്യ തൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും, ഒരു തരത്തിലും കയ്യേറ്റം അനുവദിക്കില്ല എന്നും. കൈയേറ്റത്തിന് പട്ടയം നൽകില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പള്ളികമ്മിറ്റിയുടെ തീരദേശ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ ഊരുവിലക്കുമായി ഇവർ എത്തുന്നത്.
സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു. അടിമലത്തുറയിലെ ലത്തീൻ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി 11 ഏക്കറോളം തീരം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് ഭൂമി മറിച്ചു വിൽക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ 266 കുടുംബങ്ങളെയാണ് പള്ളി കമ്മിറ്റി വഞ്ചിച്ചത്. സംസ്ഥാന സർക്കാർ തന്നെ മൽസ്യ തൊഴിലാളികൾക്ക് ഇവിടെ ഭൂമിയും വീടും സൗജന്യമായി നൽകാൻ പദ്ധതിയിട്ടിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. പിന്നീട് പള്ളി കമ്മിറ്റി തീരം കയ്യേറി മൂന്ന് സെന്റ് വീതം വിഭജിച്ചു വില്പന നടത്തുകയായിരുന്നു. സ്ഥലം വാങ്ങുന്നവർക്ക് യാതൊരു രേഖയും നൽകില്ല പള്ളിയുടെ സംരക്ഷണം എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ് മൽസ്യ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.
പിന്നീട് കമ്മിറ്റിയിൽ നിന്ന് വാങ്ങിയ സ്ഥലത്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ മൽസ്യ തൊഴിലാളികൾക്ക് വീണ്ടും പണം മുടക്കേണ്ടതായ അവസ്ഥ വിശേഷമാണ് ഉള്ളത്. ഇത്തരത്തിൽ നൂറിലധികം വീടുകളാണ് ഇവിടെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ ഇടവക നൽകിയ ഭൂമിയിൽ വീട് വെച്ചവർക്കു വെള്ളമോ വൈദുതിയോ ലഭിച്ചിട്ടില്ല. നൂറ്റിതൊണ്ണൂറോളം കുടുംബങ്ങൾ ഇത്തരത്തിൽ ചതിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ടുകോടിയിലധികം രൂപയാണ് തീരഭൂമി കച്ചവടത്തിൽ പള്ളിയും കമ്മിറ്റിയും തട്ടിയെടുത്തത്.
ഇവ കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കും പള്ളി തീരം കയ്യേറിയതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒന്നര ഏക്കർ കയ്യേറ്റ ഭൂമിയിൽ വിശാലമായ കൺവെൻഷൻ സെന്റർ ആണ് പണിതുയർത്തിരിക്കുന്നത്. കൈയേറ്റ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിൽക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇത് പൊളിക്കണമെന്നു ഉത്തരവിട്ടിരുന്നെങ്കിലും മൽസ്യ തൊഴിലാളികളെ മുൻനിർത്തി പള്ളി കമ്മിറ്റി പ്രതിഷേധിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നടപ്പാക്കാതെ തിരികെ പോകേണ്ടി വന്നു. കടൽ ക്ഷോഭമടക്കമുള്ള പ്രതികൂല കാലാവസ്ഥകളിൽ നിന്നും ആളുകളെ രക്ഷിക്കാനാണ് കൺവെൻഷൻ സെന്റർ എന്നാണ് പള്ളി അധികൃതരുടെ പക്ഷം.
തീരഭൂമിയിൽ കുരിശു വെച്ചിരിക്കുന്നതിനാൽ സർക്കാർ ഭൂമിയല്ല എന്നാണ് പള്ളി അധികാരികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുന്നത്. ഇതിന്റെ മറവിലാണ് ഇതുവരെ കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനിടയിൽ വിദേശമലയാളികൾ അടക്കമുള്ളവർക്ക് ഭൂമി മറിച്ചു വിൽക്കുവാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതെ സമയം അടിമലത്തുറയിൽ മൽസ്യ തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചു തന്നെയാണ് ലത്തീൻ പള്ളി തീരം കയ്യേറി വില്പന നടത്തിയതെന്ന് വ്യക്തമായതിനാൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ എന്തൊക്കെയായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍