Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ

67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവർത്തനത്തിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ്
സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളർ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും പ്രാസംഗികനും സിപിഐയുടെ സാംസ്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.പി. അഹമ്മദിന്റെ പ്രസംഗം വൈറൽ. യുകതിവാദികളുടെ കൂട്ടായമായ 'ചാർവാകം' സെമിനാറിൽ അദ്ദേഹം കഴിഞ്ഞ വർഷം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയത്. ഇക്കാര്യം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെർളി വിസ്ബോർഡിന്റെ പുസ്തകത്തിലുണ്ടായിരുന്നുവെന്നും അഹമ്മദ് വ്യക്തമാക്കി. മെർളി വെസ് ബോർഡിന്റെ പുസ്തകം ആരും ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എ പി അഹമ്മദിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്...

'മലപ്പുറത്താണെല്ലോ പ്രമാദമായ രാമസിംഹൻ കൊലക്കേസ് നടന്നത്. 1947 ആഗസറ്റ് മാസം. ഞാൻ ചരിത്രത്തിലെ ഒരു കൗതുകം നിറഞ്ഞ ലേഖനം കെ.എൻ.പണിക്കരിന്റേത് വായിച്ചു. അദ്ദേഹം പറഞ്ഞത് മലപ്പുറത്ത് മാത്രമാണ് 1947 ആഗസറ്റ് 15ന് പതാക ഉയർത്താത്തത് എന്നാണ്. അതിന്റെ കാരണം രണ്ടാണ്. തലേന്നുവരെ പത്തുമുഴം കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ, എന്ന് പറഞ്ഞവർക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് കൊടി ഉയർത്താൻ പേടിയായിരുന്നു. നമ്പർ ടു..കർഫ്യൂ നിലനിന്നിരുന്നു. രാമസിംഹനെ കൊന്നതിന്റെ പേരിൽ. കിളിയമണ്ണിൽ ഉണ്ണീൻ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ അനിയനും കോഴിക്കോട്ട് ആര്യ സമാജത്തിൽ പോയിട്ട്, ഹിന്ദു മതത്തിൽ ചേർന്നു. അദ്ദേഹത്തിന്റെ അനിയൻ കമല അന്തർജനം എന്ന ഒരു ബ്രാഹ്മണ സ്ത്രീയെ, വിവാഹം കഴിച്ചു. സമാധാനമായിട്ട് കഴിഞ്ഞ ഒരു കുടുംബം ഒരു രാത്രിയിൽ സകല മഹല്ലുകളും കൂടിയാലോചിച്ചിട്ട് ഗൂഢാലോചന നടത്തിയിട്ട് ആ മനുഷ്യനെയും അനിയനെയും ഒക്കെ വെട്ടിക്കൊന്നു. രാമസിംഹനെ, നരസിംഹനെ അദ്ദേഹത്തിന്റെ ഭാര്യയെ അരിവെപ്പുകാർ അയ്യരെ ഒക്കെകൂടി കൂട്ടക്കൊല ചെയ്തു. കീഴ് ക്കോടതി
നാലുപേർക്ക് വധശിക്ഷ വിധിച്ചു. കൂട്ടമായി മലബാറിലെ സകല പള്ളികളിലും പോയി പിരിവ് നടത്തിയിട്ട് മദ്രാസ് ഹൈക്കോടതിൽ അപ്പീൽ പോയി. പിരിവ് നടത്തിയത് കേസ് നടത്താനുള്ള ചെലവിന് വേണ്ടി മാത്രമായിരുന്നില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും പ്രലോഭിപ്പിച്ചും കൂറുമാറാൻ വേണ്ടി കൂടിയാണ്. അതോടെ ഒറ്റയെണ്ണം സാക്ഷി പറഞ്ഞില്ല. ഒരു കുട്ടി സാക്ഷി പറഞ്ഞില്ല. ഭീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പറ്റാഞ്ഞത്. മലപ്പുറത്തിന്റെ മണ്ണിൽ വലിയ സ്വാതന്ത്ര്യത്തിന്റെ കഥകളൊക്കെ ഞങ്ങൾ വീര പുളകത്തോടെ പറയാറുണ്ട്. മോശമല്ലാതെ അത് പറയുകയും പഠിക്കുകയും ചെയ്ത ആളാണ് ഞാൻ. പക്ഷേ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ചരിത്രം തന്നെ ഇതിനെയൊക്കെ റദ്ദ് ചെയ്തിട്ടുമുണ്ട്.

നമ്മുടെ നന്മകൾ ഇങ്ങനെ വാഴ്‌ത്തിക്കൊണ്ടിരിക്കുമ്പോൾ മലപ്പുറത്തിന്റെ മറുപുറവും ചേർത്ത് പറയുമ്പോഴാണ് ഇതിന്റെ ഒക്കെ നരേഷൻ പൂർത്തിയാവുക. നമ്മുടെ മഹാബുദ്ധിജീവികൾക്ക് പലപ്പോഴും എന്ത് പറയേണ്ടെന്ന് നന്നായി അറിയാം. കാൽ നൂറ്റാണ്ടുകാലമായി, ചേകന്നൂർ മൗലവിയെ കൊന്നതിന് തുല്യമായ ഒരു സംഭവവുമില്ല. ഫാസിസത്തിനെതിരെ പറയാനുള്ള എന്ത് അവകാശമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ നമുക്ക് എന്ത് അവകാശമാണ് ഉള്ളത് മതത്തോട് വിയോജിച്ച് നാൽപ്പതു വർഷം അദ്ദേഹം മതപ്രസംഗം നടത്തി. അദ്ദേഹത്തിന് വലിയ അനുയായികളെയൊന്നും കിട്ടിയിട്ടില്ല. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ ചോരക്ക് വലിയ വില കിട്ടുന്നുണ്ട്. അദ്ദേഹത്തോട് വിയോജിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തില്ല ഈ മണ്ണ്. ഒരു അസ്ഥിക്കഷ്ണം കണ്ടുകിട്ടിയിട്ടില്ല. വർഗീയതയുടെ ഏറ്റവും വലിയ അപകടം ഇതാണ്. അഭിമന്യുവിനെ കൊന്ന പ്രതികളെ എന്ന് പിടിക്കുമെന്ന് ഏതൊക്കെ രാഷ്ട്രീയ കക്ഷികൾ പാതിരാത്രിയിൽ ഇവരെയൊക്കെ രക്ഷിക്കുമെന്ന് കാത്തിരുന്ന് കാണാം. ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്. ചേകന്നൂർ മൗലവിയെ കൊന്ന കേസിൽ ആരൊക്കെയാണ് ഒന്നിക്കുന്നതായി നമ്മൾ കണ്ടത്. നമ്മൾ ആദ്യം വിചാരിച്ചത് ഇടതുപക്ഷവുമായി ഇദ്ദേഹത്തെ കൊന്ന മൗലവിമാർക്ക് ബന്ധമുണ്ട് എന്നതായിരുന്നു. എന്നാൽ വലതുപക്ഷം വരുമ്പോൾ പിടിക്കേണ്ടെ. അതുകഴിഞ്ഞ് സിബിഐക്ക് വിട്ടു. എന്നിട്ട് എന്തുണ്ടായി. ഹവ്വാ ഉമ്മ ഞാൻ അവിടെ കേറുമ്പോൾ ഇടക്ക് പറയാറുണ്ട്. മക്കളെ ഒന്നു കാണിച്ചു തരുമോ. എവിടെയാണ് കുഴിച്ചിട്ടത് എന്ന് പറഞ്ഞുതരൂ. എനിക്ക് ഒന്ന് പ്രാർത്ഥിക്കാനാണ് എന്ന്. മലയാളി ലജ്ജിക്കണം, പ്രത്യേകിച്ച് മലപ്പുറത്തുകാർ. ബിജെപി ഭരിച്ചില്ലോ, കോൺഗ്രസ് ഭരിച്ചില്ലേ...ഈ ഭീകരന്മാരായ മാഫിയകളെ എന്താണ് തൊടാൻ കിട്ടാത്തത്.

ഇതിനോട് ചേർത്തു പറയേണ്ട ഒരു കാര്യം, പൊറുക്കാൻ പറ്റാത്ത ഒരു കാര്യം ഇതാണ്. ചേകന്നൂർ മൗലവിക്കുവേണ്ടി ഒച്ചവെച്ച എത്രപേർ മാധവിക്കുട്ടിക്കുവേണ്ടി സംസാരിച്ചു? മതപരിവർത്തനം എന്ന ആഗോള കച്ചവടത്തിന്റെ ഏറ്റവും വലിയ ഏജന്റ് മലപ്പുറത്തെ മുസ്ലിം ലീഗിന്റെ നേതാവായ ഒരു എംപിയാണെന്ന് ചരിത്രം പകൽവെളിച്ചം പോലെ വിളിച്ചു പറയുന്നു. ലീലാ മേനോൻ മരിച്ചുപോയി. അവർ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോൾ കനേഡിയക്കാരിയായ ഒരു എഴുത്തുകാരി മെർളി വേസ് ബോഡ്,എന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനത്തെ പത്തുകൊല്ലം അവർക്കൊപ്പം സഞ്ചരിക്കയും ജീവിക്കുകയും ചെയ്ത ആത്മ സുഹൃത്താണ്.

മാധവിക്കുട്ടി മലയാളത്തിൽ ആരാണോ അത്രയും തത്തുല്യമായ പദവി കനേഡിയൻ സാഹിത്യത്തിലുള്ള വ്യക്തിയാണ് ഇവർ. നമ്മളെപ്പോലെ ജാടയും കാപട്യവും ഇല്ലാത്തതുകൊണ്ട് അവർ അത് തുറന്ന് എഴുതി. മരിക്കുന്നതിന് മുമ്പ് മാധവിക്കുട്ടിക്ക് കാണിച്ചുകൊടുത്തു. ഇവനാണ് ഭീകരൻ എന്ന് ഞാൻ എഴുതട്ടെ. മാധവിക്കുട്ടി ആകെ പറഞ്ഞത്. മോളെ ഞാൻ അവനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണരുത്, അതുകൊണ്ട് അവന്റെ പേര് ഒന്ന് മാറ്റിക്കോ. അങ്ങനെയാണ്, സാദിഖലിയായത്. പക്ഷേ കമലിന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കമൽ വേഷം ഒക്കെ ഏതാണ്ട് അതുപോലെ ആക്കിയെങ്കിലും, വേറെന്തോ പേര് കൊടുത്തു. അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്. ഇത് ചെറിയ കാര്യമാണോ. വ്യക്തിപരമായി ഞങ്ങളൊക്കെ അടുപ്പം ഉള്ളവർ ആകും. പക്ഷേ മാധവിക്കുട്ടിയോട് അതിക്രമം കാണിക്കുകയെന്നാൽ. എന്താണ് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള ഒരാളെ പരസ്യമായി കടവിനടുത്ത റിസോർട്ടിൽ കൊണ്ടുപോയി, ആ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക. എന്നിട്ട് അവർ കലഹിക്കുമ്പോൾ കെട്ടിക്കോളാൻ പറയുക. ഇന്നു മുതൽ പത്താം ദിവസം എന്റെ ഭാര്യയാണെന്ന് പറയുക. അതിനുള്ള കണ്ടീഷൻ. മതം മാറണം. ഉടനെ തയ്യാറായി. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യജ്ജലമായ ജന്മം, എന്തിനും തയ്യാറായി. അവര് മതം മാറാൻ ഏർപ്പാടാക്കി. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരത്തെ സൗത്ത പാർക്ക് ഹോട്ടലിൽ ഡിന്നർ ബുക്ക് ചെയ്തു. പിന്നെ ഫോൺ എടുത്തിട്ടില്ല. പിന്നെ കേൾക്കുന്ന കഥ ഇതാണ്. കലയല്ല സത്യം. സൗദി അറേബ്യൻ ജാലിയാത്തിൽനിന്ന് പത്തുലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോക പ്രശസ്തയായ ഒരു എഴുത്തുകാരിയെ ഞാനിതാ ഇസ്ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത്. മലപ്പുറം ജില്ലയിലെങ്കിലും മുസ്ലിംലീഗുപോലൊരു പാർട്ടിയുടെ ഓഫീസ് പൂട്ടിക്കാൻ ഈ ഒരൊറ്റ ഇഷ്യൂ മതിയായിരുന്നല്ലോ. എന്താണ് മിണ്ടാത്തത്. നമ്മുടെ ഇടതുപക്ഷ സർക്കിളുകളിലൊക്കെ ഇയാളെ ഇപ്പോഴും മതേതര
വാദിയായി ആഘോഷിക്കുകയാണ്- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി.

നേരത്തെയും പലതവണ മാധവിക്കുട്ടിയുടെ മതം മാറ്റം വിവാദമായിരുന്നു. എന്നാൽ സംഭവത്തിൽ സമദാനി പ്രതികരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP