അംബാനിയുടെ അന്റിലിയ പോലൊരു സ്വപ്നഭവനം മോഹിച്ചു; 371 കോടിക്ക് വാങ്ങിയ കെട്ടിടം പൊളിച്ച് മലബാർ ഹില്ലിൽ പണിതു വന്നത് അത്യാഢംബര വീട്; 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനം നിർമ്മാണം അവസാന ഘട്ടത്തിൽ നിൽക്കെ വിടവാങ്ങൽ; ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' മടങ്ങുന്നത് ആഗ്രഹം പൂർത്തിയാക്കാതെ
മറുനാടൻ ഡെസ്ക്
മുംബൈ: ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആഡംബര വീടുകളുടെ കണക്കെടുത്താൽ ആദ്യം ഓർമയിൽ വരിക മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റിലിയ ഭവനമാണ്. ഇത്രയും വലിയൊരു വീട് മറ്റൊരു ഇന്ത്യൻ അതികോടീശ്വരന്മാർക്കുമില്ല. ഇന്ത്യയുടെ വാറൺ ബുഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല മടങ്ങുന്നത് മുകേഷ് അംബാനിയുടേതു പോലൊരു വീട് മോഹിച്ച് നിർമ്മാണം തുടങ്ങി അതിൽ ജീവിതം തുടങ്ങാൻ സാധിക്കാതെയാണ്. ഓഹരി വിപണിയിൽ നിന്നും എയർലൈൻ വ്യവസായ രംഗത്തേക്ക് കടന്ന അദ്ദേഹം തുടങ്ങി വെച്ച് ആകാശ് എയർലൈൻസിന് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയും ബാക്കിയായി നിലനിൽക്കുന്നു.
അബാനിയെ പോലെ ഒരുപക്ഷേ അംബാനിയേക്കാൾ ആഡംബരിമായ വീട് നിർമ്മാണത്തിലായിരുന്നു ജുൻജുൻ വാല. മുംബൈയിലെ മലബാർ ഹില്ലിൽ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയാകും മുമ്പാണ് ജുൻജുൻവാലയുടെ മരണം. മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാർ ഹിൽ. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ജുൻജുൻവാല ഇവിടെ ഒരു ഭവനം കെട്ടിപ്പൊക്കിയത്.
മുംബൈ ബിജെ ഖേർ മാർഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നൽകിയാണ് രാകേഷ് ജുൻജുൻ വാലയും ഭാര്യ രേഖ ജുൻജുൻവാലയും സ്വന്തമാക്കിയത്. 2013-ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്ളാറ്റുകൾ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്ളാറ്റുകൾ വാങ്ങാൻ അദ്ദേഹത്തിന് നാല് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ൽ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂർണ്ണമായും കൈവശമാക്കിയ ജുൻജുൻവാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിർമ്മിച്ചത്.
70,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റർ ഫ്ളോറെന്നാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉൾക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുൻജുൻവാല നിർമ്മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കൾക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികൾക്ക് ഒരുക്കിയതാണ്. കെട്ടിടത്തിൽ എൽ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളിൽ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.
താഴത്തെ നിലയിൽ മൂന്ന് നിലകളുള്ള ലോബി, തിയേറ്റർ, ഫുട്ബോൾ മൈതാനം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാർക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാർക്കിങ് സ്ലോട്ടുകളാണ് നിർമ്മിക്കുന്നത്. ജിം,സ്വിമ്മിങ് പൂൾ,പാർക്ക്, തോട്ടങ്ങൾ ഓപ്പൺ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം. മുംബൈയിലെ മലബാർ ഹില്ലിലെ റിഡ്ജ്വേ അപ്പാർട്ട്മെന്റുകളുടെ പ്രധാന ആകർഷണം മറൈൻ ഡ്രൈവിന്റെ വിശാലമായ കാഴ്ചയും സമുദ്രത്തിന് അഭിമുഖമായി തുറന്നിട്ടിരിക്കുന്ന ജനലുകളുമാണ്.
സമാനതകളില്ലാത്ത ജീവിതമാണ് ഓഹരി രാജവെന്ന് അറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാലയുടേത്. മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.
മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.
വെറും അയ്യായിരം രൂപയുമായി ഒരു കോളേജ് വിദ്യാർത്ഥി ഓഹരി വിപണിയിലെത്തിയ അദ്ദേഹം 62-ാം വയസിൽ മരണത്തിന് കീഴടങ്ങുമ്പോൾ അയാൾ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളാണ്. 'ബിഗ് ബുൾ' എന്ന് നിക്ഷേപകർ വിളിക്കുന്ന രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ 'വാറൻ ബുഫറ്റ്'.ഓഹരി വിപണിയിൽ അധികം പരിചയമില്ലാത്തവർ പോലും കേൾക്കാനിടയുള്ള പേരാണ് വാറൻ ബുഫറ്റിന്റേത്. അമേരിക്കൻ വ്യവസായിയായ അദ്ദേഹം ഓഹരി വിപണിയിലെത്തുന്നവർക്കെല്ലാം മാതൃകയാണ്. ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' എന്ന് പറയപ്പെടുന്ന ജുൻജുൻവാലയെ ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരാൻ കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കം തന്നെയാണ്.
ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി തുടങ്ങിയ ജുൻജുൻവാല രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുപ്പത്തിയാറാമതാണ്. 'ആകാശ എയറി'ന്റെ മേധാവിയായ ജുൻജുൻവാല വിമാനക്കമ്പനിയുടെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു.ജുൻജുൻവാല കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ഓഹരി വിപണിയെക്കുറിച്ച് അറിയാൻ തുടങ്ങി.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയിൽ ചേർന്ന് ബിരുദം നേടി. പിന്നാലെ ദലാൽ സ്ട്രീറ്റിലെത്തിയ ജുൻജുൻവാല1985-ൽ 5,000 രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 2018ൽ 11,000 കോടിയായി ആ 5000 രൂപ വളർന്നു.ൃമസലവെഷവൗിഷവൗിംമഹമജുൻജുൻവാല തുടക്കം മുതൽ അപകടസാദ്ധ്യത ഏറെയുള്ള മാർഗത്തിലായിരുന്നു. ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേണോടെ തിരികെ നൽകാമെന്ന വാഗ്ദാനത്തോടെയാണ് സഹോദരന്റെ ഇടപാടുകാരിൽ നിന്ന് പണം ഇയാൾ കടം വാങ്ങിയത്.
1986-ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യത്തെ പ്രധാന ലാഭം സ്വന്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ ആ സ്റ്റോക്ക് 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം പണം സമ്പാദിച്ചു. മൂന്ന് വർഷം കൊണ്ട് 25 ലക്ഷത്തോളം ഇങ്ങനെ സമ്പാദിച്ചു.സാമ്പത്തിക ലോകത്തിന് എന്നും ഓർമിക്കാനാകുന്ന ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകി. ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, അരബിന്ദോ ഫാർമ, എൻ.സി.സി എന്നിവയിൽ വർഷങ്ങളായി ജുൻജുൻവാല വിജയകരമായി നിക്ഷേപം നടത്തി.2008 ലെ ആഗോള മാന്ദ്യത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഹരി വില 30% ഇടിഞ്ഞുവെങ്കിലും 2012 ആയപ്പോഴേക്കും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍