മോദിയുടെ പ്രഖ്യാപനം ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആർ എസ് എസിന്റെ നിലപാടിലേക്കുള്ള ചുവട് വയ്പ്പ്; മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സംരക്ഷിച്ച് വോട്ട് ബാങ്ക് ഉറപ്പാക്കി കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കൽ എന്ന നിലയിൽ സംവരണ ജാതികളിൽ ഭിന്നത ഉണ്ടാക്കുക തന്നെ; പുറത്ത് വരുന്നത് ഏറെ വൈകാതെ ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം ആക്കാനുള്ള ഗൂഢാലോചന തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജസ്ഥാനും മധ്യപ്രദേശും അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിൽ അടിതെറ്റി. യുപിയിലും കാര്യങ്ങൾ അനുകൂലമല്ല. മുന്നോക്കക്കാർ പിണക്കം തുടങ്ങിയതാണ് തോൽവിക്ക് കാരണമെന്ന് അതിവേഗം ബിജെപി തിരിച്ചറിഞ്ഞു. ഇതോടെ ബദലുകൾ തേടി. അങ്ങനെ മുന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെത്തി. അതിവേഗ ഭരണഘടനാ ഭേദഗതിയാണ് സർക്കാർ ആഗ്രഹിക്കുന്നത്. തടസ്സങ്ങൾ ഏറെയുള്ളതു കൊണ്ട് അത് നടപ്പാക്കാനാകുമോ എന്ന് ആർക്കും ഉറപ്പില്ല. അപ്പോഴും മുന്നോക്കക്കാർക്കിടയിലെ പിന്നോക്ക സംവരണം ചർച്ചയാക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി. ആർ എസ് എസിന്റെ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആവശ്യത്തിലേക്കുള്ള ആദ്യ ചുവടു വയ്പ്പ്.
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന എൻഎസ്എസ് അടക്കം വിവിധ മേൽജാതി സംഘടനകളുടെയും ആർഎസ്എസിന്റെയും ആവശ്യം അംഗീകരിക്കുകയാണു മോദി ചെയ്തത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബിജെപിക്കുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായിരുന്നു. കഴിഞ്ഞ വർഷം യുപിയിൽ നടന്ന 3 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നോക്കക്കാരെ മുഴുവൻ കൈയിലെടുക്കാനുള്ള സംവരണ പ്രഖ്യാപനം നടത്തിയത്. നിലവിൽ മറ്റു പിന്നാക്ക, പട്ടികവിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിൽ കുറവു വരുത്താതെ 50.5 % വരുന്ന പൊതുവിഭാഗത്തിൽ നിന്നാണ് (ജനറൽ ക്വോട്ട) മുന്നാക്ക സംവരണം നൽകുക. എന്നാൽ പതിയെ ജാതി സംവരണത്തിന് ബദൽ സാമ്പത്തിക സംവരണമെന്ന നിലയിലേക്ക് ചർച്ചെയെത്തിക്കും. ഇതിന് വേണ്ടി പിന്നോക്ക സമുദായങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമം സജീവമാണ്.
ഹിന്ദു മതത്തിലെ ചാതുർവർണ്യ സ്ഥാപനത്തിന്റെ അനന്തരഫലമാണ് സംവരണം. ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികൾ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണത്തിൽപ്പെട്ട ജാതിക്കാർ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദേവർണ്ണത്തിൽപ്പെട്ട ജാതിക്കാർ മേൽ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു.പഞ്ചമർ അല്ലെങ്കിൽ നിഷാദർ എന്നറിയപ്പെടുന്ന അഞ്ചാമത്തെ വിഭാഗം സമൂഹത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾ സമൂഹത്തിൽ നിലനിന്ന വ്യവസ്ഥയാണ് ചാതുർവർണ്യം. ചരിത്രത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ പ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു.ഇദേഹത്തിന്റെ കൂടി ശ്രമഫലമായി അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്നനിയിലാണ് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തിയത്. സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരും എന്നും ധാരണയായി. എന്നാൽ ഇതു രണ്ടും ഇനിയും സാധ്യമായിട്ടില്ല. അതിന് മുമ്പേ സംവരണത്തിൽ വെള്ളം ചേർക്കുന്ന തരത്തിൽ മുന്നോക്കക്കാരേയും ആ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ.
ജാതി അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ നിർണയിച്ചുള്ള സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ടു എൻ.എസ്.എസ് നൽകിയ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംവരണത്തിന് അർഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തിൽ അല്ല വർഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എൻ എസ് എസ് ഹർജി. കേരളത്തിൽ ആറുപത് വർഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹർജിയിൽ എൻ.എസ്.എസ് പറഞ്ഞിരുന്നു. ജാതികൾക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങൾ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസിൽ കോടതി നിർദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂർത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിർത്തിവെയ്ക്കണമെന്നുമായിരുന്നു എൻ.എസ്.എസിന്റെ പ്രധാന ആവശ്യം.
ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാർഥ്യം സംവരണ വ്യവസ്ഥയിൽ പ്രതിഫലിക്കുന്നില്ല. നായന്മാർ മുന്നാക്ക വിഭാഗവും ഈഴവർ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങൾക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാൻ സാധിച്ചു. നായർ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു. സർക്കാർ സർവീസിൽ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പി.എസ്.സിയുടെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ശേഖരിക്കുംവരെ നിലവിലെ രീതിയിൽ സംവരണം അനുവദിക്കുന്നതിൽനിന്നു സംസ്ഥാന സർക്കാരിനെ വിലക്കണം' തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. ഇത്തരത്തിൽ എൻ എസ് എസ് മുന്നോട്ട് വച്ച വിഷയങ്ങളിലേക്ക് പതിയേ കാര്യങ്ങളെത്തിക്കും. അതിന് ശേഷമാകും സമ്പൂർണ്ണ സാമ്പത്തിക സംവരണമെന്ന ചർച്ചയുമായി കേന്ദ്ര സർക്കാർ എത്തുക.
മുന്നോക്കക്കാർക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നൽകിയ ശേഷം ജാതി സംവരണം ഇല്ലാതാക്കാനുള്ള നടപടികൾ തുടങ്ങും. സംവരണത്തിന്റെ ആനുകൂല്യം പിന്നോക്ക് സമുദായത്തിലെ പാവപ്പെട്ടവർക്ക് കിട്ടുന്നില്ലെന്നും അതുകൊണ്ട് ജാതി സംവരണത്തിനുള്ളിൽ സാമ്പത്തിക സംവരണം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. ഇത്തരമൊരു ചർച്ചയിലൂടെ പിന്നോക്ക ജാതികളേയും രണ്ട് തട്ടിലേക്ക് വിഭജിക്കാനും കഴിയും. ഉത്തരേന്ത്യയിലും മറ്റും ദളിതരുടെ പിന്തുണ ബിജെപിക്കില്ല. ഇവർ ഒറ്റകെട്ടായാണ് ബിജെപിക്കെതിരെ വോട്ടിടുന്നത്. സംവരണം ചർച്ചയാക്കി ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് ബിജെപിയുടെ ശ്രമം. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് മോദി സർക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്കർക്കുള്ള സംവരണം.
മറാഠകൾ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവസ്ഥയിലാണെന്ന് ഒരു സർവേയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ ഈയിടെ സംവരണം അനുവദിച്ചിരുന്നു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ വോട്ട് അടിത്തറ കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം. സർക്കാർ ജോലികളിൽ തഴയപ്പെട്ടുവെന്ന വികാരത്തിന്റെ പേരിൽ പരമ്പരാഗത വോട്ടുകൾ ചോരാൻ പാടില്ല. പിന്നാക്ക സംവരണം നിർത്തലാക്കാൻ ആർഎസ്എസിനു പദ്ധതിയുണ്ടെന്നു ദലിത് ഒബിസി വിഭാഗങ്ങൾ ആശങ്കപ്പെടുന്നു. 2015 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ സംവരണവിരുദ്ധ പ്രസ്താവനയാണ് ആ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്കും ജെഡിയു ആർജെഡി കോൺഗ്രസ് വിശാല സഖ്യത്തിന്റെ വിജയത്തിനും കാരണമായത്.
പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതികൾ ഹിന്ദി സംസ്ഥാനങ്ങളിൽ സവർണവിഭാഗങ്ങളുടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. സർക്കാർ ജോലികളിൽ സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതാണ്. എന്നാൽ, സർക്കാർ സർവീസുകളിൽ ഒരു പ്രത്യേക വിഭാഗത്തിന് ആവശ്യമായ പ്രാതിനിധ്യമില്ലെന്ന് സർക്കാരിനു ബോധ്യമുണ്ടെങ്കിൽ, സംവരണം അനുവദിക്കാമെന്നു ഭരണഘടനയിൽ പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്