വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: മധ്യവയസ്കരായ മലയാളി പുരുഷന്മാരുടെ ഉറക്കം നഷ്ടമായ ദിവസങ്ങളാണ് കടന്നു പോയത് . കാരണം ഒരു മുത്തശ്ശി ജീൻസും ടോപ്പും ഒക്കെയിട്ട് മോഡേൺ ലുക്കിൽ ഫോട്ടോ ഷൂട്ട് നടത്തുന്നു . നവോത്ഥാനം ഒക്കെ നടന്ന നാടാണ് എന്ന് ഓർമ്മയില്ലെങ്കിൽ കളി പഠിപ്പിച്ചേക്കാം എന്നാണ് സോഷ്യൽ മീഡിയ വിമർശകർ തീരുമാനിച്ചത് . എന്നാൽഇതിനോട് 69 കാരിയായ നടിയും മുൻ ബിഗ് ബോസ് താരവുമായ രജനി ചാണ്ടി കളി അമ്മച്ചിയോടു വേണ്ട മക്കളെ എന്ന നിലപാടിലായിരുന്നു . തരത്തിൽ പോയി കൊത്തഡാ ചെക്കന്മാരെ എന്ന മട്ടിൽ അവർ വിമർശകരെ നേരിട്ടു . എവിടെയും ഓടിഒളിച്ചില്ല . കലുങ്കിൽ ഇരുന്നു കമന്റ് പറഞ്ഞ കാലം പോയി മക്കളെ എന്നോർമ്മപ്പെടുത്തി രജനിക്ക് പിന്തുണയുമായി വന്നവരും കുറവല്ല . ഒടുവിലിതാ , പതിവ് പോലെ മലയാളിയുടെ സോഷ്യൽ മീഡിയ ഇടപെടൽ ബിബിസി വരെ ഏറ്റെടുത്തിരിക്കുകയാണ് . ഇന്ത്യയിൽ പല സംസ്ഥാനത്തിനും ലഭിക്കാത്ത കവറേജാണ് അടുത്ത കാലത്തായി വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയ ട്രെന്റിൽ ബിബിസി നല്കിക്കൊണ്ടിരിക്കുന്നത് എന്നതും സ്രെധേയം . രാഷ്ട്രീയം മുതൽ സമര കാഴ്ചകൾ വരെ അടുത്തിടെയായി കേരള കാഴ്ചകൾ ബിബിസി ഏറ്റെടുക്കുന്നതും പതിവായിരിക്കുകയാണ് .
സാരിയുടെ കുലീനത നഷ്ടമാക്കിയതും പ്രകോപനം
വീട്ടമ്മയിൽ നിന്നും സിനിമ നടിയായി മാറിയ രജനി ചാണ്ടി തന്റെ പ്രായത്തിൽ ഉള്ളവർ ധരിക്കുന്ന വേഷത്തിൽ നിന്നും മറിച്ചിന്തിക്കാൻ ശ്രമിച്ചതാണ് വിമർശകരുടെ രോക്ഷത്തിനു കാരണമായതെന്നും ബിബിസി പറയുന്നു . സാധാരണ കേരള സ്ത്രീകൾ അണിയുന്ന സാരിയുടെയും മറ്റും ''കുലീനത '' മോഡേൺ വസ്ത്രങ്ങൾക്ക് ഇല്ലെന്നതാണ് ഇക്കാലത്തും കേരളം ചിന്തിക്കുന്നതെന്നും ബിബിസി കണ്ടെത്തുന്നു . പൂർണ നഗ്നരായി നിറഗർഭിണിയെയും ഭർത്താവിനെയും മോഡലുകളാക്കി ഫോട്ടോ ഷൂട്ട് നടത്തിയ വിവാദ ഫോട്ടോഗ്രാഫർ ആതിര ജോയ് തന്നെയാണ് രജനി ചാണ്ടിയെയും വിവാദ ഫ്രയിമിൽ എത്തിച്ചിരിക്കുന്നത് . തന്റെ അമ്മയുടെ പ്രായത്തിൽ ഉള്ള സ്ത്രീ എങ്ങനെ വത്യസ്തയായി ചിന്തിക്കുന്നു എന്നതാണ് തന്നെ ഈ ഫോട്ടോ ഷൂട്ടിലേക്കു ആകര്ഷിച്ചതെന്നും ആതിര വക്തമാക്കുന്നു .
''പ്രത്യേകിച്ചും വിവാഹ ശേഷം ഇന്ത്യൻ സ്ത്രീ കൂട്ടിലടച്ച കിളിയാണ് . മക്കളെ പ്രസവിക്കുക , പോറ്റിവളർത്തുക , സമയാസമയം അടുക്കളയിൽ ഭക്ഷണം ഒരുക്കുക തുടങ്ങി ചുരുങ്ങിയ ചുറ്റുവട്ടമാണ് അവളുടെ ജീവിതം . മിക്കവർക്കും 60 നു ശേഷം ജീവിതം തന്നെ ഇല്ലെന്നു പറയാം . പിന്നീടുള്ള ഏക ജോലി മുത്തശ്ശിയുടേതാണ് . പേരക്കുട്ടികളെ നോക്കി വളർത്തുക എന്ന ചെറു വൃത്തത്തിലേക്കു ഓരോ ഇന്ത്യൻ സ്ത്രീയും വാർധക്യത്തിൽ തളച്ചിടപ്പെടുന്നു . അപ്പോഴും കഴിയുന്ന വീട്ടുജോലികളും ചെയ്യണമെന്നതും നിര്ബന്ധമാണ് . തന്റെ അമ്മയ്ക്കും 65 പിന്നിട്ടു കഴിഞ്ഞു . ആ പ്രായത്തിൽ ഉള്ള ഒരു സാധാരണ ഇന്ത്യൻ സ്ത്രീക്ക് ഉണ്ടാകാവുന്ന ഒട്ടുമിക്ക ശാരീരിക പ്രയാസങ്ങളും രോഗങ്ങളും ഒക്കെ ബാധിച്ചു കഴിഞ്ഞു . എന്നാൽ ഈ പ്രായത്തിൽ ഉള്ള സമാന സ്ത്രീകളിൽ നിന്നും രജനി ഏറെ വത്യസ്തയാണ് . അവർ ധീരയും സുന്ദരിയുമാണ് .പൂർണ ആരോഗ്യവതിയും . ഈ പ്രായത്തിലും തനിക്കു പലതും ചെയ്യാനുണ്ടെന്നു അവർ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു . ഏറ്റവും പ്രധാനം അവർക്കു 69 ലും തന്നെപ്പോലുള്ള 29 വയസുകാരികളെ പോലെ ചിന്തിക്കാനും കഴിയുന്നു എന്നതാണ് ''- തന്റെ വിവാദ ഫോട്ടോ മോഡൽ കൂടിയായ രജനി ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ആതിര ജോയിക്ക് നൂറുനാവ് . ഈ ഫോട്ടോകൾ ചെയ്യുമ്പോൾ കടൽ കടക്കുന്ന പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല എന്നാണ് അവർ കൂട്ടിച്ചേർക്കുന്നത് .
പുരോഗമനം പറയുമ്പോഴും മലയാളിക്ക് പഴഞ്ചൻ മനസ്
ദശാബ്ദങ്ങൾ മുംബൈയിൽ ജീവിച്ച ശേഷം 1995 ലാണ് രജനി ചാണ്ടി കേരളത്തിൽ തിരിച്ചെത്തുന്നത് . യുവത്വം ഒക്കെ അവസാനിച്ചു 54 വയസിൽ കേരളത്തിൽ എത്തിയ രജനിക്ക് ചുറ്റുപാടുമുള്ള തുറിച്ച കണ്ണുകൾ അല്പം പുതുമ ഉള്ളതുമായിരുന്നു . എത്രയൊക്കെ പുരോഗമനം പറയുമ്പോഴും അതിനേക്കാൾ പഴഞ്ചനായി ചിന്തിക്കാൻ കഴിയുന്നതും മലയാളിയുടെ പ്രത്യേകതയാണ് . മുംബയിൽ വിദേശ ബാങ്കിൽ ജോലി ചെയ്ത ഭർത്താവിനൊപ്പം വിശ്രമ ജീവിതം കൂടി ലക്ഷ്യമിട്ടാണ് രജനി കേരളത്തിൽ എത്തുന്നത് . '' മുംബൈയിൽ സാധാരണമായ സ്ലീവ്ലെസ് ബ്ലൗസ് കേരളത്തിൽ അണിയാൻ പ്രയാസമാണ് , അതും മലയാളിയും മധ്യവയസ് കഴിഞ്ഞവർ ആയാൽ പ്രത്യേകിച്ചും . അപ്പോൾ പിന്നെ ജീൻസ് ഒക്കെ ഇട്ടാൽ പറയാനുണ്ടോ.'' ഇത്തരത്തിൽ ഉള്ള സാമൂഹ്യ വിചാരണയാണ് രജനി ആദ്യകാലങ്ങളിൽ നേരിട്ടിരുന്നതെന്നു ആതിര പറയുന്നു .
എന്നാൽ ഇതിനെല്ലാം ശേഷം അടുത്തകാലത്താണ് , 2016 ൽ തന്റെ 65 വയസിൽ സിനിമ പ്രവേശം നടത്തി രജനി മലയാളിയെ അതിശയിപ്പിക്കുന്നത് . ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലാണ് പ്രധാന റോളിൽ രജനി എത്തുന്നത് . തുടർന്ന് രണ്ടു സിനിമകൾ കൂടി ചെയ്ത രജനി തികച്ചും അവിചാരിതമായി ബിഗ് ബോസ് സീസൺ രണ്ടിൽ എത്തി . അവിടെ രജത് കുമാറുമായി ഉണ്ടായ ഉടക്കുകൾ പോലും മാധ്യമങ്ങളുടെ സിനിമ കോളങ്ങളിൽ വിവാദ തലക്കെട്ടുകളായി ഇടം പിടിച്ചു . അതോടെ സോഷ്യൽ മീഡിയയും രജനിക്ക് പിന്നാലെയായി . അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രജനിയുടെ പേരിൽ പോരടിക്കാൻ തയ്യാറായത് . എന്നാൽ തന്റെ പ്രായത്തിൽ ഉള്ളവർക്കും ജീവിതം ബാക്കിയുണ്ട് എന്ന് കാണിച്ചു നൽകുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് രജനി മുൻപും വക്തമാക്കിയിട്ടുണ്ട് . ജീവിക്കാൻ വേണ്ടിയോ പണ സമ്പാദനത്തിനു വേണ്ടിയോ ആയിരുന്നില്ല ഇത്തരം വേറിട്ട വഴികളിലൂടെയുള്ള ജീവിത യാത്രകൾ എന്നും അവർ പറഞ്ഞിട്ടുണ്ട് .
ജീവിതം ചെറുപ്രായത്തിൽ ഹോമിക്കുന്നതും മലയാളി തന്നെ
''ചെറുപ്രായത്തിൽ തന്നെ ജീവിതം കുടുംബത്തിനായി ഹോമിക്കേണ്ടി വരുന്നവരാണ് ഇന്ത്യക്കാർ . അതിൽ ആൺപെൺ വത്യാസം ഒന്നുമില്ല . കുടുംബവും കുട്ടികളുമായി ജീവിക്കുമ്പോൾ അതിനു തന്നെയാണ് പ്രാധാന്യം . എന്നാൽ എല്ലാവരെയും സ്വന്തം കാലിൽ നിർത്താൻ ആകുമ്പോഴേക്കും നമ്മുടെ ജീവിതം തീർന്നിരിക്കും . ആ ഘട്ടത്തിലാകും പലരും സ്വയം ആലോചിക്കുക , അയ്യോ ജീവിക്കാൻ തന്നെ മറന്നു പോയല്ലോയെന്നു . അപ്പോഴേക്കും സമയവും പണവും ഒക്കെ കയ്യിൽ ധാരാളം ഉണ്ടാകുമെങ്കിലും ആരോഗ്യം ഒന്നിനും അനുവദിക്കാത്ത അവസ്ഥയിൽ എത്തിച്ചിരിക്കും .എന്നാൽ ജീവിത സ്വപ്നങ്ങൾ ബാക്കിയുള്ളവർക്ക് മറ്റുള്ളവർക്ക് ഉപദ്രവകരം ആകാത്ത വിധം ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും ജീവിക്കാൻ കഴിയും .'', രജനി തന്റെ കാഴ്ചപ്പാടുകൾ വക്തമാക്കുന്നത് ഇപ്രകാരമാണ് .
''താൻ തന്റെ കുടുംബ ചുമതലകൾ ഒക്കെ പൂർത്തിയാക്കിയ ശേഷമാണു ഇപ്പോൾ തനിക്കു വേണ്ടി ജീവിക്കാൻ തയാറാകുന്നത് . ഈ പ്രായത്തിൽ ഡ്രം പരിശീലനത്തിന് ഇറങ്ങിയത് പെര്ഫെക്ഷന് വേണ്ടിയല്ല . യുവത്വം കൈവയ്ക്കുന്ന മേഖലയണതൊക്കെ . ഇന്നും എത്ര പെൺകുട്ടികൾ ഒരു മ്യൂസിക് ബാൻഡിലെ ഡ്രം വായിക്കാൻ അറിയുന്നവർ ഉണ്ടെന്നു വക്തമല്ല . എല്ലാം ഒരു തമാശക്ക് വേണ്ടിയാണു , ഫോട്ടോഷൂട്ടുകൾ പോലും '', രജനി തുടർന്ന് . ഇക്കഴിഞ്ഞ ഡിസംബറിൽ പാശ്ചാത്യ വേഷങ്ങൾ അണിയാൻ മടിയില്ലെങ്കിൽ ഒരു ഫോട്ടോ ഷൂട്ട് നടത്താം എന്ന് ആതിര പറഞ്ഞതാണ് പുതിയ വിവാദങ്ങളുടെ തുടക്കം . എന്നാൽ എന്റെ മറുപടി വേണ്ട എന്നായിരുന്നു . ആ വേഷമൊക്കെ ചെറുപ്രായത്തിൽ ഏറെ ധരിച്ചിട്ടുണ്ട് . പാശ്ചാത്യരുടെ ഇഷ്ടവേശമായ കുളി വേഷം പോലും താൻ ധരിച്ചിട്ടുണ്ട് . പക്ഷെ ഭർത്താവിനോട് ചോദിച്ചു സമ്മതം കിട്ടിയാൽ അറിയിക്കാമെന്ന് ഓഫർ നൽകിയാണ് അന്ന് രജനി ആതിരയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചത് .
മോഡേൺ വേഷത്തിൽ ഹോട് ലുക്ക് , സമൂഹം കയ്യോടെ വാളെടുത്തു
എന്നാൽ രജനിക്ക് വേണ്ടി ആതിര തന്നെ മുൻകൈ എടുത്തു കുടുംബവുമായി സംസാരിച്ചു . അമ്പരപ്പിക്കുന്ന മറുപടിയാണ് രജനിയുടെ ഭർത്താവ് നൽകിയത് . ''ജീവിതം ഓരോരുത്തർക്കും അവരുടെ സ്വന്തമാണ് , നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം നല്കുന്ന്നില്ലെങ്കിൽ പിന്ന്നെന്തു ജീവിതം .'' രജനിക്ക് വേണ്ടി ആതിര സമീപമുള്ള ഒരു വസ്ത്രക്കടയിൽ നിന്നും എത്തിച്ച വേഷം ആദ്യം കണ്ടു രജനിയും അമ്പരന്നിരുന്നു . ഏറെക്കാലമായി അത്തരം വേഷങ്ങൾ ഒന്നും താൻ ധരിച്ചിരുന്നില്ലെന്നു രജനി ഓർമ്മിക്കുന്നു . എന്നാൽ വേഷം മാറിക്കഴിഞ്ഞപ്പോൾ താൻ തികച്ചും കംഫര്ട് ആയിരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു . കൊച്ചിയിലെ വീടിനു സമീപമുള്ള ലൊക്കേഷനിൽ 20 ഓളം ചിത്രങ്ങളാണ് ആതിര എടുത്തത് . കഴിഞ്ഞ ഒരാഴ്ചയിലേറേയായി ഫേസ്ബുക് , വാട്സാപ്പ് , ഇൻസ്റ്റാഗ്രാം എന്നിവ വഴി ലഭിച്ച പ്രചാരം രജനിയെയും ആതിരയെയും അമ്പരപ്പിക്കുന്നതായിരുന്നു .
തുടക്കത്തിൽ അനുമോദന കമന്റുകൾ ആയിരുന്നെങ്കിൽ ഒട്ടും വൈകാതെ വിദ്വേഷ കമന്റുകൾ എത്തി തുടങ്ങി . ഇതുവരെ ചത്തില്ലേ , ഈ പ്രായത്തിൽ ശരീരം കാട്ടി നടക്കലല്ല വേണ്ടത് പ്രാർത്ഥിച്ചു ജീവിതം തീർക്കുകയാണ് വേണ്ടത് എന്നൊക്കെയായി സോഷ്യൽ മീഡിയ ആങ്ങളമാർ . പഴയ ഓട്ടോ റിക്ഷയിൽ വീണ്ടും പെയിന്റ് അടിച്ചാലും ഓട്ടോ പഴയതായി തന്നെ ഇരിക്കുമെന്ന തത്വ ചിന്തകൾ പോലും ഫോട്ടോകൾക്ക് അടിക്കുറിപ്പായി എത്തിത്തുടങ്ങി എന്നും രജനിയും ആതിരയും ഓർമ്മിക്കുന്നു . കൂട്ടത്തിൽ രണ്ടു ചിത്രങ്ങളാണ് കൂടുതൽ നെഗറ്റീവ് കമന്റുകൾ ക്ഷണിച്ചു വരുത്തിയത് . ജീൻസ് ധരിച്ചു കാലുകൾ കവച്ചും മാറിടുക്കു കാണും വിധവും പോസ് ചെയ്തതാണ് പലർക്കും ദഹിക്കാതെ പോയത് . കാലുകൾ നഗ്നമാക്കി കാണിച്ചതും ആളുകളെ പ്രകോപിപ്പിച്ചു . എന്നാൽ തന്റെ കാലുകളെ തനിക്കിഷ്ടമാണ് എന്നാണ് രജനി വിവാദങ്ങൾക്കു നൽകിയ മറുപടി .
എതിർക്കാൻ മുന്നിൽ നില്ക്കാൻ സ്ത്രീകളും
''നെഗറ്റീവ് കമന്റുകൾ സ്ത്രീകളിൽ നിന്നും തന്നെയാണ് വന്നത് എന്നതും പ്രത്യേകതയായി . എന്നാൽ ഏതു പ്രായത്തിലും മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുമെങ്കിൽ അതിനെ ദോഷം പറയേണ്ട കാര്യമില്ല , അതിനു സാധിക്കാത്തവർക്ക് അസൂയ ഉണ്ടാകും , സ്വാഭാവികം . '' , രജനി തന്റെ ഫോട്ടോകൾക്ക് ന്യായം നിരത്തുന്നത് ഇങ്ങനെയാണ് . അതേസമയം എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകൾ ആണെന്നു കരുത്തരുതെന്നും ഒരു പ്രായം കഴിഞ്ഞാൽ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ അവകാശവാദികൾ പ്രായം ചെന്ന സ്ത്രീകൾ ആണെന്നും ആർട്ടിക്കിൾ 14 എന്ന വാർത്ത ഓൺലൈൻ ചാനൽ എഡിറ്റർ നമിത ബന്ധരേ ബിബിസിയോട് വാക്തമാക്കുന്നു . ''എന്നാൽ പൊതുവിൽ ഇന്ത്യയിൽ പ്രായം ചെന്ന സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നും അവർ തുടരുന്നു . കാരണം അവർ ആർക്കും ഒരു ശല്യം ആകാതെ ഒതുങ്ങി കൂടുന്ന ടൈപ്പ് ആണെന്നത് തന്നെ'', നമിതയുടെ നിരീക്ഷണം ഇപ്രകാരമാണ് .
മുൻപ് ഫോട്ടോഷൂട്ടിങുകൾ നടക്കുമ്പോൾ പ്രധാനമായും ഫോട്ടോഗ്രാഫര്മാരാണ് വിവാദം നേരിടേണ്ടി വരാറെങ്കിലും ഇത്തവണ രജനിയുടെ സെലിബ്രിറ്റി സ്റ്റാറ്റസും പ്രായവും വിവാദത്തിന്റെ സൂചിമുന അവർക്കു നേരെ കൂടുതലായി തിരിയാനും കാരണമായി .താൻ പലകാര്യങ്ങളിലും വെട്ടിത്തുറന്നു അഭിപ്രായം പറയുന്നതാകും കൂടുതൽ പേരെ കൂടുതലായി പ്രകോപിപ്പിക്കുന്നതെന്നും രജനി ബിബിസിയോട് വക്തമാക്കി . എന്നാൽ അവരോടൊക്കെ തനിക്കു പറയാൻ ഉള്ളത് ദയവായി നിങ്ങൾ എനിക്ക് വേണ്ടി കളയുന്ന സമയം മറ്റുകാര്യങ്ങൾക്കായി മാറ്റിവയ്ക്കൂ . സ്വന്തം കാര്യം നോക്കാനും രാജ്യത്തിന് വേണ്ടി ജോലി ചെയ്യാനും കഴിഞ്ഞു ബാക്കി സമയം ഉണ്ടെങ്കിൽ അമ്മയായ പ്രകൃതിക്കു വേണ്ടി മാറ്റിവയ്ക്കൂ എന്നാണ് വിമര്ശകരോടുള്ള രജനി ചാണ്ടിയുടെ സദ് ഉപദേശം .
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളത്തിന് മിന്നും ജയം
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്