വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയത്; അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണ്; ഇപ്പോഴും യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് എന്ന സഹോദരങ്ങൾ കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷം മാത്രം; അത് ആലത്തൂരുകാർക്ക് വേണ്ടിയുള്ള വാഹനം; ഇതിനെ സഖാക്കൾ എതിർക്കുന്നത് അസഹിഷ്ണുത കൊണ്ടാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
ആലത്തൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനാ തലത്തിൽ പിരിവെടുത്ത് ആലത്തൂർ എംപി രമ്യഹരിദാസിന് കാർ വാങ്ങി നൽകാനുള്ള നീക്കത്തെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നത് സിപിഎം പ്രവർത്തകരാണ്. സൈബർ ലോകത്തും ഇതിന്റെ പേരിൽ വിമർശനം ഉയർന്നു. എന്നാൽ, കാർ പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളിക്കൊണ്ടാണ് രമ്യ രംഗത്തുവന്നത്. ഈ വിവാദത്തിൽ പ്രതികരണം തേടിയ അവർ മറുനാടനോട് മനസു തുറന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകയായ തനിക്ക് തന്റെ സഹപ്രവർത്തകർ മണ്ഡലത്തിൽ പ്രവർത്തിക്കാൻ വേണ്ടി കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് രമ്യ വ്യക്തമാക്കി.
വെറും മൂന്ന് ജോഡി ഡ്രസ്സുമായാണ് താൻ ആലത്തൂരിലേക്ക് കടന്നുവന്നത്. മത്സരിക്കാൻ മണ്ഡലത്തിലേക്ക് എത്തുമ്പോൾ വിവിധ പാർട്ടിക്കാരാണ് ഞാൻ വിജയിക്കണം എന്നു കരുതി രംഗത്തുവന്നത്. വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയ്. അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണെന്ന് രമ്യ പ്രതികരിച്ചു. ഒരു യൂത്ത് കോൺഗ്രസുകാരി എന്ന നിലയിൽ ജീവിതത്തിൽ ഏറെ അഭിമാനകരമായ നിമിഷമാണിത്.
തനിക്ക് കാറു വേണ്ടി യൂത്ത് കോൺഗ്രസുകാർ കാർ വാങ്ങുന്നു എന്ന വിവരം താൻ അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണ്. എന്നാൽ യൂത്ത് കോൺഗ്രസുകാരിയായ തനിക്ക് സംഘടന കാർ വാങ്ങി നൽകുന്നതിൽ എന്താണ് തെറ്റെന്നും അവർ ചോദിച്ചു. പ്രചരണത്തിന്റെ ആദ്യ ദിവസം മുതൽ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ എനിക്ക് ആലത്തൂരിൽ നിന്ന് ലഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമിട്ട് തന്ന എത്രയോ പേരുണ്ട്. യൂത്ത് കോൺഗ്രസ് കാണിക്കുന്നത് വലിയൊരു മനസാണ്.- രമ്യ പറഞ്ഞു.
താൻ യൂത്ത് കോൺഗ്രസുകാരിയാണ്. മണ്ഡലം സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ച വ്യക്തയാണ്. അഖിലേന്ത്യ കോഡിനേറ്ററായി അഭിമാനത്തോടെ നിൽക്കുന്ന അവസരത്തിലാണ് യൂത്ത് കോൺഗ്രസ് ഇതുപോലൊരു പിന്തുണ നൽകിയത്. യൂത്ത് കോൺഗ്രസുകാരിയായ താൻ അവർ തരുന്ന സമ്മാനത്തെ നിരാകരിക്കേണ്ട ആവശ്യമില്ലെന്നും രമ്യ വ്യക്തമാക്കി. ആലത്തൂരിലെ വികസന പ്രവർത്തനങ്ങൾക്ക് ഓടി നടക്കാൻ വേണ്ടിയാണ് സംഘടന തനിക്ക് കാർ വാങ്ങി നൽകുന്നത്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എംപിയെന്ന നിലയിൽ തന്റെ ചുമതല. മണ്ഡലത്തിലെ ആവശ്യത്തിനായി യൂത്ത് കോൺഗ്രസ് സജീവമായി നിൽക്കുന്നതിൽ അഭിമാനമാണ് തനിക്കുള്ളത്. ആലത്തൂരിലെ സാധാരണക്കാർ അവർക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞു.
എം പി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളം കൊണ്ട് കാറ് വാങ്ങാൻ കഴിയുമല്ലോയെന്ന് വിമർശനമുണ്ടല്ലോയെന്ന ചോദ്യത്തിന് ഒരു എം പിക്ക് എത്ര പണം കിട്ടുമെന്ന് വിമർശിക്കുന്നവർക്ക് അന്വേഷിച്ചാൽ കിട്ടുമല്ലോയെന്നായിരുന്നു മറുപടി. എത്രയാണ് ഓണറേറിയമെന്നും അലവൻസുകളെത്രയെന്നും വെബ്സൈറ്റിൽ കിട്ടും. വണ്ടിക്ക് എണ്ണയടിക്കണം. അതിന് വേറെ പണം കിട്ടുമോയെന്ന് അതിൽ നിന്ന് മനസിലാകും. മറ്റ് ചെറു സഹായങ്ങളും ചെയ്യുന്നത് ലഭിക്കുന്ന ഇത്തരം അലവൻസുകളിൽ നിന്നാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഓഗസ്ത് 9ന് വടക്കഞ്ചേരിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രമ്യ ഹരിദാസിന് കാറിന്റെ താക്കോൽ കൈമാറുന്നത്. ആലത്തൂർ പാർലമെന്റ് കമ്മിറ്റിയാണ് കാറ് വാങ്ങി നൽകുന്നത്. പതിനാല് ലക്ഷം രൂപ വിലയുള്ള കാറിനായി കൂപ്പൺ പിരിവിലൂടെയാണ് പണം കണ്ടെത്തുന്നത്. ഒരു നിയോജക മണ്ഡലത്തിൽ നിന്നും രണ്ട് ലക്ഷം രൂപയാണ് പിരിച്ചെടുക്കേണ്ടത്. 1400 കൂപ്പൺ അടിച്ചിട്ടുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. ഇതാണ് വിവാദത്തിലായത്.
രമ്യയ്ക്ക് വാഹനം വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസിൽ കലാപമെന്ന് വാർത്ത എഴുതി ദേശാഭിമാനി വിവാദം കൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആയിരം രൂപയുടെ കൂപ്പൺ അച്ചടിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് പണപ്പിരിവ്. 25നകം പണം നൽകാനാണ് നിർദ്ദേശം. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണെന്നാണ് ദേശാഭിമാനി വാർത്തയിലൂടെ ചോദിക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് സൈബർ ലോകത്തും വ്യാപകമായി തന്നെ രമ്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി സൈബർ സഖാക്കൾ രംഗത്തെത്തി.
'ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി' എന്ന് അച്ചടിച്ച കൂപ്പണിൽ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണ് എന്ന ചോദ്യമാണ് സഖാക്കൾ ഉയർത്തുന്നത്. എംപിയെന്ന നിലയിൽ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവൻസ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ്. പാർലമെന്റ് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ്പ നൽകാൻ നിർദ്ദേശമുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തത് എന്തിനാണ് എന്ന ചോദ്യമാണ് സൈർ ലോകത്ത് സഖാക്കൾ ഉന്നയിക്കുന്നത്.
അതേസമയം എന്തിനും ഏതിനും ബക്കറ്റുമായി പിരിവിന് ഇറങ്ങുന്ന സഖാക്കൾ എന്തിനാണ് രമ്യയ്ക്ക് കാറ് വാങ്ങാന് യൂത്ത് കോൺഗ്രസുകാർ പിരിക്കുന്നതിനെ കുറ്റപ്പെടുത്തുന്നത് എന്ന ചോദ്യമാണ് കോൺഗ്രസുകാർ മറിച്ചു ചോദിക്കുന്നത്. കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയല്ലല്ലോ പിരിവെന്നും ഇവർ ചോദിച്ചു. സംഭവം വിവാദമായ ഘട്ടത്തിൽ ആരോപണത്തിന്റെ വസ്തുത മറുനാടൻ അന്വേഷിക്കുകയുണ്ടായി. എന്നാൽ, സൈബർ ലോകത്ത് നടക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് മനസ്ലിലായത്.
രമ്യ ഹരിദാസിന് പണം വാങ്ങാൻ വ്യാപകമായി പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നു എന്ന വിധത്തിലാണ് ആക്ഷേപം നിലനിൽക്കുന്നത്. എന്നാൽ, ഈ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമായി. രമ്യക്ക് വേണ്ടി കേരളം മുഴുവൻ പിരിവു നടത്തുന്നില്ല എന്നതാണ് ആദ്യ വസ്തുത. ഇതിനായി ആലത്തൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള യൂത്ത് കോൺഗ്രസിന്റെ 1300 ഓളം വരുന്ന ബൂത്ത് കമ്മിറ്റികളിൽ നിന്നാണ് പണം പിരിക്കുന്നത്. അതും പൊതുജനങ്ങളിൽ നിന്നല്ല, പ്രവർത്തകർ തന്നെ നൽകിയാതാൽ മതിയെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി നമ്പറിട്ടുള്ള 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട്. 1000 രൂപയാണ് ഒരു കൂപ്പണിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയിലെ ഭാരവാഹികളായി പത്ത് പേർ നൂറ് രൂപ നൽകിയാൽ മാത്രം മതിയെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തീർത്തും ദരിദ്രയായ രമ്യ ഹരിദാസിനെ എംപിയാക്കാൻ വേണ്ടി സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി പ്രചരണം നടത്തിയവരാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ. അവർക്ക് രമ്യയ്ക്ക് വേണ്ടി ഒരു നൂറ് രൂപ കൂടി നൽകാൻ യാതൊരു മടിയും ഇല്ലെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് മറുനാടനോട് വ്യക്തമാക്കി. മാത്രമല്ല, അണികൾ പിരിവിട്ടു വാങ്ങി നൽകിയ വാഹനങ്ങൾ ഒരു എംപി സഞ്ചരിക്കുന്നതിൽ എന്താണ് തെറ്റെന്ന് യൂത്ത് കോൺഗ്രസുകാരും ചോദിക്കുന്നു. ഇതിലൂടെ മണ്ഡലത്തിൽ എംപി കൂടുതൽ ജനകീയമാകുകയാണ് ചെയ്യുന്നത്. ആ ജനകീയ രാഷ്ട്രീയത്തിന്റെ വഴി തേടുന്നതിലാണ് സഖാക്കൾക്ക് അമർഷമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എംപിയെന്ന നിലയിലുള്ള ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങിക്കൂടെ എന്ന ചോദ്യത്തിനും യൂത്ത് കോൺഗ്രസുകാർ മറുപടി നൽകുന്നുണ്ട്. നേരത്തെ ബാങ്ക് വായ്പ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടിയ ഘട്ടത്തിൽ രമ്യ ഹരിദാസ് ജപ്തി ഭീഷണി നേരിട്ടിരുന്നു. ഇതോടെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ പെടുത്തിയതിനാൽ പെട്ടന്ന് ബാങ്ക് വയാപ്പ് ലഭിക്കാത്ത സാഹചര്യം രമ്യയ്ക്കുണ്ടെന്നു എംപിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ഡൽഹിയിലെ ഓഫീസും ആലത്തൂരിലെ ഓഫീസിലും ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ഓഫീസ് വാടകയുമെല്ലാം ചെലവാക്കേണ്ടത് എംപിയുടെ ശമ്പളത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ പെട്ടന്ന് കാർവാങ്ങാൻ സാധിക്കാത്തതു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസും വ്യക്തമാക്കുന്നത്.
യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മറ്റി ഒന്നായെടുത്ത തീരുമാനമാണ് രമ്യ ഹരിദാസിന് വാഹനം വാങ്ങി നൽകണമെന്നതെന്ന് അല്ലാതെ അവർ ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷൻ പാളയം പ്രദീപും പ്രതികരിച്ചു. യൂത്ത് കോൺഗ്രസിൽ നിന്ന് വന്ന, യൂത്ത് കോൺഗ്രസ് നോമിനിയായി വന്ന രമ്യ ഹരിദാസിന്, പ്രത്യേകിച്ച് ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന എംപിക്ക് വാഹനം വാങ്ങി നൽകി നൽകാനാണ് കമ്മറ്റി യോഗം കൂടി ആലോചിച്ചത്. പൊതുജനങ്ങളിൽ നിന്നല്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ എതിരാളികളുടേത് കുപ്രചരണമാണെന്നും പ്രദീപ് പറഞ്ഞു.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- ആലത്തൂരിൽ തന്റെ പാതി കരിഞ്ഞ ഫ്ളക്സിന്റെ ചിത്രം പങ്കുവച്ച് രമ്യ ഹരിദാസ്
- ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
- പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
- മറുനാടനെ പിന്തുണച്ചതിന് വിമർശനം നേരിട്ടതോടെ മറുപടിയുമായി രമ്യ ഹരിദാസ് എംപി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്