യുകെയിലേക്ക് ആളെക്കടത്തുന്ന ചാകര കൊയ്യാനിറങ്ങിയ ഒരു റിക്രൂട്ട് ഏജൻസിക്ക് കൂടി പൂട്ടുവീണു; മലയാളിക്ക് കയ്യിൽ കാശില്ലാതാകുമ്പോൾ പണമുണ്ടാക്കാൻ എളുപ്പ വിദ്യയായി റിക്രൂട്ടിങ്; ഒന്നും അറിയാതെ നോർക്കയും കേരള സർക്കാരും; യുകെയിൽ അറസ്റ്റിലായ നാല് വിദ്യാർത്ഥികളെയും നാടു കടത്തി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെയിൽ മിടുക്കർക്ക് പഠിക്കാനുള്ള അവസരം മലയാളി വിദ്യാർത്ഥികൾ ദുരുപയോഗപ്പെടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വ്യാപകമായ റെയ്ഡിൽ കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ ബോർഡർ ഫോഴ്സിന്റെ പിടിയിലായ നാലു പേരെ കേരളത്തിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. ഏതാനും മാസം മുൻപ് സ്റ്റോക് ഓൺ ട്രെന്റിൽ തന്നെ രണ്ടു മലയാളി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാട് കടത്തിയിരുന്നു. ഇതോടെ ഏതു നിമിഷവും പിടിക്കപ്പെടും എന്ന കാര്യം ഉറപ്പായതോടെ നൂറിലേറെ മലയാളി വിദ്യാർത്ഥി വിസക്കാർ സ്റ്റോക് ഓൺ ട്രെന്റ് ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. ഹോം ഓഫിസിന്റെ നിരീക്ഷണത്തിലാണ് തങ്ങളെന്ന് അറിയാവുന്നതിനാൽ എല്ലാവരും ഫോൺ ഉപേക്ഷിച്ചും തിരക്കിട്ടു അഡ്രസ്സ് മാറ്റിയും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ്.
നികുതി വെട്ടിപ്പ് നടത്തുന്ന വലക്കണ്ണികൾ പൊട്ടിക്കാൻ ഉറച്ചു തന്നെ ഹോം ഓഫീസ്
അനുവദനീയമായ ആഴ്ചയിലെ 20 മണിക്കൂർ ജോലിക്ക് പകരം വിശ്രമം ഇല്ലാതെ ആറും ഏഴും ദിവസം ജോലി ചെയ്തു യൂണിവേഴ്സിറ്റി ക്ലാസുകളിൽ എത്തിയില്ല എന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന കുറ്റം. ഇതോടൊപ്പം പണം കയ്യിൽ വാങ്ങി ബ്രിട്ടീഷ് നികുതി വകുപ്പിനെ വഞ്ചിക്കാൻ ശ്രമിച്ചതിനും നടപടി നേരിടണം. ഇക്കഴിഞ്ഞ ഡിസംബർ മുതൽ യുകെയിൽ പലയിടത്തായി വിദ്യാർത്ഥികൾ അറസ്റ്റിൽ ആയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭവം എന്ന നിലയിൽ അവർക്കൊക്കെ ജാമ്യം ലഭിച്ചിരുന്നെങ്കിലും വലിയൊരു കണ്ണിയുടെ ഭാഗമാണ് ഓരോ വിദ്യാർത്ഥിയും എന്ന് പൊലീസ് മനസ്സിലാക്കിയതോടെ ദാക്ഷിണ്യം കൂടാതെ പിടിയിലാകുന്ന ഉടൻ കേരളത്തിലേക്ക് നാട് കടത്താനുള്ള നീക്കമാണ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പിടിയിലായ മിക്ക വിദ്യാർത്ഥികളും ആദ്യ സെമസ്റ്റർ ഫീസ് മാത്രമടച്ചു ബാക്കി പണം യുകെയിൽ വന്നു ജോലി ചെയ്തു യൂണിവേഴ്സിറ്റിക്ക് നൽകാം എന്ന റിക്രൂട്ടിങ് ഏജൻസികളുടെ പഞ്ചാര വാക്കിൽ വീണു പോയവരാണ്. ബന്ധുക്കളോ അയൽവാസികളോ ആയ യുകെ മലയാളികൾ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ എത്തിയവരാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തികൊണ്ടിരിക്കുന്ന മിക്ക വിദ്യാർത്ഥികളും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം ഇതിനെതിരെ മൗനം പാലിച്ച ബോർഡർ ഫോഴ്‌സ് കഴിഞ്ഞ ആറുമാസമായി നിതാന്ത ജാഗ്രതയിലാണ്. ഇതോടെ അടുത്ത സെപ്റ്റംബർ, ജനുവരി അഡ്‌മിഷൻ തേടിയെത്തുന്ന വിദ്യാർത്ഥികൾ അധിക സമയം ജോലി ചെയ്താൽ കയ്യോടെ പിടിക്കപ്പെടും എന്ന സൂചനയാണ് ലഭിക്കുന്നത്.
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കണ്ണ് തുറക്കാൻ തയ്യാറായി നോർക്കയും
മിക്കവാറും യുകെ യൂണിവേഴ്സിറ്റികൾ ഒരു വർഷത്തെ കോഴ്സിന് 15 മുതൽ 20 ലക്ഷം വരെ ഫീസ് ഈടാക്കുമ്പോൾ മൂന്നോ നാലോ ലക്ഷം രൂപ മാത്രം കയ്യിലുള്ള ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് ഭാവി തേടി എത്തിക്കോണ്ടിരിക്കുന്നത്. എന്നാൽ സ്വന്തം ഭാവിയിൽ കല്ല് വാരിയിടുന്ന പരിപാടിക്കാണ് ഇറങ്ങി തിരിക്കുന്നതെന്നു ഇവർ തിരിച്ചറിയുന്നത് യുകെയിൽ എത്തിയതിനു ശേഷമാണ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട നോർക്കയും കേരള സർക്കാരും മൂക്കിന് തുമ്പിൽ നടക്കുന്ന കാര്യങ്ങൾക്ക് നേരെ മണ്ണിൽ തല പൂഴ്‌ത്തിയ ഒട്ടകപ്പക്ഷിയുടെ നയം പിന്തുടരുന്നത് കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുയാണ്.
ജോലി ലഭിക്കാതെയും സാമ്പത്തിക പ്രയാസം നേരിട്ടും ഒരു മലയാളി വിദ്യാർത്ഥി ഹാഡഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജീവനൊടുക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലും നോർക്കയിലും പരാതി എത്തിയ സാഹചര്യത്തിൽ യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കാൻ ഓൺ ലൈൻ യോഗത്തിനു തയ്യാറായിരിക്കുകയാണ് നോർക്ക.
യുകെയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ റിക്രൂട്ടിങ് ഏജൻസികളും യുകെയിൽ എത്തിയ വിദ്യാർത്ഥികളെ വഴിവിട്ട് ജോലി ചെയ്യാൻ യുകെ മലയാളികളാക്കിടയിലെ നഴ്സിങ് ഏജൻസികളും നടത്തുന്ന മത്സരത്തിൽ ജീവിതം കൈവിട്ടു പോകുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണ്.
എന്നാൽ ഇക്കാര്യത്തിൽ ഒരക്ഷരം പ്രതികരിക്കാൻ തയ്യാറാകാത്ത യുകെ മലയാളി സംഘടനകളുടെ നിലപാടും സംശയാസ്പദമായി തീരുകയാണ്. ഇക്കാര്യങ്ങൾ വിശദമായി സർക്കാരിന് മുന്നിൽ എത്തിച്ചു ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള വിദ്യാർത്ഥി വിസ കരാറിൽ എടുത്തു പറയുന്ന ''ബ്രൈറ്റ് ആൻഡ് ബ്രില്ലിയന്റ്'' വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ മാത്രം യുകെയിൽ എത്തുക എന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന് കേന്ദ്ര, കേരള സർക്കാരുകളെ ഓർമ്മപ്പെടുത്താനുള്ള ശ്രമവും സജീവമായിട്ടുണ്ട്.
തൃശൂരിൽ പൂട്ട് വീണു, രണ്ട് പേർ റിമാൻഡിൽ, പൊലീസ് പുറത്തു വിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
അതിനിടെ കേരളത്തിൽ കൂണ് പോലെ മുളച്ചു പൊങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥി റിക്രൂട്‌മെന്റ് ഏജന്‌സികളിൽ ഒന്നിന് തൃശൂരിലെ ഇരിഞ്ഞാലക്കുടയിൽ പൂട്ട് വീണതോടെ കയ്യിൽ പണം ഇല്ലാതാകുന്ന ആർക്കും തുടങ്ങാവുന്ന ബിസിനസ് ഫോർമുലയായി ഈ രംഗം മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കേരള പൊലീസ് നടത്തുന്നത്. ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിനു സമീപം എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന പേരിൽ മുഖ്യമായും യുകെ, കാനഡ എന്നിവിടങ്ങളിൽ പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും വല വീശിയാണ് സൂപ്പർ മാർക്കറ്റിൽ പണമെറിഞ്ഞു കടക്കെണിയിലായ തട്ടിപ്പുകാർ കോടികൾ കൊയ്തത്.
ബിസിനസ്സിൽ തകർച്ച നേരിട്ടപ്പോൾ വേഗത്തിൽ പണം കയ്യിലെത്താനുള്ള വഴി വിദേശ റിക്രൂട്‌മെന്റ് ആണെന്ന് മനസിലാക്കിയെന്നു പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത് ഈ രംഗത്ത് ആർക്കും പ്രവർത്തിക്കാൻ കേരളത്തിൽ കഴിയും എന്നതിന്റെ സൂചന കൂടിയായി. അവർക്കാവശ്യമായ ലൈസൻസോ പ്രവർത്തി പരിചയമോ ഒന്നും ആവശ്യം ഇല്ലെന്നു കൂടി സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പോലും വ്യാപകമാകുകയാണ് ഇത്തരം വ്യാജ ഏജൻസികൾ. ചെറിയ പണം നൽകി പ്രമുഖ പത്രങ്ങളിൽ ക്ലാസിഫൈഡ്ഡ് പരസ്യം നൽകിയാൽ പിറ്റേന്ന് മുതൽ തട്ടിക്കൂട്ട് ഓഫിസിനു മുന്നിൽ വിദ്യാർത്ഥികളും ചെറുപ്പക്കാരും യുകെ മോഹവുമായി ക്യൂ നിൽക്കും എന്നതാണ് ഇപ്പോൾ കേരളം കാണുന്ന കാഴ്ച.
കാനഡയ്ക്കും യുകെയ്ക്കും പോകാനായി രണ്ടു മുതൽ 13 ലക്ഷം രൂപ വരെയാണ് ഈ സ്ഥാപനം അനേകം പേരിൽ നിന്നും സമാഹരിച്ചത്. കുന്നംകുളം സ്വദേശി കിടങ്ങാൻ വീട്ടിൽ മിജോ 33, ഇരിഞ്ഞാലക്കുട ചക്കാലയ്ക്കൽ സുമേഷ് ആന്റണി 39 എന്നിവരെയാണ് ഇരിഞ്ഞാലക്കുട ഡിവൈസ്പി ബാബു കെ തോമസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ തങ്ങളുടെ കാര്യം നടക്കില്ലെന്നു ബോധ്യമായി എമിഗ്രോ ഓഫിസിൽ എത്തി ബഹളം വച്ചതോടെയാണ് പൊലീസ് ഇടപെടാൻ തയ്യാറായത്. എൺപതോളം പേരിൽ നിന്നായി നാല് കോടി രൂപയാണ് ഇവർ സ്വന്തമാക്കിയത്. കൂട്ട് പ്രതിയായി മാറിയിരിക്കുന്ന മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് ആസിഫ് കൂടി പൊലീസ് പിടിയിലാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇയാൾ ഒളിവിൽ ആണെന്നാണ് പൊലീസ് വക്തമാക്കുന്നത്. അതേസമയം ഇയാൾ വിദേശത്തു എത്തിയതായും പറയപ്പെടുന്നു.
പണം നൽകി ഉടൻ യുകെയിൽ എത്താമെന്ന വിശ്വാസത്തിൽ ജോലി വരെ നഷ്ടപ്പെടുത്തിയവരാണ് അധികവും. പണം പിടിച്ചെടുക്കാൻ വേറെ മാർഗം ഇല്ലെന്നു കണ്ടു പ്രതികളെ കണ്ടെത്താനായി പലരും ആഴ്ചകളായി ഇരിഞ്ഞാലക്കുടയിൽ താമസിക്കുക ആയിരുന്നു. മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ പിൻബലത്തിൽ സോഷ്യൽ മീഡിയ വഴിയും ഉദ്യോഗാർഥികളെയും വിദ്യാർത്ഥികളെയും കണ്ടെത്താൻ തട്ടിപ്പ് സംഘത്തിന് കഴിഞ്ഞിരുന്നു. പിടിക്കപെട്ടാലും കാര്യമായ ശിക്ഷ ലഭിക്കാതെ ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ രക്ഷപ്പെടുന്നതിനാൽ ഇത്തരം തട്ടിപ്പുകൾ തുടർക്കഥകളായി മാറുകയാണ് എന്ന ആക്ഷേപവും ശക്തമാണെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടാൻ തയ്യാറാകാത്തതും തട്ടിപ്പുകൾ ആവർത്തിക്കാൻ പ്രധാന ഘടകമായി മാറുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍