മധ്യകാല മഹാരാജാവിനെ പോലെ ധൂർത്തും ആഡംബരവും; നീന്തലും ബോട്ടിങ്ങും ടൂണ ഫിഷിങ്ങും കബഡി കളിയും ഫയർ ലിറ്റ് പാർട്ടിയുമായി ആഘോഷത്തിമിർപ്പ്; കൂട്ടായി ബച്ചൻ കുടുംബവും സോണിയയുടെ അമ്മയും സഹോദരിയും സുഹൃത്തുക്കളും; രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപിലെ അവധിയാഘോഷത്തിനെതിരെ മോദി മുള്ളുവാക്കുകൾ എറിഞ്ഞതോടെ പഴയ വാർത്തകൾ ചികഞ്ഞ് മാധ്യമങ്ങൾ; സോണിയ ഐഎൻഎസ് വിരാടിൽ കയറിയതിനെ ചോദ്യം ചെയ്ത് മുൻനാവികസേനാ ഉദ്യോഗസ്ഥർ; മോദി തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെ തന്നെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവധിക്കാലം ചെലവഴിക്കുന്നതിനിടെ, നാവികസേനയുടെ ഐഎൻഎസ് വിരാട് കപ്പൽ പേഴ്സണൽ ടാക്സിയായി ഉപയോഗിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തുറന്നുവിട്ടത് കുടത്തിലെ വലിയൊരു ഭൂതത്തെയും. തുടർച്ചയായി രാജീവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് റഫാൽ വിഷയം ഉന്നയിക്കുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ് മോദിയുടെ തന്ത്രം.
സംഭവം 1987ലാണ്. 10 ദിവസത്തെ അവധി ആഘോഷിക്കാൻ ലക്ഷദ്വീപിലെത്തിയ രാജീവ് ഗാന്ധിയും കുടുംബവും, സുഹൃത്തുക്കളും ഐഎൻഎസ് വിരാടിനെ പേഴ്സണൽ ടാക്സിയായി ഉപയോഗിച്ചുവെന്നാണ് മോദിയുടെ ആരോപണം. വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച അന്ന് ഐഎൻഎസ് വിരാടിലെ ക്യാപ്റ്റനായിരുന്നു. മുൻ നാവികസേനാ മേധാവി അഡ്മിറൽ എൽ.രാംദാസ് അന്ന് കൊച്ചി കേന്ദ്രമായ ദക്ഷിണ നാവിക കമാൻഡിന്റെ മേധാവിയായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവിയിൽ മൂന്നുദിവസം ഐഎൻഎസ് വിരാടിലുണ്ടായിരുന്നുവെന്ന് ഇരുവരും ഓർമിക്കുന്നു.
എന്നാൽ, മോദി ആരോപിക്കും പോലെ സോണിയ ഗാന്ധിയുടെ അമ്മയെ പോലുള്ള വിദേശികളോ, ബോളിവുഡ് താരം അമിതാഭ് ബച്ചനോ കുടുംബമോ ഐഎൻഎസ് വിരാടിൽ പ്രവേശിച്ചിട്ടില്ല. ലക്ഷദ്വീപിലെ ബംഗാരത്ത് കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം രാജീവ് അവധി ആഘോഷിച്ചതിനെ കുറിച്ച് തനിക്ക അറിവൊന്നുമില്ലെന്ന് വൈസ് അഡ്മിറൽ പസ്റിച്ച പറഞ്ഞു. അവധി ആഘോഷം വേറെ നടന്നിട്ടുണ്ടാകണം..അതെകുറിച്ചറിയില്ല, അദ്ദേഹം പറഞ്ഞു. എന്നാൽ, പേഴ്സണൽ ടാക്സി പോലെ ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമർശം തെറ്റാണ്. രാജീവും, ഭാര്യയും മകനും രണ്ടുഐഎഎസ് ഉദ്യോഗസ്ഥരും മൂന്നുദിവസത്തോളം കപ്പലിലുണ്ടായിരുന്നു. ഐലൻഡ്സ് ഡവലപ്മെന്റ് അഥോറിറ്റിയുടെ ലക്ഷദ്വീപിലെ ഔദ്യോഗിക സന്ദർശനമായിരുന്നു, പസ്റിച്ച വിശദീകരിച്ചു.
രാജീവും, സോണിയയും ഉദ്യോഗസ്ഥരും ആളുകളെ കാണാനും യോഗത്തിൽ പങ്കെടുക്കാനും അഞ്ച-ആറ് ദ്വീപുകളിൽ ഹെലികോപ്ടർ മാർഗം പോയിട്ടുണ്ട്. രാത്രി ചെലവഴിക്കാൻ അവർ ഐഎൻഎസ് വിരാടിൽ മടങ്ങി എത്തുകയും ചെയ്തു. ഐഎൻഎസ് വിമാനവാഹിനി കപ്പലിനെ അകമ്പടി സേവിച്ചിരുന്ന യുദ്ധക്കപ്പലുകളെ നയിച്ചിരുന്ന അഡ്മിറൽ അരുൺ പ്രകാശ്, വൈസ് അഡ്മിറൽ മദൻജിത്ത് സിങ് എന്നിവരുമായി സംസാരിച്ച ശേഷം അഡ്മിറൽ രാംദാസും സമാന വിലയിരുത്തലാണ് നടത്തിയത്. 'രാജീവും സോണിയയും തിരുവനന്തപുരത്ത് നിന്ന് ഐഎൻഎസ് വിരാടിൽ എത്താൻ ഹെലികോപ്ടറിൽ ആണ് എത്തിയത്. ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും വഴിയായിരുന്നു അത്. അവർക്കൊപ്പം വിദേശികളാരും ഉണ്ടായിരുന്നില്ല. എസ്എൻസിയുടെ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എന്ന നിലയിൽ ഞാൻ അവർക്ക് ഐഎൻഎസ് വിരാട്ടിൽ വിരുന്നൊരുക്കി. മറ്റുപാർട്ടികളൊന്നും ഐഎൻഎസ് വിരാടിലോ മറ്റുയുദ്ധകപ്പലുകളിലോ നടത്തിയിരുന്നില്ല. യോഗങ്ങളിൽ പങ്കെടുക്കാൻ രാജീവും സോണിയയും മാത്രമാണ് പോയത്. കുട്ടിയായിരുന്ന രാഹുൽ അവർക്കൊപ്പം പോയിരുന്നില്ല.
ബംഗാരം ദ്വീപിലെ അവസാന ദിവസം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കുറച്ച് നാവിക സേന ഡൈവർമാർ പോയിരുന്നു.' യുദ്ധക്കപ്പലുകൾ ഗാന്ധി കുടുംബത്തിന്റെ വ്യക്തിപരമായ അവധി ആഘോഷത്തിന് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ അഡ്മിറൽ രാംദാസ് തള്ളി. വെസ്റ്റേൺ ഫ്ളീറ്റും ഐഎൻഎസ് വിരാടുമായി ചേർന്നുള്ള നാവികാഭ്യാസം അറേബ്യൻ കടലിൽ വളരെ നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ്. അതിന് രാജീവിന്റെ വരവുമായി ബന്ധമില്ല. അഡ്മിറൽ രാംദാസ് ഉറപ്പിച്ചുപറയുന്നു. പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരുമായി സംവദിക്കുന്ന ആചാരപരമായ ബഡാഖാന ഒരുക്കിയിരുന്നു. കവരത്തിയിൽ പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും അടിയന്തര വൈദ്യസഹായത്തിനായി ഒരുചെറിയ ഹെലികോപ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രാംദാസ് പറഞ്ഞു.
മോദിയെ അനുകൂലിച്ച് രണ്ടുമുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ
ബിജെപിയുടെയും മോദിയുടെയും അവകാശവാദത്തെ പിന്തുണച്ചും ചില മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരെത്തി. അവധി ആഘോഷിക്കാൻ ഗാന്ധി കുടുംബം നാവികസേനയുടെ സൗകര്യങ്ങൾ വിപുലമായി ഉപയോഗിച്ചിരുന്നുവെന്ന് മുൻ നാവികസേനാ കമാൻഡർ വി.കെ.ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. ബംഗാരം ദ്വീപിൽ അവധി അഘോഷിക്കാൻ യാത്രയ്ക്കായി രാജീവും സോണിയയും ഐഎൻഎസ് വിരാട് ഉപയോഗിച്ചു. ലക്ഷദ്വീപിലേക്ക് പോകാൻ ഗാന്ധി കുടുംബം ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്നത് സത്യമാണ്. അതൊരു ചെറിയ കാര്യമല്ല. വൈസ് അഡ്മിറൽ പസ്റിച്ച ആയിരുന്നു ഞങ്ങളുടെ കമാൻഡിങ് ഓഫീസർ. അദ്ദേഹത്തിന് വിദേശികളെ കുറിച്ച് അറിയാമായിരിക്കും. ലക്ഷദ്വീപ് തീരത്തിന് അടുത്തായാണ് ഐഎൻഎസ് വിരാട് നങ്കൂരമിട്ടിരുന്നത്. കപ്പലിലേക്ക് വിഐപികൾ വരുന്നുണ്ടെന്നും, ബംഗാരം ദ്വീപിലേക്ക് പോകേണ്ടതുണ്ടെന്നും അറിയിപ്പ് കിട്ടി. അവരെ കൂട്ടിക്കൊണ്ടുവരാൻ കപ്പൽ കൊച്ചിക്ക് പോയി. അവർ ആ രാത്രി കപ്പലിൽ താമസിച്ചു. അതിനുശേഷം അവർ ചോപ്പറിൽ ലക്ഷദ്വീപിലേക്ക് പോയി. അവർ കപ്പലിൽ താമസിച്ചിരുന്നു. ബംഗാരത്തിന് അടുത്താണ് കപ്പൽ നങ്കൂരമിട്ടത്. വിമാനവാഹിനി കപ്പൽ എപ്പോഴും മറ്റ് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാവും സഞ്ചരിക്കുക. അതെ രാജീവും കുടുംബവും നാവികസേനയുടെ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നു.
ലഫ്റ്റനന്റ് കമാൻഡർ ഹരീന്ദർ സിക്ക പറഞ്ഞത് ഇങ്ങനെ: ' നാവികസേനയുടെ സൗകര്യം ഗാന്ധി കുടുംബം ഉപയോഗിക്കുന്നതിനോട് നാവികസേനാ ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, അവർ നിശ്ശബ്ദരായിക്കാൻ നിർബന്ധിതരായി, ടൈംസ് നൗവിനോട അദ്ദേഹം പറഞ്ഞു. സോണിയയെ വിദേശ പൗര എന്ന് വിളിക്കുന്ന സിക്ക അവരുടെ സാന്നിധ്യം നാവികസേനാ ഉദ്യോഗസ്ഥർക്ക് ഈർഷ്യയുണ്ടാക്കിയെന്നും പറയുന്നുണ്ട്. പ്രധാനമന്ത്രി ഐഎൻഎസ് വിരാടിൽ വരുന്നത് ശരിതന്നെ. എന്നാൽ, വിദേശ പൗരയായ അദ്ദേഹത്തിന്റെ ഭാര്യ തന്ത്രപ്രധാനമായ കപ്പലിൽ വരുന്നത് ഉചിതമാണോ? സിക്ക ചോദിക്കുന്നു. കമാൻഡിങ് ഓഫീസറുടെ മുമ്പാകെ ഈ കാര്യം ഉന്നയിച്ചപ്പോൾ ഷട്ടപ്പ് എന്നായിരുന്നു ശാസന. അദ്ദേഹം പ്രധാനമന്ത്രിയാണ്. എന്നാൽ, നാവികസേനാ കപ്പലിൽ നിന്ന് ഒരുപിൻ ഉപയോഗിച്ചാലും അതിന് രേഖ വേണം', സിക്ക പറയുന്നു. ഐഎൻഎസ് വിക്രമാദിത്യയിൽ 2014 ജൂണിലും 2105 ഡിസംബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിരുന്നു. മോദിയുടെ മുൻഗാമികളായ മന്മോഹൻ സിങ്ങും, എ.ബി.വാജ്പേയിയും ഒക്കെ സമാനരീതിയിൽ, യുദ്ധക്കപ്പലുകളിൽ നാവികസേനാസമ്പ്രദായപ്രകാരം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപിലെ പ്രധാനമന്ത്രിയുടെ പാർട്ടിയിൽ പങ്കെടുത്തവരുടെ പട്ടിക ഇന്ത്യൻ എക്സ്പ്രസ് അന്ന് പുറത്തുവിട്ടിരുന്നു. രാജീവ് ഗാന്ധി, സോണിയ, രാഹുൽ, പ്രിയങ്ക, അജിതാഭ് ബച്ചന്റെ മൂന്നുമക്കൾ, അമിതാഭ് ബച്ചൻ, ഭാര്യ ജയ, മക്കളായ ശ്വേത, അഭിഷേക്, സോണിയ ഗാന്ധിയുടെ അമ്മ മിസ്സിസ് പി.മായ്ന, സഹോദരി നാദിയ വാൽഡിമെറോ, കുട്ടിയായ ജി.വാൾഡിമെറോ, സോണിയയുടെ അനന്തരവൻ വാർട്ടർ വിഞ്ചി, സോണിയയുടെ ജർമൻ സുഹൃത്ത് സബീന എന്നിവരുണ്ടായിരുന്നു. നിരവധി വിനോദങ്ങളിൽ പ്രധാനമന്ത്രിയും സുഹൃത്തുക്കളും ഏർപ്പെട്ടു. നീന്തൽ, ബോട്ടിങ്, ടൂണ ഫിഷിങ്, കബഡി കളി, പുതുവത്സര ദിനത്തിൽ ഫയർ ലിറ്റ് പാർട്ടി, അങ്ങനെ. അന്ന് രാജീവിന്റെ കരുത്തനായ പേഴ്സണൽ സെക്രട്ടറി വി.ജോർജ്, മണി ശങ്കർ അയ്യർക്കും, സരള ഗ്രേവാളിനും, എം.എം.ജേക്കബിനുമൊപ്പം ഐഎൻഎസ് വിരാടിലാണ് തങ്ങിയത്, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.
ഗാന്ധി കുടുംബത്തിനെതിരെ ആക്രമണം തുടർന്ന് മോദി
അതേസമയം, രാജീവ് ഗാന്ധിക്കെതിരായ ആക്രമണം ഡൽഹിയിലും മോദി തുടർന്നു. രാജീവ് ഗാന്ധിയും കുടുംബവും നാവി ഉദ്യോഗസ്ഥരെ വീട്ടുജോലികൾക്കായി ഉപയോഗിച്ചു. ഒരു ദ്വീപിൽ രാജീവും കുടുംബവും അവധിക്കാലം ചിലവഴിക്കുമ്പോളായിരുന്നു ഇത്. ആ സമയത്ത് 10 ദിവസം ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിരാട് കപ്പൽ ആ ദ്വീപിന് സമീപം പിടിച്ചിട്ടതായും മോദി ആരോപിച്ചു. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കേണ്ട കപ്പലാണ് ഇത്തരത്തിൽ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തത്. ബന്ധുക്കളെല്ലാം ആ കപ്പലിലുണ്ടായിരുന്നു. ഇത് ദേശസുരക്ഷയെ അപായപ്പെടുത്തലായിരുന്നില്ലേ എന്ന് മോദി ചോദിച്ചു.
തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഡൽഹിയിലെ രാംലീല മൈതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. രാജീവ് ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തിയെന്നും, ഇന്ത്യൻ പ്രതിരോധ സേനകൾ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോദി കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു.
സമുദ്രാതിർത്തികൾസംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു'-മോദി പറഞ്ഞു.ഐ.എൻ.എസ് വിരാട് 10 ദിവസമാണ് ദ്വീപിൽ കാത്തു കിടന്നത്. സമുദ്ര അതിർത്തികളുടെ സംരക്ഷണത്തിനായി ഐ.എൻ.എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പൽ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഈ സമയത്തു കപ്പലിൽ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ പ്രധാനമന്ത്രി ചോദിച്ചു.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- നരേന്ദ്ര മോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുന്നുവെന്ന് സോണിയ ഗാന്ധി
- 'ദി കേരളാ സ്റ്റോറി' വിവാദത്തിനിടെ യഥാർത്ഥ കണക്കുകൾ വീണ്ടും പുറത്തേക്ക്
- ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദി: കടന്നാക്രമിച്ചു രാഹുൽ ഗാന്ധി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്