Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; ഈ മൂന്ന് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; നാളെ കോഴിക്കോട്ടും വയനാടും കണ്ണൂരും തീവ്ര മഴ പെയ്യും; തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിലും മഴ സജീവം; അഞ്ച് ദിവസം കൂടി കാലവർഷം സജീവമായി തുടരും; ഉച്ചയ്ക്ക് തുടങ്ങുന്ന മിന്നൽ അപകടകാരിയെന്ന് ദുരന്ത നിവാരണ അഥോറിട്ടി; ഡാമുകൾ നിറഞ്ഞാൽ വീണ്ടും പ്രളയത്തിന് സാധ്യത; കേരളം വീണ്ടും അതീവ ജാഗ്രതയിലേക്ക്

ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; ഈ മൂന്ന് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; നാളെ കോഴിക്കോട്ടും വയനാടും കണ്ണൂരും തീവ്ര മഴ പെയ്യും; തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിലും മഴ സജീവം; അഞ്ച് ദിവസം കൂടി കാലവർഷം സജീവമായി തുടരും; ഉച്ചയ്ക്ക് തുടങ്ങുന്ന മിന്നൽ അപകടകാരിയെന്ന് ദുരന്ത നിവാരണ അഥോറിട്ടി; ഡാമുകൾ നിറഞ്ഞാൽ വീണ്ടും പ്രളയത്തിന് സാധ്യത; കേരളം വീണ്ടും അതീവ ജാഗ്രതയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും മഴ കേരളത്തിൽ സജീവമാകും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലും നല്ല മഴ കിട്ടും. എന്നാൽ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അടക്കം നല്ല മഴയാണ് പെയ്യുന്നത്.

വ്യാഴാഴ്ച ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ അന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം മിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വീട്ടുപകരണങ്ങൾക്കും നാശമുണ്ടാക്കും. അതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ മുൻകരുതലുകളെടുക്കണം. മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽനിന്നു വിട്ടുനിൽക്കരുത്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അഞ്ചു ദിവസത്തേക്ക് കനത്ത മഴ പ്രതീക്ഷിക്കാം. ഇന്നു മുതൽ ബുധൻ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡാമുകൾ നിറയാനുള്ള സാധ്യത ഏറെയാണ്. ഇത് മറ്റൊരു പ്രളയത്തിന്റെ സാധ്യതയും നൽകുന്നു. രണ്ട് മാസമായി പെയ്യുന്ന മഴയിൽ മിക്ക ഡാമുകളിലും നല്ല വെള്ളമുണ്ട്. ഇതും ആശങ്ക കൂട്ടുന്നു. കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 - 55 കി.മീ. വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തേക്ക് ഈ മേഖലയിൽ പോകരുതെന്ന് മീൻപിടിത്തക്കാർക്കു മുന്നറിയിപ്പുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നൽ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽത്തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. കുട്ടികൾ ഉച്ചക്ക് രണ്ടു മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗവേദികളിൽ ഇടിമിന്നലുള്ള സമയത്ത് നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. ഇത്തരം സമയങ്ങളിൽ ഉയർന്ന വേദികളിൽ നിൽക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യണം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ ഉച്ചക്ക് രണ്ടു മണി മുതൽ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്.

കഴിയുന്നത്ര ഗൃഹാന്തർഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. പട്ടം പറത്തുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുപ്രധാന നിമിഷങ്ങളാണ്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP