അംബാനിയുടെ അന്റിലിയ പോലൊരു സ്വപ്നഭവനം മോഹിച്ചു; 371 കോടിക്ക് വാങ്ങിയ കെട്ടിടം പൊളിച്ച് മലബാർ ഹില്ലിൽ പണിതു വന്നത് അത്യാഢംബര വീട്; 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനം നിർമ്മാണം അവസാന ഘട്ടത്തിൽ നിൽക്കെ വിടവാങ്ങൽ; ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' മടങ്ങുന്നത് ആഗ്രഹം പൂർത്തിയാക്കാതെ
മറുനാടൻ ഡെസ്ക്
മുംബൈ: ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആഡംബര വീടുകളുടെ കണക്കെടുത്താൽ ആദ്യം ഓർമയിൽ വരിക മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റിലിയ ഭവനമാണ്. ഇത്രയും വലിയൊരു വീട് മറ്റൊരു ഇന്ത്യൻ അതികോടീശ്വരന്മാർക്കുമില്ല. ഇന്ത്യയുടെ വാറൺ ബുഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല മടങ്ങുന്നത് മുകേഷ് അംബാനിയുടേതു പോലൊരു വീട് മോഹിച്ച് നിർമ്മാണം തുടങ്ങി അതിൽ ജീവിതം തുടങ്ങാൻ സാധിക്കാതെയാണ്. ഓഹരി വിപണിയിൽ നിന്നും എയർലൈൻ വ്യവസായ രംഗത്തേക്ക് കടന്ന അദ്ദേഹം തുടങ്ങി വെച്ച് ആകാശ് എയർലൈൻസിന് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയും ബാക്കിയായി നിലനിൽക്കുന്നു.
അബാനിയെ പോലെ ഒരുപക്ഷേ അംബാനിയേക്കാൾ ആഡംബരിമായ വീട് നിർമ്മാണത്തിലായിരുന്നു ജുൻജുൻ വാല. മുംബൈയിലെ മലബാർ ഹില്ലിൽ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയാകും മുമ്പാണ് ജുൻജുൻവാലയുടെ മരണം. മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാർ ഹിൽ. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ജുൻജുൻവാല ഇവിടെ ഒരു ഭവനം കെട്ടിപ്പൊക്കിയത്.
മുംബൈ ബിജെ ഖേർ മാർഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നൽകിയാണ് രാകേഷ് ജുൻജുൻ വാലയും ഭാര്യ രേഖ ജുൻജുൻവാലയും സ്വന്തമാക്കിയത്. 2013-ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്ളാറ്റുകൾ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്ളാറ്റുകൾ വാങ്ങാൻ അദ്ദേഹത്തിന് നാല് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ൽ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂർണ്ണമായും കൈവശമാക്കിയ ജുൻജുൻവാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിർമ്മിച്ചത്.
70,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റർ ഫ്ളോറെന്നാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉൾക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുൻജുൻവാല നിർമ്മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കൾക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികൾക്ക് ഒരുക്കിയതാണ്. കെട്ടിടത്തിൽ എൽ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളിൽ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.
താഴത്തെ നിലയിൽ മൂന്ന് നിലകളുള്ള ലോബി, തിയേറ്റർ, ഫുട്ബോൾ മൈതാനം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാർക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാർക്കിങ് സ്ലോട്ടുകളാണ് നിർമ്മിക്കുന്നത്. ജിം,സ്വിമ്മിങ് പൂൾ,പാർക്ക്, തോട്ടങ്ങൾ ഓപ്പൺ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം. മുംബൈയിലെ മലബാർ ഹില്ലിലെ റിഡ്ജ്വേ അപ്പാർട്ട്മെന്റുകളുടെ പ്രധാന ആകർഷണം മറൈൻ ഡ്രൈവിന്റെ വിശാലമായ കാഴ്ചയും സമുദ്രത്തിന് അഭിമുഖമായി തുറന്നിട്ടിരിക്കുന്ന ജനലുകളുമാണ്.
സമാനതകളില്ലാത്ത ജീവിതമാണ് ഓഹരി രാജവെന്ന് അറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാലയുടേത്. മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.
മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.
വെറും അയ്യായിരം രൂപയുമായി ഒരു കോളേജ് വിദ്യാർത്ഥി ഓഹരി വിപണിയിലെത്തിയ അദ്ദേഹം 62-ാം വയസിൽ മരണത്തിന് കീഴടങ്ങുമ്പോൾ അയാൾ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളാണ്. 'ബിഗ് ബുൾ' എന്ന് നിക്ഷേപകർ വിളിക്കുന്ന രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ 'വാറൻ ബുഫറ്റ്'.ഓഹരി വിപണിയിൽ അധികം പരിചയമില്ലാത്തവർ പോലും കേൾക്കാനിടയുള്ള പേരാണ് വാറൻ ബുഫറ്റിന്റേത്. അമേരിക്കൻ വ്യവസായിയായ അദ്ദേഹം ഓഹരി വിപണിയിലെത്തുന്നവർക്കെല്ലാം മാതൃകയാണ്. ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' എന്ന് പറയപ്പെടുന്ന ജുൻജുൻവാലയെ ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരാൻ കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കം തന്നെയാണ്.
ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി തുടങ്ങിയ ജുൻജുൻവാല രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുപ്പത്തിയാറാമതാണ്. 'ആകാശ എയറി'ന്റെ മേധാവിയായ ജുൻജുൻവാല വിമാനക്കമ്പനിയുടെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു.ജുൻജുൻവാല കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ഓഹരി വിപണിയെക്കുറിച്ച് അറിയാൻ തുടങ്ങി.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയിൽ ചേർന്ന് ബിരുദം നേടി. പിന്നാലെ ദലാൽ സ്ട്രീറ്റിലെത്തിയ ജുൻജുൻവാല1985-ൽ 5,000 രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 2018ൽ 11,000 കോടിയായി ആ 5000 രൂപ വളർന്നു.ൃമസലവെഷവൗിഷവൗിംമഹമജുൻജുൻവാല തുടക്കം മുതൽ അപകടസാദ്ധ്യത ഏറെയുള്ള മാർഗത്തിലായിരുന്നു. ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേണോടെ തിരികെ നൽകാമെന്ന വാഗ്ദാനത്തോടെയാണ് സഹോദരന്റെ ഇടപാടുകാരിൽ നിന്ന് പണം ഇയാൾ കടം വാങ്ങിയത്.
1986-ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യത്തെ പ്രധാന ലാഭം സ്വന്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ ആ സ്റ്റോക്ക് 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം പണം സമ്പാദിച്ചു. മൂന്ന് വർഷം കൊണ്ട് 25 ലക്ഷത്തോളം ഇങ്ങനെ സമ്പാദിച്ചു.സാമ്പത്തിക ലോകത്തിന് എന്നും ഓർമിക്കാനാകുന്ന ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകി. ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, അരബിന്ദോ ഫാർമ, എൻ.സി.സി എന്നിവയിൽ വർഷങ്ങളായി ജുൻജുൻവാല വിജയകരമായി നിക്ഷേപം നടത്തി.2008 ലെ ആഗോള മാന്ദ്യത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഹരി വില 30% ഇടിഞ്ഞുവെങ്കിലും 2012 ആയപ്പോഴേക്കും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍