റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർപിഎഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജമാൽ; തെളിവുകൾ സഹിതം കോടതിയിൽ നിയമ പോരാട്ടം; കൊച്ചിയിലെ റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി എസ് ടി പ്ലേറ്റുകൾ കാണാതാകുമ്പോൾ

ആർ പീയൂഷ്
കൊച്ചി: റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി.എസ്.ടി പ്ലേറ്റുകൾ മോഷണം പോയ സംഭവത്തിൽ ആർ.പി.എഫ് കള്ളക്കേസിൽ കുടുക്കിയതായി പരാതി. പ്രതികളെന്ന് പറഞ്ഞ് ആർ.പി.എഫ് പിടികൂടിയ പ്രതികൾ നിരപരാധികളെന്ന് കാട്ടി കോടതിയിൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഇതോടെ ആർ.പി.എഫ് പുലിവാലു പിടിച്ച അവസ്ഥയിലാണ്. മറ്റാരെയോ സംരക്ഷിക്കാനായി തങ്ങളെ അറസ്റ്റ് ചെയ്ത് സമൂഹത്തിന് മുന്നിൽ നാണം കെടുത്തിയിരിക്കുകയാണ് ആർ.പി.എഫ് ഉദ്യോഗസ്ഥരെന്നും അറസ്റ്റിലായവർ മറുനാടനോട് പറഞ്ഞു.
ജൂലൈ ആദ്യവാരമാണ് എറണാകുളം പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിൽ സൂക്ഷിച്ചിരുന്ന റെയിൽ ട്രാക്ക് ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന 451 സി.എസ്.ടി-9 പ്ലേറ്റുകൾ മോഷണം പോയ സംഭവത്തിൽ തമ്മനം സ്വദേശികളായ റസാഖ് (48), കെ.കെ.നാസർ (42), ടി.കെ. സലാം (22), ജമാൽ (42) പറവൂർ സ്വദേശി ധനേഷ് (46), എന്നിവരെ ആർ.പി.എഫ് പിടികൂടുന്നത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സ്ലീപ്പറുകൾ റെയിൽവേ യാർഡിൽ നിന്നും മോഷ്ടിച്ച് കളമശേരിയിലുള്ള ജമാലിന്റെ സ്ക്രാപ്പ് കടയിൽ എത്തിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, ഇതൊരു കള്ളക്കേസ് ആണെന്നും തങ്ങൾ സി.എസ്.ടി പ്ലേറ്റുകൾ മോഷ്ടിച്ചിട്ടില്ലെന്നുമാണ് കുറ്റം ചുമത്തപ്പെട്ടവർ പറയുന്നത്. റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർ.പി.എഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ജമാൽ ആരോപിക്കുന്നു. 'ജൂലൈ ഏഴാം തീയതി വൈകുന്നേരം മൂന്നു മണിയോടെയാണ് ആർ.പി.എഫുകാർ കടയിൽ വരുന്നത്. എഎസ്ഐ അജയഘോഷ് കടയിൽ കയറി വന്ന് എന്റെ പേര് വിളിച്ചു പുറത്തേക്കുകൊണ്ടു വരികയും കാരണമൊന്നും പറയാതെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. പൊന്നുരുന്നിയിലുള്ള മാർഷൽ യാർഡിലേക്കാണ് കൊണ്ടു വന്നത്. അവിടെ വച്ച് രാത്രിയിലാണ് റെയിൽവേയുടെ പ്ലേറ്റുകൾ മോഷ്ടിച്ച കുറ്റത്തിന് എന്നെ അറസ്റ്റ് ചെയ്തെന്ന കാര്യം പറയുന്നത്.
മോഷ്ടിച്ചിട്ടില്ലെന്ന് ആവുന്നത്ര പറഞ്ഞിട്ടും എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. കേസിലെ ആറാം പ്രതി ഹസനാർ എന്റെ സുഹൃത്താണ്. സ്ക്രാപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇദ്ദേഹം മുൻപ് പ്രതിയാക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തേടിയാണ് ആർ.പി.എഫ് വന്നത്. ആ സമയം ഹസനാർ കടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ആരെയോ ഫോണിൽ വിളിച്ചശേഷമാണ് എന്നെ വിളിച്ചു കൊണ്ടു പോകുന്നത്. പിറ്റേദിവസം രാവിലെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നത്. അവിടെയായിരുന്നു കേസിൽ പെടുത്തിയ ബാക്കിയുള്ളവർ ഉണ്ടായിരുന്നത്. പിന്നീടവർ ഞങ്ങളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പതിനഞ്ച് ദിവസത്തോളം റിമാൻഡ് ചെയ്യുകയും ചെയ്തു'.
ആർപിഎഫുകാർ മനഃപൂർവം കുടുക്കിയതിന്റെ തെളിവായി ജമാൽ ആരോപിക്കുന്നത്, തന്റെ കൈയിൽ നിന്നും വാങ്ങിയ പണം തന്നെ കടയിൽ കൊണ്ടു പോയി വയ്ക്കുകയും പിന്നീട് പ്ലേറ്റുകൾ വിറ്റു കിട്ടിയ പണമെന്ന രീതിയിൽ കണ്ടെടുത്തുമെന്നുമാണ്. 'കസ്റ്റഡിയിൽ ഉള്ള സമയത്ത് ആർപിഎഫുകാർ എന്നോട് രണ്ടു ലക്ഷം രൂപ തന്നാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞു. അത്രയും പണം നൽകാനില്ലെന്നു പറഞ്ഞപ്പോൾ അവർ വീണ്ടും നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അവർ ആദ്യം ഒരു ലക്ഷം രൂപയുമായി എത്തി. അതു പോരെന്നും രണ്ടു ലക്ഷം തന്നെ വേണമെന്നും പറഞ്ഞതിനെ തുടർന്ന് ബാങ്കിൽ നിന്നും പിൻവലിച്ച രണ്ടു ലക്ഷം രൂപയുമായി ആളെത്തി. അതിൽ നിന്നും 1,92,000 രൂപയെടുത്തിട്ട് ബാക്കി എണ്ണായിരം രൂപ തിരിച്ചു കൊടുത്തു. പിന്നീട് ആർ.പി.എഫ് ചെയ്തത്, ആ പണം എന്റെ കടയിൽ കൊണ്ടുചെന്നു വയ്ക്കുകയും സ്ലീപ്പർ പ്ലേറ്റുകൾ വിറ്റു കിട്ടിയതെന്ന രീതിയിൽ ആ പണം കണ്ടെടുക്കുകയുമായിരുന്നു'.
ജൂൺ 29 ന് ആയിരുന്നു സ്ലീപ്പറുകൾ മോഷണം പോയ കാര്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുന്നത്. റെയിൽവേ ജീവനക്കാരൻ അറിയിച്ചതിൻ പ്രകാരം സീനിയർ സെക്ഷൻ എൻജിനീയർ അലക്സാണ്ടർ ഡാനിയേൽ ഇക്കാര്യം ആർപിഎഫിൽ പരാതിപ്പെടുകയായിരുന്നു. പരിശോധനയിൽ ആകെയുണ്ടായിരുന്ന 694 സിഎസ്ടി പ്ലേറ്റുകളിൽ 451 പ്ലേറ്റുകൾ മോഷണം പോയതായി മനസിലായി. ഏകദേശം 1,92,000 രൂപയുടെ ഇരുമ്പ് സാമഗ്രികളാണ് മോഷണം പോയതെന്നും കണ്ടെത്തി.
ജൂലൈ എട്ടാം തീയതി പുലർച്ചെ രണ്ടേ കാലോടെ എറണാകുളം സൗത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രതിദിന പരിശോധനയിലാണ് റസാക്ക്, ധനേഷ്, നാസർ, സലാം എന്നീ പ്രതികൾ വാഹനത്തിൽ സ്ലീപ്പറുകൾ കയറ്റുന്നത് ശ്രദ്ധയിൽപ്പെടുന്നത് എന്നാണ് ആർ.പി.എഫിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സ്ലീപ്പർ മോഷ്ടിക്കുകയായിരുന്നുവെന്നു തെളിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായവരിൽ നിന്നു കിട്ടിയ വിവരം അനുസരിച്ചാണ് ബാക്കി പ്രതികളെയും പിടികൂടിയത്. നേരത്തെ മോഷണം പോയ 451 സ്ലീപ്പറുകൾ കൊണ്ടു പോയതും തങ്ങളാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.
ഈ റിമാൻഡ് റിപ്പോർട്ട് തന്നെയാണ് ആർ.പി.എഫ് ആസൂത്രണം ചെയ്ത കള്ളക്കേസാണ് തങ്ങൾക്കെതിരേ ചുമത്തിയതെന്നതിനു തെളിവെന്നാണ് ഇവർ പറയുന്നത്. 'എട്ടാം തീയതി പുലർച്ചെ നടത്തിയ പരിശോധനയിലാണ് സ്ലീപ്പറുകൾ മോഷ്ടിക്കുന്നത് പിടികൂടിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതേ കുറ്റത്തിന് എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കും. സി.സി.ടി.വി ദൃശ്യങ്ങൾ തെളിവാണ്. പിറ്റേ ദിവസം നടക്കുന്ന മോഷണത്തിന് തലേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നോ? ഈയൊരൊറ്റ കാര്യം മാത്രം മതി ആർ.പി.എഫിന്റെ കള്ളത്തരം പൊളിക്കാൻ.
മുൻകൂട്ടിയെഴുതിയ തിരക്കഥയ്ക്കനുസരിച്ച് നടന്നതാണ് എല്ലാം. ഹസനാർ മുൻപൊരു കേസിൽ പെട്ടിട്ടുണ്ടെന്ന് കിട്ടിയ വിവരം വച്ചാണ് അവർ ഈ നാടകം ഞങ്ങൾക്കെതിരേ കളിച്ചത്. എന്റെ കടയിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോയ വാഹനവും ഡ്രൈവറെയും പിടികൂടി, ആ വാഹനത്തിൽ എട്ട് സ്ലീപ്പറുകൾ അവർ തന്നെ കയറ്റിവച്ച് ഫോട്ടോയെടുത്ത് മാധ്യമങ്ങൾക്ക് കൊടുത്തു. മോഷണം കൈയോടെ പിടികൂടിയതിന്റെ തെളിവായി. ഞങ്ങളോട് വാങ്ങിയ പണം മോഷണ മുതൽ വിറ്റുകിട്ടിയ പണമാക്കി മാറ്റി. ഒരു സി.എസ്.ടി പ്ലേറ്റിന് അറുപത് കിലോയോളം ഭാരം വരും. രണ്ട് പേർ വാഹനത്തിനുള്ളിലും രണ്ട് പേർ പുറത്തു നിന്നും പ്ലേറ്റുകൾ വണ്ടിയിലേക്ക് കയറ്റുന്നതും കണ്ടെന്നാണ് ആർപിഎഫ് പറയുന്നത്.
റെയിൽവേയുടെ സ്ഥലത്ത് ഒരു വാഹനവുമായി ആരും കാണാതെ കടന്നെത്തി, സ്ലീപ്പറുകൾ മോഷ്ടിക്കുകയെന്നതൊന്നും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ളപ്പോഴാണ് 451 സ്ലീപ്പറുകൾ ഞങ്ങൾ മോഷ്ടിച്ചുവെന്നു പറയുന്നത്. 20 ടണ്ണോളം ഭാരമുള്ള വസ്തുക്കളാണെന്നോർക്കണം. മാത്രമല്ല, റെയിൽവേ സ്ലീപ്പറുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഞങ്ങളെപ്പോലുള്ള സാധാരണ സ്ക്രാപ്പ് ബിസിനസുകാർക്ക് മണിക്കൂറുകൾകൊണ്ട് അവ ഉരുക്കി രൂപമാറ്റം വരുത്താനുള്ള സൗകര്യമൊന്നും ഇല്ല. മോഷ്ടിച്ചുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നാണ് ആർ.പി.എഫ് പറയുന്നത്. കുറ്റസമ്മത മൊഴിയെന്ന പേരിൽ എഴുതിയ പേപ്പറിൽ എന്താണ് എഴുതിവച്ചിരിക്കുന്നതെന്നുപോലും കാണിക്കാതെ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങുകയായിരുന്നു'.
അതേസമയം സ്ലീപ്പുറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് സീനിയർ സെക്ഷൻ എൻജീനിയർക്കെതിരെ ഐഎൻടിയുസി യൂണിയൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത് റെയിൽവേയിൽ വിവാദമായിരുന്നു. എന്നാൽ ഇത്രയും കൂടുതൽ സ്ലീപ്പറുകൾ ആക്രി പെറുക്കുന്നവർക്ക് എടുത്തുകൊണ്ടുപോകാൻ സാധിക്കില്ലെന്നും അതിനു പിന്നിൽ റെയിൽവേയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ സിബിഐ. അടക്കമുള്ള ഉന്നതതല അന്വേഷണം നടത്തി, ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് യൂണിയന്റെ തിരുവനന്തപുരം ഡിവിഷൻ ഇറക്കിയ നോട്ടീസ് പതിച്ചതും വിവാദമായിരുന്നു. നോട്ടീസ് ഒട്ടിച്ചെന്ന പേരിൽ യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറിയെ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ പെർമനന്റ് വേക്കെതിരേ ആരോപണങ്ങൾ നോട്ടീസിൽ ഉന്നയിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹം യൂണിയൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ അനാവശ്യമായി നടപടികളെടുക്കുന്നുവെന്നാണ് ഐ.എൻ.ടി.യു.സി. ആരോപിക്കുന്നത്. പോസ്റ്റർ പതിച്ചതിന് ആർ.പി.എഫ്. യൂണിയൻ നേതാക്കൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
'യൂണിയൻ പ്രതിനിധിയായ ഒരു ജീവനക്കാരന്റെ ശ്രദ്ധയിലാണ് സ്ലീപ്പറുകൾ മോഷണം പോയത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അദ്ദേഹം ആർപിഎഫിന് പരാതി നൽകിയെങ്കിലും അവരത് സ്വീകരിച്ചില്ല. പിന്നീട് സെക്ഷൻ എഞ്ചീനിയർ നൽകിയ പരാതിയിലാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായവരാണ് ഈ മോഷണത്തിനു പിന്നിലെന്ന് കരുതാനാകില്ല. ഇത്രയും ടൺ സ്ലീപ്പറുകൾ സാധാരണ ആക്രി കച്ചവടക്കാർക്ക് കടത്തിക്കൊണ്ടു പോകാൻ കഴിയില്ല. അതിനു പിന്നിൽ റെയിൽവേയുമായി ബന്ധപ്പെട്ടവർ തന്നെയാകാനാണ് സാധ്യത. മോഷണം പോയെന്നു പറയുന്ന 459 സ്ലീപ്പറുകൾ എവിടെയുണ്ടെന്നോ എന്തു ചെയ്തെന്നോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല എന്നും ഐ.എൻ.ടി.യു.സി യൂണിയൻ ഭാരവാഹികൾ പറയുന്നു.
അതേസമയം, ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ലീപ്പർ മോഷണക്കേസിൽ തങ്ങൾ നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്നും സ്ലീപ്പറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോഴാണ് മാർഷലിങ് യാർഡിൽ നിന്നും സമാനരീതിയിൽ മുമ്പും മോഷണം നടത്തിയവരെ കുറിച്ചുള്ള വിവരം കിട്ടുന്നതും അവരെ പിടികൂടുന്നതും. ഇവരിൽ നിന്നാണ് കളമശ്ശേരിയിൽ ജമാലും ഹസനാരും ചേർന്ന് നടത്തുന്ന സ്ക്രാപ്പ് കടയെക്കുറിച്ച് വിവരം കിട്ടുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് ജമാലിനെ അറസ്റ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത് എന്നുമാണ് ആർ.പി.എഫ് വിശദീകരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്