കയറിനു വിപണിയില്ലാത്ത കസാഖിസ്ഥാനിലേക്കുള്ള അടൂർ പ്രകാശിനൊപ്പമുള്ള വിദേശ യാത്രകൾ വിവാദമായി; മന്ത്രി കടകംപള്ളിയും റാണി ജോർജും നടത്തിയ ലണ്ടൻ ട്രിപ്പുകൾ പാഴും; എന്നിട്ടും യാത്രാ മോഹം തീരാതെ ടൂറിസം സെക്രട്ടറി; തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്രയും ഖജനാവിന് നഷ്ടം; ഫ്രാൻസിലുള്ള ഐഎഎസുകാരിക്ക് മടങ്ങിവരാൻ കത്ത് നൽകി ചീഫ് സെക്രട്ടറി; റാണി ജോർജ് ഐഎഎസിന്റെ മറ്റൊരു വിദേശയാത്രയ്ക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി. റാണി ജോർജിന്റെ പല വിദേശയാത്രകളും വിവാദമുണ്ടാക്കിയിരുന്നു. സർക്കാരിന് ഗുണമില്ലാത്ത യാത്രകളാണ് സെക്രട്ടറി നടത്തുന്നതെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസു പോലും ഉണ്ടായി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. ഈയിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നടത്തിയ ബ്രിട്ടൺ യാത്രയും കേരളത്തിന് ഗുണമുണ്ടാക്കുന്നതായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.
പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഇത്തവണ റാണി ജോർജ് പോയത്. 45 ദിവസം മുന്‍പ് റാണി ജോർജിന് സർക്കാർ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ യാത്ര നടത്താൻ റാണി ജോർജ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, ഇതുണ്ടായില്ല. ഇതേതുടർന്നാണ് റാണി ജോർജിനെ മടക്കിവിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മടങ്ങിവരാനുള്ള നിർദ്ദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ റാണി ജോർജ് മടങ്ങി വരും.
പാരീസിലേക്കുള്ള യാത്ര ചെലവുകൾ കൊണ്ട് സർക്കാരിന് ഒരു ഗുണവുമില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന യാത്രാക്കൂലിയും മറ്റ് ചെലവുകളും ഖജനാവിൽ നിന്ന് തന്നെ നൽകും. അങ്ങനെ പാരീസിൽ പോയതു കൊണ്ട് സർക്കാരിന് ഗുണമില്ലെങ്കിലും ഖജനാവ് നഷ്ടം ഉറപ്പായിട്ടുണ്ട്. ഈ തുക റാണി ജോർജിൽ നിന്ന് ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇതിന് വകുപ്പില്ല. അതുകൊണ്ട് തന്നെ ഖജനാവിൽ നിന്ന് തന്നെ പണം നൽകും. ഫലത്തിൽ റാണി ജോർജിന്റെ പാരീസ് യാത്ര കേരളത്തിന് നൽകുന്നത് ഖജനാവ് നഷ്ടം മാത്രമാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്തും റാണി ജോർജിന്റെ യാത്രകൾ വിവാദത്തിലായിരുന്നു. കയർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനെന്ന പേരിൽ അന്നത്തെ മന്ത്രി അടൂർ പ്രകാശും കയർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന റാണി ജോർജും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിദേശത്ത് ചുറ്റിയടിച്ചതിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം. അഴിമതിയില്ലെന്ന വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് തള്ളിയതു കൊണ്ട് തന്നെ വ്യക്തമായ അന്വേഷണം വിജിലൻസിന് നടത്തി. പിന്നീട് ഈ കേസിൽ റാണി ജോർജ് കുറ്റവിമുക്തയാകുകയും ചെയ്തു. സർക്കാർ തുക വകമാറ്റി വിദേശയാത്ര നടത്തിയെന്നുകാട്ടി പൊതുപ്രവർത്തകനായ സുധാകരൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.
മന്ത്രിയും പരിവാരങ്ങളും വിദേശത്ത് ചുറ്റിയടിച്ചത് കയർ മാർക്കറ്റിങ് കൺസോർഷ്യം രൂപീകരിക്കാനായി മാറ്റിവച്ച തുക ഉപയോഗിച്ചാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. 25ൽപരം രാജ്യങ്ങൾ ഇവർ സഞ്ചരിച്ചതായാണ് പരാതിയിൽ പറയുന്നത്. മിക്ക യാത്രകളും നടത്തിയത് അടൂർ പ്രകാശും റാണി ജോർജും രണ്ടു ഉദ്യോഗസ്ഥരും ചേർന്നാണ്. കയറിന് വിപണിയില്ലാത്ത കസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സംഘം സന്ദർശിച്ചു. 10 ലക്ഷത്തിന് മുകളിലാണ് ഓരോ യാത്രയ്ക്കും ശരാശരി ചെലവഴിച്ചത്. ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 60 ലക്ഷം രൂപവരെ ചെലവഴിച്ചു. അനധികൃതമായുള്ള ഈ കാശ് ചെലവാക്കലാണ് പ്രശ്നമാകുന്നത്. മതിയായ അനുമതിയില്ലാതെയാണ് ഈ യാത്രകളെന്നതാണ് പരാതി. എന്നാൽ എല്ലാ അനുമതിയും ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. സർക്കാർ മാറി ഇടതുപക്ഷം വന്നപ്പോഴും റാണി ജോർജിന്റെ വിദേശയാത്രകൾ വിവാദമായി.
കേരളത്തിൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ പോയവർഷം കേരള ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രൻ പലവട്ടമാണ് ലണ്ടനിൽ എത്തിയത്. പലപ്പോഴും ആ വകയിൽ ഓക്സ്ഫോർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും ചുറ്റിക്കറങ്ങി. പലപ്പോഴും മന്ത്രി സംഘത്തിൽ വകുപ്പ് ഉദ്യോഗസ്ഥരായ റാണി ജോർജ്, വി വേണു, ബാലകിരൺ എന്നിവരടങ്ങിയ വൻസംഘം തന്നെ ഇടം പിടിക്കുകയൂം ചെയ്തിരുന്നു. വേൾഡ് ട്രാവൽ മാർട്ട് അടക്കമുള്ള വേദികളിൽ ലക്ഷങ്ങൾ പൊടിച്ചാണ് കേരള സംഘം ഇടം പിടിച്ചത്. പ്രളയ നാടിന്റെ നഷ്ടമൊന്നും മന്ത്രി സംഘത്തിന്റെ കറക്കത്തിന് കരണമായില്ല. പ്രളയം മൂലം അടുത്ത രണ്ടു വർഷത്തേക്ക് സഞ്ചാരികളെ പ്രതീക്ഷിക്കേണ്ട എന്ന ഔദ്യോഗിക ഉപദേശം ലഭിച്ചിട്ടും വിദേശത്തു കറങ്ങാൻ അതൊന്നും മന്ത്രിക്കും സംഘത്തിനും തടസമായതുമില്ല. എന്നാൽ ഈ സന്ദർശനം കൊണ്ടൊന്നും ഉദ്ദേശിച്ച ബ്രിട്ടീഷ് സഞ്ചാരികളുടെ മനസ്സിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ആയില്ലെന്നതാണ് സത്യം. വിപരീത ഫലം ഉണ്ടാക്കാൻ കാരണമായ അനേകം കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ കേരള ടൂറിസം നേരിടുന്ന പ്രധാന പ്രതിസന്ധിയും.
പ്രതിവർഷം കേരളത്തിന് ആറു ലക്ഷം സഞ്ചാരികളെ സമ്മാനിക്കുന്ന ബ്രിട്ടീഷ് സന്ദർശക സംഘത്തിൽ നിന്നും ഇത്തവണ കാര്യമായ ഒലിച്ചുപോക്ക് ഉണ്ടായിട്ടുണ്ട്. അതിനു ആക്കം നൽകും വിധം പ്രമുഖ മാധ്യമ പ്രവർത്തകയായ ജെന്നി മാരിയെ പോലുള്ളവർ തുടർച്ചയായി ഇന്ത്യ സന്ദർശനത്തിന്റെ കയ്പ് നിറഞ്ഞ അനുഭവങ്ങളും ലക്ഷക്കണക്കിന് വായനക്കാരുള്ള മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതുമാണ്. കേരളത്തിൽ നിന്നും ടൂറിസം രംഗത്തിന്റെ പ്രചാരം നൽകാൻ എത്തുന്ന മന്ത്രി സംഘം ആയിരം വട്ടം വന്നു പോകുന്നതിന്റെ നൂറിരട്ടി ഫലം ചെയ്യുന്നതാണ് ജെന്നിയെ പോലുള്ളവർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾ. എന്നാൽ ഇത്തവണ ആ പതിവൊക്കെ തെറ്റിയിരിക്കുകയാണ്. കേരളത്തെ വേൾഡ് ട്രാവൽ മാർട്ടിന്റെ ഉത്തരവാദിത്ത ടൂറിസം ലിസ്റ്റിൽ എത്തിച്ചിട്ടും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജൻസി ലിസ്റ്റിൽ നിന്നും കേരളം പുറത്തായിരിക്കുന്നു. കഴിഞ്ഞ വർഷം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട 12 സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്തിയ എ ബി ടി എ ഇത്തവണ മുൻഗണന ലിസ്റ്റിൽ നിന്നും കേരളത്തെ തഴഞ്ഞിരിക്കുകയാണ്. വേൾഡ് ട്രാവൽ മാർട്ടിൽ എത്തിയപ്പോൾ മന്ത്രിയും കൂട്ടരും നടത്തിയ ലോബിയിങ് ഒന്നും ഏറ്റില്ലെന്നു ചുരുക്കം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍