ഖുർആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്റ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു; പീസ് സ്ക്കൂളിലെ മുൻ ജീവനക്കാരൻ ഒപ്പം കൂട്ടിയത് അവിടുത്തെ ചില ജീവനക്കാരെയും; എല്ലാറ്റിനും കൂട്ട് രണ്ടാം ഭാര്യ യാസ്മിനും; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയി ഇതുവെരെ കൊല്ലപ്പെട്ടത് 35പേർ; അഫ്ഗാനിൽ കൊല്ലപ്പെട്ട അബദുൾ റാഷിദ് തികഞ്ഞ ഇസ്ലാമിക ഭീകരൻ
രഞ്ജിത്ത് ബാബു
കണ്ണൂർ: അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ-ഖൊറോസാൻ പ്രവിശ്യകൾ കേന്ദ്രമാക്കി 'വിശുദ്ധയുദ്ധം ' നയിച്ച ഭീകരനാണ് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന കാസർഗോഡ് പടന്നയിലെ അബ്ദുൾ റാഷിദ്. വീട്ടിൽ വെച്ച് ഖുർ-ആൻ പഠനം എന്ന പേരിൽ തീവ്രവാദ ക്ലാസുകൾ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ഉൾപ്പെടെ 'ഹിജ്റ ' ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തത് അബ്ദുൾ റാഷിദും അയാളുടെ രണ്ടാം ഭാര്യ യാസ്മിനുമായിരുന്നു. ഇക്കാര്യം എൻ.ഐ. എ. കണ്ടെത്തുകയും ചെയ്തിരുന്നു. അബ്ദുൾ റാഷിദ് ഉൾപ്പെടെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയ 35 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കാസർഗോഡ് ജില്ലയിൽ നിന്നും 21 പേരാണ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐ. എസ്. പോരാളികളാകാൻ പോയത്. ഇതിന്റെ തുടർച്ചയെന്നോണം കണ്ണൂരിൽ നിന്നും കഴിഞ്ഞ വർഷം നവംബർ മാസം കുട്ടികളടക്കം പത്തംഗ സംഘം അഫ്ഗാനിലേക്ക് കടന്നിരുന്നു.
ഈ സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ അഴീക്കോട്-പൂതപ്പാറയിലെ എ. അൻവർ കൊല്ലപ്പെട്ടുവെന്ന വിവരം അയാളുടെ ഭാര്യ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരുന്നു. ബീഹാർ സ്വദേശിനിയായ യാസ്മിനും അബ്ദുൾ റാഷിദും മലപ്പുറത്തെ പീസ് സ്ക്കൂളിൽ വച്ചാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് യാസ്മിനെ അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തിലെ ഐ.എസ്. തീവ്രവാദത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വന്നത്.
ഇസ്ലാമിക തീവ്രവാദത്തിന് സാമ്പത്തിക ആനുകൂല്യം ലഭിച്ചിരുന്നത് യാസ്മിന്റെ പേരിലായിരുന്നു. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് പോയവരെല്ലാം കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൊല്ലപ്പെട്ട അൻവർ , അയാളുടെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ടി.വി. ഷമീർ, ഷമീറിന്റെ രണ്ടു മക്കൾ, ഇവരെല്ലാം കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. നേരത്തെ പീസ് സ്ക്കൂളിലെ പലരും തങ്ങൾക്കൊപ്പം ഹിജ്റ ചെയ്തവരാണെന്നും മുമ്പ് പീസ് സ്ക്കൂൾ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരനായ റാഷിദ് ആരോപിച്ചിരുന്നു.
മാസങ്ങൾക്കു മുമ്പ് ഇസ്ലാമിക് സ്റ്റേ്റ്റ്സിലേക്ക് ചേക്കേറിയ മലയാളികൾ കടുത്ത പ്രതിസന്ധിയായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ പാറമടകളിലും ഗുഹകളിലും കഴിയുന്നവരെ അമേരിക്കൻ സേനയും അഫ്ഗാൻ സേനയും അതിന് പുറമേ താലിബാൻകാരും ആക്രമിക്കുക പതിവാണ്. ഫലത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തിപ്പെട്ടവർ ത്രിമുഖ യുദ്ധമാണ് നേരിടേണ്ടി വന്നത്. സേനയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടാലും താലിബാൻകാർ ഇവർക്കു നേരെ നിറയൊഴിക്കും.
മൂന്ന് മാസം മുമ്പ് വരെ അഫ്ഗാനിലെ ഖൊറോസാൻ പ്രവിശ്യയിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ റാഷിദ് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐ. എസിന്റെ ആശയങ്ങളും റാഷിദ് വഴി പ്രചരിക്കാതായി. ഇതേ തുടർന്നുള്ള നിരീക്ഷണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. റാഷിദിനൊപ്പം രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് വിവരം. 2016 മെയ് മാസമാണ് കാസർഗോഡ് പടന്നയിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാൻ വേണ്ടി നാടുവിട്ടത്.
ഐഎസിലേക്ക് നയിച്ചത് സലഫിസം തന്നെ
അബ്ദുൾ റാഷിദ് അബ്ദുള്ള എന്നയാൾ തന്റെ മുജാഹിദ് ബന്ധങ്ങൾ തുറന്ന് പറഞ്ഞ് ശബ്ദരേഖ പുറത്തു വിട്ടതും ഏറെ ചർച്ചയായിരുന്നു. തന്നെ ഐ.എസിലേക്ക് തന്നെ നയിച്ചത് കേരളത്തിലെ തീവ്ര സലഫി ചിന്താധാരകളുമായുള്ള അടുപ്പമാണെന്നായിരുന്നു ഇയാൾ തന്റെ ഓഡിയോ ക്ലിപ്പിൽ അവകാശപ്പെട്ടത്.കാസർഗോഡ്്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐ.എസ് ക്യാംപിലെത്തിയെന്ന് കരുതപ്പെടുന്ന മലയാളികളെല്ലാം ഇത്തരത്തിൽ മുജാഹിദ് വിഭാഗം ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പലായനം ചെയ്ത് ഐ.എസിൽ എത്തിയവരാണെന്നും ഇയാൾ പറയുന്നു. ഐ.എസ് ആശയങ്ങളെ കേരളത്തിലെ സലഫി ബുദ്ധിജീവകൾ തള്ളിപ്പറയുന്ന സാഹചര്യത്തിലും അവരെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു റാഷിദിന്റേതെന്നു പറയുന്നു ശബ്ദ സന്ദേശം.
കേരളത്തിലെ ഐ.എസിന്റെ ബേസ് ദമ്മാജ് സലഫിസമാണെന്ന ഊഹാപോഹങ്ങളും ചർച്ചകളും ശരിവെക്കുന്നതായിരുന്ന ഈശബ്ദരേഖ.
കേരളത്തിലെ പ്രമുഖ സലഫി നേതാവായ കെ.കെ സകരിയ സലാഹിയുടെ 'ഐ.എസ് തീവ്രവാദികളുടെ വിതണ്ഡ വാദങ്ങൾ, ഒരു പൊളിച്ചെഴുത്ത്'എന്ന പുസ്തകത്തിനുള്ള മറുപടിയാണ് അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം.ഐ.എസുമായുള്ള സലഫി ബന്ധങ്ങളെ തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം. ഐ.എസിനു പിന്നിൽ പ്രവർത്തിച്ചത് ഇസ്ലാമിക വിരുദ്ധരാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാൽ ഇ.കെ, എ.പി സുന്നി കുടുംബങ്ങളിൽ ആയിരുന്നെങ്കിൽ താൻ ഐ.എസിൽ എത്തുമായിരുന്നില്ലെന്നും മുജാഹിദ് ആദ്യം മടവൂർ പിന്നീട്, കെ.എൻ.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും നേരത്തെ അബ്ദുൽ റാഷിദ് സന്ദേശത്തിൽ പറഞ്ഞിരുന്നു. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും റാഷിദ് അബ്ദുല്ല ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍