കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് ലാവലിനുമായി ബന്ധമുള്ള കമ്പനി; യുവമോർച്ചയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷം; ലാവലിനിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനം എങ്ങനെ കിഫ്ബിയിൽ പങ്കാളിയായെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റതെന്നും ആരോപണം; ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള സർക്കാറിന്റെ അടിസ്ഥാന വികസന സംരംഭമായ കിഫ്ബിക്കെതിരെ യുവമോർച്ച ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ച് കോൺഗ്രസ് പാർട്ടിയും രംഗത്ത്. കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ആരോപണം ഏറ്റുപിടിച്ച് രംഗത്തെത്തിയത്.
ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളേക്കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണ് സർക്കാർ വ്യക്തമാക്കിയത്. മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇതിൽ ഭൂരിപക്ഷവും വാങ്ങിയത് എസ്.എൻ.സി ലാവലിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പന്നിയാർ. ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള വിദ്യുച്ഛക്തി വകുപ്പ് നേരത്തേ കരാറുണ്ടാക്കിയ സ്ഥാപനമാണ് എസ്.എൻ.സി ലാവലിൻ. ഈ ഇടപാട് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോർട്ടു പുറത്തുവന്നത് ഇ.കെ നായനാർ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലാവലിൻ ഇടപാട് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഈ കമ്പനിക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി സർക്കാർ വീണ്ടും ഇടപാട് നടത്തിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാലബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാലബോണ്ടുകൾ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകൾ വാങ്ങി. സർക്കാരിന്റെ മറുപടിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ് യുവമോർച്ച. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തുവന്നത്. ഔദ്യോഗികമായി ആരാണ് മസാലാ ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതും ദുരൂഹമാണെന്ന് യുവമോർച്ച പറയുന്നു.
കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തും എന്നാണ് തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രവാസി ചിട്ടി ഉൾപ്പെടെ കിഫ് ബി യുടെ ധനശേഖരണാർത്ഥം നടത്തിയ കാര്യങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് പുതിയ ഫണ്ട് ശേഖരണ രീതിയുമായി എത്തിയത്. തോമസ് ഐസക്ക് മസാല ബോണ്ടുമായി (കടപ്പത്രം) വരുന്നത്. ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങളാണ് നേരത്തെ മസാല ബോണ്ടുകൾ വഴി ധനശേഖരണം നടത്തിയിട്ടുള്ളത് . ഇക്കഴിഞ്ഞ ദിവസം മസാല ബോണ്ട് വഴി 2150 കോടിയുടെ നിക്ഷേപം കിഫ് ബിക്ക് ലഭിച്ചതായി സർക്കാർ തന്നെ പ്രചരണം നടത്തിയിരുന്നു. മസാലാ ബോണ്ട് ക്ഷണിച്ചത് ലാവ്ലിൻ മുതലാളിക്ക് വേണ്ടിയാണെന്നാണ് ആരോപണം.
കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങാൻ തയ്യാറായത് എന്നായിരുന്നു വാർത്തകൾ വന്നത്. ഇത് ദുരൂഹമാണെന്നാണ് യുവമോർച്ചയുടെ ആരോപണം. മറ്റാരും വാങ്ങാൻ തയ്യാറില്ലാതിരുന്ന കിഫ് ബി മസാല ബോണ്ടിൽ കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ കാശെടുത്ത് നിക്ഷേപിക്കാൻ സിഡിപിക്യുവെന്ന പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ഉയരുന്ന ചോദ്യം. എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ് സിഡിപിക്യു എസ് എൻ സി ലാവ്ലിനിൽ 20% ഓഹരി പങ്കാളിത്തം സിഡിപിക്യുവിനാണെന്ന് യുവമോർച്ച ആരോപിക്കുന്നു. കമ്പനിയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകൾ. അതുകൊണ്ട് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ സിഡിപിക്യുവാണെന്ന് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറയുന്നു. പിണറായി വിജയൻ മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നീവീകരണത്തിന് ലാവ്ലിനുമായി കരാർ ഒപ്പിട്ടത്, ഇത് ഏറെ വിവാദമാകുകയും അഴിമതി കേസിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
ഇതേ കമ്പനിയെ കുറിച്ചാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും വിവാദമുണ്ടാകുന്നത്. ലാവ്ലിൻ കമ്പനി ആഗോള തലത്തിൽ നടത്തിയ അഴിമതികളെ തുടർന്ന് അവരെ സഹായിക്കാൻ രഹസ്യമായി ശ്രമിച്ചു എന്നതിന്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയും കനേഡിയൻ സർക്കാർ വലിയ പ്രതിസന്ധിയിലുമാണ് ഇപ്പോൾ. കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനെ എതിർക്കുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ പണം ഓഹരി വിപണിയിലൂടെ സ്വരൂപിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തന്നെ വൈരുദ്ധ്യമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാൽ ഇതിലെല്ലാം പ്രധാനം സിഡിപിക്യുവിനും ലാവ്ലിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണമാണ്.
സിഡിപിക്യുവുമായി നടന്ന ചർച്ചകളെല്ലാം എല്ലാം രഹസ്യാത്മക സ്വഭാവം ഉള്ളവയാണ് . ലാവ്ലിൻ ഒരിക്കൽ കേരളത്തെ വഞ്ചിച്ച് കേരള സർക്കാർ ബ്ളാക്ക് ലിസ്റ്റിൽ പെടുത്താനുള്ള നടപടികൾ തുടങ്ങിയ കമ്പനി ആണ്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് തരാമെന്ന് ഏറ്റ 98 കോടി തരാതെ കേവലം 8 കോടി മാത്രം നൽകി കേരള സർക്കാരിനെ ലാവ്ലിൻ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഇരിക്കെത്തന്നെ ലാവ്ലിന്റെ ഉടമസ്ഥർ കേരളത്തിന്റെ മസാല ബോണ്ടുകൾ എങ്ങനെ വാങ്ങിയെന്ന ചോദ്യമാണ് യുവമോർച്ച ഉയർത്തുന്നത്.
മസാല ബോണ്ടിന് 9.72 ശതമാനം പലിശയാണ് കിഫ്ബി നൽകേണ്ടത്. എസ് ബി ആ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ (എട്ടര ശതമാനം), ലാവ്ലിന്റെ മുതലാളിമാർക്ക് കൊള്ളപ്പലിശ കൊടുക്കാൻ എന്തിന് സർക്കാർ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസി നൽകിയ വായ്പയുടെ പലിശ 1.35 % ആണെന്നും തിരിച്ചടവ് കാലാവധി 25 വർഷമാണ് എന്നും ഓർക്കണം. ബാങ്ക് വായ്പ ആണെങ്കിൽ പോലും നമ്മുടെ രാജ്യത്തെ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ രീതി അനുസരിച്ച് പലിശ ഓരോ വർഷവും കുറയുകയാണ്. അങ്ങനെയാണെങ്കിൽ തിരിച്ചടവ് സമയത്ത് എട്ടു ശതമാനത്തിൽ താഴെ പലിശ വരാനെ സാധ്യതയുള്ളൂ . അതായത് ഏറ്റവും ചുരുങ്ങിയത് 2% അധിക പലിശയാണ് കേരളം ലാവ്ലിൻ മുതലാളിമാർക്ക് നൽകാൻ ബാധ്യതപ്പെടുന്നത്. 2150 കോടിയുടെ 2% പ്രതിവർഷം നാൽപ്പത് കോടിയിൽ അധികം വരും. ഈ മസാല ബോണ്ട് നിക്ഷേപം തിരിച്ചു നൽകേണ്ടത് 2024 ൽ ആണ് . അതായത് ഏറ്റവും ചുരുങ്ങിയത് 200 കോടിയുടെ നഗ്നമായ അഴിമതി ആണ് മസാല ബോണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചത.
Stories you may Like
- തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരിച്ചുവരുമോയെന്ന ആശങ്ക: അമിത്ഷാ
- ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യ രേഖയൊന്നുമല്ലെന്ന് തോമസ് ഐസക്.
- മസാല ബോണ്ടിൽ ഐസക്കിന് നിർണായക റോളെന്ന് ഇഡി
- ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്ന ഐസക്കിന്റെ വാദം പൂർണമായി പൊളിയുന്നു
- മസാല ബോണ്ട് തുക കൃത്യമായി തിരിച്ചടയ്ക്കാൻ കിഫ്ബി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്