തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകൾ; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനർ നിർമ്മാണത്തിന് അഞ്ചു വർഷമെങ്കിലും വേണ്ടി വരും; സർവ്വവും നശിച്ച് ആത്മഹത്യയുടെ വക്കിൽ വ്യാപാരികൾ; ഷട്ടറുകൾ ഉപേക്ഷിച്ച് പോയവരും നിരവധി; പ്രളയം തകർത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ നടുക്കുന്ന കാഴ്‌ച്ചകളിലൂടെ ഒരു സഞ്ചാരം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പമ്പ നദിയിലെ മഹാപ്രളയം ശരിക്കും കശക്കിയെറിഞ്ഞത് പമ്പാ മണൽപ്പുറത്തെയും റാന്നിയെയുമാണ്. മനുഷ്യവാസ കേന്ദ്രമായ റാന്നി ഇന്നൊരു മരുപ്പറമ്പാണ്. പ്രളയം ഏറ്റവുമധികം നക്കിത്തുടച്ചതും റാന്നിയെയാണ്. രണ്ടാം ദിവസം റാന്നിയിൽ നിന്ന് പ്രളയജലം ഇറങ്ങി. അതോടെ മാധ്യമശ്രദ്ധയും ഇവിടെ നിന്നൊഴുകിപ്പോയി. പ്രളയാനന്തര റാന്നിയെ മാധ്യമങ്ങൾ കാണുന്നില്ല. അതു കൊണ്ടു തന്നെ അതിഭീകരമായ ഈ നാടിന്റെ അവസ്ഥ പുറംലോകം അറിയുന്നുമില്ല. അതു പറയേണ്ട രാജു ഏബ്രഹാം എംഎൽഎ പിണറായിയെ ഭയന്ന് മൗനം അവലംബിക്കുന്നു. അതിദയനീയമായ കാഴ്ചയാണ് റാന്നിയിലെത്തിയാൽ കാണാൻ കഴിയുക. ചെളിയടിഞ്ഞ റോഡുകൾ, വ്യാപാരികൾ ഉപേക്ഷിച്ചു പോയ സ്ഥാപനങ്ങൾ. ചെളിയടിഞ്ഞ് ഇനിയും കയറി താമസിക്കാൻ കഴിയാത്ത വിധമുള്ള വീടുകൾ. ശുദ്ധജലവും വൈദ്യുതിയും കിട്ടാക്കനി. റാന്നിയിൽ ശരിക്കും ലോകം അവസാനിച്ചുവെന്ന് പറയാം. മരണസംഖ്യ ഏറിയില്ല എന്നതു മാത്രം ഏക ആശ്വാസം. എന്നാൽ, നഷ്ടത്തിന്റെയും ദുരിതത്തിന്റെയും കഥകൾ പറയാൻ കഴിയുന്നതിനും അപ്പുറമാണ്.
ഒറ്റ പ്രളയം കൊണ്ട് അരനൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ് റാന്നി. പ്രളയം ബാധിക്കാത്ത ഒരു മേഖലയും റാന്നിയിൽ ഇല്ല. വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, വീടുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. ചെളിമൂടി കിടക്കുന്ന റോഡുകൾ. പ്രളയം അടയാളപ്പെടുത്തിയ വമ്പൻ കെട്ടിടങ്ങൾ...അങ്ങനെ നീളുന്നു റാന്നിയുടെ ദുരിത കാഴ്ചകൾ. കേട്ടറിവു മാത്രമുള്ള ദുരന്തം നേരിട്ട് അനുഭവിച്ചറിഞ്ഞ ഞെട്ടലിലാണ് റാന്നി നിവാസികൾ. ഓർമയിൽ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ദുരിത ദിനങ്ങളിൽ നിന്നും ഈ നാടിന്റെ മോചനം ഇനി എത്രയോ കാതം അകലെയാണെന്നതാണ് വാസ്തവം.
മലയോരമേഖലയുടെ റാണിയായി വിലസിയിരുന്ന റാന്നിയുടെ അഭിമാനവും ആശ്രയവും എല്ലാമായിരുന്നു പമ്പാനദി. താലൂക്കിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും നേരിട്ടുള്ള സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു വന്ന പമ്പാനദി കഴിഞ്ഞ 14 ന് നേരം ഇരുണ്ടു വെളുത്തപ്പോൾ റാന്നി എന്ന പ്രദേശത്തെ നക്കിത്തുടച്ചു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ റാന്നിയുടെ രണ്ടാം ദുരന്തം പൂർത്തിയാകുകയായിരുന്നു. 1996 ജൂലായ് 29 ന് പകൽ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വലിയപാലം അപ്രതീക്ഷിതമായി പമ്പാനദിയിലേക്കു തകർന്നു വീണപ്പോൾ മാത്രമാണ് റാന്നി നിവാസികൾ ഇതിനു മുമ്പ് ഇത്രമേൽ ഞെട്ടിയത്. അവിശ്വസനീയമായ ആ വാർത്ത നേരിൽ കണ്ട ശേഷമാണ് ഏവരും ബോധ്യപ്പെട്ടത്. പിന്നീട് മാസങ്ങളോളം റാന്നിയിലെ ജനങ്ങൾ യാത്രാ ബുദ്ധിമുട്ടിലായിരുന്നു.
എന്തിനും ഏതിനും റാന്നി ടൗൺ മേഖലയിലെ അങ്ങാടി, പഴവങ്ങാടി, താലൂക്കാസ്ഥാനത്തെ റാന്നി എന്നീ പഞ്ചായത്തുകളുമായി പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞു വന്ന ജനങ്ങൾക്ക് റാന്നി വലിയ പാലം തകർന്നതോടെ യാത്രാ ക്ലേശം രൂക്ഷമായി. പാലത്തിന്റെ തകർച്ച മേഖലയുടെ വികസനം പതിറ്റാണ്ടുകളാണ് പിന്നോട്ടടിച്ചത്. ആദ്യം പട്ടാളം നിർമ്മിച്ച ബെയ്ലി പാലവും പിന്നീട് കോടികൾ ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോഴത്തെ പാലവും യാഥാർത്ഥ്യമായതോടെ റാന്നി വീണ്ടും പുനർജനിക്കുകയായിരുന്നു. മുമ്പത്തേതിനേക്കാൾ മിടുക്കിയായി മുന്നേറുമ്പോഴാണ് അശനിപാതം പോലെ പമ്പാനദിയിലെ പ്രളയജലം റാന്നിയെ അപ്പാടെ വിഴുങ്ങിയത്. താലൂക്കിന്റെ ബഹുഭൂരിഭാഗം പഞ്ചായത്തുകളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. പമ്പാ ത്രിവേണി മുതൽ പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, റാന്നി, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളെ നേരിട്ടും മറ്റു പഞ്ചായത്തു പ്രദേശങ്ങളെ പരോക്ഷമായും പ്രളയം ബാധിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ പഞ്ചായത്തുകളിലും ഉണ്ടായത്. നൂറു കണക്കിനു വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളം കയറി നാശമുണ്ടായ വീടുകൾ അതിലേറെയാണ്. ഉടുതുണിക്കു മറുതുണി ഇല്ലാതെ പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർക്ക് പതിന്നാലിനു രാത്രിയിലും പതിനഞ്ചിനു പകലുമായി ഉണ്ടായ വെള്ളപ്പൊക്കം ഓർക്കാൻ പോലും കഴിയുന്നതല്ല.
എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്നു റാന്നിക്കാർ. ഒരു ഉയിർത്തെഴുന്നേൽപ്പ് ഇന്നാട്ടുകാർക്ക് അടുത്ത കാലത്തെങ്ങും സാധ്യമാകുമെന്നു കരുതുന്നില്ല. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും പ്രളയജലം കവർന്നതിന്റെ ഞെട്ടലിൽ നിന്നും രണ്ടാഴ്ചയായിട്ടും ആരും മോചിതരായിട്ടില്ല. വീടുകളിൽ മിക്കതും വാസയോഗ്യമല്ലാത്ത വിധം തകർന്നു കഴിഞ്ഞു. വെള്ളം ഇറങ്ങിയതിനു പിന്നാലെ നിരവധി വീടുകളുടെ ഭിത്തികൾ വിണ്ടു കീറി. പലതും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, ടിവി. വാഷിങ് മെഷിൻ, മിക്സർ ഗ്രൈൻഡർ, കമ്പ്യൂട്ടറുകൾ തുടങ്ങി വെള്ളം കയറി നശിച്ച ഇലക്ട്രോണിക് സാധനങ്ങൾ എണ്ണമറ്റതാണ്. അതിരുകൾ ഇളക്കിയെറിഞ്ഞാണ് പ്രളയജലം കുത്തിയൊഴുകിയത്. വെള്ളം കയറിയ മേഖലകളിൽ മതിലുകളും കയ്യാലകളും വലിയ തോതിലാണ് തകർന്നത്. മനുഷ്യർക്ക് കാര്യമായ ജീവഹാനി ഉണ്ടായില്ലെന്നത് ഒഴിച്ചാൽ പ്രളയത്തിന്റെ സംഹാരം പൂർണമായിരുന്നു.
വെള്ളം കയറിയിറങ്ങിയ വീടുകളൊക്കെ ചെളി മൂടി നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിസ്വാർഥ സേവകരുടെ പ്രയത്നത്താൽ വീടുകളിൽ നിറഞ്ഞു കിടന്ന ചെളി കുറച്ചെങ്കിലും കോരി മാറ്റാൻ കഴിഞ്ഞു എന്നതാണ് ആശ്വാസകരം. എന്നാലും ഇനി നിരവധി തവണ തുടർച്ചയായി ശ്രമിച്ചാൽ മാത്രമേ വീടുകൾ പൂർവ സ്ഥിതിയിലാകൂ. കുടിവെള്ള ക്ഷാമമാണ് റാന്നി താലൂക്കിൽ ഏറെ സാരമായിട്ടുള്ളത്. വെള്ളം കയറിയ കിണറുകളിലെ കലക്ക വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. റാന്നി പോലെയുള്ള ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരം ജോലിക്കാരെ വിട്ട് കിണറ്റിലെ മലിനജലം തേകി കളയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ഒരു കിണറിനു രണ്ടായിരം രൂപാ എന്ന ക്രമത്തിൽ നൽകുന്നുണ്ട്. എന്നാൽ മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ കലക്കവെള്ളം തേകി കളയുന്നതല്ലാതെ കിണറിനുള്ളിൽ ഇറങ്ങി ചെളി കോരി കളയാൻ സംഘം തയാറാകുന്നില്ല. അതിനായി കിണറൊന്നിന് ആയിരത്തിയഞ്ഞൂറും അതിലേറെയും തുകയാണ് അവർ വാങ്ങുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരൊക്കെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി സ്വന്തം വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. എന്നാൽ ആനത്തോടു ഡാമിൽ നിന്നുള്ള കുമ്മായം കലർന്ന വെള്ളം ഒഴുകിയ പ്രദേശങ്ങളാകെ വെള്ള പുതച്ചു കിടക്കുകയാണ്. ഉണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമെല്ലാം കരിഞ്ഞ് ഉണങ്ങി. ഒരു കറിവെപ്പില പോലും സ്വന്തമായി എടുക്കാൻ ഇല്ലാത്ത ഭൂമിയിലേക്കാണ് ആയിരങ്ങളുടെ മടങ്ങി വരവ്. 2003ൽ ആനത്തോടു ഡാം തുറന്നു വിട്ടതു മൂലം പമ്പയിൽ ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം ആറുമാസത്തോളം നദീതീരം അപ്പാടെ വെള്ള പുതച്ചു കിടക്കുകയായിരുന്നു. നിരവധി തവണ മഴ പെയ്ത് ആ മണ്ണ് ഒലിച്ചു പോയ ശേഷമാണ് പുൽക്കൊടി പോലും അവിടെ മുളച്ചത്. അതിനാൽ നദീ തീരവാസികളുടേയും പ്രളയജലം എത്തിയ സ്ഥലങ്ങളിലേയും കൃഷികളെല്ലാം ഇനി കുറച്ചു കാലത്തേക്ക് നടക്കില്ലെന്നത് വരും ദിനങ്ങളിലെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും.
റാന്നിയുടെ ദുരിത കാഴ്ചകൾ അവർണനീയമാണ്. സാധാരണ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാൻ കഴിയാത്ത മലയോര മേഖലയെ തകർത്തെറിഞ്ഞതായിരുന്നു പമ്പാനദി കരുതി വച്ചത്. റോഡായ റോഡെല്ലാം തകർന്നു. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു കടകളാണ് ടൗണിൽ മാത്രം മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഓണവ്യാപാരം മുന്നിൽ കണ്ട് വസ്ത്രങ്ങളും മറ്റും സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാരികൾ കടംകയറി ജീവിതം വഴി മുട്ടി നിൽക്കുകയാണ്. അന്നത്തെ കച്ചവടം കൊണ്ട് കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ചെറിയ കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമൊക്കെ ഇനിയെന്ത് എന്ന ചിന്തയിലാണ് ഇപ്പോൾ.
വീടുകളിൽ നിന്നും വാരിവലിച്ചിട്ട മാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ കുന്നു കൂടി കിടക്കുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതി മറിച്ചാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പൊലീസ് സ്റ്റേഷൻ മുതൽ റാന്നി പെരുമ്പുഴ സ്റ്റാൻഡ് വരെയും വലിയപാലം മുതൽ മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, എസ്സി പടി വരെയും ഇതര റോഡുകളിൽ അങ്ങാടി ചെട്ടിമുക്ക്, പുളിമുക്ക്, പുല്ലൂപ്രം, വരവൂർ, കാലായിൽപടി, പേരൂർ, ഇടപ്പാവൂർ, മൂക്കന്നൂർ, പുതിയകാവ്, അയിരൂർ, ചെറുകോൽപ്പുഴ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ചെളി കോരി റോഡിലേക്ക് നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് അടക്കം വൻതോതിൽ മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള വയൽ നികത്തിയ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. അവിടം ഇപ്പോൾ മാലിന്യത്തിന്റെ വൻ മലയാണ് രൂപപ്പെട്ടിട്ടുള്ളത്.
റോഡരുകരിലേക്ക് കോരി ഇട്ടിരിക്കുന്ന ചെളി ചെറിയ മഴയിൽ പോലും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നുണ്ട്. ഒപ്പം മാലിന്യ കൂമ്പാരം റാന്നിയെ സാംക്രമികരോഗ ഭീതിയിലും ആക്കിയിട്ടുണ്ട്. ഏതു സമയത്തും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. വൻ തോതിലുള്ള പൊടി ശല്യം ആസ്ത്മ അടക്കം അലർജി രോഗങ്ങൾ ഉള്ളവരുടെ ആരോഗ്യ സ്ഥിതി മോശമാക്കും. മുഖാവരണം ധരിച്ചാണ് നിരവധിയാളുകൾ സഞ്ചരിക്കുന്നത്. എന്നാൽ ബഹുഭൂരിഭാഗം ആളുകളും പൊടികലർന്ന വായുവാണ് ശ്വസിക്കുന്നത്. മലിനപ്പെട്ട വെള്ളം, അന്തരീക്ഷം എന്നിവയെല്ലാം റാന്നിയെ വീണ്ടും ഒരു ദുരന്തത്തിലേക്കു നയിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മലനാടിന്റെ റാണി എന്ന വിശേഷണത്തിൽ പുളകം കൊണ്ടിരുന്ന റാന്നിയുടെ ദുരവസ്ഥ മറ്റ് ഏതൊരു നാടിനേക്കാളും മോശമാണ്. ഇതിൽ നിന്നുള്ള ഒരു കരകയറ്റമാണ് റാന്നിയുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍