പൊലീസുകാർ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന മക്കളുടെ അമ്മമാർ നീതിക്കായുള്ള സമരമുഖത്ത് നേരിൽ കണ്ടപ്പോൾ വികാരനിർഭരമായ രംഗങ്ങൾ; രാജ്കുമാറിന്റെ അമ്മ കസ്തൂരിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ശ്രീജിവിന്റ മാതാവ് രമണി പ്രമീള; മക്കളെ നഷ്ടമായ വിയോഗത്തിൽ നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരെ കണ്ട് കണ്ണുനിറഞ്ഞ് കണ്ടു നിന്നവരും; രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിയമസഭയിലേക്ക് മാർച്ചു നടത്തി ആക്ഷൻ കൗൺസിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തി. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിയും കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ 'അമ്മ രമണി പ്രമീളയും രാജ്കുമാർ ആക്ഷൻ കൗൺസിൽ ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.
ഇടത് സർക്കാരിൽ വിശ്വാസം നഷ്ടമായതിനാൽ രാജ്കുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടാണ് നിയമസഭാ മാർച്ച് നടത്തിയത്. രാജ്കുമാറിന്റെ മരണത്തിൽ ഇടുക്കി എസ്പിക്കെതിരെയും രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശം നൽകിയ ഡിവൈഎസ്പിക്കെതിരെയും നടപടി വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. എന്റെ കുട്ടിയെ പൊലീസ് കൊന്നു. കൊന്നവരെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവർക്ക് രാജ്കുമാറിന്റെ മരണവുമായി ബന്ധമുണ്ട്. ഇവരെല്ലാം പുറത്ത് നിൽക്കുന്നു. മരണവുമായി ബന്ധമുള്ള എല്ലാവരും അറസ്റ്റ് ചെയ്യപ്പെടണം. നീതി തേടിയാണ് ഇന്നത്തെ നിയമസഭാ മാർച്ച്-രാജ്കുമാറിന്റെ 'അമ്മ കസ്തൂരി മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണത്തിൽ മാത്രമേ വിശ്വാസമുള്ളൂ. അതിനാൽ സിബിഐ അന്വേഷണം വരുംവരെ സമരവുമായി മുന്നോട്ടു പോകും-കസ്തൂരി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ പ്രമീള രമണിയും നിയമസഭാ മാർച്ചിൽ പങ്കെടുത്തിരുന്നു. കസ്തൂരിയും പ്രമീളയും കൂടിക്കണ്ടത് വികാരനിർഭരമായ രംഗങ്ങൾ മാർച്ചിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കസ്തൂരിയെ നോക്കി പ്രമീള പൊട്ടിക്കരഞ്ഞു. കസ്തൂരിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. നീതി തേടി ഇരുഅമ്മമാരും കൈകോർക്കുകയും ചെയ്തു. ശ്രീജീവ്, മാത്രമല്ല അതിനുശേഷം ശ്രീജിത്തും ഇപ്പോൾ രാജ്കുമാറും വന്നു. പൊലീസിന്റെ കസ്റ്റഡി മരണത്തിൽ ഇനിയും യുവാക്കൾ കൊല്ലപ്പെടും. കസ്റ്റഡിയിലുള്ളവരെ കൊന്നു തീർക്കാൻ പൊലീസ് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് പൊലീസിലെ കാര്യങ്ങൾ. അതുകൊണ്ട് തന്നെ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുന്നത്-പ്രമീള മറുനാടനോട് പ്രതികരിച്ചു. രാജ്കുമാർ മാത്രമല്ല ഈ സർക്കാരിന്റെ കാലത്ത് ഇനിയും കസ്റ്റഡി മരണങ്ങൾ വരും. ഇത്തരം മരണങ്ങൾക്ക് തടയിടാനാണ് ഇപ്പോൾ രാജ്കുമാറിന്റെ അമ്മയുടെ നീതീ തേടിയുള്ള ഈ സമരത്തിൽ ഞാൻ പങ്കെടുക്കുന്നത്-പ്രമീള പറഞ്ഞു.
എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് രാജ്കുമാർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത്. അതിനുശേഷം ക്രൂരമായ രീതി മർദ്ദനത്തിനു വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. എസ്പിയുടെ നിർദ്ദേശം അതേപടി അനുസരിച്ച ഡിവൈഎസ്പിയും മരണത്തിനു കാരണക്കാരനായ എസ്പിയും ഇടുക്കിയിൽ ഡ്യൂട്ടിയിൽ തുടരുന്നു. ഡിവൈഎസ്പിയും ഇടുക്കിഎസ്പിയും അറസ്റ്റ് ചെയ്യപ്പെടണം. അതിനാണ് നിയമസഭാ മാർച്ച് നടത്തുന്നത്-രാജ്കുമാർ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ തെളിവുകൾ അതിവേഗം നശിപ്പിക്കപ്പെടുകയാണ്. അതിനാലാണ് അടിയന്തിരമായി നിയമസഭാ മാർച്ച് നടത്തുന്നത്. രാജ്കുമാർ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക തന്നെ വേണം. സിബിഐ അന്വേഷണം വന്നിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം രാജ്കുമാർ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ഇരയായെന്ന് വിശദമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. . രാജ്കുമാറിനെ അന്യായമായി തടങ്കലിൽ വെച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 12ന് വൈകുന്നേരം അഞ്ച് മണിമുതൽ അറസ്റ്റ് രേഖപ്പെടുത്തിയ 15-ാം തീയതി വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഇതിൽ ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെയായ മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഇനിയും നടക്കാനുണ്ട്. നാല് പ്രതികളും ചേർന്നാണ് രാജ്കുമാറിനെ അതിക്രൂരമായി മർദ്ദിച്ചത്. സ്റ്റേഷൻ രേഖകൾ അടക്കം പലതും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. സ്റ്റേഷൻ രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാജ് കുമാറിന്റെ ഇരു കാലുകളിലും കാൽ പാദങ്ങളിലും ക്രൂരമായി മർദ്ദനമേറ്റു. കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറിൽ വച്ചാണ് രാജ്കുമാറിനെ മർദ്ദിച്ചത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന എസ്ഐ സാബു മർദ്ദനം തടയാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരും രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാൽവെള്ളയിലും ലാത്തിക്കടിച്ചു. കാൽ പിന്നിലേക്ക് വലിച്ച് വെച്ച് ക്രൂര മർദ്ദനത്തിനിരയാക്കി.മർദ്ദനത്തെ തുടർന്ന് അവശനിലയിലായെങ്കിലും രാജ്കുമാറിന് ചികിത്സയും നൽകിയില്ല-റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിക്കൊണ്ട് പ്രതികളായ പൊലീസുകാർക്കെതിരെ കേസെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്