Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറു തുറന്നുള്ള വത്തക്കാ സമരവും ചുംബന പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ആളിക്കത്തിച്ച സമര നായിക വീണ്ടും സ്ത്രീ സമത്വം ചർച്ചയാക്കാൻ ശബരിമലയിലേക്ക്; കഴിഞ്ഞ സീസണിലെ പ്രക്ഷുബ്ദതയ്ക്ക് ഇത്തവണയും തിരികൊളുത്താനുള്ള യാത്രയിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് പൊലീസ്; ജന്മദിനത്തിന് മാലയിട്ട് നോമ്പ് നോറ്റ് വീണ്ടും ശബരിമലയിലേക്കെന്ന് രഹ്നാ ഫാത്തിമ; കുടുംബത്തോടെ തീർത്ഥാടനത്തിനൊരുങ്ങുന്നത് സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ

മാറു തുറന്നുള്ള വത്തക്കാ സമരവും ചുംബന പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ആളിക്കത്തിച്ച സമര നായിക വീണ്ടും സ്ത്രീ സമത്വം ചർച്ചയാക്കാൻ ശബരിമലയിലേക്ക്; കഴിഞ്ഞ സീസണിലെ പ്രക്ഷുബ്ദതയ്ക്ക് ഇത്തവണയും തിരികൊളുത്താനുള്ള യാത്രയിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് പൊലീസ്; ജന്മദിനത്തിന് മാലയിട്ട് നോമ്പ് നോറ്റ് വീണ്ടും ശബരിമലയിലേക്കെന്ന് രഹ്നാ ഫാത്തിമ; കുടുംബത്തോടെ തീർത്ഥാടനത്തിനൊരുങ്ങുന്നത് സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ തീർത്ഥാടനകാലവും സംഘർഷ ഭരിതമാകാൻ സാധ്യത. തൃപ്തി ദേശായി വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും എത്താത്തത് പൊലീസിന് ആശ്വാസമായി. അതിനിടെ പോയ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് ശ്രമിച്ച് വൻ വിവാദങ്ങൾ വിളിച്ചുവരുത്തിയ രഹന ഫാത്തിമ വീണ്ടും ശബരി കയറണമെന്ന ആവശ്യവുമായി പൊലീസിന് മുമ്പിലെത്തി.

ഐ ജി ഓഫീസിലെത്തി തന്റെ ആവശ്യം മുന്നോട്ട് വച്ചു. ഇക്കുറി ശബരിമലയ്ക്ക് പോകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രഹന പറഞ്ഞു. പൊലീസ് തീരുമാനം അറിഞ്ഞതിന് ശേഷം ശബരിമല ദർശനത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ജന്മദിനമായ 26ന് മാലയിടാനാണ് തീരുമാനനെന്നും രഹന വ്യക്തമാക്കുന്നു. യുവതി പ്രവേശനത്തിനുള്ള പഴയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല. പുനപരിശോധനാ ഹർജി പരിഗണിക്കുമ്പോഴും പഴയ വിധി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രഹനയുടെ നീക്കം. കഴിഞ്ഞ സീസണിലെ ശബരിമല യാത്രയുടെ പേരിൽ രഹ്ന ജയിലിലുമായിരുന്നു. അയ്യപ്പ വികാരങ്ങളെ വൃണപ്പെടുത്തുന്ന പോസ്റ്റ് ഇട്ടതിനാണ് അത്. ബി എസ് എൻ എൽ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

ഇതൊന്നും വകവയ്ക്കാതെയാണ് വീണ്ടും ശബരിമലയിലേക്ക് രഹ്നാ ഫാത്തിമ പോകാനൊരുങ്ങുന്നത്. ഇതോടെ കൂടുതൽ ആക്ടിവിസ്റ്റുകൾ ശബരിമലയിൽ എത്തുമെന്ന സൂചനയും സജീവമാകുകയാണ്. ശബരിമല ദർശനത്തിനായി കുടുംബത്തോടൊപ്പമാകും പോവുക. നിലവിലെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും രഹന പറഞ്ഞു. ശബരിമലയിൽ പോകുന്നതിൽ പേടിയില്ല. കഴിഞ്ഞ തവണ ശബരിമലയിൽ എത്തിയത് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്ന് തനിക്ക് തെളിയിക്കേണ്ടതുണ്ടെന്നും രഹന ഫാത്തിമ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ രഹ്നാ ഫാത്തിമ മാലയിട്ട് ഇരുമുടികെട്ടുമായി മല ചവിട്ടിയത് താരമാകാനായിരുന്നു. ഇതിന് മുമ്പ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത് സ്ത്രീകളുടെ ആരാധാനാ സ്വാതന്ത്ര്യം ചർച്ചയാക്കാനും. എന്നാൽ ശബരിമല ചവിട്ടുമ്പോൾ എല്ലാ സുരക്ഷയും ഒരുക്കിയ പൊലീസ് തന്നെ കൈവിടുമെന്ന് രഹ്നാ ഒരിക്കലും കരുതിയില്ല. ഒടുവിൽ നവോത്ഥാന നായികയാകാനൊരുങ്ങിയ രഹ്നയ്ക്ക് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു കേരളാ പൊലീസ്. കൊച്ചിയിൽ താമസക്കാരിയായ രഹ്ന ബി എസ് എൻ എൽ ജീവനക്കാരിയുമാണ്. ഈ കേസിൽ രഹ്നയെ പൊലീസ് റിമാൻഡ് ചെയ്തതോടെ സസ്‌പെൻഷനും തേടിയെത്തി.

നടിയും മോഡലും ആക്ടിവിസ്റ്റുമാണ് രഹ്ന ഫാത്തിമ. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. വേറിട്ട പ്രതിഷേധവുമായി ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ആരാധനാ സ്വാതന്ത്ര്യത്തിലെ മൗലികാവകാശം ചർച്ചയാക്കി രഹ്നാ ഫാത്തിമ കഴിഞ്ഞ സീസണിൽ മല ചവിട്ടാനെത്തിയത്. അന്ന് മുഴുവൻ താരവുമായി. നടപ്പന്തലിൽ പ്രതിഷേധം കണ്ട് തിരിച്ചിറങ്ങിയ രഹ്നയ്ക്ക് പിന്നീട് അങ്ങോട്ട് കഷ്ടകാലമായിരുന്നു. ഇതിന് പുതിയ മാനം നൽകിയാണ് വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢാലോചനക്കേസിൽ രഹ്നയെ അറസ്റ്റ് ചെയ്യുന്നത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഫേസ്‌ബുക്കിൽ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റു ചെയ്തെന്ന കേസാണ് വിനിയായത്.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി 2016ൽ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്ന ശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂരിൽ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. പരിപൂർണ്ണ നഗ്നയായാണ് ഏക എന്ന സിനിമയിൽ രഹ്നാ ഫാത്തിമ പ്രത്യക്ഷപ്പെട്ടത്. ആ സിനിമയിലെ നഗ്ന രംഗങ്ങളെ എല്ലാം വളരെ മനോഹരമെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുകഴ്‌ത്താനും രഹ്ന മടിച്ചില്ല. സ്വന്തം ശരീരം പ്രദർശിപ്പിച്ചുള്ള രഹ്നയുടെ സമരങ്ങൾക്കെല്ലാം ഭർത്താവ് മനോജിന്റെ പൂർണ്ണ പിന്തുണയുണ്ട്. കേരളത്തിലെ സ്ത്രീകൾ ആരും തന്നെ ആഗ്രഹിക്കാത്ത തരത്തിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തെയാണ് രഹ്ന സോഷ്യൽ മീഡിയയിലൂടെ വിളിച്ചു കൂവുന്നത്.

മാറു തുറന്നുള്ള വത്തക്കാ സമരത്തെയും ബിക്കിനി വേഷത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുമെല്ലാം വിവാദങ്ങളിൽ മാത്രം ഇടം പിടിക്കാനെ രഹ്നയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം. അത് പിന്നീട് കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും പടർന്നു പിടിച്ചു. ഇതിനെല്ലാം ചുക്കാൻ പിടിച്ചവരിൽ ഒരാൾ രഹ്നാ ഫാത്തിമയായിരുന്നു. ചുംബന സമരത്തിന് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് വണ്ടിയിലും ലിപ് ലോക്ക് ചെയ്ത് ഏറെ ശ്രദ്ധ നേടിയിരുന്നു രഹ്നാ ഫാത്തിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP