കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായതും നിയമസഭാ അംഗം; സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം നിറയുന്ന എംഎൽഎ; റാന്നിയേയും ഐത്തലയേയും കൊറോണ ഭീതിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് പിന്നിൽ ഈ നേതാവിന്റെ കരുതലും; കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ടയുടെ ക്യാപ്ടനായി രാജു എബ്രഹാം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കോവിഡിൽ ആദ്യം ഭയന്ന് വിറച്ച കേരളത്തിലെ ഗ്രാമം റാന്നിയിലെ ഐത്തലയാണ്. ഇവിടെയുള്ള ക്നാനായ സഭാ അംഗങ്ങൾക്ക്കൊറോണ സ്ഥിരീകരിച്ചതിനെ കേരളവും ഭീതിയോയെടാണ് കണ്ടത്. ഇറ്റലിയിൽ സ്ഥിര താമസമാക്കിയ മൂന്നംഗ കുടുംബമാണ് വൈറസുമായി ഗ്രാമത്തിൽ എത്തിയത്. ഇവർ അടുത്തിട പെഴുകിയവരെല്ലാം നിരീക്ഷണത്തിലായി. വീട്ടിൽ തന്നെ ഐസുലേഷൻ ഒരുക്കി. മുന്നൂറ് കുടുംബങ്ങളെ ആരോഗ്യ വകുപ്പ് വീട്ടിലെത്തി നിരീക്ഷിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളും ഐസുലേഷൻ വാർഡിലേക്ക് മാറ്റി. ഇതിനെല്ലാം നേതൃത്വം നൽകിയത് റാന്നി എംഎൽഎയായ രാജു എബ്രഹാമാണ്. ആളുകളിൽ ഭീതി പടരുന്നത് തടയാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച എംഎൽഎ. ഐത്തല ഇന്ന് ശാന്തമാണ്. രോഗ വിമുക്തി നേടി കോവിഡുകാരെല്ലാം വീട്ടിലെത്തി. അപ്പോഴും എംഎൽഎയ്ക്ക് മാത്രം വിശ്രമമില്ല. കോവിഡു കാലത്ത് ഏറ്റവും കൂടുതൽ ഓടുന്ന കേരളത്തിലെ നിയമസഭാ അംഗമാണ് രാജു എബ്രഹാം.
എന്തിനും ഏതിനും കോവിഡു കാലത്ത് ഈ എംഎൽഎയുണ്ട്. ഡ്രൈവർമാർ വിശ്രമത്തിലായാലും കോവിഡ് നിയന്ത്രണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കളുമായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ആംബുലൻസുകൾ ഓടുന്നതിന് കാരണം എംഎൽഎയുടെ സാന്നിധ്യമാണ്. ഡ്രൈവർമാർ ഇല്ലെങ്കിൽ എംഎൽഎ സാരഥിയാകും. അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സിപിഎം ഏരിയാ സെക്രട്ടറി വിതരണക്കാരനും. ഐത്തലയിൽ കോവിഡ് സ്ഥിരീകരിച്ചത് മുതൽ വിശ്രമമില്ലാതെ ഓട്ടത്തിലാണ് രാജു ഏബ്രഹാം എംഎൽഎ. ഇപ്പോഴും നിരവധി പേർ ഇവിടെ ഐസുലേഷനിൽ വീട്ടിലുണ്ട്. ഇവർക്ക് ആഹാരം എത്തിക്കുന്നത് എംഎൽഎ നേരിട്ടാണ്.
കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായി റാന്നി എംഎൽഎ രാജു എബ്രഹാം നേരിട്ട് കിറ്റുകൾ വീട്ടിലെത്തിക്കുന്ന ചിത്രം ശ്രദ്ധയിൽ പെട്ടു. വളരെ സന്തോഷത്തോടെ അത് പങ്കുവെയ്ക്കുകയാണ്. രാജുവിന്റെ നേതൃത്വത്തിൽ മാർ ക്രിസ്റ്റോസം പാലിയേറ്റിവ് കെയർ സൊസൈറ്റി 800 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്-സോഷ്യൽ മീഡിയയും രാജു എബ്രഹാമിന്റെ ഡ്രൈവിങ് സീറ്റിലെ യാത്ര ചർച്ച ചെയ്യുന്നുണ്ട്. പത്തനംതിട്ടയിൽ ആകെ രാജു എബ്രഹാമിന്റെ സാന്നിധ്യമുണ്ട്. ജില്ലാ ഭരണകൂടവുമായി കാര്യങ്ങൾ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യത്തിൽ ആരോഗ്യമന്ത്രി ശൈലജയുടെ ശ്രദ്ധയിൽ എല്ലാം കൊണ്ടു വരും. അങ്ങനെ പത്തനംതിട്ടയിൽ ആകെ പ്രതീക്ഷ നിറയ്ക്കുകയാണ് റാന്നിക്കാരുടെ രാജു സഖാവ്.
സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം എംഎൽഎയുണ്ട്. ബേബി ഫുഡ്, പഴവർഗങ്ങളും മരുന്നുമെല്ലാം റെഡി. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് 5 ആംബുലൻസുകളാണ് ഉള്ളത്. അവയെല്ലാം ഓരോ പഞ്ചായത്തുകൾക്കും നൽകിയിരിക്കുകയാണ്. പാലിയേറ്റീവ് കെയർ പ്രസിഡന്റാണ് രാജു ഏബ്രഹാം എംഎൽഎ. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകളെയാണ് ഉപയോഗിക്കുന്നത്. ഡ്രൈവർമാർ വീടുകളിലേക്ക് മടങ്ങിയാൽ അടിയന്തര ഘട്ടങ്ങളിൽ എംഎൽഎ ഡ്രൈവറാകും. ഏര്യാ സെക്രട്ടറിയായ പ്രസാദ് സഹായിയും വിതരണക്കാരനും. അങ്ങനെ റാന്നിയിലെ ഭീതി മാറ്റാൻ ഓടി നടക്കുകയാണ് രാജു എബ്രഹാം.
ആഴ്ചകൾക്ക് മുമ്പ് റാന്നിയിലെ പള്ളിയിൽ കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു. അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. ചിലർ അപ്പോൾ തന്നെ പള്ളി വിട്ടു. സൺഡേ സ്കൂൾ വേണ്ടെന്ന് വച്ചു. എംഎൽഎയാണ് ഇക്കാര്യം അറിയിച്ചതെന്നും അച്ചൻ വിശദീകരിച്ചിരുന്നു. തൊട്ട് പിന്നാൽ എംഎൽഎ നേരിട്ടെത്തി. 300 വീടുകളിൽ കയറി. എല്ലാവരോടും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച വീട്ടിലുണ്ടായിരുന്ന അവരുടെ അച്ഛനേയും അമ്മയേയും ആംബുലൻസിൽ ആശുപത്രിയിലെ ഐസുലേഷനിലേക്ക് മാറ്റി. അന്ന് തുടങ്ങിയതാണ് രാജു എബ്രഹാമിന്റെ ഓട്ടം. കൊറോണയെ കുറിച്ച് അറിഞ്ഞതോടെ ഐത്തലയിലെ പള്ളികളിൽ എല്ലാം എംഎൽഎ എത്തി. വീടുകളിലും കയറി ഇറങ്ങി. കൃത്യമായ ബോധവൽക്കരണം നടത്തി. ഇത് റാന്നിയേയും ഐത്തലയേയും പ്രതിസന്ധി ഘട്ടത്തിൽ തുടച്ചു.
കൊറോണയെത്തി എന്നറിഞ്ഞതോടെ ഐത്തലയിൽ എത്താൻ ആരുമില്ലാത്ത അവസ്ഥയായി. ഇത് മനസ്സിലാക്കിയാണ് ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എംഎൽഎ ഓടിയെത്തിയത്. കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ രോഗം പടർന്നു പിടിക്കാതിരിക്കാനും കാര്യക്ഷമമായ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാനും കഴിയുന്ന രോഗമാണ്. രോഗത്തെ ഭയപ്പെടുകയല്ല ജാഗ്രത പുലർത്തി ഇല്ലാതാക്കുകയാണ് വേണ്ടത്. രോഗം വരാതിരിക്കാൻ അതീവ ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട് . ചെറിയ പനി ഉള്ളവർ ഉടൻ തന്നെ നിർബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നാണ് റാന്നി എംഎൽഎ വീടുവീടാന്തരം കയറി ഇറങ്ങി പറഞ്ഞു. ഇത് അവർ അനുസരിക്കുകയും ചെയ്തു.
റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണ്. 29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവരെല്ലാം രോഗ വിമുക്തി നേടി ഐത്തലയിൽ തിരിച്ചെത്തി.
ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച ചർച്ചയായെങ്കിലും അത്തരം വിവാദങ്ങൾക്ക് പിന്നാലെ രാജു എബ്രഹാം പോയില്ല. അവർക്ക് രോഗ വിമുക്തിയുണ്ടാക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമായിരുന്നു എംഎൽഎ മുന്നിൽ നിന്നത്. പ്രളയം തകർത്ത റാന്നിയെ കൊറോണ പിടിക്കാതിരിക്കാൻ എംഎൽഎ നടത്തിയ നീക്കമെല്ലാം ഫലം കണ്ടു. സാമൂഹിക അകലത്തിന്റെ പ്രസക്തി നാട്ടുകാരിൽ എത്തിച്ചായിരുന്നു ഇടപെടലുകൾ. വിഡ് വൈറസ് ബാധിച്ച 9 രോഗികളും നിരീക്ഷണത്തിലായ 1400 പേരുമായി കോവിഡ് രോഗ പ്രതിരോധത്തിൽ രാജ്യത്തു മുൻപേ നടന്ന നാടാണ് റാന്നി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപേ റാന്നി 10 ദിവസം ലോക്ഡൗൺ ആയി. കടകൾ തുറക്കാതെയും പൊതുഗതാഗതം കുറച്ചും അപ്രഖ്യാപിത ലോക്ഡൗണായിരുന്നു റാന്നിയിൽ. റാന്നിയിലെ ജാഗ്രതയാണ് പിന്നീട് സംസ്ഥാനത്തിന്റെയും ശേഷം രാജ്യത്തിന്റെയും ജാഗ്രതയായി മാറിയത്.
ജാഗ്രതയുടെ കാര്യത്തിൽ ജനങ്ങൾക്കു മുൻപിൽ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വമുണ്ടായിരുന്നു. വുഹാനിൽ രോഗം ചെറുത്തു തോൽപ്പിക്കാൻ അവർ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചുള്ള വായിച്ചറിവിൽ, രാജു ലോക്ഡൗണിനു സമാനമായ നിർദ്ദേശം ജനങ്ങൾക്കു നൽകി. കോവിഡ് ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക ആഘാതം പഠിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതും റാന്നി എംഎൽഎയാണ്. ജോലിയില്ലാതാകുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് സർക്കാർ മനസിലാക്കി. കോവിഡ് രോഗ പ്രതിരോധത്തിനായി എംഎൽഎ ഫണ്ട് നൽകുന്ന ആദ്യത്തെ ആളാമാണ് രാജു എബ്രഹാം. 1.32 കോടി രൂപ സർക്കാരിനു കൈമാറി. ഈ പണം ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റ്, പഴ്സനൽ പ്രൊട്ടക്ഷൻ കിറ്റ്, 9 െവന്റിലേറ്റർ എന്നിവ വാങ്ങാനാണ് തീരുമാനം.
സിപിഎമ്മിന്റെ സന്നദ്ധ സംഘടനയായ മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. എന്ത് ആവശ്യത്തിനും അവരെ വിളിക്കാം. അവരുടെ വാഹനങ്ങളിൽ അവശ്യ സേവനങ്ങൾ എത്തിക്കും. എല്ലാ പഞ്ചായത്തുകളിലും വൊളന്റിയർമാരെ തിരഞ്ഞെടുത്തു. 30 വീതം പേർ ഓരോ ദിവസവും സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉണ്ടാകും. സമൂഹ അടുക്കളയുടെ കാര്യങ്ങൾ അടക്കം ഇവരാണ് നേതൃത്വം വഹിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ ലോക് ഡൗണിലായ ഐത്തല ഭാഗത്ത് നേരത്തെ തന്നെ ഭക്ഷ്യ കിറ്റ് എത്തിച്ചു തുടങ്ങിയിരുന്നു. അതിനു ശേഷമാണ് പഞ്ചായത്ത് തലത്തിൽ കിറ്റ് വിതരണം ആരംഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്