ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള ഐപിഎസ് ഓഫീസർ; ഐബിയിൽ അസി. ഡയറക്ടറും ഇന്ദിരാഗാന്ധിയുടെ സ്റ്റാഫ് അംഗവും; അച്ഛന് അനാരോഗ്യമായപ്പോൾ ടി.പി.സുന്ദരരാജൻ അവധി നൽകിയത് ഐപിഎസ് ജീവിതത്തിന്; അനന്തപുരിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ഈ ഐപിഎസ് ഓഫീസറുടെ നിയമപോരാട്ടം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പതിമൂന്നു വർഷം നീണ്ട കേസിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വന്നെങ്കിലും അത് തിരുവിതാംകൂർ രാജകുടുംബത്തിനോ സർക്കാരിനോ അനുകൂലമായ വിധിയല്ല. തിരുവിതാംകൂർ രാജകുടുംബത്തിനു ക്ഷേത്രത്തിലെ ആചാരപരമായ അവകാശം അനുവദിച്ചുകൊണ്ടാണ് പതിമൂന്നു വർഷം നീണ്ട നിയമപോരാട്ടത്തിന്നൊടുവിൽ ഇപ്പോൾ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന ആദ്യ അവകാശവാദം പിന്നീടൊരിക്കലും പിന്തുടരാതെ പൊതുക്ഷേത്രം ആണെന്ന വാദത്തോടെയാണ് രാജകുടുബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അവകാശവാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ക്ഷേത്രത്തിന്റെ ഭരണചുമതല താത്കാലിക സമിതിക്കാണ്. സ്ഥിരം സമിതി പിന്നീട് വരുമ്പോൾ ഈ അധികാരം സ്ഥിരം സമിതിക്ക് വരും. പതിമൂന്നു വർഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷം വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ടി.പി.സുന്ദരരാജന്റെ പോരാട്ടത്തെ തന്നെ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന്റെ തുടക്കമിട്ടത് ഐപിഎസിൽ നിന്നും വളണ്ടറി റിട്ടയർമെന്റ് വാങ്ങിയ ഈ ഐപിഎസ് ഓഫീസർ തന്നെയാണ്. ബംഗാൾ കേഡറിലെ ഐപിഎസ് ഓഫീസർ ആയിരുന്ന ടി.പി.സുന്ദരരാജൻ 2009 ഡിസംബറിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പിന്നീട് സുപ്രീംകോടതി വരെ എത്തിയത്. രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ചിത്തിര തിരുനാൾ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചെന്നും ക്ഷേത്രം പൊതുസ്വത്താണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ക്ഷേത്രത്തിനെതിരെ കീഴ്ക്കോടതികളിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2010 - ൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ഹൈക്കോടതിയിലെത്തി. കോടതി ഈ രണ്ടുകേസുകളും ഒന്നിച്ചു പരിഗണിച്ചു. ഈ കേസിലാണ് ക്ഷേത്രഭരണം ട്രസ്റ്റിനോ പ്രത്യേക ദേവസ്വത്തിനോ കീഴിലാക്കണമെന്ന ഉത്തരവ് വന്നത്. മൂന്നുമാസത്തിനകം ഇത് നടപ്പിലാക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ഇതോടു കൂടിയാണ് നിയമപോരാട്ടത്തിനു സുപ്രീംകോടതി വേദിയായത്.
തുടക്കമിട്ടത് നിർണ്ണായക നിയമപോരാട്ടത്തിന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിധി നിർണ്ണായകമായത് ടി.പി.സുന്ദരരാജന്റെ നിയമപോരാട്ടം തന്നെയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം. നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റിയതും സുന്ദരരാജൻ തന്നെയായിരുന്നു. അനീതികളോട് ഈ ബംഗാൾ കേഡർ ഐപിഎസ് ഓഫീസർ ഒരിക്കലും വിട്ടുവീഴ്ച കാണിച്ചില്ല. തുനിഞ്ഞിറങ്ങുന്ന കാര്യങ്ങളിൽ വിജയം കണ്ടുമടങ്ങാൻ നിശ്ചയമുള്ള മനസ്സിന്റെ ഉടമയായിരുന്നു സുന്ദരരാജൻ. തന്റേതായ വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇതിൽ നിന്ന് തെല്ലുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഇത് തന്നെയാണ് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചതും. പത്മനാഭസ്വാമിയുടെ അളവറ്റ സമ്പത്തിനെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹത്തെ അന്ന് നയിച്ചത്. ശ്രീപത്മനാഭന്റെ സമ്പത്ത് അന്യാധീനപ്പെടരുത് അത് എപ്പോഴും സുരക്ഷിതമായിരിക്കണം. ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം.
നിലവറകളിലെ അളവറ്റ ധനം അത് എല്ലാ കാലവും നിലവറകളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കപ്പെടണം. ഇത് പുറത്ത് പോകുന്നുണ്ടോ എന്ന് സംശയം വന്നതോടെ അരയും തലയും മുറുക്കി സുന്ദരരാജൻ രംഗത്ത് വരുകയായിരുന്നു. ഇത് നീണ്ടകാലത്തെ നിയമപോരാട്ടവുമായി മാറുകയും ചെയ്തു. ക്ഷേത്രഭരണം സർക്കാർ കയ്യാളട്ടെ എന്ന നിർദ്ദേശവുമായാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അനുകൂലവിധി വന്നെങ്കിലും തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ക്ഷേത്രനിലവറകൾ തുറന്ന് സ്വത്തുവകകളുടെ കണക്കെടുക്കാൻ കോടതി ഉത്തരവായത്. നിലവറകൾ തുറന്നതോടെ വിവാദമെല്ലാം അദ്ദേഹത്തെ കേന്ദ്രീകരിച്ചായി.
ക്ഷേത്രത്തിലെ അമൂല്യനിധികളുടെ കണക്കെടുത്ത് സംരക്ഷിക്കുകയായിരുന്നു സുന്ദരരാജന്റെ ലക്ഷ്യം. ശതകോടികളുടെ മൂല്യമുള്ള മഹാനിധി കണ്ടെത്തിയതോടെ തന്റെ ദൗത്യം പൂർത്തിയായെന്നും ഇനിയെല്ലാം ശ്രീപത്മനാഭൻ നോക്കിക്കൊള്ളുമെന്നും മരണത്തിന്റെ തലേന്ന് തന്നെക്കാണാനെത്തിയവരോട് സുന്ദരരാജൻ പറഞ്ഞിരുന്നു. ഇഷ്ടദേവനായ ശ്രീപത്മനാഭപ്പെരുമാളാണ് തന്നെ ഈ ദൗത്യത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
2007- ൽ ക്ഷേത്ര നിലവറകൾ തുറന്ന് ചിത്രങ്ങളെടുത്ത് ആൽബം തയ്യാറാക്കാൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ തീരുമാനിച്ചതോടെയാണ് കേസുകൾക്കും തുടക്കമായത്. 2007 ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നിലവറകൾ തുറക്കുമെന്നായിരുന്നു അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ശശി സാംസണിന്റെ സർക്കുലർ. പല സംശയങ്ങൾക്കും അതിടയാക്കി. ചില ഭക്തരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായതോടെ ഇത് മാറ്റിവച്ചു. സെപ്റ്റംബറിൽ വിശ്വംഭരൻ, പത്മനാഭൻ എന്നീ ഭക്തർ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയിൽ നിന്ന് നിലവറകൾ തുറക്കുന്നതിന് സ്റ്റേ വാങ്ങി. അതിന് ശേഷം ഡിസംബറിൽ ഉണ്ടായ പ്രിൻസിപ്പൽ സബ്ജഡ്ജ് എസ്.എസ്.വാസന്റെ വിധി ക്ഷേത്രം സംബന്ധിച്ച അധികൃതരുടെ നിലപാടിന് എതിരായിരുന്നു.
ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ആർ.വി.രവീന്ദ്രനും എ.കെ.പട്നായിക്കും അടങ്ങിയ ബെഞ്ച് വിലക്കി. എന്നാൽ, ക്ഷേത്ര നിലവറകൾ തുറന്ന് പരിശോധിച്ച് ആസ്തി തിട്ടപ്പെടുത്താൻ ഉത്തരവിട്ടു.നിലവറ തുറക്കാൻ സുപ്രീംകോടതി നിയോഗിച്ച ഏഴംഗസംഘത്തിൽ സുന്ദരരാജനുമുണ്ടായിരുന്നു. ആറുനിലവറകളിൽ അഞ്ചും തുറന്നതിന് സാക്ഷിയായ സുന്ദരരാജൻ പക്ഷേ സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധികേൾക്കാൻ കാത്തുനിന്നില്ല. അപ്പോഴേക്കും എഴുപതാമത്തെ വയസിൽ അദ്ദേഹം കഥാവശേഷനായി. നിലവറകളിലെ അമൂല്യ സ്വത്തിന്റെ വിവരങ്ങളിലൂടെ ക്ഷേത്രം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയപ്പോൾ, സുന്ദരരാജൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. കുറേ ദിവസങ്ങൾ കടുത്ത മാനസികപ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നു. അടിയുറച്ച പത്മനാഭദാസൻ ആയിരുന്ന അദ്ദേഹം എന്നാൽ ആ വിവാദകാലത്ത് ഒരിക്കൽപ്പോലും ക്ഷേത്രദർശനം മുടക്കിയിരുന്നുമില്ല.
അടിയുറച്ച ഭക്തൻ; വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയും വരുത്തിയില്ല
1941 ൽ ടി.കെ.പത്മനാഭ അയ്യങ്കാറുടെയും ശേഷമ്മാളുടെയും മകനായാണ് ജനനം. ബി.എസ്.സി, എം.എൽ, എൽ.എൽ.എം. ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഐപിഎസ് നേടി ഐ.ബിയിലെ അസി. ഡയറക്ടറായി. ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള 1964 ബാച്ച് ഐപിഎസ് ഓഫീസറായാണ് സുന്ദരരാജൻ സർവീസിൽ പ്രവേശിച്ചത്. 29 ആം വയസ്സിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അസി. ഡയറക്ടറായി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്റ്റാഫ് അംഗമായിരുന്നു. അച്ഛന്റെ അനാരോഗ്യമാണ് ഐബിയിലെ ജോലിയും അഭിഭാഷക വൃത്തിയും അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ സുന്ദരരാജനെ പ്രേരിപ്പിച്ചത്. അച്ഛനൊപ്പം ക്ഷേത്രത്തിലെ നിത്യസന്ദർശകനായി. വിവാഹത്തിൽ നിന്നും ഒഴിഞ്ഞു ഭക്തിമാത്രമായി പിന്നീടുള്ള ജീവിതം. തികച്ചുമൊരു സന്ന്യാസിയുടെ രൂപവും ഭാവവുമായിരുന്നു. എപ്പോഴും ചുണ്ടിൽ നാരായണജപം. അധികം സംഭാഷണമില്ല. ഇതായിരുന്നു രീതി.
പുലർച്ചെ രണ്ടരയ്ക്ക് എഴുന്നേൽക്കും. നാല് മണിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 5.45ന് തിരിച്ചെത്തിയശേഷം നേരെ വരാഹം ക്ഷേത്രത്തിലേക്ക്. ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു യാത്ര. 7.40ന് തിരിച്ചെത്തും. എട്ട് മണിക്ക് വീണ്ടും കുളി. 10.45വരെ വീട്ടിൽ 24 സാളഗ്രാമത്തിന് പൂജ. 11 മണിക്ക് വീണ്ടും പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. 12 മണിക്ക് തിരിച്ചെത്തി നേരത്തെ തയ്യാറാക്കിയ നിവേദ്യം കഴിക്കും. കൂട്ടിനായി സ്വയം തയ്യാറാക്കിയ പരിപ്പുകറി. ഒരുദിവസത്തെ ആകെ ഭക്ഷണവും ഇതുതന്നെ. കുടിക്കാനും കുളിക്കാനുമെല്ലാം കിണറിലെ വെള്ളമേ ഉപയോഗിക്കൂ. അത് സ്വയം കോരിയെടുക്കും. വസ്ത്രം അലക്കാനും മറ്റാരെയും ആശ്രയിക്കില്ല. 12 മുതൽ 4.30 വരെവീടിനുള്ളിൽത്തന്നെയുള്ള ഓഫീസ് മുറിയിൽ കേസുകളുടെ ലോകത്ത്, സുപ്രീംകോടതിയിലെയും മറ്റും അന്നന്നത്തെ വിധികൾവരെ അപ്ഡേറ്റ് ചെയ്ത് ഓർമ്മയിൽ സൂക്ഷിക്കും.
അപൂർവ്വമായേ കോടതിയിൽ പോയിരുന്നുള്ളുവെങ്കിലും അഭിഭാഷകരുടെ സർവവിജ്ഞാനകോശമായിരുന്നു സുന്ദരരാജൻ. അഞ്ചുമണിക്ക് വീണ്ടും കുളിച്ച് ആറ് മണിക്ക് ദിപാരാധന തൊഴാൻ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഏഴിന് തിരിച്ചെത്തും. എട്ട് വരെ വീട്ടിൽ പൂജ. എട്ട് മണിക്ക് വീണ്ടും ശ്രീവരാഹം ക്ഷേത്രത്തിലേക്ക്. അവിടെനിന്ന് നേരെ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഒമ്പത് മണിയോടെ തിരിച്ചെത്തിയാൽ 10.30 വരെ നാരായണീയവും ഭാഗവതവും വായിച്ച് ഇരിക്കും. തുടർന്ന് ഉറക്കം. തികഞ്ഞ വൈഷ്ണവഭക്തനായ സുന്ദരരാജൻ പ്രശസ്തമായ 108 വൈഷ്ണവക്ഷേത്രത്തിൽ 105ലും ദർശനം നടത്തിയിട്ടുണ്ട്. ബദരീനാഥിലെ ആദിശങ്കര അദ്വൈത ഫൗണ്ടേഷന്റെ ട്രഷററായിരുന്നു, എഴുപതാം വയസിൽ മരിക്കുവോളം. മൂത്ത സഹോദരൻ ടി.പി.കൃഷ്ണനോടും അദ്ദേഹത്തിന്റെ മകൻ അഡ്വ. അനന്തപത്മനാഭനോടുമൊപ്പമായിരുന്നു താമസം. അനന്തപത്മനാഭനാണ് മരണാനന്തര കർമങ്ങൾ ചെയ്തത്. ഇതേ അനന്തപത്മനാഭനാണ് അദ്ദേഹത്തിനു വേണ്ടി ഈ കേസ് സുപ്രീംകോടതിയിലും പിന്തുടർന്നത്.
Stories you may Like
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- തീർത്ഥാടനത്തിനെത്തിയ സ്ത്രീ റോഡിൽ തലയിടിച്ചു വീണ് മരിച്ചു
- കുമ്പളയിലെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്