ഓൺ ലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ്; ഒരു ദിവസം കൊണ്ട് കാർഡ് ലഭിച്ചപ്പോൾ ആക്ടീവ് ആകാൻ 45 ദിവസം വേണമെന്ന മറുപടിയും; റേഷൻ കാർഡ് തരാൻ വേണ്ടി പറഞ്ഞു.. നൽകി; അപ്പോൾ ഫുള്ള് തള്ളാണ് അല്ലേ?: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഫോൺ സംഭാഷണം ഇങ്ങനെ; റേഷൻ കാർഡ് ആക്ടീവ് ആകാൻ എത്ര സമയം വേണം? ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മറുനാടനോട് പറഞ്ഞത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക എതിർ പ്രചാരണം. 24 മണിക്കൂർക്കൊണ്ട് ലഭിക്കുന്ന റേഷൻ കാർഡ് ആക്റ്റീവ് ആക്കാൻ 45 ദിവസം വേണമെന്നാണ് പ്രചാരണങ്ങളിൽ മുഖ്യം. ഒരു ദിവസം കൊണ്ട് ലഭിക്കുന്ന റേഷൻ കാർഡ് ആക്റ്റീവ് ആക്കാൻ 45 ദിവസം വേണമെങ്കിൽ പിന്നെ എന്തിനാണ് ധൃതി പിടിച്ച് റേഷൻ കാർഡ് ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രചാരണങ്ങളിൽ മുഖ്യം. ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ റേഷൻ കാർഡ് ഇല്ലാത്തതിനാൽ മിക്കവർക്കും ലഭിക്കുന്നില്ല എന്ന് മനസിലാക്കിയാണ് ഇരുപത്തിനാല് മണിക്കൂർകൊണ്ട് റേഷൻ കാർഡ് ലഭ്യമാക്കുന്ന പദ്ധതി ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചത്. ഈ പദ്ധതി വെറുതെയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്.
24 മണിക്കൂറിനകം കാർഡുകൾ അനുവദിച്ചിട്ടും ആക്ടീവാകുന്നില്ലെന്നു പരാതികൾ ധാരാളം ഉയർന്നിരുന്നു. എന്നാൽ എതിർ പ്രചാരണങ്ങളെ ഭക്ഷ്യവകുപ്പ് തള്ളിക്കളയുകയാണ്. പദ്ധതി അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ചില ശക്തികൾ നടത്തുന്ന പ്രചാരണം എന്നാണു സോഷ്യൽ മീഡിയാ പ്രചാരണങ്ങളെ ഭക്ഷ്യവകുപ്പ് കാണുന്നത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന രീതിയിലുള്ള വിമർശനമാണ് ഇതെന്നു മറുനാടനോട് പറഞ്ഞു.
ലോക്ക് ഡൗണിൽ പ്രശ്നത്തിലായവരെ സഹായിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പലർക്കും റേഷൻ കാർഡ് ഇല്ലാത്തതിനാൽ ആനുകൂല്യം കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഒരു ദിവസം കൊണ്ട് റേഷൻ കാർഡ് ലഭ്യമാക്കുന്ന പദ്ധതി സർക്കാർ തുടങ്ങിയത്. പിന്നെ എന്തുകൊണ്ട് അത് ആക്റ്റീവാകാൻ 45 ദിവസം വേണം എന്ന പ്രചാരണം നടത്തുന്നു. സർക്കാർ പദ്ധതിയ്ക്കെതിരെ വെറുതെയുള്ള ചെളിവാരിയെറിയൽ ശ്രമമാണിത്. തീർത്തും ദുരുപദിഷ്ടമായ പ്രചാരണമാണ് നടക്കുന്നത്. നല്ല രീതിയിൽ നടക്കുന്ന റേഷൻ കാർഡ് വിതരണത്തെ അപഹസിക്കാനുള്ള ശ്രമമാണിത്.
24 മണിക്കൂർകൊണ്ട് ആക്ട്ടീവായ എല്ലാ റേഷൻ കാർഡുകളും പെട്ടെന്ന് തന്നെ ആക്റ്റീവ് ആകുന്നുണ്ട്. ഒരു ദിവസം കൊണ്ട് ലഭിക്കുന്ന കാർഡ് ആക്റ്റീവ് ആകാൻ 45 ദിവസം വേണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മെയ് മാസം 15 വരെ ഇഷ്യൂ ചെയ്ത മുഴുവൻ റേഷൻ കാർഡുകൾക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 15 വരെ റേഷൻ കാർഡ് കിട്ടിയവർക്ക് 21 മുതൽ സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സർക്കാർ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ആക്ടീവാകാൻ തീരുമാനിച്ചത് ആനുകൂല്യങ്ങൾ നൽകാനാണ്. അതെങ്ങനെ 45 ദിവസം എടുക്കും. 15 തീയതിവരെ ഇഷ്യൂ ചെയ്ത എല്ലാ റേഷൻ കാർഡുകൾക്കും 21 മുതൽ എല്ലാ ആനുകൂല്യങ്ങളും നൽകിത്തുടങ്ങും. 21 നുള്ളിൽ ഇതിന്റെ ഡാറ്റകൾ ഇ പോസ് മെഷീനിൽ കയറും.-വേണുഗോപാൽ പറയുന്നു.
റേഷനിങ് അധികൃതരുമായി ഒരാൾ നടത്തുന്ന സംഭാഷണം:
? ഒരു റേഷൻ കാർഡ് എടുത്തിരുന്നു. രണ്ടു ദിവസം മുൻപ്. ഓണലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ് എന്നാണ് പറഞ്ഞത്. ചെന്ന് നോക്കുമ്പോൾ അത് ആക്ടീവ് ആയിട്ടില്ലാ എന്ന് പറഞ്ഞു.
=ഒരു റേഷൻ കാർഡ് ആക്റ്റീവ് ആകാൻ 45 ദിവസം വേണം. താത്കാലിക റേഷൻ കാർഡ് 24 മണിക്കൂറു കൊണ്ട് കൊടുക്കാനാണ് ഗവണ്മെന്റ് പറഞ്ഞത്. കേട്ടോ..
?അപ്പോൾ 45 ദിവസം കഴിഞ്ഞാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ കഴിയൂ...
=അത്രയേ ഉണ്ടാവുകയുള്ളൂ....
?പിന്നെ ഇപ്പം ഇത്രയും അർജന്റ് ആയി എടുത്തിട്ടു എന്താണ് ഉപകാരം...
=റേഷൻ കാർഡ് ഇരുപത്തിനാല് മണിക്കൂറുകൊണ്ട് നൽകാൻ ഗവണ്മെന്റ് പറഞ്ഞിരുന്നു.
?ആനുകൂല്യങ്ങൾ എല്ലാം വാങ്ങിക്കാൻ വേണ്ടിയാണ് സർക്കാർ ഈ രീതി കൊണ്ടുവന്നത്...
=ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടു നമുക്ക് അറിവൊന്നുമില്ല.
=റേഷൻ കാർഡ് തരാൻ വേണ്ടി പറഞ്ഞു.. നൽകി...
ഫുള്ള് തള്ളാണ് അല്ലേ?
ഈ സംഭാഷണമാണ് ഭക്ഷ്യവകുപ്പിനെക്കുറിച്ചും റേഷൻ കാർഡ് വിതരണത്തെക്കുറിച്ചുമുള്ള പ്രചാരണങ്ങളിൽ മുഖ്യം. ഈ പ്രചാരണവും സംഭാഷണവുമാണ് ഭക്ഷ്യവകുപ്പ് തള്ളിക്കളയുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കാർഡിന് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. അക്ഷയ കേന്ദ്രങ്ങൾവഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ച് റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കണമെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിലവിലെ സാഹചര്യത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. റേഷൻ കാർഡിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസവും റേഷൻ വിതരണത്തിൽ വൻ വർധനവാണ് വന്നത്. വിതരണം ആരംഭിച്ച് 10 ദിവസത്തിനകം 74.57 ശതമാനം റേഷൻ കാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ വാങ്ങി. ആകെയുള്ള 87.28 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 65.10 ലക്ഷം പേർ റേഷൻ വാങ്ങിയതായാണു സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. എല്ലാ വിഭാഗങ്ങൾക്കും സൗജന്യ റേഷൻ വിതരണം ഉണ്ടായിരുന്ന കഴിഞ്ഞ മാസം 97 ശതമാനം പേർ റേഷൻ വാങ്ങിയതായാണു സർക്കാർ കണക്ക്. 90 ശതമാനത്തിലേറെ വിതരണം നടന്ന റേഷൻ കടകൾ പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്, അതേസമയം, സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് 25 ലക്ഷം വരുന്ന മുൻഗണനേതര എൻപിഎസ് (നീല) കാർഡ് ഉടമകളിൽ 23.59 ലക്ഷം പേർ വാങ്ങി. മുൻഗണനേതര വിഭാഗത്തിലെ 26 ലക്ഷത്തോളം വരുന്ന എൻപിഎൻഎസ് (വെള്ള) കാർഡ് ഉടമകളിൽ ഇതുവരെ കിറ്റ് വാങ്ങിയത് 3.28 ലക്ഷം പേരാണ്. വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം 20 വരെ തുടരും. 21 മുതൽ എഎവൈ (മഞ്ഞ), സബ്സിഡി വിഭാഗം (പിങ്ക്) കാർഡ് ഉടമകൾക്കു കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ആരംഭിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍