റിസർവ്വ് ബാങ്കിന് വേണ്ടത് എല്ലാ നിക്ഷേപകരുടേയും വിവരങ്ങൾ; അഞ്ച് ലക്ഷത്തിൽ കൂടുതലുള്ളവരുടെ വിവരങ്ങൾ ലഭിക്കാതെ കേന്ദ്രം പിന്നോട്ട് പോകില്ല; വിവരം കൊടുക്കേണ്ടി വന്നാൽ കുഴപ്പത്തിലാകുന്നത് കള്ളപ്പണക്കാരെക്കാൾ കൂടുതലുള്ള രാഷ്ട്രീയക്കാർ; തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങൾ കാണിക്കാത്തത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ. രാഷ്ട്രീയ നേതൃത്വങ്ങളുടെ സജീവ ഇടപെടൽ തന്നെയാണ് സഹകരണ മേഖലയുടെ കരുത്ത്. സിപിഎമ്മും ഇടതുപക്ഷവുമെല്ലാം സജീവമായി ഇതിലേക്ക് സമൂഹത്തെ ആകർഷിക്കുന്നു. കൊച്ചു നിക്ഷേപങ്ങൾ മുതൽ കോടികൾ വരെ സഹകരണ മേഖലയിലേക്ക് ഒഴുകിയെത്തി. അങ്ങനെ അത് സമ്പൽസമൃദ്ധവുമായി. പ്രാഥമിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ റിസർവ്വ് ബാങ്ക് ശ്രമിച്ചപ്പോഴും ഇടത് വലത് ഒരുമിച്ചു. അതുകൊണ്ട് തന്നെ അത് നടന്നില്ല. ഇതിലൂടെ പുറത്തറിയാതെ പോയത് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ വിവരങ്ങളായിരുന്നു. രണ്ട് ലക്ഷം കോടിയുടെ നിക്ഷേപത്തിന്റെ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത് ആദായ നികുതി വകുപ്പിനും നഷ്ടക്കച്ചവടമായി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയപ്പോൾ തന്നെ ആദായ നികുതി വകുപ്പ് സഹകരണ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചു. അപ്പോഴും സംഘടിത ശക്തി ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളിലെ പരിശോധനയെ അട്ടിമറിച്ചു.
ഇതിന് പ്രതികാരമാണ് റിസർവ്വ് ബാങ്ക് തീർക്കുന്നത്. സഹകരണ മേഖലയെ തകർക്കണമെന്ന് കേന്ദ്രമോ റിസർവ്വ് ബാങ്കോ ആഗ്രഹിക്കുന്നില്ല. എന്നാൽ ആർബിഐയ്ക്ക് വിധേയമായി പ്രവർത്തിക്കണം. അതായത് നിക്ഷേപകരുടെ വിവരമെല്ലാം റിസർവ്വ് ബാങ്കിലും ആദായ നികുതി വകുപ്പിനും ലഭ്യമാകണം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപവും നികുതിക്ക് വിധേയമാകും. ഇതിനായി കെ.വൈ.സി(നോ യുവർ കസ്റ്റംമർ) നടപ്പിലാക്കണം. ഇതിലൂടെ സഹകരണ നിക്ഷേപങ്ങളിലെ വ്യക്തികളെ റിസർവ്വ് ബാങ്കിന് അറിയാനാകും. നിലവിൽ എല്ലാ ദേശസാൽകൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. തിരിച്ചറിയിൽ രേഖ എല്ലാ നിക്ഷേപങ്ങൾക്കും നിർബന്ധമാക്കുകയാണ് കെ വൈ സി രീതിയുടെ പ്രത്യേകത. പാൻ നമ്പർ അടക്കമുള്ള വിവരം നൽകണം. ഇതിലൂടെ നിക്ഷേപകനിൽ നിന്നും ആദായ നികുതി പരിവ് സജീവമാക്കാൻ കേന്ദ്ര സർക്കാരിനാകും.
തെരഞ്ഞെടുപ്പ് ഫണ്ടായി വൻ തുക നേതാക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, പലരും ഈ തുകയിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നില്ല. ഇങ്ങനെ ഉപയോഗിക്കാത്ത പണം കുമിഞ്ഞു കൂടുന്നുണ്ട്. ഇതെല്ലാം സഹകരണ ബാങ്കുകളിലെ രഹസ്യ നിക്ഷേപമാകുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഇത്തരക്കാരെ പിടിക്കാനാണ് അസാധുവാക്കിയ നോട്ടുകൾ ഏറ്റെടുക്കാൻ സഹകരണ മേഖലയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത്. അഞ്ച് ലക്ഷത്തിൽ അധികം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പൂർണ്ണമായും നൽകാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയുമില്ല. ഭാവിയിൽ കെ വൈ സിയും നിർബന്ധമാക്കണം. ഇത് നടപ്പിലാക്കി നികുതി വരവ് കൂട്ടാനുള്ള തന്ത്രപരമായ സമയമായി നോട്ട് അസാധുവാക്കലിനെ കേന്ദ്ര സർക്കാരും ആർബിഐയും കണ്ടു. അതൊകൊണ്ടാണ് ജില്ലാ സഹകരണ ബാങ്കുകൾക്ക് പോലും പുതിയ നോട്ടുകൾ മാറ്റി നൽകാതെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വിഷയത്തിൽ കോടതി സമീപിച്ചാൽ തീരുമാനം എതിരാകുമെന്ന് സഹകരണ പ്രസ്ഥാനങ്ങൾക്കും അറിയാം. അതുകൊണ്ട് കൂടിയാണ് നിയമപോരാട്ടത്തിന് പോകാതെ രാഷ്ട്രീയ സമരത്തിന് സംസ്ഥാന സർക്കാർ തന്നെ തയ്യാറാകുന്നത്.
ആദായ നികുതി അടയ്ക്കാത്തതെല്ലാം കള്ളപ്പണമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പാവപ്പെട്ടവരുടെ ചെറിയ നിക്ഷേപങ്ങളെ കള്ളപ്പണമായി കാണരുതെന്ന് സഹകാരികളും പറയുന്നു. കെ വൈ സി നൽകിയാൽ ബാങ്കിലുള്ള മുഴുവൻ നിക്ഷേപങ്ങൾക്കും നികുതി അടയ്ക്കേണ്ടി വരും. അതിനപ്പുറം മറ്റൊരു പ്രതിസന്ധിയുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും സഹകരണ പ്രസ്ഥാനങ്ങളിൽ നിക്ഷേപമുണ്ട്. ചെറുതു മുതൽ കോടികൾ വരെ നിക്ഷേപിക്കുന്നവരാണുള്ളത്. കണക്കുകൾ പുറത്തുവന്നാൽ ഈ രാഷ്ട്രീയക്കാരെല്ലാം പ്രതിസന്ധിയിലാകും. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് എല്ലാവരും ചെയ്യാറുമുണ്ട്. ഇങ്ങനെ നൽകുന്ന സത്യവാങ്മൂലത്തിൽ മിക്കവരും സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾ കാണിക്കുന്നത് കുറവാണ്. ഇതാണ് രാഷ്ട്രീയ നേതാക്കളെ പ്രതിസന്ധിയിലാക്കും. സഹകരണ ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പുറത്താകുമ്പോൾ പല രാഷ്ട്രീയക്കാരുടെ പേരുവിവരവും അതിലുണ്ടാകും. അത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി എതിരാളികൾ ഒത്തുനോക്കുകയും ചെയ്യു. പ്രത്യേകിച്ച് ബിജെപിക്കാർ.
അങ്ങനെ നോക്കുമ്പോൾ പൊരുത്തകേട് കണ്ടെത്തിയാൽ എംഎൽഎമാരുടേയും എംപിമാരുടേയും പഞ്ചായത്ത് അംഗങ്ങളുടേയുമെല്ലാം വിജയങ്ങൾക്കെതിരെ നിയമ നടപടികൾ വരും. സത്യവാങ്മൂലത്തിൽ സ്വത്ത് മറച്ചു വയ്ക്കുന്നത് അയോഗ്യതയ്ക്ക് പോലും കാരണമാകും. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾ പുറം ലോകത്ത് എത്തിയാൽ കുടുങ്ങുന്ന രാഷ്ട്രീയക്കാർ ഏറെയാണ്. ഈ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ റിസർവ്വ് ബാങ്കുമായി സഹകരണത്തിന് തയ്യാറാകാത്തത്. നിക്ഷേപകരുടെ വിവരങ്ങൾ അന്വേഷിക്കാനാണ് വെല്ലുവിളി. ഇത് നൽകാമെന്ന് സഹകരണ പ്രസ്ഥാനങ്ങൾ സമ്മതിച്ചാൽ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങളേയും ആർബിഐ കാണും. സഹകരണ പ്രസ്ഥാനങ്ങളിലുള്ള നിക്ഷേപങ്ങളുടെ സുതാര്യത ഉറപ്പാക്കി രാജ്യത്തിന്റെ നികുതി സമ്പത്ത് കൂട്ടാനാണ് ആർബിഐയും ആദായ നികുതി വകുപ്പും ശ്രമിക്കുന്നത്. ബിജെപിയുടേത് രാഷ്ട്രീയക്കാരുടെ രഹസ്യമാക്കിയ നിക്ഷേപം പുറത്തു കൊണ്ടു വന്നുള്ള രാഷ്ട്രീയ നേട്ടവും.
ഇതിനൊപ്പം ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വരുമാന നികുതിയും സഹകരണബാങ്കുകളെ സമ്മർദ്ദത്തിലാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് കുറഞ്ഞത് പ്രതിവർഷം 1000 കോടിയെങ്കിലും നികുതി ഇനത്തിൽ ഈടാക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചവരുടെ വിവരങ്ങൾ നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ ആവശ്യത്തിനെതിരെ കതിരൂർ സഹകരണ ബാങ്കടക്കം 20 ബാങ്കുകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. പക്ഷെ സംസ്ഥാനത്തെ പല സഹകരണബാങ്കുകളും ഇപ്പോഴും ആദായനികുതിവകുപ്പിന് വിവരങ്ങൾ നൽകുന്നില്ല. വിവരങ്ങൾ കിട്ടുമ്പോൾ തൊട്ടുപിന്നാലെ റെയ്ഡ് നടത്തുന്നുവെന്നും ഇത് പണത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നുവെന്നുമാണ് അതിന് ബാങ്കുകൾ നിരത്തുന്ന ന്യായം.
ഇൻകം ടാക്സ് നിയമത്തിലെ 133(6) വകുപ്പനുസരിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള അവകാശമുണ്ടെന്ന വാദം സുപ്രി കോടതി ശരിവച്ചെങ്കിലും സംസ്ഥാനത്തെ നാല് സഹകരണബാങ്കുകൾ, പരിശോധനയ്ക്കെതിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇരുപതോളം ബാങ്കുകൾ ഉദ്യോഗസഥരോട് സഹകരിച്ചില്ലെന്നും സംഘടനാനേതാക്കൾ പറയുന്നു. സംസ്ഥാനത്ത 1804 സഹകരണബാങ്കുകളുടെയും ശാഖകളുടെയും വരുമാനത്തിൽ നിന്നായി 1000 കോടിയോളം രൂപ പ്രതിവർഷം നികുതി നൽകണമെന്ന ആവശ്യമാണ് ആദായ നികുതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. കാർഷികവായ്പാ സംഘങ്ങളായി രജിസ്റ്റർ ചെയ്ത ബാങ്കുകൾ വാണിജ്യ വായ്പകളാണ് കൂടുതൽ നൽകുന്നത്. അതുകൊണ്ട് നികുതി ഇളവ് പിൻവലിക്കണമെന്ന ആവശ്യവും ആദായ നികുതി വകുപ്പ് ഉന്നയിക്കുന്നുണ്ട്. ഇത് നടപ്പായാൽ സഹകരണ പ്രസ്ഥാനങ്ങളിൽ നിന്ന് ഇടപാടുകാർ അകലുകയും ചെയ്യും.
സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളും പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളും പൂർണമായി പ്രവർത്തന രഹിതമായതോടെ നിലയ്ക്കുന്നത് പ്രതിദിനം 25,000 കോടി രൂപയുടെ ക്രയവിക്രയമാണ്. 14 ജില്ലാ സഹകരണബാങ്കുകൾക്ക് 783 ശാഖകളും 1,604 പ്രാഥമിക സഹകരണസംഘങ്ങൾക്ക് 4,000 ശാഖകളുമാണുള്ളത്. ജില്ലാ സഹകരണബാങ്കുകളിൽ മാത്രമായി 60,000 കോടി രൂപയാണ് മൊത്തം നിക്ഷേപം. പ്രാഥമിക വായ്പാ സഹകരണസംഘങ്ങളിലെമാത്രം നിക്ഷേപം 80,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഇതിനുപുറമേ 60 അർബൻ സഹകരണ ബാങ്കുകളിലേയും മറ്റ് പലതരം സഹകരണ സംഘങ്ങളിലേതും കൂടിയാകുമ്പോൾ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം 1.8 ലക്ഷംകോടി രൂപയോളമാകും. ജില്ലാ സഹകരണബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന്റെ നാല് ശതമാനം റൊക്കം പണമായി അതത് ബാങ്കുകളിൽത്തന്നെയോ അല്ലെങ്കിൽ സംസ്ഥാന സഹകരണബാങ്കിലോ മറ്റ് പൊതുമേഖലാ ബാങ്കുകളിലോ കറന്റ് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇത് 2,400 കോടി രൂപവരും. അതുകൊണ്ട് തന്നെ എത്രമാത്രം ഇടപാടുകൾ നടക്കുന്നുവെന്ന ധാരണ റിസർവ്വ് ബാങ്കിനുണ്ട്.
പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ മൊത്തം നിക്ഷേപമായ 80,000 കോടി രൂപയുടെ രണ്ടരശതമാനം തുകയാണ് നീക്കിയിരിപ്പായി കൈവശം സൂക്ഷിക്കുന്നത്. അത്യാവശ്യത്തിന് വായ്പ നൽകുന്നതിന് വരുന്ന കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഏകദേശം 2,400 കോടിയോളം രൂപയാണ് പ്രാഥമികസംഘങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത്. ഇങ്ങനെ ജില്ലാ ബാങ്കുകളിലും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലും സൂക്ഷിക്കുന്ന 4,800 കോടി രൂപയുടെ അഞ്ചിരട്ടി തുകയുടെ വിനിമയമാണ് ഒരോദിവസവും സഹകരണ ബാങ്കുകളുടെ ശൃംഖലയിലൂടെ നടക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്