കൊടും തണുപ്പിനെ മറികടക്കാൻ കമ്പിളി പുതച്ച് ഉറങ്ങിയവർ അങ്ങനെ തന്നെ മണ്ണിന് അടിയിലായി; വീട്ടിന് പിന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കല്ലും മണ്ണും തടഞ്ഞപ്പോൾ രക്ഷപ്പെട്ട അത്ഭുത കുഞ്ഞ്; അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപന് ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞത് എല്ലാം നഷ്ടമായെന്ന നടുക്കുന്ന സത്യം; പാറയുണ്ടാക്കിയ ദ്വാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുരുകേശനും കുടുംബവും; വഴി തെറ്റിയ ഉരുൾ പെട്ടിമുടിയോട് കാട്ടിയത് ക്രൂരത; രാജമലയിൽ ഉയരുന്നത് നൊമ്പരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ദൂരക്കാഴ്ചയിലാണ് പെട്ടിമുടി. കുത്തിയൊലിച്ച ചെളിയും കല്ലും ഒരു കോളനിയെത്തന്നെ തുടച്ചുനീക്കി. എങ്ങും തമിഴിൽ ആർത്തലച്ച നിലവിളികൾ. 28 കുടുംബങ്ങൾ താമസിച്ചിരുന്ന 4 തൊഴിലാളി ലയങ്ങൾ അപ്പാടെ മണ്ണിനടിയിൽ. സ്ഥലവാസികളായ ചെറുപ്പക്കാർ അപകട സാധ്യത വകവയ്ക്കാതെ ഉരുൾപൊട്ടിയ ഭാഗത്ത് സാഹസികമായി ഇറങ്ങി തിരച്ചിൽ നടത്തി. ഇന്നലെ രാവിലെ. 9 മണിയോടെ 4 മൃതദേഹങ്ങൾ അവർ പുറത്തെടുത്തു. കമ്പിളി പുതച്ച നിലയിൽ ആയിരുന്നു പല മൃതദേഹങ്ങളും. കൊടു തണുപ്പിൽ തേയില തോട്ടത്തിന് നടുവിലെ ലയങ്ങളിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നവരുടെ ദേഹത്തേക്കാണ് ഉരുൾ പതിച്ചത്.
വഴി മാറിയൊഴുകിയാണ് പെട്ടിമുടിക്കു മേൽ ഉരുളെത്തിയത് എന്നാണ് സൂചന. തൊഴിലാളി ലയങ്ങളുടെ നേരെ മുകളിലെ മലയിൽ നിന്നല്ല ഉരുൾ പൊട്ടൽ. ഏകദേശം 300 മീറ്റർ വലത്തേക്കു മാറി, 2 കിലോമീറ്റർ ഉയരത്തിൽ മല മുകളിലാണ് ഉരുൾ പൊട്ടിയത്. നേരെ താഴേക്ക് ഒലിച്ചുവന്ന കല്ലും മണ്ണും പെട്ടിമുടിയുടെ സമീപത്തെ മറ്റൊരു ലയത്തിനു മുകളിലാണ് പതിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ലയത്തിനു മുന്നിലെ വലിയ മരത്തിൽ കല്ലുകൾ വന്ന് തടഞ്ഞു. കുത്തൊഴുക്കിൽ മരം വീണു. ഇതോടെ ഒഴുക്ക് ദിശമാറി. അത് വഴിമാറിയൊഴുകി. അങ്ങനെ നാല് ലയങ്ങളിലേക്ക് കല്ലും മണ്ണും വെള്ളവും പതിച്ചു. ദിശമാറാതെ ഉരുൾ പതിച്ചിരുന്നുവെങ്കിൽ മറ്റൊരു ലയത്തിലെ 7 കുടുംബങ്ങളാകുമായിരുന്നു അപകടത്തിൽപെടുക. മഴക്കാലത്ത് മലയോര മേഖല നേരിടുന്ന ഭീഷണിക്ക് തെളിവാണ് ഈ ഉരുൾപൊട്ടൽ.
മൂന്നാർ ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് പെട്ടിമുടി. ഇതിൽ 11 കിലോമീറ്റർ അടുത്തു വരെ മാത്രമേ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയിൽ 2 ദിവസം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.
വ്യാഴാഴ്ച രാത്രി 10.45നാണ് പെട്ടിമുടിയെ മലവന്നു മൂടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരം മൂന്നാർ ടൗണിൽ അറിയുന്നത് ഇന്നലെ രാവിലെ 8 മണിക്ക് ശേഷം. 14 കിലോമീറ്റർ അപ്പുറത്ത് മണ്ണിനടിയിൽപ്പെട്ടു കിടന്നവർക്കു സഹായമെത്താൻ പിന്നെയും മണിക്കൂറുകൾ താമസിച്ചു. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.
അത്ഭുത കുഞ്ഞ്
ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളിൽ ചാർജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എൻഎൽ പ്രത്യേക ടവർ സ്ഥാപിച്ചാണ് മൊബൈൽ കവറേജ് പുനഃസ്ഥാപിച്ചത്.
രാജമലയിൽ അത്ഭുത കുട്ടിയേയും നാട്ടുകാർ കണ്ടു. പേരു പോലും ഇടാത്ത ആ പിഞ്ചുകുഞ്ഞിനെ ഭാഗ്യം തുണച്ചു. പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ നിന്ന് ഈ കുഞ്ഞിനെയും തലയിലേറ്റിയാണ് അമ്മാവൻ കാർത്തിക രക്ഷപ്പെട്ടത്. ലയത്തിലെ ഒരു വീട്ടിൽ ആയിരുന്നു മാലയമ്മ (51), മകൻ കാർത്തിക് (32), സഹോദരി പ്രവീണ (27), ഇവരുടെ 6 മാസം പ്രായമായ കുഞ്ഞ് എന്നിവർ താമസിച്ചിരുന്നത്. വീടിന്റെ പിന്നിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിനാൽ ഒഴുകിയെത്തിയ കല്ലും മരങ്ങളും മറ്റും അതിൽ തട്ടിനിന്നു. പുറത്തേക്ക് ഓടിയിറങ്ങിയ കാർത്തിക് കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി.
അരയോളം ചെളിയിൽ പൂണ്ടെങ്കിലും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു എന്ന് കാർത്തിക് പറയുന്നു. പ്രവീണയ്ക്ക് കാലിനു പരുക്കേൽക്കുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടൽ. അപ്പോഴും അടുത്തറിയാവുന്നവരുടെ വേർപാട് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ദീപിന് വിതുമ്പുന്നത് കുടുംബത്തെ ഓർത്ത്
ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയെയും പിതാവ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് 5 പേരെയും. ഇനി ദീപനും അമ്മയും മാത്രം. പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരൻ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദർശിനി എന്നിവരെയാണ് കാണാതായത്.
വീട് തകർന്ന് മണ്ണിനടിയിൽ ആയെങ്കിലും അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപൻ പുലർച്ചെ വരെ അവിടെ കിടന്നു. കൺമുന്നിൽ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. പിന്നീട് ഓർമ്മ പോയി. രാവിലെ ഏഴരയോടെ മണ്ണിൽനിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്ക്. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മുരുകേശനും കുടുംബത്തിനും തുണയായത് വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരം
വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരത്തിലൂടെ മുരുകേശനും കുടുംബവും രക്ഷപ്പെട്ടു. പെട്ടിമുടിയിൽ എസ്റ്റേറ്റ് കന്റീൻ നടത്തുന്ന മുരുകേശൻ (43) ഭാര്യ മുരുകേശ്വരിക്കും (41) മകൻ ഗണേശനും (22) ഒപ്പം കന്റീൻ കെട്ടിടത്തിലെ മുറിയിലാണു താമസിച്ചിരുന്നത്.
ഉരുളിനൊപ്പം ഉരുണ്ട് വന്ന വലിയ പാറ വീടിന്റെ ഭിത്തിയുടെ മുകളിലൂടെ വീടിനകത്തു വീണതിനു ശേഷം പിൻഭാഗത്തെ ഭിത്തി തുളച്ച് പുറത്തെത്തി. ഈ സമയം വീടിനുള്ളിൽ ചെളിയും മണ്ണും അതിവേഗം നിറഞ്ഞു. മകൻ ഭിത്തിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞു പുറത്ത് എത്തി.െ മുരുകേശ്വരിക്ക് കാലിനു പരുക്കേറ്റതിനാൽ ആദ്യം കടക്കാനായില്ല. ഗണേശൻ പുറത്തു നിന്ന് ഇവരെ ദ്വാരത്തിലൂടെ വലിച്ച് പുറത്തെടുത്തു.
വസ്ത്രവും പോയി. സമീപത്തെ ക്ഷേത്രത്തിൽ എത്തി അവിടെ കണ്ട തുണികൾ എടുത്തു ധരിച്ച് സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. ക്യാന്റീനും വീടും പോയെങ്കിലും ഭാഗ്യം ജീവൻ തിരിച്ചു നൽകി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍