'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ:' ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
മറുനാടൻ ഡെസ്ക്
മുംബൈ: പ്രണയത്തെയും പ്രണയനഷ്ടത്തെയും കുറിച്ച് കുറിക്കുമ്പോൾ പെട്ടെന്നോർമ്മിക്കുക, ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ വരികളാണ്. 'ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന.' പ്രണയനഷ്ടം വന്ന ഒരുവന് ബാറിൽ വച്ച് സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് എഴുതി കൊടുത്ത വരികളെന്ന് ചുള്ളിക്കാട് പിന്നീട് എഴുതി. അതാണ് ആനന്ദധാര എന്ന കവിതയായത്. മുംബൈയിലെ രേഷ്മ മാത്യു ട്രെഞ്ചിൽ മരണത്തിന് മുമ്പ് പ്രിയനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കുമ്പോഴും സമാനമായ ഒരുദുഃഖധാര അനുഭവപ്പെടും. 'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും ദിവസം മുഴുവനും പറിച്ചെറിയുന്ന പോലത്തെ വേദന. എന്നിരുന്നാലും ഈ വേദന തന്നെ മതി എനിക്ക്..അത് ഏതാനും നിമിഷങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും. 'പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ കഴിഞ്ഞ ദിവസമാണ് മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ദ്രോഹം സഹിക്ക വയ്യാതെയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നിരുന്നാലും കോവിഡിൽ ഉലഞ്ഞുപോയ ജീവിതമാണ് രേഷ്മയുടേത്. ഭർത്താവ് ശരത്തിന്റെ മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. തുടർന്ന് മൂന്നുപേരും മരിക്കുകയായിരുന്നു. ശരതിന്റെ മരണശേഷം അദ്ദേഹത്തോടുള്ള സ്നേഹം മുഴുവൻ കോരിനിറച്ച് രേഷ്മ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ഏവരുടെയും കണ്ണുനനയിക്കുന്നത്.
രേഷ്മ മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:
ഹൈദരാബാദിലെ ബാരിസ്റ്റ കഫേ. ഒരു സെപ്റ്റംബറിലെ മഴയുള്ള സായാഹ്നത്തിൽ 33 ാം വയസിലാണ് ഞാൻ ജീവിതം തുടങ്ങുന്നത്. ശരത്തിനെ ആ മഴയുള്ള സായാഹ്ത്തിലാണ് ആദ്യമായി കാണുന്നത്. മാട്രിമോണിയൽ സൈറ്റിൽ കണ്ടതിനേക്കാളൊക്കെ എത്രയോ സുന്ദരൻ. എന്നെ കണ്ടയുടൻ ചിരിച്ചുകൊണ്ട് ചാടിയെണീറ്റു. എന്നെ കണ്ടപ്പോൾ കണ്ണുകളിൽ അവിശ്വസനീയത നിഴലിക്കുന്നത് പോലെ തോന്നി. എന്തോ ശ്വാസം
നിലയ്ക്കുന്നത് പോലെ. വളരെ നീണ്ട വിഷമം പിടിച്ച ഒരുയാത്ര കഴിഞ്ഞ് കപ്പൽ തുറമുഖത്ത് അണയുന്നത് പോലെ തോന്നി. അന്ന് മുതൽ അവനായി എന്റെ വീട്.
ഞാൻ എവിടെയാണെങ്കിലും, എന്തുചെയ്യുകയാണെങ്കിലും എനിക്ക് സുരക്ഷിതത്വവും സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. ലക്ഷങ്ങളിൽ കണികാണാൻ കിട്ടുന്ന ഉത്തമ പുരുഷൻ. തന്റെ നോട്ടവും ശബ്ദവും, ധിഷണയുമൊക്കെ സ്ത്രീകളിൽ എത്ര പ്രതിഫലനം ഉണ്ടാക്കുമെന്ന് അറിയാത്ത ഒരാൾ. സ്വാഭാവികമായി വിനയമുള്ളയാൾ. സ്വയം കളിയാക്കാനും, ചുറ്റുമുള്ളതിനെ ലാഘവത്തോടെ കണ്ട് തമാശ പറയാനും സദാ സന്നദ്ധൻ. വാക്കുകളേക്കാൾ പ്രവൃത്തിയിൽ വിശ്വസിച്ചവൻ. അവൻ നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ലോകം മുഴുവനും നിങ്ങൾക്ക് എതിരായാലും കുഴപ്പമില്ലയ കാപട്യക്കാരെയും വിഡ്ഢികളെയും, തട്ടിപ്പുകാരെയും അവൻ അകറ്റി നിർത്തി. അവനൊപ്പം നിങ്ങൾ കാണുന്നത് നിങ്ങൾക്ക് സ്വന്തമാകും.
പുറമേ പരുക്കനെന്നാണ് തോന്നിച്ചിരുന്നെങ്കിലും, കുടുംബത്തോട് അവൻ ഹൃദയാലുവായിരുന്നു. ഞാൻ സ്പെഷ്യലാണെന്ന് എനിക്ക് അനുഭവപ്പെടുത്താൻ അവന്റെ മറ്റൊരു വഴി. അവന്റെ അചഞ്ചലമാായ ആത്മാർത്ഥതയും, എന്നെ ചുറ്റിപ്പറ്റി ഉള്ളതിനെ എല്ലാം സ്നേഹിക്കാനുള്ള കഴിവും ഞാൻ മോഹിച്ച പോലെ ഒരു വ്യക്തിയായി വളരാൻ എന്നെ സഹായിച്ചു.
കഠിനാദ്ധ്വാനം, അച്ചടക്കം, ജീവിതത്തിലെ ഏതുവെല്ലുവിളിയെയും നേരിടാനുള്ള ശേഷി-അങ്ങനെ പലതരത്തിലുള്ള സവിശേഷതകൾ ഉള്ള വ്യക്തിയായിരുന്നു. പുസ്തകങ്ങൾ, സിനിമകൾ, സ്പോർട്സ്, ലോങ് ഡ്രൈവുകൾ, യാത്രകൾ എല്ലാം അവന് ആനന്ദമായിരുന്നു. സുഡോക്കുവിൽ വിരുതനെങ്കിലും, ക്രോസ് വേഡ് പസിൾസ് പൊട്ടിക്കാൻ എന്നോടൊപ്പവും അതുപോലെ സമയം ചെലവഴിക്കും. സംഗീതമില്ലാതെ ജീവിതമേ ഇല്ലെന്ന മട്ടായിരുന്നു അവന്. എന്നാൽ, നൃത്തം അവന് വഴങ്ങിയിരുന്നില്ല. എന്നെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചിലപ്പോൾ നൃത്തം ചെയ്യുന്നതായി ഭാവിക്കും.
മികച്ച സ്വാദുള്ള ഉപ്പുമാവും, കർഡ് റൈസും അവൻ എനിക്ക് ഉണ്ടാക്കി തരുമായിരുന്നു. ഞാൻ ഉണ്ടാക്കിയ രാജ്മയും ചോലെയും അവൻ ആസ്വദിച്ചു. ആരാണ് നല്ല ചായ ഉണ്ടാക്കുന്നയാൾ എന്ന തർക്കം തീർന്നതേയില്ല. അവനൊപ്പമുള്ള ഓരോ ദിവസവും അപൂർവരസങ്ങളുടേതായിരുന്നു. ഇങ്ങനെ അപൂർവതകളുള്ള ആളുടെ ജീവിതം ദുരന്തപര്യവസായി ആയിതീർന്നത് ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
കോവിഡിന്റെ റിസ്കുകളെ കുറിച്ച് അവൻ ബോധവാനായിരുന്നു. എന്നാൽ, തന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കാതിരിക്കാൻ അവന് കഴിയുമായിരുന്നില്ല. അവന് കോവിഡ് പിടിപെട്ടപ്പോഴും ഒരാഴ്ചയിലേറെ ഐസിയുവിന് പുറത്ത് രാത്രികളിൽ കസേരയിട്ട് അവൻ കാവലിരുന്നു. ആശുപത്രി കിടക്കയിൽ മൂന്നാഴ്ചയോളം ശ്വാസം കഴിക്കാനാവാതെ വിഷമിക്കുമ്പോഴും ഞങ്ങളെ മുംബൈയിലേക്ക് മടക്കി കൊണ്ടുപോകാൻ കഴിയമെന്ന് അവൻ ഉറപ്പിച്ചിരുന്നു. എന്നാൽ, ദൗർഭാഗ്യവശാൽ, ദുഷ്ടവൈറസ് പോരാട്ടത്തിൽ അന്തിമവിജയം നേടി.
ഈ 10 വർഷം അനവധി ജന്മങ്ങളുടെ സ്നേഹം അവൻ ഞങ്ങളിൽ നിറച്ചു. മകനോടും എന്നോടും ഉള്ള അവന്റെ അഗാധ സ്നേഹം, കണ്ട് അസൂയ പൂണ്ട ഏതോ നിമിഷത്തിൽ അറ്റുപോകേണ്ടിയിരുന്നിരിക്കാം. അത് സാരമില്ല. ഇനി ഒരവസരം കിട്ടിയാലും ഞാൻ ഇതുതന്നെ ആവർത്തിക്കും. അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും ദിവസം മുഴുവനും പറിച്ചെറിയുന്ന പോലത്തെ വേദന. എന്നിരുന്നാലും ഈ വേദന തന്നെ ഇനിയും ഞാൻ തിരഞ്ഞെടുക്കും..അത് ഏതാനും നിമിഷങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും.
ഹൃദയാലുവായ ദൈവം ഞങ്ങളെ കാക്കാൻ ഉണ്ടായില്ല. ശരത്തിന്റെ മരണം സംഭവിച്ചു. ഒരുനല്ല മനുഷ്യനായതുകൊണ്ട് മാത്രം, വിധി നിങ്ങളെ വെറുതെ വിടില്ലെന്നും. എന്നിരുന്നാലും മതപരമായ കഥകളിൽ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അവനൊപ്പം ഒരുജീവിതം കൂടി ജീവിക്കാൻ മരണാനന്തരജീവിതം ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
രേഷ്മയ്ക്കും കുടുംബത്തിനും സംഭവിച്ചത്.
രേഷ്മയും ആറു വയസുകാരൻ മകനും മുംബൈയിൽ ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിലായി. പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ (43) മകൻ ഗരുഡ് എന്നിവരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് അയൽവാസി അറസ്റ്റിലായത്. ഇയാൾക്കും മാതാപിതാക്കൾക്കും എതിരെ കേസെടുത്തു.
മുംബൈ ചാന്ദിവ്ലി നാഹേർ അമൃത്ശക്തി കോംപ്ലക്സിന്റെ 12ാം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.
രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് ശരത് മുളുകുട്ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ മാനസിക സംഘർഷത്തിലായിരുന്നു. അതിനിടയിലാണ് അയൽവാസികളിൽ നിന്ന് മാനസിക പീഡനവും നേരിടുന്നത്.
മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. തുടർന്ന് മൂന്നുപേരും മരിക്കുകയായിരുന്നു. രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എ.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളാണ് മാധ്യമ പ്രവർത്തകയായിരുന്ന രേഷ്മ. യുഎസിലാണു പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയത്. മുംബൈയിൽ കോളജ് അദ്ധ്യാപകരായിരുന്ന രേഷ്മയുടെ മാതാപിതാക്കൾരാമപുരം മാർ അഗസ്തീനോസ് കോളജിൽ പഠിപ്പിക്കുകയായിരുന്നയുഎസിലുള്ള ഏക സഹോദരൻ ബോബി വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്