പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; ഇടുക്കി തുറക്കേണ്ടി വന്നാൽ കാര്യങ്ങൾ കൈവിടുമെന്ന് ആശങ്ക; പൂഞ്ഞാറിലെ പിസി ജോർജിന്റെ വീടിനേയും മുക്കിയ പ്രളയം; കൂട്ടിക്കൽ ഇപ്പോഴും ഭീതിയിൽ; കാലം തെറ്റിയെത്തി കാലവർഷം ദുരിതം വിതയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഴ ശമിക്കുന്നില്ല. ഇനിയും മഴ തുടരുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ മധ്യ കേരളവും തെക്കൻ കേരളവും ഭീതിയിലാണ്. മഴ ശക്തമായതോടെ വൈദ്യുതി ബോർഡിന്റെയും ജലസേചന വകുപ്പിന്റെയും ചെറുതും വലുതുമായ 24 അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്കു വിട്ടു. ഇതോടെ പുഴകളെല്ലാം കരകവിഞ്ഞു. കോട്ടയത്ത് ഇത്രയും വലിയ വെള്ളപ്പൊക്കം ആദ്യമാണെന്ന് ഏവരും പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദം 24 മണിക്കൂറിൽ ദുർബലമാകാനാണു സാധ്യതയെന്നും പ്രവചിക്കുന്നു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളായ ഇടുക്കിയും കക്കിയും കനത്ത മഴ കാരണം അതിവേഗം നിറയുന്നു. കക്കിയിൽനിന്ന് ഞായറാഴ്ച മുതൽ നിയന്ത്രിത തോതിൽ വെള്ളം പുറത്തുവിട്ടേക്കും. ഇടുക്കി തുറന്നുവിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ജലസേചന വകുപ്പിന് 21 അണക്കെട്ടുകളാണുള്ളത്. ഇതിൽ മലമ്പുഴ ഉൾപ്പെടെ തുറന്നു. ചെറിയ അണക്കെട്ടുകൾ നേരത്തേതന്നെ തുറന്നിരുന്നു. ഇനിയും ഡാമുകൾ തുറക്കുമ്പോൾ അത് പ്രളയത്തിന് പുതിയ മാനം നൽകും. ഇടുക്കി തുറക്കേണ്ടി വരുമോ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കോട്ടയത്ത് മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ഇടവിട്ട് മഴയും. തിരുവനന്തപുരത്തും മഴ പൂർണ്ണമായും മാറിയിട്ടില്ല.
വൈദ്യുതി ബോർഡിന് ചെറുതും വലുതുമായ 17 അണക്കെട്ടുകളുണ്ട്. ഇതിൽ ഷോളയാറിലും കുണ്ടളയിലും ചുവപ്പുജാഗ്രത നൽകിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതിനു മുമ്പാണ് ഇതു നൽകുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്രകാരം പല ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വലിയ നാശമാണ് മഴയുണ്ടാക്കിയത്. തിരുവനന്തപുരത്തും പുലർച്ചെയും മഴ തുടരുന്നു. ന്യൂനമർദ്ദം കേരളത്തെ ഇപ്പോഴും ആശങ്കയിലാക്കുകയാണ്. കോട്ടയത്തും മറ്റും സൈന്യത്തെ ഇറക്കിയുള്ള രക്ഷാപ്രവർത്തനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
മധ്യകേരളം വിറച്ചു
കാലം തെറ്റിയുള്ള അതിതീവ്രമഴ മധ്യകേരളത്തെ കെടുതിയിൽ മുക്കി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇതിനോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലുമാണു കെടുതി രൂക്ഷം. കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഇതേ കുടുംബത്തിലെ 3 പേരടക്കം 7 പേരെ കാണാതായി.
കനത്ത മഴയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി.ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കാര്യങ്ങൾ വിശദീകരിച്ച് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് രംഗത്തെത്തി. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽപെട്ട കുടുംബത്തിലെ ആറുപേർ. മാർട്ടിന്റെ ഭാര്യ സിനി, മകൾ സോന (ഇടത്തു നിന്ന് മൂന്നാമത്), അമ്മ ക്ലാരമ്മ ജോസഫ് എന്നിവരുടെ മൃതദേഹം കണ്ടെത്തി. മാർട്ടിൻ, മൂത്ത മകൾ സ്നേഹ, ഇളയ മകൾ സാന്ദ്ര എന്നിവർക്കായി തിരച്ചിൽ തുടരുന്നു. മുണ്ടക്കയത്തിനു സമീപം ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ മാക്കോച്ചി, പൂവഞ്ചി എന്നിവിടങ്ങളിലായി ഉരുൾപൊട്ടലിൽ 5 കുട്ടികളടക്കം 8 പേരെ കാണാതായി. ഇതിൽ 7 പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. 17 പേരെ നാട്ടുകാർ രക്ഷിച്ചു. തൊടുപുഴയ്ക്കു സമീപം അറക്കുളത്തു കാർ ഒഴുക്കിൽപ്പെട്ടു രണ്ടു പേർ മരിച്ചു. കെകെ റോഡിൽ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളം ഉയർന്നതോടെ ഗതാഗതം നിർത്തിവച്ചു. വാഗമണ്ണിലും മറ്റും വിനോദസഞ്ചാരികൾ കുടുങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും പുഴകൾ കരകവിഞ്ഞു. റോഡുകളിൽ വെള്ളം കയറി. കോട്ടയം ജില്ലയിൽ രക്ഷാപ്രവർത്തനത്തിനു സർക്കാർ കര, വ്യോമ, നാവിക സേനകളുടെ സഹായം തേടി. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ്) ഓരോ സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു.
കൂട്ടിക്കലിൽ ഇരട്ട ദുരന്തം
മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾ പൊട്ടലിൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ (റോയി - 47) കുടുംബത്തിൽ മൂന്നു പേർ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തു. മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം കണ്ടെത്തി. മാർട്ടിൻ, മറ്റു രണ്ടു മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരെ കാണാതായി. കുന്നിൻപ്രദേശത്തെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
അരമണിക്കൂറിനു ശേഷം ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരെ കാണാതായി. കൊക്കയാർ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും ഒരേ കുടുംബത്തിലെ 7 പേരെ കാണാതായി. കളപുരക്കൽ നസീറിന്റെ കുടുംബത്തിനായാണ് തിരച്ചിൽ തുടരുന്നത്. കൊക്കയാർ പഞ്ചായത്ത് ഓഫിസിനു സമീപം ചേപ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസിയെയും (49) വെള്ളം കയറിയപ്പോൾ വീട്ടിൽ അകപ്പെട്ടതിനെത്തുടർന്നു കാണാതായി.
തൊടുപുഴ- മൂലമറ്റം റോഡിലെ അറക്കുളം മൂന്നുങ്കവയൽ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തിലാണു കാർ ഒഴുക്കിൽപ്പെട്ട് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണിക്കൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (31) എന്നിവർ മരിച്ചത്.
ഒറ്റപ്പെട്ട് ഒരു ഗ്രാമം
മണിക്കൂറുകൾ കൊണ്ട് മഴ കൂട്ടിക്കലിനെ തകർത്തെറിഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമാണ് മലയോര പഞ്ചായത്തിനെ തകർത്തത്. ഉച്ചയോടെ പുല്ലകയാർ കരകവിഞ്ഞു. കൂട്ടിക്കൽ ടൗണിൽ അടക്കം വെള്ളം കയറി. കൂട്ടിക്കൽ പഞ്ചായത്തിലേക്കുള്ള പ്രധാന റോഡുകളായ മുണ്ടക്കയം - കൂട്ടിക്കൽ, കൊക്കയാർ - ചപ്പാത്ത്, ചോലത്തടം - കാവാലി - കൂട്ടിക്കൽ എന്നിവ തകർന്നു. ഉരുൾപൊട്ടി മണിക്കൂറുകൾക്കു ശേഷമാണ് ആളുകൾക്ക് കൂട്ടിക്കലിലേക്ക് എത്താനായത്. അപകടസാധ്യതാ മേഖലകളിൽ നിന്നു വൈകിട്ടോടെ നാട്ടുകാരെ ഏന്തയ്യാർ ജെജെ മർഫി സ്കൂളിലെ ക്യാംപിലേക്കു മാറ്റി.
കൂട്ടിക്കൽ പ?ഞ്ചായത്തിലെ ഇളംകാട്, കൂട്ടിക്കൽ ടൗൺ പ്രദേശങ്ങളിലും വീടുകൾ മുങ്ങി. വെള്ളം കയറില്ലെന്നു കരുതി വീടിന്റെ രണ്ടാം നിലയിലും മേൽക്കൂരയിലും അഭയം തേടിയവരിൽ പലരും താഴത്തെ നില പൂർണമായും മുങ്ങിയതോടെ പരിഭ്രാന്തരായി. ഇവരെ നാട്ടുകാരാണു രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്കു മാറ്റിയത്. പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ കരിനിലത്ത് തോട് കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന 34ാം മൈൽ, 35ാം മൈൽ പ്രദേശങ്ങളിലും തോടുകൾ നിറഞ്ഞൊഴുകി. അഴുതയാറ്റിൽ വെള്ളം ഉയർന്നതോടെ കോരുത്തോട് ടൗൺ വെള്ളത്തിനടിയിലായി. കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.
കാഞ്ഞിരപ്പള്ളിയിലും നാശം
പൂഞ്ഞാറിൽ ചോലത്തടം, പെരിങ്ങുളം ഭാഗങ്ങളിൽ രണ്ടിടത്ത് ഉരുൾപൊട്ടി. മണ്ണിടിച്ചിലിൽ അഞ്ചുവീടുകൾക്ക് നാശനഷ്ടമുണ്ടായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളുമായി ഒട്ടേറെ വീടുകളിലും കടകളിലും വെള്ളംകയറി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു. അവധിയാഘോഷത്തിനായി വാഗമണ്ണിലെത്തിയ വിനോദസഞ്ചാരികൾ കുടുങ്ങിയതായാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ചിറ്റടി മാങ്ങാപ്പാറ, വേങ്ങത്താനം, പാറത്തോട് പഴുമല എന്നിവിടങ്ങളിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി. പാറത്തോട് ഇടക്കുന്നത്ത് തീരദേശറോഡിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് ഒലിച്ചുപോയി. മഴയിൽ ആദ്യമായി കാഞ്ഞിരപ്പള്ളി പട്ടണം വെള്ളത്തിൽ മുങ്ങി.
എരുമേലി വലിയതോട് കരകവിഞ്ഞ് എരുമേലി ധർമശാസ്താക്ഷേത്രത്തിൽ വെള്ളംകയറി. പമ്പ, അഴുതയാറുകൾ കരകവിഞ്ഞ് മൂക്കൻപെട്ടി, അരയാഞ്ഞിലിമൺ കോസ്വേകൾ മൂടി. അരയാഞ്ഞിലിമൺ ഗ്രാമം ഒറ്റപ്പെട്ടു. എരുമേലി ടൗണിൽ നൂറിലധികം കടകളിലും 20 വീടുകളിലും വെള്ളംകയറി. കോട്ടയം ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ക്യാംപുകൾ. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാംപുകളിലുള്ളത്. ഏന്തയ്യാർ ജെജെ മർഫി സ്കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി സർക്കാർ എൽപി സ്കൂൾ, ആനക്കല്ല് സർക്കാർ ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് സർക്കാർ എച്ച്എസ്, കെഎംജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽപി സ്കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സികെഎം എച്ച്എസ് എന്നിവയാണ് ക്യാംപുകൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്