നഗ്ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും; പത്തനംതിട്ട പൊലീസ് മേധാവിക്ക് കത്തയച്ച് കമ്മീഷനംഗം യശ്വന്ത് ജെയിൻ; മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കും; ഹർജി ഹൈക്കോടതിയിൽ തള്ളിയാൽ ഉടൻ അറസ്റ്റെന്ന സൂചന നൽകി പൊലീസും
എസ് രാജീവ്
തിരുവല്ല : നഗ്ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടിക്ക് പിന്നാലെ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്ത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനംഗം യശ്വന്ത് ജെയിൻ ആണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. സംഭവത്തിൽ ദേശീയ - സംസ്ഥാന ബാലാവകാശ കമ്മീഷനുകളുടെ ശക്തമായ ഇടപെടൽ കൂടി ഉണ്ടായതോടെ മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുന്ന പക്ഷം അടുത്ത മണിക്കൂറിൽ രഹ്നയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന നൽകി പൊലീസും. പോക്സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ ചുമത്തി എടുത്തിരിക്കുന്ന കേസുകളാണ് രഹ്ന ഫാത്തിമയെന്ന ആക്ടിവിസ്റ്റിന് മേൽ കുരുക്കായി മാറുന്നത്. 14 വയസുകാരനായ മകനെയും പത്ത് വയസുള്ള മകളെയും കൊണ്ട് സ്വന്തം നഗ്നമേനിയിൽ ചിത്രം വരപ്പിക്കുന്നതായ വീഡിയോ ഉൾപ്പടെയുള്ള വാർത്ത മറുനാടൻ മലയാളി ഈ മാസം 22 ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 23 ന് രാവിലെ 11 മണിക്ക് രഹ്നയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ. എ വി അരുൺ പ്രകാശ് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയിന്മേൽ പോക്സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രഹ്ന ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിനിടെ രഹ്ന നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഡ്വക്കേറ്റ് അരുൺ കുമാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രഹ്ന നൽകിയ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരനായ അഭിഭാഷകന്റെ ഈ അപ്രതീക്ഷിത നീക്കം. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശശിത് പണിക്കർ മുഖേനെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പരാതിക്കാരനായ തന്റെ ഭാഗം കൂടി കേട്ട ശേഷം മാതമേ രഹ്ന നൽകിയിരിക്കുന്ന ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന ആവശ്യം കൂടി അരുൺ പ്രകാശ് ഇന്ന് സമർപ്പിക്കുന്ന ഹർജിയിൽ ഉന്നയിക്കും. അരുൺ പ്രകാശ് തിരുവല്ല പൊലീസിൽ നൽകിയ പരാതി കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സൗത്ത് പൊലീസ് അറിയിച്ചതനുസരിച്ച് അരുൺ പ്രകാശ് സൗത്ത് സ്റ്റേഷനിൽ എത്തി വിശദമായ മൊഴിയും ശനിയാഴ്ച നൽകിയിരുന്നു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി രഹ്ന നടത്തിയ നീക്കം സമൂഹത്തിന്റെ മൂല്യച്ചുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരുൺ പ്രകാശ് സൗത്ത് പൊലീസിൽ നൽകിയ മൊഴിയിലും ആവർത്തിച്ചിട്ടുണ്ട്.
എന്നാൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളും വകുപ്പുകളും നിലനിൽക്കില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമുള്ള വാദമാണ് രഹ്ന ഹൈക്കോടതിയിൽ ഉയർത്തുന്നത്. ജുവനൈയിൽ ജസ്റ്റിസ് ആക്ടിനും ഐ ടി ആക്ടിനും പിന്നാലെ പോക്സോ കൂടി ചുമത്തിയതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവിൽ പോയത്. ഒളിവിൽ കഴിയവേ പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്തതും രഹ്നയ്ക്ക് ഏറെ കുരുക്കായിരുന്നു. ന്യൂസ് ചാനലിന്റെ ലൈവിൽ പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. അരുൺ പ്രകാശ് ഡി ജി പി പരാതി നൽകിയിരുന്നു.
പോക്സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ കൂടി ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് തേടുന്ന രഹ്ന ഫാത്തിമ പ്രമുഖ മലയാളം ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേർക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. അരുൺ പ്രകാശ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് പരാതി നൽകിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവിൽ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുൺ കുമാറിന്റെ പരാതിയിൽ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറിൽ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പൊലീസും ഉന്നതരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറഞ്ഞിരുന്നത്. കൊച്ചി സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്ളാറ്റിൽ നടത്തിയ റെയ്സിൽ കംപ്യൂട്ടറും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദർശിക്കാർ രഹ്ന പോയിരിക്കുകയാണെന്നാണ് പങ്കാളി മനോജ് ശ്രീധർ റെയ്ഡിനെത്തിയ കൊച്ചി സൗത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍