മോദിയുടെ പ്രഖ്യാപനം ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആർ എസ് എസിന്റെ നിലപാടിലേക്കുള്ള ചുവട് വയ്പ്പ്; മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സംരക്ഷിച്ച് വോട്ട് ബാങ്ക് ഉറപ്പാക്കി കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കൽ എന്ന നിലയിൽ സംവരണ ജാതികളിൽ ഭിന്നത ഉണ്ടാക്കുക തന്നെ; പുറത്ത് വരുന്നത് ഏറെ വൈകാതെ ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം ആക്കാനുള്ള ഗൂഢാലോചന തന്നെ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജസ്ഥാനും മധ്യപ്രദേശും അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിൽ അടിതെറ്റി. യുപിയിലും കാര്യങ്ങൾ അനുകൂലമല്ല. മുന്നോക്കക്കാർ പിണക്കം തുടങ്ങിയതാണ് തോൽവിക്ക് കാരണമെന്ന് അതിവേഗം ബിജെപി തിരിച്ചറിഞ്ഞു. ഇതോടെ ബദലുകൾ തേടി. അങ്ങനെ മുന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെത്തി. അതിവേഗ ഭരണഘടനാ ഭേദഗതിയാണ് സർക്കാർ ആഗ്രഹിക്കുന്നത്. തടസ്സങ്ങൾ ഏറെയുള്ളതു കൊണ്ട് അത് നടപ്പാക്കാനാകുമോ എന്ന് ആർക്കും ഉറപ്പില്ല. അപ്പോഴും മുന്നോക്കക്കാർക്കിടയിലെ പിന്നോക്ക സംവരണം ചർച്ചയാക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി. ആർ എസ് എസിന്റെ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരം നടപ്പിലാക്കണമെന്ന ആവശ്യത്തിലേക്കുള്ള ആദ്യ ചുവടു വയ്പ്പ്.
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന എൻഎസ്എസ് അടക്കം വിവിധ മേൽജാതി സംഘടനകളുടെയും ആർഎസ്എസിന്റെയും ആവശ്യം അംഗീകരിക്കുകയാണു മോദി ചെയ്തത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബിജെപിക്കുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായിരുന്നു. കഴിഞ്ഞ വർഷം യുപിയിൽ നടന്ന 3 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നോക്കക്കാരെ മുഴുവൻ കൈയിലെടുക്കാനുള്ള സംവരണ പ്രഖ്യാപനം നടത്തിയത്. നിലവിൽ മറ്റു പിന്നാക്ക, പട്ടികവിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിൽ കുറവു വരുത്താതെ 50.5 % വരുന്ന പൊതുവിഭാഗത്തിൽ നിന്നാണ് (ജനറൽ ക്വോട്ട) മുന്നാക്ക സംവരണം നൽകുക. എന്നാൽ പതിയെ ജാതി സംവരണത്തിന് ബദൽ സാമ്പത്തിക സംവരണമെന്ന നിലയിലേക്ക് ചർച്ചെയെത്തിക്കും. ഇതിന് വേണ്ടി പിന്നോക്ക സമുദായങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമം സജീവമാണ്.
ഹിന്ദു മതത്തിലെ ചാതുർവർണ്യ സ്ഥാപനത്തിന്റെ അനന്തരഫലമാണ് സംവരണം. ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികൾ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണത്തിൽപ്പെട്ട ജാതിക്കാർ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദേവർണ്ണത്തിൽപ്പെട്ട ജാതിക്കാർ മേൽ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു.പഞ്ചമർ അല്ലെങ്കിൽ നിഷാദർ എന്നറിയപ്പെടുന്ന അഞ്ചാമത്തെ വിഭാഗം സമൂഹത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾ സമൂഹത്തിൽ നിലനിന്ന വ്യവസ്ഥയാണ് ചാതുർവർണ്യം. ചരിത്രത്തിന്റെ ഒരു സുപ്രധാന ഘട്ടത്തിൽ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ പ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു.ഇദേഹത്തിന്റെ കൂടി ശ്രമഫലമായി അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്നനിയിലാണ് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തിയത്. സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരും എന്നും ധാരണയായി. എന്നാൽ ഇതു രണ്ടും ഇനിയും സാധ്യമായിട്ടില്ല. അതിന് മുമ്പേ സംവരണത്തിൽ വെള്ളം ചേർക്കുന്ന തരത്തിൽ മുന്നോക്കക്കാരേയും ആ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ.
ജാതി അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ നിർണയിച്ചുള്ള സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ടു എൻ.എസ്.എസ് നൽകിയ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംവരണത്തിന് അർഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തിൽ അല്ല വർഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എൻ എസ് എസ് ഹർജി. കേരളത്തിൽ ആറുപത് വർഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹർജിയിൽ എൻ.എസ്.എസ് പറഞ്ഞിരുന്നു. ജാതികൾക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങൾ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസിൽ കോടതി നിർദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂർത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിർത്തിവെയ്ക്കണമെന്നുമായിരുന്നു എൻ.എസ്.എസിന്റെ പ്രധാന ആവശ്യം.
ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാർഥ്യം സംവരണ വ്യവസ്ഥയിൽ പ്രതിഫലിക്കുന്നില്ല. നായന്മാർ മുന്നാക്ക വിഭാഗവും ഈഴവർ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങൾക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാൻ സാധിച്ചു. നായർ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു. സർക്കാർ സർവീസിൽ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പി.എസ്.സിയുടെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ശേഖരിക്കുംവരെ നിലവിലെ രീതിയിൽ സംവരണം അനുവദിക്കുന്നതിൽനിന്നു സംസ്ഥാന സർക്കാരിനെ വിലക്കണം' തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. ഇത്തരത്തിൽ എൻ എസ് എസ് മുന്നോട്ട് വച്ച വിഷയങ്ങളിലേക്ക് പതിയേ കാര്യങ്ങളെത്തിക്കും. അതിന് ശേഷമാകും സമ്പൂർണ്ണ സാമ്പത്തിക സംവരണമെന്ന ചർച്ചയുമായി കേന്ദ്ര സർക്കാർ എത്തുക.
മുന്നോക്കക്കാർക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നൽകിയ ശേഷം ജാതി സംവരണം ഇല്ലാതാക്കാനുള്ള നടപടികൾ തുടങ്ങും. സംവരണത്തിന്റെ ആനുകൂല്യം പിന്നോക്ക് സമുദായത്തിലെ പാവപ്പെട്ടവർക്ക് കിട്ടുന്നില്ലെന്നും അതുകൊണ്ട് ജാതി സംവരണത്തിനുള്ളിൽ സാമ്പത്തിക സംവരണം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. ഇത്തരമൊരു ചർച്ചയിലൂടെ പിന്നോക്ക ജാതികളേയും രണ്ട് തട്ടിലേക്ക് വിഭജിക്കാനും കഴിയും. ഉത്തരേന്ത്യയിലും മറ്റും ദളിതരുടെ പിന്തുണ ബിജെപിക്കില്ല. ഇവർ ഒറ്റകെട്ടായാണ് ബിജെപിക്കെതിരെ വോട്ടിടുന്നത്. സംവരണം ചർച്ചയാക്കി ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് ബിജെപിയുടെ ശ്രമം. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് മോദി സർക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്കർക്കുള്ള സംവരണം.
മറാഠകൾ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവസ്ഥയിലാണെന്ന് ഒരു സർവേയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ ഈയിടെ സംവരണം അനുവദിച്ചിരുന്നു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ വോട്ട് അടിത്തറ കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം. സർക്കാർ ജോലികളിൽ തഴയപ്പെട്ടുവെന്ന വികാരത്തിന്റെ പേരിൽ പരമ്പരാഗത വോട്ടുകൾ ചോരാൻ പാടില്ല. പിന്നാക്ക സംവരണം നിർത്തലാക്കാൻ ആർഎസ്എസിനു പദ്ധതിയുണ്ടെന്നു ദലിത് ഒബിസി വിഭാഗങ്ങൾ ആശങ്കപ്പെടുന്നു. 2015 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ സംവരണവിരുദ്ധ പ്രസ്താവനയാണ് ആ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്കും ജെഡിയു ആർജെഡി കോൺഗ്രസ് വിശാല സഖ്യത്തിന്റെ വിജയത്തിനും കാരണമായത്.
പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതികൾ ഹിന്ദി സംസ്ഥാനങ്ങളിൽ സവർണവിഭാഗങ്ങളുടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. സർക്കാർ ജോലികളിൽ സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിയുള്ളതാണ്. എന്നാൽ, സർക്കാർ സർവീസുകളിൽ ഒരു പ്രത്യേക വിഭാഗത്തിന് ആവശ്യമായ പ്രാതിനിധ്യമില്ലെന്ന് സർക്കാരിനു ബോധ്യമുണ്ടെങ്കിൽ, സംവരണം അനുവദിക്കാമെന്നു ഭരണഘടനയിൽ പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു; നടപടി റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ടിനെ തുടർന്ന്; ചാനൽ നടപടി സ്വീകരിച്ചത് സംഘപരിവാർ പ്രൊഫൈലുകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്