രമ്യ ഹരിദാസ് തകർത്ത് വാരും.. പോക്കറ്റിൽ ഇടാവുന്ന ശമ്പളവും ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക് നൽകുമെന്നെ രമ്യ ഹരിദാസ്; താൻ ജീവിച്ചത് കഞ്ഞിയും പയറും കഴിച്ചാണ്; എന്നെ ജനപ്രതിനിധി ആക്കിയത് ആലത്തൂരുകാരാണ്; എനിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നോ അതെല്ലാം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്; താൻ എംപിയാകുന്നത് ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടാനല്ലെന്ന് വ്യക്തമാക്കി ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടിയതാണ് ഇന്നത്തെ ആലത്തൂരുകാരുടെ എംപി രമ്യ ഹരിദാസിന്റെ ജീവിതകഥ. അതുകൊണ്ട് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞു തന്നെ വളർന്നുവന്ന വ്യക്തിത്വമാണ് അവരുടേത്. ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി തന്നെയാകും താൻ എന്നാണ് വിജയലഹരിയിൽ നിൽക്കുമ്പോഴും അവർ മറുനാടനോട് വ്യക്തമാക്കിയ കാര്യം. എംപിയെന്ന നിലയിൽ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും താൻ ജനങ്ങളെ മറക്കില്ലെന്നാണ് അവർ വ്യക്തമാക്കിയത്.
എംപിയെന്ന നിലയിൽ വലിയ പ്രതിഫലം ലഭിക്കുമ്പോഴും അതിൽ നിന്നും ഒരു പങ്ക് മണ്ഡലത്തിലുള്ള സാധാരണക്കാരുടെ ക്ഷേമത്തിനായി മാറ്റിവെക്കുമെന്നാണ് രമ്യ മറുനാടനോട് പറഞ്ഞത്. തന്നെ ഒരു ജനപ്രതിനിധി ആക്കിയത് ആലത്തൂരൂകാരാണ്. വോട്ടുകൾ നൽകിയത് രമ്യയെന്ന വ്യക്തിക്ക് വേണ്ടിയല്ല. അതുകൊണ്ട് തന്നെ ഒരു എംപിയെന്ന നിലയിൽ എന്തൊക്കെ ആനുകൂല്യം ലഭിക്കുന്നോ അതെല്ലാം ആലത്തൂരുകാർക്ക് അവകാശപ്പെട്ടതാണ്- രമ്യ വ്യക്തമാക്കി.
ചെറുപ്പം മുതൽ താൻ ഏറ്റവും അധികം കഴിച്ചിട്ടുള്ളത് കഞ്ഞിയും പയറുമാണ്. തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ പലരും പലവിധത്തിലുള്ള ഭക്ഷണവും തന്നിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ് നടത്തിയപ്പോൾ ആശുപത്രിയിൽ അച്ഛന് ചികിത്സിക്കാൻ സ്വരൂപിച്ച പണം നൽകിയിട്ടുണ്ട്. പെൻഷന് തുക പോലും നൽകിയവരുണ്ട്. അങ്ങനെ ആലത്തൂരൂകാരായ ജനങ്ങളാണ് എന്നെ എംപിയാക്കിയത്. തെരഞ്ഞെടുത്ത ജനപ്രതിനിധിയായ ഞാൻ ആലത്തൂരുകാർക്ക് വേണ്ടതെല്ലാം നൽകാൻ പരമാവധി ശ്രമിക്കുമെന്നും രമ്യ പറയുന്നു. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല എന്നറിയാം. എങ്കിലും ഒരാൾ ഒരു വിഷയം ഉന്നയിക്കുമ്പോൾ ആ ആവശ്യം ശരിയാണോ എന്നു പരിശോധിച്ചു വേ്ണ്ടതു ചെയ്യുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച ഘട്ടത്തിൽ രമ്യ ഹരിദാസിന്റെ ആസ്തിവിവരങ്ങൾ കണ്ട് ഞെട്ടിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിട്ടും അവരുടെ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. രമ്യ ഹരിദാസിന്റെ പേരിൽ ആകെ 22,816 രൂപയുടെ സ്വത്താണുള്ളത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന 4 ഗ്രാം സ്വർണവുമുണ്ട്.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യയ്ക്ക് ശമ്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണു വാർഷിക വരുമാനം. കൃഷിഭൂമി, കാർഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ലെന്നും വ്യക്തമാക്കിയിരുന്നു.
എൽഐസി ഏജന്റായ അമ്മ രാധയുടെ വാർഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വർണമുണ്ട്. പിതാവിന്റെ പേരിൽ 20 സെന്റ് ഭൂമിയും 1,000 ചതുരശ്രടി വീടുമാണ് ആകെയുള്ള സമ്പാദ്യം. സമ്പാദ്യക്കണക്കിൽ ഏറെ പിന്നിലാണ് നിലവിൽ രമ്യ ഹരിദാസ് എംപിയെന്ന നിലയിൽ ആനുകൂല്യങ്ങൾ നിരവധി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ പരമാവധി മണ്ഡലത്തിന് വേണ്ടി ചിലവഴിക്കുമെന്നാണ് രമ്യ ഹരിദാസ് വ്യക്തമാക്കുന്നത്.
പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇരട്ടിയിലധികമായി വർധിപ്പിക്കണമെന്നു പാർലമെന്റ് സമിതി ശിപാർശ ചെയ്തിരുന്നെങ്കിലും ഈ ശുപാർശ സർക്കാർ തള്ളിയിരുന്നു. നിലവിൽ 50,000 രൂപയാണ് എംപിമാരുടെ മാസശമ്പളം. പെൻഷൻ 20,000 രൂപയും. എന്നാൽ, ശമ്പളം ഒരു ലക്ഷം രൂപയും പെൻഷൻ 35,000 രൂപയുമാക്കി ഉയർത്തണം എന്നാതായിരുന്നു ശുപാർശ. സർക്കാർ ആരോഗ്യ പദ്ധതികളിൽനിന്ന് എംപിമാർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവരുടെ മക്കളുടെ മക്കൾക്കു കൂടി ലഭ്യമാക്കണമെന്നതാണു മറ്റൊരു ശ്രദ്ധേയ ശിപാർശ.
എംപിമാർക്കു ലഭിക്കുന്ന പ്രതിദിന അലവൻസ് വർധിപ്പിക്കണം. വിമാനയാത്രയിൽ 20 മുതൽ 25 ശതമാനം വരെ സൗജന്യം അനുവദിക്കണം. ഈ സൗജന്യം മുൻ എംപിമാർക്കു കൂടി അനുവദിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു. ട്രെയിൻ യാത്രയിലാണെങ്കിൽ കൂടെ വരുന്ന പേഴ്സണൽ സെക്രട്ടറിക്കു കൂടി സൗജന്യ എസി ക്ളാസ് ടിക്കറ്റ് അനുവദിക്കണം. വിമാനത്താവളങ്ങളിൽ എംപിമാർക്കു ലഭിക്കുന്ന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. 2010 ലാണ് എംപിമാരുടെ ശമ്പളത്തിൽ അവസാനമായി വർധന വരുത്തിയത്. നിലവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഒരു എംപിക്കു വേണ്ടി മാസം 14 ലക്ഷത്തിലധികം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
രാജ്യത്തെ എംപിമാർക്ക് 50,000 രൂപ അടിസ്ഥാന ശമ്പളവും 45,000 രൂപ മണ്ഡല അലവൻസുമാണ് നിലവിൽ ലഭിക്കുന്നത്. എല്ലാം ചേർത്ത് 2,70,000 രൂപ ഒരു എംപിക്കായി സർക്കാർ ചെലവിടുന്നുണ്ട്. എംപിമാരുടെ ശമ്പളം അടക്കം അധികം താമസിയാതെ പുതുക്കി നിശ്ചയിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ മാറ്റങ്ങൾ വരുത്തുമ്പോൾ ലഭിക്കുന്ന ആനൂകൂല്യങ്ങൾ അടക്കം ആലത്തൂരുകാർക്കായി ചിലവഴിക്കാം എന്നാണ് രമ്യ ഹരിദാസ് നൽകുന്ന പ്രധാന വാഗ്ദാനം.
ആലത്തൂരിലെ എംപി പികെ ബിജുവും മാവേലിക്കരയിലെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷുമെല്ലാം ആദ്യ അങ്കത്തിനെത്തുമ്പോൾ പറഞ്ഞത് ഇല്ലായ്മയുടെ കഥകളായിരുന്നു. എന്നാൽ ഇന്ന് അതല്ല അവരുടെ സ്ഥിതി. അതിവേഗം അവർ വളർന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു വേളയിലും രമ്യയെ സോഷ്യൽ മീഡിയ ഉപദേശിച്ചിരുന്നു. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്ന് വന്നത്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. രാഹുലിന്റെ ഈ തെരഞ്ഞെടുപ്പു തെറ്റിയില്ലെന്നാണ് വ്യക്തമാകുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍