കടയുടെ പെയിന്റും ബോർഡും ഒരേ രൂപത്തിൽ; അരി വില വർദ്ധനവിന് അന്തിമ തീരുമാനം എടുത്തില്ല; റേഷൻ പരാതികൾക്ക് പൊതുസ്ഥലത്ത് പരാതിപ്പെട്ടിയും; സംസ്ഥാനത്തെ റേഷൻ കടകൾ ജനുവരി 31 മുതൽ പുതുമോടിയിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഏകീകൃതരൂപമാകുന്നു. റേഷൻ കടകൾക്കുള്ള പെയിന്റ്, ബോർഡ് എന്നിവ ഇനി ഒരേ രൂപത്തിൽ ആകും. ഇത് പ്രകാരം സംസ്ഥാനത്തെ 14500 റേഷൻ കടകളും ഒരേ പെയിന്റിലും ഒരേ ബോർഡിലുമാകും പ്രത്യക്ഷപ്പെടുക. ജനുവരി 31 മുതൽ ഈ തീരുമാനം നടപ്പിലാകും. റേഷൻ കടകൾക്ക് ഏകീകൃത രൂപം നൽകുന്ന കാര്യത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനും റേഷൻ വ്യാപാരി സംഘടനകളും തമ്മിൽ നടന്ന കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ഈ തീരുമാനം വന്നത്. റേഷൻ കടകൾക്ക് ഒരേ പെയിന്റ്, ഒരേ ബോർഡ് എന്നിവ മാത്രമല്ല ഒരേ എംബ്ലവും വരും.
സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളെ ഒരൊറ്റ നോട്ടത്തിൽ ജനങ്ങൾക്ക് തിരിച്ചറിയാൻ വേണ്ടിയിട്ടാണ് ഈ മാറ്റം. പൊലീസ് സ്റ്റെഷനുകൾ ഒരേ രീതിയിൽ പെയിന്റ് അടിച്ച് ബോർഡ് തൂക്കാൻ മുൻപ് ഒരു നീക്കമുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് വിവാദമാവുകയും കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതി ജഡ്ജി ഒരു പരാമർശം നടത്തുകയും ചെയ്തിരുന്നു. റേഷൻ കടകൾക്ക് ആണ് ഒരേ രീതിയിൽ പെയിന്റ് ചെയ്ത് ബോർഡ് തൂക്കേണ്ടത്. അല്ലാതെ പൊലീസ് സ്റ്റേഷനുകൾക്ക് അല്ല. പൊലീസ് സ്റ്റേഷനുകൾ പെയിന്റ് അടിച്ച് എകീകൃതരൂപമാക്കുന്ന നടപടി നിലച്ചപ്പോഴാണ് ഇപ്പോൾ റേഷൻ കടകൾക്ക് ഒരേ പെയിന്റും ഒരേ ബോർഡുമായി എകീകൃത രൂപം വരുന്നത്. ജഡ്ജിയുടെ ഈ പരാമർശം തന്നെയാണ് ഭക്ഷ്യവകുപ്പ് അധികൃതരെയും ഈ നടപടിക്ക് പ്രേരിപ്പിച്ചത്.
റേഷൻ കൺട്രോളറുടെ ഉത്തരവ് അനുസരിച്ച് കട വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം റേഷൻ കട ഉടമകൾക്കാണ്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു പിന്തുണ കൂടി സർക്കാർ നൽകും. ഏകീകൃത രൂപമാക്കുമ്പോൾ അതിനു വരുന്ന ചെലവ് ഇനത്തിൽ 2500 രൂപ കൂടി സർക്കാർ ഓരോ കടയ്ക്കും നൽകും. 2000 രൂപയാണ് ആദ്യം തീരുമാനിച്ചതെങ്കിലും റേഷൻ വ്യാപാരികൾ തുക കൂട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ തുക 500 രൂപ കൂടി ഉയർത്തുകയായിരുന്നു. 7500 രൂപ മുതൽ 10000 രൂപ വരെയാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടത്. പക്ഷെ ഭക്ഷ്യവകുപ്പ് വഴങ്ങിയില്ല. പകരം റേഷൻ കൺട്രോളറുടെ ഉത്തരവ് ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ ഉത്തരവ് പ്രകാരം റേഷൻ കടകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് റേഷൻ കട വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. പക്ഷെ വാടകക്കെട്ടിടത്തിൽ പെയിന്റ് അടിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലാ എന്നാണ് റേഷൻ വ്യാപാരികൾ പറഞ്ഞത്. സ്വന്തം കെട്ടിടത്തിൽ ആണെങ്കിൽ ആവാം എന്നും വ്യാപാരികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. പക്ഷെ പൊതുമാനദണ്ഡം സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു പരാതിപ്പെട്ടി കൂടി സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഈ പരാതിപ്പെട്ടിയുടെ കാര്യത്തിൽ പക്ഷെ റേഷൻ വ്യാപാരികൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. വലിയ തുക ഇതിനായി വകയിരുത്തണം ഇതാണ് അവർ ആവശ്യപ്പെട്ടത്. അതോടെ പരാതിപ്പെട്ടിയുടെ കാര്യത്തിൽ സർക്കാർ പിന്നോക്കം പോയി. പരാതി കൊടുക്കാൻ ഓൺലൈൻ വഴി സംവിധാനമുണ്ട്. ഇതും റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇതോടെ ഭക്ഷ്യവകുപ്പും ഈ പരാതിയുടെ കാര്യത്തിൽ പിന്നോക്കം പോയി. പക്ഷെ സോഷ്യൽ ഓഡിറ്റ് സംവിധാനം നിലവിൽ ഉള്ളതിനാൽ പരാതിപ്പെട്ടി സ്ഥാപിക്കേണ്ട ആവശ്യം സർക്കാരിനുണ്ട്.
കാരണം ഇത്തരം പരാതികൾ വിജിലൻസ് വിങ് പരിശോധിക്കുന്നുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള പരാതി അറിയിക്കാൻ പരാതിപ്പെട്ടി വരും. റേഷൻ പരാതിപ്പെട്ടി എന്ന പരാതിപ്പെട്ടിയാണ് നിലവിൽ വരാൻ പോകുന്നത്. പൊതുസ്ഥലങ്ങളിൽ ആകും ഈ പരാതിപ്പെട്ടി സ്ഥാപിക്കുക. അതേ സമയം റേഷൻ കടകൾക്കുള്ള ആശ്വാസ പാക്കേജിന്റെ പേരിൽ നൽകുന്ന 16000 രൂപ സർക്കാർ 18000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വ്യാപാരികളിൽ നിന്നും വന്ന സമ്മർദ്ദത്തിന്റെ ഒടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരമുള്ള അധിക ബാധ്യത തീർക്കാൻ റേഷൻ അരിക്ക് കിലോയ്ക്ക് രണ്ടു രൂപ കൂട്ടാൻ സർക്കാർ ഒരുങ്ങുകയാണ്. നിലവിലെ 16000 എന്ന പാക്കേജിന് മാത്രം 328 കോടി രൂപ സർക്കാരിന് അധികബാധ്യതയുണ്ട്. ഈ ബാധ്യത കൂട്ടാൻ ഇനി തയ്യാറല്ലെന്നാണ് ധനവകുപ്പ് നിലപാട്. 80 കോടി രൂപയാണ് സർക്കാരിന് ഈ ഇനത്തിൽ അധിക ബാധ്യത വരുന്നത്. എന്നാൽ ഈ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാധ്യത ജനങ്ങൾക്ക് മുകളിൽ ചുമത്താൻ നിർദ്ദേശം വരുന്നത്. ഈ നിലപാടിനെ തുടർന്നാണ് റേഷൻ വിലവർധനയ്ക്ക് സർക്കാർ ഒരുങ്ങുന്നത്.
പക്ഷെ ഭക്ഷ്യവകുപ്പ് കർശനമായ നിലപാട് സ്വീകരിച്ചതിനാൽ റേഷൻ വില വർധനവിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. അരി കിലോയ്ക്ക് ഒരു രൂപ കൂട്ടണോ അതോ ഒരൊറ്റയടിക്ക് രണ്ടു രൂപ കൂട്ടണോ എന്ന കാര്യത്തിൽ സർക്കാർ തന്നെ ധാരണയിൽ എത്തിയിട്ടില്ല. ഇന്നലത്തെ കാബിനറ്റിൽ ഈ തീരുമാനം വന്നില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. റേഷൻ വില കൂട്ടിയാൽ അത് സംസ്ഥാനത്തെ 81 ;ലക്ഷം റേഷൻ കാർഡ് ഉടമകളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുകയാണ്. റേഷൻ വ്യാപാരികളുടെ വില്പന അനുസരിച്ച് മാസം 16000 രൂപ ലഭിക്കുന്ന ഒരു പാക്കേജിന് ഇടത് സർക്കാർ മുൻപ് അംഗീകാരം നൽകിയിരുന്നു. എന്നാൽ 16000 രൂപ ലഭിച്ചാൽ ചിലവുകളും മാസവാടകയും താങ്ങാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് നിലവിലെ പാക്കേജിൽ 2000 രൂപ കൂടി വർധിപ്പിച്ച് പാക്കേജ് പതിനെട്ടായിരം ആക്കാൻ സർക്കാർ തീരുമാനിച്ചത്. 45 ക്വിന്റൽ വിറ്റാലാണ് ഈ 18000 രൂപ സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. ഇങ്ങിനെ പാക്കേജ് കൂട്ടി നൽകുക വഴി സർക്കാരിന് അധിക ബാധ്യത വരുമെന്ന് മനസിലായതിനാണ് അധിക ബാധ്യത റേഷൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിൽ റേഷൻ വ്യാപാരികളെ പുനരുദ്ധരിക്കാൻ സർക്കാർ തീരുമാനമുണ്ട്.
എടിഎം കൗണ്ടർ ഫെസിലിറ്റി ഏർപ്പെടുത്തിയും ലോട്ടറി വിൽപ്പന ഏർപ്പെടുത്തിയും വരുമാനം കൂട്ടാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. അത് ഉടനടി തന്നെ നടപ്പിലാകുകയും ചെയ്യും. ഇതുകൂടാതെ മൊബൈൽ ചാർജ് കൂപ്പണുകൾ വഴിയും റേഷൻ കടക്കാർക്ക് വരുമാനം ലഭ്യമാകാൻ വഴികളുണ്ട്. ഇതൊന്നും ചെയ്യാതെയാണ് അധിക ബാധ്യത ജനങ്ങൾക്ക് മുകളിൽ അടിപ്പിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത്. രാവിലെ എട്ടുമുതൽ 12 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാണ് നിലവിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതൊഴിവാക്കി കൂടുതൽ നേരം തുറന്നിരിക്കാൻ തയ്യാറായാൽ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ റേഷൻ കട ഉടമകൾക്ക് ലഭിക്കും. പക്ഷെ ഇതിനു നിലവിൽ റേഷൻ കട ഉടമകൾ തയ്യാറാകുന്നില്ല. ഈ സാധ്യതകൾ റേഷൻ കട ഉടമകൾക്ക് മുന്നിൽ നിലനിൽക്കുന്നതിലാണ് റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍