എലിയെ പേടിച്ച് എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കിയത് ഇതാദ്യമല്ല; ഇന്നലെ ഇന്ത്യ നാണം കെട്ടത് ലണ്ടൻ വിമാനത്തിന്റെ പേരിൽ; തിരിച്ചിറക്കിയത് ഇറാൻ ആകാശത്ത് എത്തിയ ശേഷം; ഇന്ത്യയെ ഇങ്ങനെ തുടർച്ചയായി നാണം കെടുത്തിയിട്ടും എന്തേ സർക്കാർ അനങ്ങുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എലി കയറിയ ഫ്ളൈറ്റുമായി യാത്രക്കാരുടെ സുരക്ഷ പോലും മറന്ന് പറന്ന എയർ ഇന്ത്യ വിമാനം വീണ്ടും ഇന്ത്യയ്ക്ക് നാണക്കേടാകുന്നു. 225 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ ഒരു എലിയെ കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈയിൽനിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച വിമാനം പാതിവഴിയിൽ യാത്ര മതിയാക്കിയത്. ഇറാൻ അതിർത്തിയിൽ എത്തിയതോടെയാണ് എലിയുടെ കാര്യം വിമാനത്തിലെ ക്രൂ തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചു പറക്കുകയായിരുന്നു. എയർഇന്ത്യയെ പലവട്ടം എലി നാണം കെടുത്തിയിട്ടും മുൻകരുതലുകൾ എടുക്കുന്നില്ല. ഇതിന്റെ നേർ ചിത്രമാണ് ഇപ്പോൾ സംഭവിച്ചത്. പൊതുമേഖലാ വിമാനകമ്പനിയുടെ കെടുകാര്യസ്ഥതയാണ് വീണ്ടും വെളിച്ചെത്തുവരുന്നത്.
എയർ ഇന്ത്യയുടെ ചരിത്രത്തിലെ നാണംകെട്ട പറക്കലെന്നാണ് സംഭവത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽനിന്ന് രാവിലെ 7.30നാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇറാന്റെ വ്യോമ പരിധിയിൽ എത്തിയപ്പോഴാണ് വിമാനത്തിൽ എലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ എയർ ഇന്ത്യ, വിമാനം മുംബൈയിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. ആറ് മണിക്കൂറുകൾക്ക് ശേഷം 1.30ഓടെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര ചാനലുകൾ ഉൾപ്പെടെ കളിയാക്കലുമായി എത്തി. തുടർച്ചയായി വിമാനത്തിൽ കാണുന്ന എലികൾ എയർ ഇന്ത്യയുടെ സൽപ്പേരിന് തന്നെ കളങ്കമാവുകയാണ്.
ഇത് ആദ്യമായല്ല എയർ ഇന്ത്യയുടെ യാത്രയിൽ എലി വില്ലനാകുന്നത്. വിമാനത്തിൽ എലിയെ കണ്ടെത്തിയാൽ അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കിയ ശേഷം എലിയെ പുറത്ത് ചാടിക്കാനുള്ള നടപടികളാണ് സാധാരണ സ്വീകരിക്കാറ്. ഇല്ലെങ്കിൽ വിമാനത്തിന്റെ വയറുകൾ ഏതെങ്കിലും എലി കടിച്ചു മുറിക്കുകയോ മറ്റോ ചെയ്താൽ അത് അപകടത്തിന് ഇടയാക്കിയേക്കാം. ഇതു കൊണ്ട് കൂടിയാണ് ഇറാനിലെ വ്യോമാതിർത്തിയിൽ വച്ച് എലി കണ്ടെത്തിയപ്പോൾ തിരിച്ചു പറന്നത്. ഇതുമൂലം യാത്രക്കാർക്ക് നിരവധി മണിക്കൂറുകൾ നഷ്ടമായി. എലിയെ പോലുള്ളവ വിമാനത്തിലുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധന കൃത്യമായി നടക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എത്ര തവണ എലിയെ കണ്ടാലും എയർ ഇന്ത്യ പടിക്കുന്നില്ല. പൊതു മേഖലാ സ്ഥാപനമാണ് എയർ ഇന്ത്യ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇടപെടേണ്ട ബാധ്യത കേന്ദ്ര സർ്ക്കാരിനുമുണ്ട്. എന്നാൽ അവർ ഒന്നും ചെയ്യാറില്ല.
2015 മേയിൽ നടന്ന സംഭവത്തിൽ 200 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് എലിയെ കണ്ടെത്തിയത്. പാക്കിസ്ഥാന്റെ വ്യോമാതിർത്തിയിലെത്തിയ വിമാനം ഒടുവിൽ തിരിച്ചുവിളിച്ചിരുന്നു. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. എന്നാൽ ഈ വിവരം കൺട്രോൾ റൂമിൽ അറിയിച്ചിട്ടും എലിയുമായി പറക്കാനാണ് കൺട്രോൾ റൂമിൽ നിന്നും നൽകിയ നിർദ്ദേശിച്ചത്. മെയ് 28ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. വിമാനത്തിലെ റഡ്ഡർ പെഡലിന് സമീപത്താണ് എലിയെ കണ്ടത്. ഉടൻ തന്നെ പൈലറ്റ് കൺട്രോൾ റൂമിലേക്ക് വിവരം നൽകി.
റഡ്ഡർ പെഡലിന് സമീപം ഒരു എലിയെ കണ്ടെത്തി. ഏകദേശം ആറിഞ്ച് വലുപ്പം വരും എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം. എന്നാൽ പ്രിയ ക്യാപ്ടൻ നിങ്ങൾ ലണ്ടനിലേക്ക് വിമാനം പറത്തുക. അവിടെ എത്തിയ ശേഷം എലിയെ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരുന്നു കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച മറുപടി സന്ദേശം. ഇത് ഏറെ വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ഇത്തവണ തിരിച്ചു വിളിച്ചത്. അത് ദേശീയ മാദ്ധ്യമങ്ങൾ തന്നെ ഏറ്റെടുത്ത് ചർച്ചയാക്കിയപ്പോൾ രാജ്യത്തിന് കൂടുതൽ നാണക്കേടുമായിരുന്നു. മു്പ് എയർഇന്ത്യയുടെ തന്നെ റാഞ്ചിയിലേക്ക് പോയ ആഭ്യന്തര വിമാനത്തിലും എലിയെ കണ്ടെത്തിയിരുന്നു. തുടർന്ന് വിമാനം നിലത്തിറക്കി എലിയെ പുറത്ത് ചാടിക്കുകയായിരുന്നു.
എലിശല്യത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി മെയ് മാസത്തിലും നിലത്തിറക്കിയിരുന്നു. ജമ്മു കാശ്മീരിലെ ലേ വിമാനത്താവളത്തിലാണ് എയർബസ് എ320 ഇറക്കിയത്. വിമാനം പറന്നുയർന്ന ശേഷമാണ് ഉള്ളിൽ എലിയുണ്ടെന്ന് അധികൃതർ അറിഞ്ഞത്. വിമാനത്തിൽ നിന്ന് എലികളെ പുകച്ച് പുറത്തുചാടിക്കാൻ പിന്നീട് ഫോഗിങ് നടത്തുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ ഉപകരണം ഉപയോഗിച്ചാണ് വിമാനത്തിൽ ഫോഗിങ് നടത്തിയത്. ഇതിനുള്ള സംവിധാനം ലേ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. അന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
അതിന് ശേഷവും എലി എയർ ഇന്ത്യയെ നാണം കെടുത്തിയിരുന്നു. കോൽക്കൊത്തയിൽ നിന്നു ഡൽഹി വഴി ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 021, എയർബസ് എ321 വിമാനത്തിന്റെ ക്യാബിനിനുള്ളിൽ പരക്കം പാഞ്ഞ എലികളാണ് വില്ലന്മാരായത്. എലി ശല്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ വിമാനം നിലത്തിറക്കുകയായിരുന്നു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിനുൾവശം പുകച്ച് എലികളെ തുരത്തി. ഇത്തരത്തിലെ സംഭവം നടക്കുമ്പോഴും വളരെ ലാഘവത്തോടെയാണ് എയർ ഇന്ത്യ കാര്യങ്ങളെ എടുക്കുക. എവിടെ വേണമെങ്കിലും കയറിക്കൂടാവുന്ന പൊതുപ്രതിഭാസമാണ് എലികളെന്ന് ഒരു എയർ ഇന്ത്യ ജീവനക്കാരൻ ഈ സംഭവത്തിന് ശേഷം പറഞ്ഞത്. കാറ്ററിങ് വാനുകളെ പിന്തുടർന്നാണ് ഇവ വിമാനത്തിനകത്തെത്തിയതെന്നും വിശദീകരിച്ചിരുന്നു.
എലി കയറിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ യാത്ര റദ്ദാക്കിയ ചരിത്രവുമുണ്ട്. ഖത്തർ എയർവെയ്സ് വിമാനത്തിനുള്ളിലാണ് എലിയെ കണ്ടത്. യാത്രാക്കാരെ മുഴുവൻ ഇറക്കി പരിശോധിച്ചിട്ടും എലിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് എല്ലാ യാത്രക്കാരെയും ഹോട്ടൽ മുറികളിലേക്കു മാറ്റി. എലിയെ തുരുത്തിയ ശേഷമായിരുന്നു അന്നത്തെ യാത്ര. വിമാനത്താവളങ്ങളിലെ പരിശോധനകളുടെ കുറവാണ് ഇതിന് കാരണം. അന്താരാഷ്ട്ര വിമാനക്കമ്പിനികളിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് പതിവല്ല. കൃത്യമായ പരിശോധനകളും വിമാനം പുറപ്പെടുന്നതിന് മുമ്പ് നടക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ എത്ര സംഭവമുണ്ടായാലും സംവിധാനങ്ങൾ മാറുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും എലി വില്ലനായി മാറുന്നു. ഫെബ്രുവരിയിൽ മുംബൈയിൽ നിന്നുള്ള വിമാനം എലിശല്യം കാരണം രണ്ട് മണിക്കൂർ വൈകിയിരുന്നു.
2009 ൽ വിമാനത്തിൽ കയറിക്കൂടിയ എലികൾ കാരണം 11 മണിക്കൂറാണ് ടൊറന്റോയിലേക്കുള്ള വിമാനം വൈകിയത്. അന്ന് അത് ഏറെ ചർച്ചയായിരുന്നു. ഇനിയൊരിക്കലും ഇതുണ്ടാകില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇതുമൂലം ഏത് സമയവും വലിയ ആകാശ ദുരന്തമാണ് കാത്തിരിക്കുന്നത്. എലികൾ വിമാനത്തിലെ സംവിധാനങ്ങൾ തകർത്താൽ അത് എപ്പോൾ വേണമെങ്കിലും തകരുന്ന അവസ്ഥയുണ്ടാകും. ഇതെല്ലാം അറിയുന്നവരാണ് എലികളെ വിമാനത്തിൽ കയറാൻ പഴുതുകൾ ഒരുക്കുന്നത്. വേണ്ടത്ര സുരക്ഷാ പരിശോധനകൾ നടത്താതെയാണ് എയർ ഇന്ത്യാ വിമാനങ്ങൾ പറന്നുയരുന്നതെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്