ടോം ജോസിന്റെ വിരമിക്കലോടെ രാജു നാരായണ സ്വാമിക്ക് മുമ്പിൽ വാതിൽ തുറക്കാൻ ഐഎഎസ് തലത്തിൽ ചർച്ച സജീവം; സർക്കാരുമായി യോജിച്ചു പോകാൻ തയ്യാറെങ്കിൽ പുറത്തു നിൽക്കുന്ന മുതിർന്ന ഐഎഎസുകാരന് ഉടൻ നിയമനം; രാജു നാരായണ സ്വാമിക്കായി സർക്കാർ കണ്ടു വച്ചിരിക്കുന്നത് കെടിഡിഎഫ്സി എം ഡി സ്ഥാനം; നിയമ നടപടികൾ അവസാനിപ്പിച്ച് മടങ്ങിയെത്താൻ തീരുമാനിച്ചാൽ ശ്രീലേഖയ്ക്ക് പകരക്കാരനായി എത്തുക രാജുനാരയണ സ്വാമി തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ രാജു നാരായണ സ്വാമിയെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള ചർച്ചകളും ഐ എ എസ് തലത്തിൽ സജീവമാകുന്നു. പ്രശ്ന പരിഹാരത്തിന് രാജു നാരായണ സ്വാമി തയ്യാറായാൽ അദ്ദേഹത്തിന് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെ നിയമ നടപടികൾ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പിൻവലിക്കുകയും വേണം. രാജു നാരായണ സ്വാമിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുംപിടത്തമില്ല. രാജു നാരായണ സ്വാമി സർവ്വീസിൽ തിരച്ചെത്താനുള്ള സാധ്യതയാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങളും നൽകുന്നത്. ടോം ജോസുമായി രാജു നാരായണ സ്വാമിക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് തനിക്ക് നീതി കിട്ടാത്തതിന് കാരണമെന്ന് രാജു നാരായണ സ്വാമിയും തുറന്നു പറഞ്ഞിരുന്നു.
കെടിഡിഎഫ്സി എംഡിയായി രാജു നാരായണസ്വാമിയെ നിയമിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് സൂചന. കെടിഡിഎഫ്സി സിഎംഡിയായിരുന്ന ആർ.ശ്രീലേഖ ഡിജിപി പദവി ലഭിച്ചതോടെ അഗ്നിശമന സേന മേധാവിയായി നിയമിതയായിട്ടുണ്ട്. ശ്രീലേഖയുടെ ഒഴിവിലാണ് രാജു നാരായണ സ്വാമിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. ദീർഘ നാളായി രാജു നാരായണസ്വാമി സർവീസിലില്ല. തിരികെ സർവീസിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു പലവട്ടം രാജു നാരായണസ്വാമിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. കേന്ദ്ര സർവീസിലും-സംസ്ഥാന സർവീസിലും ഇല്ലാത്ത അവസ്ഥയിലാണ് സ്വാമിയുടെ അവസ്ഥ. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് 2019 മാർച്ചിൽ രാജുനാരായണ സ്വാമിയെ കേന്ദ്രസർക്കാർ നീക്കിയിരുന്നു.
ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചതായും സേവനത്തിൽനിന്ന് വിടുതൽ നൽകിയതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കത്തുകൾ നൽകി ആരോപണങ്ങൾ ഉന്നയിച്ച് സർവീസിൽ നിന്നും അകന്നു നിൽക്കാനാണോ എന്ന് സ്വാമിയുടെ തീരുമാനമെന്നും സർക്കാർ സംശയിക്കുന്നുണ്ട്. ഒരു പോസ്റ്റിലും ഇല്ലാത്ത സ്വാമിയുടെ അവസ്ഥ മനസിലാക്കി സ്വാമിയെ കെടിഡിഎഫ്സി സിഎംഡിയായി നിയമിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. കെടിഡിഎഫ്സി സിഎംഡി പദവിയിൽ നിന്ന് ശ്രീലേഖ ഒഴിഞ്ഞതോടെ ഇപ്പോൾ ജനറൽ മാനേജർക്ക് ആണ് ചുമതല കൈമാറിയിരിക്കുന്നത്. ധനവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന സുരേഷ് ആണ് എപ്പോൾ കെടിഡിഎഫ്സി ജനറൽ മാനേജർ. പുതിയ സിഎംഡി എത്തുന്നവരെ ജനറൽ മാനേജർക്ക് ആണ് സിഎംഡി ചുമതല നൽകിയിരിക്കുന്നത്.
ദീർഘനാളായി സർവീസിൽ ഇല്ലാത്തതിനാൽ എത്രയും വേഗം ജോയിൻ ചെയ്യാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാമിയുടെ പ്രശ്നം സർക്കാരിനു മുന്നിൽ തലവേദനയായി നിലനിൽക്കെയാണ് സിഎംഡി പദവി നൽകി സ്വാമിയെ ഇവിടെ പ്രതിഷ്ടിക്കാനുള്ള തീരുമാനവും അണിയറയിൽ ഒരുങ്ങുന്നത്. സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടും ജോലിയിൽ പ്രവേശിക്കാൻ സ്വാമി തയ്യാറായിട്ടില്ല. പകരം എന്തുകൊണ്ട് സർവീസിൽ ജോയിൻ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു കത്ത് നൽകുകയാണ് സ്വാമി ചെയ്തത്. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് ഉള്ളതിനാലാണ് സർവീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജു നാരായണ നൽകിയ കത്തിൽ പറയുന്നത്. .
ഈ കത്ത് തലവേദനയായതോടെയാണ് ഈ കത്തിലെ കാരണങ്ങൾ പരിശോധിക്കാൻ സർക്കാർ സമിതിയെ വെച്ചത്. പുതിയ ചീഫ് സെക്രട്ടറിയായ നിയമിതനായ ഡോ. ബിശ്വാസ് മേത്ത ഐഎഎസിന്റെ നേതൃത്വത്തിലാണ് സമിതിയുള്ളത്. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്ക് സർക്കാർ സമിതിയുടെ ചുമതല നൽകിയത്. വനം വന്യജീവി വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, കൃഷിവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിങ്, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരാണ് സമിതി അംഗങ്ങൾ. ഈ സമിതി റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ജോലിക്കു ഹാജരാകുന്നില്ലെങ്കിൽ പിരിച്ചുവിടണമെന്നു കേന്ദ്രത്തിനു ശുപാർശ നൽകുന്നതിനു സർക്കാർ ആലോചിക്കുന്നുണ്ട്. അതിനാൽ സമിതി റിപ്പോർട്ട് ആണ് സ്വാമിയുടെ കാര്യത്തിൽ സർക്കാർ പരിഗണിക്കുന്നത്. ഇതിനിടയിൽ തന്നെയാണ് കെടിഡിഎഫ്സി സിഎംഡിയാക്കാനുള്ള ശ്രമം നടക്കുന്നത്.
വൻ പ്രതിസന്ധിയിലാണ് കെ.ടി.ഡി.എഫ്.സി നിലവിൽ മുന്നോട്ടു പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെടിഡിഎഫ്സി നേരിടുന്നത്. കെഎസ്ആർടിസിക്ക് നൽകിയ വായ്പകളുടെ അടവുകൾ തെറ്റിയതോടെയാണ് ഈ സാമ്പത്തിക സ്ഥാപനത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്. രാജശ്രീ അജിത്ത് എംഡിയായിരിക്കെ ഒട്ടനവധി അഴിമതികൾ നടത്തി സ്ഥാപനത്തിനു ചീത്തപ്പേര് വരുത്തുകയും ചെയ്തു. രാജശ്രീ അജിത്ത് എംഡിയായിരിക്കെ വൻ അഴിമതിയാണ് കെടിഡിഎഫ്സിയിൽ നടന്നത്. വിവിധ അഴിമതിക്കേസുകൾ ഇതുമായി ബന്ധപ്പെട്ടു രാജശ്രീ അജിത്ത് നേരിടുന്നുമുണ്ട്. ക്രമവിരുദ്ധമായി സ്വന്തം പേരിലും ഭർത്താവ് പി.എസ്.അജിത് കുമാറിന്റെ പേരിലും വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തെന്നാണു വിജിലൻസ് കണ്ടെത്തൽ. 76.92 ലക്ഷം രൂപയുടെ അനധികൃത വായ്പ എടുത്തതായാണ് കണ്ടെത്തിയത്. ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്തിരുന്നു. തിരിച്ചടവില്ലാതെ കിടന്ന ഈ വായ്പകൾ രാജശ്രീ എംഡിയായിരുന്ന കാലഘട്ടത്തിൽ കെടിഡിഎഫ്സിയിൽ നിന്നു പണം നൽകി തീർത്തുവെന്നാണു വിജിലൻസ് റിപ്പോർട്ട്.
കെഎസ്ആർടിസി കൺസോർഷ്യത്തിൽ നിന്നും ലഭിച്ച 700 കോടി രൂപ ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചൽ മാത്യുവും കൂടി ചേർന്ന് യെസ് ബാങ്ക് എന്ന സ്വകാര്യ ബാങ്കിൽ വളരെ ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും വിവാദമായി. ഇതിന്റെ പേരിൽ ഗവർണർക്ക് പരാതിയും വന്നിരുന്നു. അന്ന് ജനറൽ മാനേജർ ആയിരുന്ന ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചൽ മാത്യുവും കൂടി ചേർന്നാണ് ഈ ഇടപാടുകൾ നടത്തിയത് എന്നാണ് ഗവർണർക്ക് വന്ന പരാതിയിൽ പറഞ്ഞത്. ഈ തുക ഘട്ടം ഘട്ടമായി തിരികെ എടുത്തു എന്നാണ് കമ്പനി സെക്രട്ടറി പിന്നീട് മറുനാടനോട് വെളിപ്പെടുത്തിയത്. ഈ നിക്ഷേപവും വിവാദമായിരുന്നു. പിന്നീടും ഒട്ടുവളരെ വിവാദങ്ങളും അഴിമതി ആരോപണങ്ങളും കെടിഡിഎഫ്സിക്ക് നേരെ ഉയർന്നു.
കെ.എസ്.ആർ.ടി.സിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ അഥവാ കെ.ടി.ഡി.എഫ്.സി രൂപീകരിച്ചത്. 50 കോടി രൂപയുടെ മൂലധനത്തോടെ ആരംഭിച്ച സ്ഥാപനം പിന്നീട് വളരെ വേഗം ലാഭത്തിലേക്കെത്തി. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വാഹനവായ്പയും ഭവനവായ്പയും നൽകിയാണ് കെടിഡിഎഫ്സി വളർച്ചയുടെ പടവുകൾ കയറിയത്. പക്ഷെ കോടികൾ കെഎസ്ആർടിസിക്ക് വായ്പ നൽകിയപ്പോൾ ഇതിൽ വന്ന തിരിച്ചടവിന്റെ പ്രശ്നങ്ങൾ കെടിഡിഎഫ്സിയെ കുടുക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. സ്ഥാപനം പ്രതിസന്ധിയിലായതിനെ തുടർന്ന് കെടിഡിഎഫ്സി ഡയറക്ടർ ബോർഡിൽ നിന്നും ധനകാര്യവകുപ്പ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും രാജിവച്ചിരുന്നു. .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍