150 രാജ്യങ്ങളെ ബാധിച്ച റാൻസംവേർ ആക്രമണത്തിന് താൽക്കാലിക വിരാമം; പിന്നിൽ പ്രവർത്തിച്ചത് ഉത്തരകൊറിയയെന്ന റിപ്പോർട്ട് ഞെട്ടിച്ചത് യുദ്ധത്തിന് തയ്യാറെടുക്കുന്ന അമേരിക്കയെ; കേരളത്തിൽ വൈറസ് ബാധിച്ചത് ആറു പഞ്ചായത്തുകളിൽ; ലോകത്തെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചത് 'കിൽ സ്വിച്ച്' കണ്ടെത്തൽ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോകത്തെ നടുക്കിയ റാൻസംവേർ ആക്രമണത്തിന് താൽക്കാലിക വിരാമം. 150 രാജ്യങ്ങളിലെ രണ്ടേകാൽലക്ഷത്തോളം കംപ്യൂട്ടറുകളെ ബാധിച്ച സൈബർ ആക്രമണത്തിന്റെ വ്യാപനം ഏറെക്കുറെ അവസാനിച്ചു. വാനാക്രൈ റാൻസംവേർ ആക്രമണത്തിൽനിന്ന് മുക്തരായി ലോകം സാധാരണ ജീവിതത്തിലേക്ക് കടന്നു. എന്നാൽ, ഭീഷണി അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അപ്രതിരോധ്യമായ റാൻസംവേറുകൾ വരാനിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പാണ് സൈബർ രംഗത്തെ വിദഗ്ദ്ധർ നൽകുന്നത്. അതേസമയം, സൈബർ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഹാക്കർമാർ രംഗത്തിറക്കിയ വാനാക്രൈ റാൻസംവേറിനെ നശിപ്പിക്കാൻപോന്ന 'കിൽ സ്വിച്ച്' അതിൽത്തന്നെയുണ്ടെന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ 22-കാരൻ മാർക്കസ് ഹച്ചിൻസാണ് ലോകത്തെ വലിയൊരു വിപത്തിൽനിന്ന് രക്ഷിച്ചത്. ഹച്ചിൻസ് ലോകത്തിന്റെ മു്ന്നിൽ ഹീറോയായപ്പോൾ, കിൽ സ്വിച്ചില്ലാത്ത പുതിയ തരം റാൻസംവേറുകൾ അണിയറയിൽ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പ് വിദഗ്ദ്ധർ നൽകുന്നു. മറ്റൊരു വലിയ ആക്രമണം നേരിടാൻ സജ്ജരായിരിക്കണമെന്ന് ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി ആവശ്യപ്പെട്ടു. കിൽ സ്വിച്ചില്ലാത്ത തരം റാൻസംവേറുകൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ്പോയന്റിലെ റോബ് ഹോംസ് പറഞ്ഞു. മോചനദ്രവ്യം കൊടുത്ത് കംപ്യൂട്ടറുകളിലെ ലോക്ക് ഒഴിവാക്കാനാണ് ഹാക്കർമാർ നിർദേശിച്ചിട്ടുള്ളത്. മോചനദ്രവ്യം കൊടുത്താലും ഉപയോക്താവിന് ഫയലുകൾ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഇതുവരെ 54,000 ഡോളറോളം ഹാക്കർമാരുടെ അക്കൗണ്ടിലെത്തിയെന്നും സൂചനയുണ്ട്.
ഈ സൈബർ ആക്രമണത്തിനിരയായി കേരളവും പകച്ചു പോയിരുന്നു. സംസ്ഥാനത്തെ ആറിടത്ത് വാനാക്രൈ കടന്നുകൂടിയതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, വയനാട്, പത്തനംതിട്ട ജില്ലകളിൽ വാനാക്രൈ ആക്രമണം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളാണ് സൈബർ ആക്രമികൾ മുഖ്യമായും ലക്ഷ്യമിട്ടത്. കൊല്ലത്ത് തൃക്കോവിൽവട്ടം പഞ്ചായത്ത്, തിരുവനന്തപുരത്ത് കരവാരം പഞ്ചായത്ത്, തൃശൂരിൽ അന്നമനട, കുഴൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഒടുവിൽ ക്രമക്കേട് കണ്ടെത്തിയത്. വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് ആദ്യം ആക്രമണമുണ്ടായത്.
വാനാക്രൈ ആക്രമണത്തിന്റെ തോത് കുറഞ്ഞെങ്കിലും, ഓഫീസുകൾ ഓരോന്നായി പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് കൂടുതൽ ആക്രമണം കണ്ടെത്തിയേക്കുമെന്ന സൂചനയുണ്ട്. രണ്ടാം വട്ട ആക്രമണത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് നാഷണൽ ക്രൈം ഏജൻസി ഡയറക്ടർ ജനറൽ ലിൻ ഓവൻസ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളാണേറെയും. ഉത്തരകൊറിയയിലെ ഹാക്കർമാരാണ് ലോകത്തെ നടുക്കിയ വാനാക്രൈ ആക്രമണത്തിന് പിന്നിലെന്ന വാദവും ശക്തമാണ്. സൈബർ സുരക്ഷാ സ്ഥാപനങ്ങളായ സിമാൻടെക്കും കാസ്പർസ്കിയും അത്തരത്തിലൊരു സാധ്യത തള്ളിക്കളയുന്നില്ല.
ഉത്തരകൊറിയയുമായി ബന്ധമുള്ള ലസാറസ് എന്ന സംഘത്തിലേക്കാണ് ഇവർ സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്. ഇതേ ഹാക്കർമാർ മുമ്പ് അവതരിപ്പിച്ച റാൻസംവേറുമായുള്ള സാദൃശ്യമാണ് ഉത്തരകൊറിയൻ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതാനുള്ള കാരണം. 2014-ൽ സോണി പിക്ചേഴ്സ് എന്റർടൈന്മെന്റിന്റെ കംപ്യൂട്ടറുകൾ ആഴ്ചകളോളം ഹാക്ക് ചെയ്തത് ലസാറസാണ്. 2009-ൽ ബംഗ്ലാദേശിന്റെ സെൻട്രൽ ബാങ്കിൽനിന്ന് 81 ദശലക്ഷം ഡോളർ തട്ടിയെടുത്തതും ഇതേ ഹാക്കർമാരാണ്. ഉത്തരകൊറിയൻ ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെങ്കിൽ അത് അമേരിക്കയ്ക്കുള്ള ശക്തമായ താക്കീതാണ്. ഉത്തരകൊറിയക്കെതിരെ യുദ്ധം നടത്താനൊരുങ്ങുന്ന അമേരിക്കയ്ക്ക് എതിരാളികളെ വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നത്. എന്നാൽ, കൂടുതൽ തെളിവുകൾ ലഭിക്കാതെ ഏത് ഹാക്കർമാരാണ് ഇതിന് പിന്നിലെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാസ്പർസ്കി വ്യക്തമാക്കി.
കേരളത്തിൽ കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിൽ ആറും തൃശൂരിൽ അന്നമനടയിൽ ഒന്നും കുഴൂരിൽ അഞ്ചും കംപ്യൂട്ടറുകൾ തകരാറിലായി. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. കംപ്യൂട്ടറിലെ ഫയലുകൾ തിരികെ നൽകാൻ പണം ആവശ്യപ്പെടുന്ന ഭീഷണി സന്ദേശമാണ് സ്ക്രീനുകളിൽ തെളിയുന്നത്. വൈറസ് അകറ്റാൻ 300 ഡോളറിന്റെ ബിറ്റ്കോയിനാണ് നൽകേണ്ടത്. ഒരാഴ്ച്ചയ്ക്കകം പണം നൽകിയില്ലെങ്കിൽ ഫയലുകൾ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകൾ തകരാറിലാക്കുമെന്നും ഭീഷണിയുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കംപ്യൂട്ടറുകൾ തകരാറിലായിത്തുടങ്ങിയത്. എന്നാൽ വെള്ളിയാഴ്ച്ച തന്നെ വൈറസ് പ്രവർത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്ന് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജൻസിയായ യൂറോപോൾ മുന്നറിയിപ്പു നൽകിയിരുന്നു. വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകളെയാണ് വൈറസ് ഏറ്റവുമധികം ബാധിച്ചത്.
റാൻസംവെയർ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്. വനംവകുപ്പ് ആസ്ഥാനത്തെ 20 കംപ്യൂട്ടറുകളിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയിരുന്ന കംപ്യൂട്ടറുകളിലാണ് 'ആർഎസ്എ 4096' എന്ന വൈറസ് ബാധിച്ചത്. തുടർന്നു കംപ്യൂട്ടറുകളിലെ വിവരങ്ങൾ മായ്ച്ചുകളയേണ്ടിവന്നു. ഇത് കാര്യമായെടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. വാനാക്രൈ റാൻസംവെയറിന്റെ ആക്രമണത്തിൽ ലോകമാകെ 25,600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ചൈനയിൽ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചു. ധാരാളം ബഹുരാഷ്ട്ര സ്ഥാപനങ്ങളുെട പ്രവർത്തനങ്ങളെ വാനാക്രൈ കാര്യമായി തടസമുണ്ടാക്കി. കംപ്യൂട്ടറുകളെ ആക്രമികളിൽനിന്ന് തിരിച്ചെടുക്കാനായിട്ടില്ല. ആശുപത്രികളുടെയും ബാങ്കുകളുടെ പ്രവർത്തനം താളംതെറ്റി. സ്വാഭാവിക നിലയിലാകാൻ വലിയ സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ബ്രിട്ടനിലെ പൊതുമേഖലാ ആരോഗ്യ സംവിധാനത്തെ (എൻഎച്ച്എസിനെ) ഏറെക്കുറെ താറുമാറാക്കിയ റാൻസംവേർ ആക്രമണത്തിൽനിന്ന് ട്രസ്റ്റുകൾ മുക്തരാകാൻ ഇനിയും കാലതാമസമെടുക്കും. റദ്ദാക്കിയ ഓപ്പറേഷനുകൾക്ക് പുതിയ തീയതി ലഭിക്കുന്നതിന് രോഗികൾ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. വാനാക്രൈ ആക്രമണത്തെത്തുടർന്ന് നിശ്ചലമായ ട്രസ്റ്റുകളെല്ലാംതന്നെ വീണ്ടും പ്രവർത്തനമാരംഭിച്ചു. ആക്രമണത്തെത്തുടർന്ന് പ്രവർത്തനം ഏറെക്കുറെ നിലച്ച എൻഎച്ച്എസിനാണ് നഷ്ടമേറെയുണ്ടായത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് മുക്തരാകാൻ ഒരുമാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. എണ്ണമറ്റ ഓപ്പറേഷനുകളാണ് റദ്ദാക്കേണ്ടിവന്നത്. വാനാക്രൈ ആക്രമണത്തെ നേരിടുന്നതിനാവശ്യമായ പാച്ച് ഫയലുകൾ കംപ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് എൻഎച്ച്എസ് ഡിജിറ്റൽ ടീം എല്ലാ ട്രസ്റ്റുകൾക്കും ജിപിമാർക്കും അയച്ചുകൊടുത്തിരുന്നു. എന്നാൽ, പലരും അത് ചെയ്തിരുന്നില്ല. അതാണ് വിനയായത്.
ലോകത്താകെ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ ബാങ്കുകൾക്ക് ആർബിഐ മുന്നറിയിപ്പു നൽകിയിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകൾ അടച്ചിടണമെന്നാണ് നിർദ്ദേശം. സോഫ്റ്റ്വെയർ അപ്ഡേഷനുമാത്രമേ എടിഎമ്മുകൾ തുറക്കാവൂ എന്നും നിർദേശമുണ്ട്. 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളുമാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ കൂടുതൽ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പാണ് കംപ്യൂട്ടറുകളെ ബാധിച്ചത്. സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസർക്കാരിന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിലയിരുത്തിയത്. ഇന്ത്യയിൽ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാൻസംവെയർ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മിക്ക സർക്കാർ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാൽ കേരളത്തിൽ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ സുരക്ഷ കുറവായതിനാൽ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം. എന്നാൽ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വേണ്ടത്ര സുരക്ഷാമുൻകരുതൽ എടുത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതിനിടെ, രഹസ്യപ്രോഗ്രാമുകൾ സുരക്ഷിതമായി വയ്ക്കാൻ കഴിയാത്ത അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസികളെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. സോഫ്റ്റ്വെയർ പിഴവുകൾ കണ്ടെത്തുമ്പോൾ അതു ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും അറിയിച്ച് സുരക്ഷിതത്വം കൂട്ടാൻ സഹായിക്കാതെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് വിമർശിച്ചു. വിൻഡോസ് ഉപയോക്താക്കൾ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. വിൻഡോസ് 10 പതിപ്പിനു മുൻപുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാൻസംവെയർ ആക്രമണം.
മാർച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കൾ പലരും ഇത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതാണു പ്രശ്നമായത്. വിൻഡോസ് എക്സ്പി വേർഷന്റെ സുരക്ഷാപിന്തുണ ഒരുവർഷം മുൻപ് പൂർണമായി പിൻവലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചു എല്ലാ വേർഷനുകൾക്കുമായി കഴിഞ്ഞദിവസം അപ്ഡേറ്റ് പുറത്തിറക്കി. ഇവ ഉടൻ ഡൗൺലോഡ് ചെയ്യാനാണ് നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്