രണ്ടാമൂഴം സിനിമയാകുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം; മൂന്ന് കൊല്ലത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങാമെന്ന വാക്ക് ലംഘിക്കപ്പെട്ടു; ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥ; പറയുന്നതെല്ലാം മാറ്റി പറയുന്നു; എനിക്ക് തിരിക്കഥ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ എംടി; ഫെഫ്കയുടെ മനസ്സും തിരക്കഥാകൃത്തിനൊപ്പം; ശ്രീകുമാറിന്റെ സിംഗപൂർ മലയാളിയെ ഇറക്കിയുള്ള 'ഒടി വിദ്യ' ഫലിക്കില്ല; രണ്ടാമൂഴത്തിൽ കോടതി തീരുമാനം നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: എംടിയുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാർ മേനോന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ശ്രീകുമാർ മേനോനുമായി സഹകരിക്കാനാകില്ലെന്നാണ് എംടിയുടെ നിലപാട്. ഈ വിഷയത്തിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണ എംടി കത്തുമെഴുതി. മലയാള സിനിമയിലെ തന്റെ സംഭാവനകൾ വിവരിച്ചാണ് സിനിമാക്കാർ ഈ വിഷയത്തിൽ തനിക്കൊപ്പം നിൽക്കണമെന്ന് എംടി ആവശ്യപ്പെടുന്നത്. എന്തു വന്നാലും രണ്ടാംമൂഴം ശ്രീകുമാർ നായർ ചെയ്യേണ്ടതില്ലെന്നതാണ് എംടിയുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഫെഫ്കയും ശ്രീകുമാർ മേനോനും തമ്മിൽ ചർച്ച നടത്തും. കോടതിയിലുള്ള വിഷയമാതിനാൽ പരസ്യ നിലപാട് ഫെഫ്ക എടുക്കില്ലെങ്കിലും എംടിക്ക് മാനസിക പിന്തുണ നൽകാനാണ് ഫെഫ്കയുടെ തീരുമാനം എന്നാണ് സൂചന. കോഴിക്കോട്ടെ കോടതിയിലെ സിവിൽ കേസിലെ വിധിയാകും ഇനി നിർണ്ണായകം.
മൂന്ന് വർഷത്തിന് അകം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന വ്യവസ്ഥയിലാണ് തിരക്കഥ ശ്രീകുമാർ മേനോന് നൽകിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് രണ്ടാമൂഴം സിനിമയാകുകയെന്നത്. എന്നാൽ ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാകാത്ത അവസ്ഥയാണുള്ളത്. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നു. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി സഹകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് എംടിയുടെ വിശദീകരണം. ഇത് പൂർണ്ണമായും ഫെഫ്കയും ഉൾക്കൊള്ളുന്നു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരൻ ഇത്തരമൊരു കത്ത് സംഘടനയ്ക്ക് എഴുതിയ സാഹചര്യത്തെ ഗുരുതമായാണ് ഫെഫ്കയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി ഫെഫ്ക ഈ വിഷയത്തിൽ ചർച്ച നടത്തും. രണ്ട് ദിവസത്തിനുള്ള ഇത് നടക്കുമെന്നാണ് സൂചന. സിനിമയുടെ നിർമ്മാതാവ് മാറിയത് പോലും എംടി അറിഞ്ഞിട്ടില്ല.
കോടതിയുടെ നൂലാമാലകളിൽ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാർ മേനോന് എംടി തിരികെ നൽകിയാൽ ഡോ. എസ് കെ നാരായണന് അതിന്റെ നിർമ്മാതാവുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതും എംടിയെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. ഇത്തരം വാർത്തകളെ തുടർന്ന് എംടിയുടെ കുടുംബാഗങ്ങൾ സിനിമാ മേഖലയിലെ പലരുമായും വിഷയം ചർച്ച ചെയ്തു. കേസിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ആരും കേസ് തീരും മുമ്പ് രണ്ടാമൂഴത്തിനായി പണം മുടക്കരുതെന്നുമാണ് എംടിയുടെ നിലപാട്. രണ്ടാമൂഴം സിനിമയാകുന്നതിനെത്തുടർന്നുള്ള തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി എംടിയുടെ അഭിഭാഷകനും രംഗത്ത് വന്നു. എല്ലാ തർക്കങ്ങളും ഒഴിഞ്ഞ് എം ടി. തിരക്കഥയിൽ മഹാഭാരതം സിനിമ എന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് എം ടി.യുടെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ രംഗത്തെത്തിയതും എംടിയുടെ അറിവോടെയാണ്.
ചിത്രം വൈകുന്നതിനെത്തുടർന്ന് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ചിത്രം അനിശ്ചിതത്വത്തിൽ ആയത്. തുടർന്ന് നിർമ്മാതാവായ ബി.ആർ. ഷെട്ടിയും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന്, രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിർമ്മാതാവുമായി ചേർന്ന് എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴം തുടങ്ങാൻ കരാറിൽ ഒപ്പുവച്ചെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. മഹാഭാരതത്തെ ഭീമന്റെ കാഴ്ചയിൽ അവതരിപ്പിക്കുന്ന എംടിയുടെ നോവലാണ് രണ്ടാമൂഴം. നിർമ്മാതാവ് എസ്.കെ. നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും തന്റെ സാന്നിധ്യത്തിൽ ധാരണയിലെത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ അവകാശവാദമുന്നയിച്ചിരുന്നു.
യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആർ.ഷെട്ടി പിൻവാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വർധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണൻ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് നാരായണൻ എത്തുന്നതെന്നാണ് അവകാശവാദം. ഒടിയൻ സിനിമയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ശ്രികുമാർ മേനോനെ മോഹൻലാൽ പോലും സംശയത്തോടെയാണ് കാണുന്നത്. സിനിമാനിർമ്മാണ ഉടമ്പടിയിൽ ജോമോന്റെ സവിധത്തിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോൻ തന്റെ ഫെയ്സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് പുതിയ നീക്കങ്ങൾ പുറം ലോകത്ത് എഥ്തുന്നത്.
എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് രണ്ടാമൂഴം. റിസോർട്ടുകൾ തുടങ്ങി വൻകിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയിൽ കൊട്ടാര തുല്യമായ ഒരു ബംഗ്ളാവ് നാരായണനുണ്ട്. മറുനാടന്‍ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോർട്ടുകളും വൻകിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയിൽ അമരുകയാണ്. വർക്കലയിലെ ഒരു റിസോർട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യിൽ എത്തും. ഈ ഗ്രൂ്പ്പിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. '30 വർഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ സിനിമകൾ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂർത്തീകരിക്കാൻ അതിന്റെ പിന്നിൽ വലിയ ഉദ്യമം വേണം. ഇത് മലയാളികൾക്കാണ് എങ്കിൽ കൂടി ലോകമെങ്ങുമുളവർക്ക് കൂടിയാണ്. അതിനാൽ ഈ സിനിമാ നിർമ്മാണത്തിൽ ഞാൻ ഒപ്പു വയ്ക്കുകയാണ്.''-ഇങ്ങനെയാണ് ശ്രീകുമാർ മേനോനുമായുള്ള കരാർ ഒപ്പിടലിനെ നാരായണൻ വിശേഷിപ്പിച്ചത്.
പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ഈ സിനിമ തിയേറ്ററിൽ പണം കളക്റ്റ് ചെയ്തുവെങ്കിലും പ്രതീക്ഷിച്ച സിനിമാ അനുഭവം കാഴ്ചക്കാർക്ക് നൽകിയില്ല. ഇത് സംവിധായകന്റെ വീഴ്ചയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമെത്തി. അതുകൊണ്ട് ശ്രീകുമാർ മേനോന് രണ്ടാമൂഴം പോലൊരു സിനിമ ചെയ്തു വിജയിപ്പിക്കാനാകുമോ എന്ന സംശയവും സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍