നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും റിസ്ക്ക് വേണ്ടെന്ന നിലപാടിൽ വിശ്വാസികൾ; പള്ളികൾ തുറക്കില്ലെന്ന് ഭൂരിപക്ഷം മുസ്ലിം മഹല്ല് കമ്മിറ്റികളും; ക്രൈസ്തവ സഭകൾക്കിടയിലും ആശയക്കുഴപ്പം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് എറണാകുളം - അങ്കമാലി അതിരൂപത; തുറക്കുന്ന കാര്യം അതത് പള്ളികൾക്ക് തീരുമാനിക്കാമെന്ന് വാരാപ്പുഴ ലത്തീൻ അതിരൂപതയും; ദേവാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു മാനന്തവാടി, താമരശ്ശേരി രൂപതകളും; ക്ഷേത്രങ്ങൾ വൃത്തിയാക്കി തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ രാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഗുരുവായൂരും ശബരിമലയും അടക്കമുള്ള ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവ പള്ളികൾ തുറക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പലയിടത്തു നിന്നും പുറത്തുവരുന്നത്. അതേസമയം സംസ്ഥാനത്ത് മുസ്ലിം പള്ളികൾ പലതും തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തിരുവനന്തപുരം പാളയും ജുമാമസ്ജിദ് കൈക്കൊണ്ട നടപടിയുടെ വഴിയേ പോകുകയാണ് മറ്റ് മഹല്ലു കമ്മിറ്റികളും. ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ഐഎംഎയുടെ മുന്നറിയിപ്പ് അടക്കം നിലനിൽക്കുകയാണ്. ഇതെല്ലാം കൊണ്ടാണ് ചർച്ചുകൾ തുറക്കുന്ന കാര്യത്തിൽ അടക്കം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ നിലവിലെ നിയന്ത്രണം തുടരും. തിരുക്കർമങ്ങൾ ഉണ്ടാകില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനകൾക്കായി തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിനു 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 20 പേരെയും മാത്രമാണ് അനുവദിക്കുക.
രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ മറ്റന്നാൾ മുതൽ പലയിടത്തും ആരാധനാലയങ്ങൾ തുറക്കും. സർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്ന് തൃശൂർ അതിരൂപത അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സർക്കാർ നിർദേശിച്ച പോലെ ജൂൺ ഒൻപതിനു മുൻപ് എല്ലാ പള്ളികളും അണുവിമുക്തമാക്കണമെന്ന് അതിരൂപത അധികൃതർ ഇടവകകൾക്ക് നിർദ്ദേശം നൽകി. കോവിഡ് ജാഗ്രതയെ കുറിച്ച് പ്രതിപാദിക്കുന്ന നോട്ടീസ് പള്ളികളിൽ സ്ഥാപിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സർക്കാർ നിർദ്ദേശം പാലിച്ചായിരിക്കും. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കണം. എത്ര വലിയ ദേവാലയമാണെങ്കിലും നൂറ് പേർ മാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ പാടൂ. 65 വയസിനു മുകളിലുള്ളവരും പത്ത് വയസിനു താഴെയുള്ളവരും രോഗലക്ഷണമുള്ളവരും ഗർഭിണികളും ദേവാലയത്തിൽ വരുന്നത് ഒഴിവാക്കണമെന്നും തൃശൂർ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു.
തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മുൻകൂട്ടി നിശ്ചയിക്കണം. കുടുംബകൂട്ടായ്മകൾ വഴി ക്രമീകരണം കൊണ്ടുവരാം. ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർ പള്ളിയിലേക്ക് എത്തരുത്. പള്ളിയിലേക്ക് എത്തുന്നവരുടെ പേരുവിവരം എഴുതി സൂക്ഷിക്കണം. പള്ളിയിൽ പ്രവേശിക്കുന്നതിനു മുൻപ് കൈകാലുകൾ വൃത്തിയാക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. ചെരുപ്പുകൾ നിശ്ചിത അകലത്തിൽ പള്ളിയുടെ പുറത്ത് സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണം.
പള്ളിയിലേക്ക് കയറുവാൻ ഒരു വാതിലും പുറത്തിറങ്ങാൻ മറ്റൊരു വാതിലും ആയിരിക്കണം ഉപയോഗിക്കേണ്ടത്. തിരുസ്വരൂപങ്ങൾ ചുംബിക്കരുത്, ഹന്നാൻ വെള്ളം ഉപയോഗിക്കരുത്. ഇടവകയിലെ ആളുകളുടെ എണ്ണം അനുസരിച്ച് കുർബാനകളുടെ എണ്ണം വർധിപ്പിക്കാൻ ഇടവക വികാരിക്ക് അധികാരമുണ്ട്. കൂദാശകളുടെ ഭാഗമായി പരസ്പരം സ്പർശിക്കരുത്. വിവാഹം, മൃതസംസ്കാരം തുടങ്ങിയവയ്ക്ക് നേരത്തെ നൽകിയ നിർദ്ദേശം പാലിക്കണം. പൊതുയോഗങ്ങൾ, തിരുനാളുകൾ, ഊട്ടുസദ്യ, കുടുംബകൂട്ടായ്മകൾ എന്നിവ നിർബന്ധമായും ഒഴിവാക്കണമെന്നും തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം ലോക്ക് ഡൗണിന് ശേഷം പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് അതാത് പള്ളികൾക്ക് തീരുമാനമെടുക്കാമെന്ന് വാരാപ്പുഴ ലത്തീൻ അതിരൂപത. തിരക്കിട്ട് പള്ളികൾ തുറക്കേണ്ടതില്ലെന്ന് ചില ഇടവകകൾ തീരുമാനമെടുത്തിട്ടുണ്ട്. പള്ളികൾ തുറക്കുന്ന കാര്യത്തിൽ അതാത് പള്ളികൾക്ക് തീരുമാനമെടുക്കാമെന്നും വരാപ്പുഴ ലത്തീൻ അതിരൂപത വ്യക്തമാക്കി. പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒരേ സമയം പതിനഞ്ച് പേരിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുതെന്ന് അതിരൂപത നിർദ്ദേശം നൽകി. ലോക്ക്ഡൗണിന് ശേഷം പള്ളികൾ തുറക്കുന്നതിൽ ക്രൈസ്തവ സഭകളിൽ ഭിന്നതയുണ്ടായിരുന്നു. തിരക്കിട്ട് പള്ളികൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി ആർച്ച് ബിഷപ്പിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ തീരുമാനം.
65 വയസ് പിന്നിട്ട വൈദികർക്ക് ആരാധാലയങ്ങളിൽ പ്രവേശിക്കാമോ എന്നതാണ് പ്രധാന ആശങ്ക. ഇതിന് കഴിയില്ലെങ്കിൽ അത് പ്രതിസന്ധിയാകും. ഭൂരിഭാഗം ഇടവക വൈദികന്മാരും 65 വയസ് പിന്നിട്ടവരാണ്. മെത്രാന്മാരും മിക്കവരും 65 വയസ് കഴിഞ്ഞവരാണ്. കൂടാതെ വിശുദ്ധ കുർബാനയിലെ ചടങ്ങുകൾ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തുടർന്നാണ് എറണാകുളം അങ്കമാലി അതിരൂപത സർക്കാരിൽ നിന്ന് വ്യക്തത തേടിയത്. അതേസമയം നിയന്ത്രിതമായ വിധത്തിൽ മാനന്തവാടി, താമരശ്ശേരി രൂപതകൾ തുറക്കാനാണ് തീരുമാനം.
നിയന്ത്രണങ്ങളോട് കൂടി തുറക്കപ്പെടുന്ന ദേവാലയങ്ങളിലും സർക്കാർ അനുവദിച്ചിട്ടുള്ളത് പോലെ പരമാവധി ആളുകൾ പങ്കെടുക്കുന്ന രീതിയിൽ തിരുകർമങ്ങൾ നടത്താൻ പാടില്ലായെന്നാണ് അതിരൂപത ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പള്ളികൾ തുറക്കാമെന്നാണ് യാക്കോബായ സഭയുടെ തീരുമാനം. 65 വയസിന് മുകളിൽ പ്രായമുള്ള വൈദികരോ വിശ്വാസികളോ പള്ളികളിൽ എത്തേണ്ടതില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ സർക്കുലറിൽ വ്യക്തമാക്കുന്നു. പള്ളികൾ തുറക്കുന്ന കാര്യത്തിൽ മറ്റ് സഭകളും ഉടൻ തീരുമാനമെടുത്തേക്കും.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില മസ്ജിദുകൾ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ മുസ്ലിം ജമാ അത്ത് കമ്മിറ്റികളാണ് ഉടൻ പള്ളി തുറക്കേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാർ മസ്ജിദും തുറക്കില്ല. എറണാകുളം ജില്ലയിലെ പള്ളികൾ തുടർന്നും അടിച്ചിടുമെന്ന് വിവിധ മുസ്ലിം ജമാഅത്തുകളുടെ യോഗത്തിൽ തീരുമാനമായി. കോഴിക്കോട് മൊയ്തീൻ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും കോവിഡ് പശ്ചാത്തലത്തിൽ തുറക്കില്ല.
സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന നിലപാടാണ് സംയുക്ത മഹല്ല് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികൾ തുറക്കുന്ന കാര്യം ആലോചിക്കാനാണ് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. സർക്കാർ മാർഗ നിർദേശങ്ങൾ ഉറപ്പ് വരുത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്റാർ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ജുമാ നമസ്കാരത്തിനും മറ്റ് നമസ്കാരങ്ങൾക്കും പള്ളികളിൽ വരുന്നവർ വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയിൽ വരാതിരിക്കാൻ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിൽ കൂടുതൽ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുൻപോ പിൻപോ കൂടുതൽ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളിൽ ഇപ്പോഴുള്ള വിരിപ്പുകളടക്കം ഒഴിവാക്കണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം കേരളത്തിൽ ചില ക്ഷേത്രങ്ങൽ തുറക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
Stories you may Like
- കേരളത്തിൽ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടു
- ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറി കോൺഗ്രസ്
- കർണാടകയിൽ 'ബജ്രംഗ് ബലി' കോൺഗ്രസിനെ ശിക്ഷിക്കുമോ?
- രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
- ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്തതിൽ അന്വേഷണം വേണമെന്ന് തോമസ് ചാഴിക്കാടൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്